• Logo

Allied Publications

Europe
അഭയാര്‍ഥി പ്രവാഹം: ജര്‍മനി അവസരം മുതലെടുക്കുന്നുവെന്നു ബ്രിട്ടീഷ് നേതാക്കള്‍
Share
ലണ്ടന്‍: അഭയാര്‍ഥികളെ വീതം വയ്ക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ പദ്ധതി അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച ബ്രിട്ടന്‍, ജര്‍മനി ആയിരക്കണക്കിന് അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി.

ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനിലെത്തുന്ന അഭയാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും ലക്ഷ്യമിടുന്നത് ജര്‍മനിയെയാണ്. തത്കാലം കഴിയുന്നത്ര ആളുകള്‍ക്ക് അഭയം നല്‍കാമെന്ന നയമാണു മെര്‍ക്കല്‍ സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍, ഇതൊക്കെ ജര്‍മനിയുടെ മുഖംമൂടി മാത്രമാണെന്നാണു ബ്രിട്ടീഷ് നേതാക്കളില്‍ പലരുടെയും അഭിപ്രായം. ഇത്തരത്തില്‍ മനുഷ്യസ്നേഹ മുഖംമൂടിയിട്ടാലൊന്നും ജര്‍മനിയുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു.

അഭയാര്‍ഥികളില്‍നിന്ന് കഴിവുറ്റവരെ നോക്കി തെരഞ്ഞെടുക്കുകയാണ് ജര്‍മനി ചെയ്യുന്നതെന്നാണു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബ്രിട്ടീഷ് നേതാക്കള്‍ പറയുന്നത്. രാജ്യത്തെ മനുഷ്യവിഭവശേഷിയുടെ കുറവ് പരിഹരിക്കാനാണത്രേ ജര്‍മനി ഈ അവസരം വിനിയോഗിക്കുന്നത്. ചില ടോറി നേതാക്കളും ബ്രിട്ടീഷ് വ്യവസായ പ്രമുഖരുമാണ് ആരോപണങ്ങള്‍ക്കു പിന്നില്‍.

അതേസമയം, അഭയാര്‍ഥികള്‍ക്ക് ആവശ്യമായ സൌകര്യമൊരുക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ആറു ബില്യന്‍ യൂറോ കൂടി മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം, അഭയാര്‍ഥിത്വ അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിനും തീരുമാനമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവ
മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.