• Logo

Allied Publications

Europe
ലോകകപ്പ് യോഗ്യതാ മല്‍സം; ജിബ്രാള്‍ട്ടറിനെ തൂത്തുവാരി ജര്‍മനി
Share
ബര്‍ലിന്‍: 2016 യൂറോ കപ്പ് യോഗ്യതാ മല്‍സരത്തിന്റെ ഗ്രൂപ്പ് ഡി യില്‍ പയറ്റിത്തെളിഞ്ഞ ലോകചാമ്പ്യന്മാരുടെ മുന്നില്‍ ശൂന്യമായി തോല്‍ക്കേണ്ടി വന്ന ജിബ്രാള്‍ട്ടറിന്റ ഗതി ഇനിയാര്‍ക്കും ഉണ്ടാകരുതേയെന്നു പ്രാര്‍ഥിക്കുന്നവരാണു മല്‍സരം കണ്ട ഫുട്ബോള്‍ പ്രേമികള്‍ ഒക്കെയും. പോര്‍ച്ചുഗലിലെ ഫാറോയില്‍ ആയിരുന്നു മല്‍സരം. മത്സരത്തില്‍ ജര്‍മനി എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കു പരാജയപ്പെടുത്തി മൂന്നു പോയിന്റുകള്‍ നേടി.

ആദ്യപകുതി വെറും വിരസമല്ലായിരുന്നെങ്കിലും ലക്ഷ്യം കാണാത്ത ഗോളുകള്‍ നിറഞ്ഞ ജര്‍മന്‍ ഏറിയ 28ാം മിനിറ്റില്‍ ആന്ദ്രെ ഷൂര്‍ലെയിലൂടെ ജിബ്രാള്‍ട്ടര്‍ വല തുളച്ചു ലീഡു നേടി. പിന്നീട് ആദ്യപകുതിയുടെ വിസില്‍ മുഴങ്ങും വരെയുള്ള കളി ജിബ്രാള്‍ട്ടര്‍ ഏറെ പണിപ്പെട്ട് ഗോളടിക്കാന്‍ ശ്രമിച്ചെങ്കിലും ജര്‍മനിയുടെ കളിവീരന്മാരുടെ മുന്നില്‍ ഒന്നും നേടാനായില്ല. ആദ്യപകുതിയില്‍ അസുലഭമായി ജര്‍മനിക്കു കിട്ടിയ പെനാല്‍റ്റി നായകന്‍ ഷ്വൈന്‍ സ്റയിഗര്‍ പാഴാക്കിയപ്പോള്‍ ജര്‍മന്‍ കോച്ച് ജോവാഹിം ലോവിന്റെ മുഖത്തു തെളിഞ്ഞ നവരസങ്ങള്‍ ജര്‍മനിയുടെ മേല്‍ വീണ കരിനിഴലായി.

എന്നാല്‍ രണ്ടാം പകുതിയില്‍ ജര്‍മനി കൊടുങ്കാറ്റായി മാറി. ആദ്യത്തെ അവലക്ഷണങ്ങളും ഉദാസീനതയും എടുത്തു മാറ്റി ഗോള്‍ വര്‍ഷം തീര്‍ത്ത ജര്‍മനിയുടെ രണ്ടാം ടീമിന്റെ പ്രകടനം അത്യുജലമായിരുന്നു. ലോകചാമ്പ്യന്‍മാരുടെ കളി പുറത്തെടുത്ത ചുണക്കുട്ടന്മാരുടെ മുന്നില്‍ ദയനീയമായി അടിയറവു പറയേണ്ടി വന്നു ജിബ്രാള്‍ട്ടറിന്. രണ്ടാം പകുതിയില്‍ ജര്‍മനിയുടെ പൊഡോള്‍ക്കി ഇറങ്ങിയെങ്കിലും ലീഡ് ഉയര്‍ത്താനായില്ല.

ആന്ദ്രെ ഷൂര്‍ലെയാവട്ടെ രണ്ടാം പകുതിലെ 65ഉം 71 ഉം മിനിട്ടുകളില്‍ ഗോളടിച്ച് ഹാട്രിക്കും നേടി. മാക്സ് ക്രൂസേ 47ഉം 81ഉം മിനിറ്റില്‍ നേടിയ ഇരട്ട ഗോള്‍, 51ാം മിനിറ്റില്‍ ഇല്‍ക്കെ ഗുണ്‍ ഡൊഗന്‍, 57ാം മിനിറ്റില്‍ കരിം ബെല്ലാ റാബി എന്നിവരുടെ കാലില്‍നിന്നു ഗോള്‍ പിറന്നതോടെ ജര്‍മന്‍ പട്ടിക പൂര്‍ണമായി. കളിയുടെ ഗതിവിഗതികള്‍ മുഴുവന്‍ ജര്‍മന്‍ പടയുടെ മേല്‍ക്കോയ്മയിലായിരുന്നു. ഗ്രൂപ്പില്‍ 14 പോയിന്റോടെ പോളണ്ടാണ് ഒന്നാമത്. 13 പോയിന്റുമായി ജര്‍മനി രണ്ടാം സ്ഥാനത്തുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.