• Logo

Allied Publications

Europe
ഫ്രാന്‍സിസ് മാര്‍പാപ്പായെ പുടിന്‍ സന്ദര്‍ശിച്ചു
Share
വത്തിക്കാന്‍സിറ്റി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഫ്രാന്‍സിസ് മാര്‍പാപ്പായെ വത്തിക്കാനില്‍ സന്ദര്‍ശിച്ചു. ജൂണ്‍ 10നു (ബുധന്‍) വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. നിശ്ചയിച്ചിരുന്നതിലും ഒരു മണിക്കൂര്‍ വൈകിയാണു പുടിന്‍ സ്ഥലത്തെത്തിയത്. അമ്പതു മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ച തികച്ചും സ്വകാര്യമായിരുന്നു.

യുക്രെയ്ന്‍ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കുന്നതിനെക്കുറിച്ചും നിലവില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന റഷ്യന്‍, യുക്രെയ്ന്‍ പ്രശ്നങ്ങള്‍ ഉള്‍പ്പടെ റഷ്യക്കെതിരെ അന്തര്‍ദേശീയ സമൂഹം ചെലുത്തുന്ന സമ്മര്‍ദങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിരുന്നു. ചര്‍ച്ചയ്ക്കൊടുവില്‍ മാര്‍പാപ്പ, പുടിനു സമാധാനത്തിന്റെ മാലാഖ കൂടെയുണ്ടാവട്ടെ എന്നാശംസിച്ചു. സമാധാനത്തിന്റെ മാലാഖയുടെ പതക്കമാണു പുടിനു മാര്‍പാപ്പ സമ്മാനിച്ചത്.

2000ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെയും 2003 ല്‍ ബനഡിക്ട് പതിനാറാമനെയും പുടിന്‍ സന്ദര്‍ശിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.