• Logo

Allied Publications

Europe
ജി 7 ഉച്ചകോടിക്ക് ജൂണ്‍ ഏഴിനു തുടക്കമാവും
Share
ബര്‍ലിന്‍: വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 ഈ ലോകത്തെ മുന്നോട്ടു നയിക്കുന്ന എന്‍ജിനായി പ്രവര്‍ത്തിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ലോകം എല്ലാവര്‍ക്കും ജീവിക്കാന്‍ പറ്റിയ ഇടമാക്കി മാറ്റാന്‍ ഇത് ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമ്പന്ന രാജ്യങ്ങളുടെ സ്വാര്‍ഥ താത്പര്യം സംരക്ഷിക്കാനുള്ള കൂട്ടായ്മയാണ് ജി 7 എന്ന ആരോപണം മെര്‍ക്കല്‍ ശക്തമായി നിഷേധിച്ചു. ജൂണ്‍ ഏഴിന് (ഞായര്‍) ജര്‍മനിയിലെ എല്‍മോയില്‍ ആരംഭിക്കുന്ന ജി 7 ഉച്ചകോടിക്കു മുന്നോടിയായാണ് പരാമര്‍ശങ്ങള്‍.

ഉച്ചകോടിയുടെ യുക്തിഭദ്രതയില്‍ സംശയമുള്ളവര്‍ വര്‍ത്തമാനകാല ലോകം നേരിടുന്ന പ്രതിസന്ധികള്‍ എന്താണെന്നു പരിശോധിക്കണം. അവയ്ക്ക് പൊതുവായ പരിഹാരങ്ങള്‍ തേടാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണ്. അതിന്റെ ഭാഗമാണ് ഈ ഉച്ചകോടിയും മെര്‍ക്കല്‍ വിശദീകരിച്ചു.

ഉക്രെയ്ന്‍ പ്രതിസന്ധി, ഐഎസ്ഐഎസിന്റെ വളര്‍ച്ച, എബോള വൈറസ് ബാധ എന്നിവയാണ് കഴിഞ്ഞ വര്‍ഷം ലോകം നേരിട്ട പ്രധാന പ്രതിസന്ധികള്‍. ഇപ്പോഴും ഗുരുതരമായ പ്രശ്നങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഇവയൊക്കെ പരിഹരിക്കുന്നതിനൊപ്പം, സാമ്പത്തിക ഭദ്രതയുള്ള ഒരു ഭാവി ഉറപ്പാക്കുകയും ജി 7 സഖ്യത്തിന്റെ ലക്ഷ്യമാണെന്ന് മെര്‍ക്കല്‍.

ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, കാനഡ, അമേരിക്ക, ബ്രിട്ടന്‍ എന്നിവയാണ് ജി 7 ലെ അംഗരാജ്യങ്ങള്‍. ഉച്ചകോടി എട്ടിനു(തിങ്കള്‍) സമാപിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ രോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ