• Logo

Allied Publications

Europe
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..
Share
കൊളോണ്‍: സൈലന്റ് നൈറ്റ് .. .. .. ഹോളി നൈറ്റ് .. .. . പാടാന്‍ ലോകം അണിഞ്ഞൊരുങ്ങി. ശാന്ത രാത്രി തിരുരാത്രി ... .. ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ഈ ഗാനം അലയടിക്കുന്നു. ഒരേ രാഗത്തില്‍ ഒരേ താളത്തില്‍ ഒരേ പല്ലവിയില്‍.. .. ഇത്രയും സവിശേഷതകള്‍ നിറഞ്ഞ ഒരു ഗാനം ഇതുവരെ ഉണ്ടായിട്ടില്ല. അത്രമേല്‍ അര്‍ഥഗാംഭീര്യവും സംഗീതദര്‍ശനവും ഈ ഗാനത്തില്‍ നിഴലിക്കുന്നു.

ലോകത്തിന്റെ സകല പാപങ്ങളും ചുമലില്‍ വഹിക്കാന്‍ നിയോഗിക്കപ്പെട്ട് പരമപിതാവിന്റെ ഇഷ്ടങ്ങള്‍ക്ക് പാത്രമായി ദൈവീകഭാവങ്ങള്‍ ഉള്‍ക്കൊണ്ട് ഭൂമിയില്‍ ജനിക്കാന്‍ ഇടംതേടിയലഞ്ഞ് ഒടുവില്‍ പശുത്തൊഴുത്തിലെ പുല്‍ത്തൊട്ടിലില്‍ മറിയത്തിന്റെ മകനായി പിറന്ന സ്നേഹരാജന്‍ ഉണ്ണിയേശുവിന്റെ ജന്മരാത്രിയെക്കുറിച്ച് വിവരിക്കുന്ന ഈ ഗാനം.. .. സൈലന്റ നൈറ്റ് .. .. .. ഹോളി നൈറ്റ് ..

ആല്‍പ്സ് പര്‍വതങ്ങളുടെ താഴ്വാരങ്ങളോടുപമിക്കാവുന്ന ഓസ്ട്രിയയിലെ ഓബന്‍ഡോര്‍ഫ് (ഉപരിഗ്രാമം) സെന്റ് നിക്കോളാസ് പള്ളിയിലെ ഫാ.ജോസഫ് മോര്‍ മനസിലെഴുതി സൂക്ഷിച്ച ഗാനം (1816) മൂളിപ്പാട്ടായി ചുണ്ടിലെത്തിയപ്പോള്‍ ഇത്രയും മധുരം നിറഞ്ഞതായിരുന്നില്ല. പക്ഷെ മോര്‍ അച്ചന്റെ ഉറ്റ സ്നേഹിതനും ആറന്‍സ്ഡോര്‍ഫ് സ്കൂളിലെ സംഗീതാധ്യാപകനും പള്ളിയിലെ ഓര്‍ഗനിസ്റുമായിരുന്ന ഫ്രാന്‍സ് സേവ്യര്‍ ഗ്രൂബര്‍ 1818 ല്‍ തന്റെ സ്വതസിദ്ധമായ സംഗീതശാസ്ത്രത്തിലൂടെ കടഞ്ഞെടുത്ത് ദേവാലയ ഗായകസംഘം കരോള്‍ ഗാനമായി ആലപിച്ചപ്പോള്‍ അതീവശ്രേഷ്ടതയുള്ള സ്വര്‍ഗീയ സംഗീതത്തിന്റെ ദിവ്യത തുളുമ്പുന്നതായി ലോകം രുചിച്ചറിഞ്ഞു. ജര്‍മന്‍ ഭാഷയിലാണ് ഈ ഗാനം ആദ്യമായി രചിക്കപ്പെട്ടത്. (സ്റില്ലെ നാഹ്റ്റ്.. .. .. ഹൈലിഗെ നാഹ്റ്റ്.. .. .. എന്ന് ജര്‍മന്‍ മൊഴി)

അധുനിക ലോകം ഇപ്പോള്‍ ഈ ഗാനം മലയാളവും ഹിന്ദിയും ഉള്‍പ്പടെ ഏതാണ്ട് മുന്നൂറു ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഗാനത്തിന്റെ ഈരടികള്‍ ഭാഷയിലൂടെ വ്യത്യസ്തമായിട്ടും ട്യൂണില്‍ ഐകരൂപ്യം നിലനിര്‍ത്തുന്നു എന്നത് ശ്രദ്ധേയമാണ്.

തണുപ്പും നിലാവും കൈകോര്‍ത്തുനിന്ന് മഞ്ഞു പെയ്യുന്ന ഡിസംബര്‍ ഇരുപത്തിനാലാം തീയതിയിലെ രാത്രിയാമങ്ങളില്‍ ഉരുവിടുന്ന അതിമനോഹര ഗാനത്തിന്റെ പുനര്‍ജനിയുടെ പ്രതിധ്വന്ിക്കായി ലോകം ഒരിക്കല്‍ക്കൂടി കാതുകൂര്‍പ്പിക്കുന്നു... .. സൈലന്റ ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..ഏറ്റുപാടാന്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ രോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ