• Logo

Allied Publications

Europe
ലുഫ്ത്താന്‍സ, എയര്‍ഫ്രാന്‍സ് പൈലറ്റുമാര്‍ സമരം തുടങ്ങി
Share
ബര്‍ലിന്‍: ജര്‍മനിയുടെ ലുഫ്ത്താന്‍സ, ഫ്രാന്‍സിന്റെ എയര്‍ഫ്രാന്‍സ് പൈലറ്റുമാര്‍ നടത്തുന്ന സമരം യാത്രക്കാരെ വെട്ടിലാക്കി. ഫ്രാങ്ക്ഫര്‍ട്ട്, പാരീസ് എന്നീ വിമാനത്താവളങ്ങളിലെ യാത്രക്കാരാണ് കൂടുതലായും ബുദ്ധിമുട്ടിലായത്.

വേതന വര്‍ധനവും മറ്റ് അലവന്‍സുകളും പുതുക്കി നിശ്ചയിക്കണമെന്നുള്ള കോക്പിറ്റ് യൂണിയന്റെ പുതിയ ആവശ്യത്തിന്മേല്‍ മാനേജ്മെന്റ് കണ്ണടച്ചിരിക്കുകയാണെന്ന ആരോപണമാണ് യൂണിയന്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.

എയര്‍ഫ്രാന്‍സിന്റെ 50 ശതമാനത്തില്‍ താഴെയുള്ള സര്‍വീസുകള്‍ മാത്രമേ നടത്താനായുള്ളുവെന്ന് വക്താവ് ഫ്രെഡറിക് ഗേഗി അറിയിച്ചു. ഒരാഴ്ച നീളുന്ന സമരത്തിനാണ് ആഹ്വാനം നല്‍കിയിരിക്കുന്നത്.

എയര്‍ബസ് എ 380, ബി 747, എ 330, എ 340 എന്നീ വിമാനങ്ങളിലെ പൈലറ്റുമാരാണ് സമരം നടത്തുന്നത്.

ഇക്കഴിഞ്ഞ ദിവസം ഫ്രാങ്ക്ഫര്‍ട്ടിലും മ്യൂണിക്കിലുമായി നടത്തിയ സമരത്തില്‍ എല്‍എച്ച് കമ്പനിക്ക് 10 മില്യന്‍ യൂറോയാണ് നഷ്ടമുണ്ടായത്.ഈ വര്‍ഷം ഏപ്രിലില്‍ നടത്തിയ സമരത്തില്‍ 3800 ഫ്ളൈറ്റുകള്‍ റദ്ദാക്കിയതു വഴി 4,25,000 യാത്രക്കാരെയാണ് സമരക്കാര്‍ വലച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.