• Logo

Allied Publications

Europe
ഖത്തറിന് ലോകകപ്പ് വേദി നല്‍കിയത് അബദ്ധമായി: ബ്ളാറ്റര്‍
Share
ജനീവ: 2022ലെ ഫുട്ബോള്‍ ലോകകപ്പ് ആതിഥേയരായി ഖത്തറിനെ തെരഞ്ഞെടുത്തത് അബദ്ധമായിപ്പോയെന്ന് ഫിഫ പ്രസിഡന്റ് സെപ്പ് ബ്ളാറ്റര്‍. എന്നാല്‍, വേദി സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കൈക്കൂലി, അഴിമതി ആരോപണങ്ങളല്ല ബ്ളാറ്ററുടെ ആരോപണത്തിനു പിന്നില്‍. ലോകകപ്പ് നടക്കുന്ന സമയത്ത് ഖത്തറില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടാണ് പ്രശ്നം.

ഈ പ്രശ്നം പരിഹരിക്കാന്‍ ലോകകപ്പ് ശീതകാലത്തേക്ക് നീട്ടിവയ്ക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി ബ്ളാറ്റര്‍ വ്യക്തമാക്കി. ഏതായാലും ഗള്‍ഫ് മേഖലയ്ക്കു പുറത്തേക്ക് ലോകകപ്പ് വേദി മാറ്റാന്‍ ഒരു ആലോചനയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, വേദി സ്വന്തമാക്കാന്‍ ഖത്തര്‍ കൈക്കൂലി നല്‍കിയതായി ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. ഇത്തരം ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് ബ്ളാറ്റര്‍ ചെയ്തത്.

തുടരെ അഞ്ചാം വട്ടവും ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സെപ് ബ്ളാറ്റര്‍ തയാറെടുക്കുന്നതായി അദ്ദേഹം അറിയിച്ചു. തീരുമാനം അദ്ദേഹം തന്നെയാണ് പരോക്ഷമായി ഒരു സ്വിസ് ദിനപത്രത്തോട് വെളിപ്പെടുത്തിയത്.

അടുത്ത വര്‍ഷമാണ് ഫിഫ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. യുവേഫ മേധാവി സെപ് ബ്ളാറ്റര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ബ്ളാറ്റര്‍ ഇതു നിഷേധിച്ചിട്ടുമില്ല. ബ്ളാറ്റര്‍ മത്സരിച്ചാല്‍ ബ്ളാറ്റര്‍ക്കു ശക്തമായ വെല്ലുവിളി തന്നെയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

1998 മുതല്‍ ഫിഫ പ്രസിഡന്റാണ് ബ്ളാറ്റര്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് ഫ്രഞ്ച് പ്രതിനിധി ജെറോം ഷാംപേന്‍ ഇതിനകം മത്സരം പ്രഖ്യാപിച്ചു കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ
ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍.
ബെര്‍ലിന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക്ക് ബെര്‍ലിനില്‍ സന്ദര്‍ശനത്തിനെത്തി.
യുഡിഎഫിന് വോട്ട് നല്‍കാന്‍ പ്രവാസി കുടുംബങ്ങളോട് ഒഐസിസിയുടെ ആഹ്വാനം.
ബര്‍ലിന്‍: രാജ്യം അതി നിര്‍ണായകമായ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുമ്പോള്‍, പ്രവാസികള്‍ അടക്കമുള്ള ജനാധിപത്യ വിശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവ
മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.