• Logo

Allied Publications

Africa
കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ വിട്ടയച്ചു; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാര്‍ സുരക്ഷിതര്‍
Share
അബൂജ: കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ തുര്‍ക്കി എണ്ണ കപ്പല്‍ എംവി കോട്ടന്‍ വിട്ടയച്ചു. കപ്പലിലെ ജോലിക്കാരായിരുന്ന രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 24 പേര്‍ സുരക്ഷിതരാണെന്ന് കപ്പലിന്റെ ഉടമസ്ഥര്‍ അറിയിച്ചു. കമ്പനിയുടെ മുംബൈ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍ഗോഡ് സ്വദേശികളായിരുന്ന മലയാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗോബോണ്‍ കടല്‍ തീരത്തുനിന്നാണ് കപ്പല്‍ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. ഉദുമ പാലക്കുന്നില്‍ കെ.വി നിലയത്തിലെ പരേതനായ കെ.വി കണ്ണന്റെ മകന്‍ വി.കെ ബാബു (34), ചന്ദ്രഗിരി കീഴൂര്‍ നടക്കാലിലെ തോട്ടത്തില്‍ വസന്തകുമാര്‍ (36) എന്നിവരാണ് കപ്പലിലെ മലയാളികള്‍. കപ്പലിലെ സീമാന്‍മാരായി ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. ഗാബണിലെ ജെന്‍ റില്‍ തുറമുഖത്തു നിന്ന് ഗിനിയ ഉള്‍ക്കടലിലേക്ക് പ്രവേശിക്കാനിരിക്കെയാണ് കപ്പല്‍ തട്ടിയെടുത്തത്.

കപ്പലിലെ എണ്ണയും മറ്റു സാധനങ്ങളും കവര്‍ന്ന ശേഷം ജീവനക്കാരെ ഉള്‍പ്പെടെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കമ്പനി നല്‍കുന്ന വിവരം. ഈ മാസം 15 നായിരുന്നു കപ്പല്‍ തട്ടിക്കൊണ്ടുപോയത്.

‌കെനിയയിൽ ഹെലികോപ്റ്റർ അപകടം; സൈനിക മേധാവി ഉൾപ്പെടെ ഒന്പത് പേർ മരിച്ചു.
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വി
മൊസാംബിക് തീരത്ത് ബോട്ട് മുങ്ങി 90 പേർ മരിച്ചു.
മാപുട്ടോ: മൊസാംബിക്കിന്‍റെ വടക്കൻ തീരത്ത് ബോട്ട് മുങ്ങി തൊണ്ണൂറിലധികം പേർ മരിച്ചു.
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു.
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാനുള്ള ഒരുക്കത്തിനിടെ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് കോപ്റ്റിക് വൈദികർ കൊല്ലപ്പെട്ടു.
പ്രിട്ടോറിയ: ഈജിപ്തിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭാംഗങ്ങളായ മൂന്ന് സന്യസ്ത വൈദികർ ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ടു.