• Logo

Allied Publications

Europe
വത്തിക്കാനിലെ മതസൗഹാർദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായി കർദിനാൾ മാർ ജോർജ് കൂവക്കാട് നിയമിതനായി
Share
റോം: വത്തിക്കാനിലെ മതസൗഹാർദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായി കർദിനാൾ മാർ ജോർജ് കൂവക്കാട് നിയമിതനായി. അതേസമയം, മാർപാപ്പയുടെ വിദേശയാത്രകൾ സംഘടിപ്പിക്കുന്നതു സംബന്ധിച്ച ചുമതലകളും തുടരും.

തന്‍റെ അപര്യാപ്തതകൾക്കിടയിലും മതങ്ങൾക്കിടയിലുള്ള സൗഹൃദം സ്വപ്നം കാണുന്ന ജനതകൾക്കിടയിൽ സമാധാനത്തോടെയുള്ള സഹവർത്തിത്വം ആഗ്രഹിക്കുന്ന ആളുകളുടെ പ്രാർഥനകളും ഡിക്കസ്റ്ററിയിലെ സഹപ്രവർത്തകരുടെ സഹകരണവും തന്നെ ശക്തിപ്പെടുത്തുന്നുവെന്ന് കർദിനാൾ പങ്കുവച്ചു.

മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണെന്നും മതിലുകളല്ല, പാലങ്ങളാണ് ക്രിസ്ത്യാനികൾ പണിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതാന്തര സംഭാഷണം കേവലം മതങ്ങൾ തമ്മിലുള്ള സംഭാഷണമല്ല, മറിച്ച് ദൈവവിശ്വാസത്തിന്‍റെ സൗന്ദര്യത്തിനു സാക്ഷ്യം വഹിക്കുന്നതാണെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.

പരിശുദ്ധ പിതാവുമായി നടത്തിയ വിദേശ യാത്രകൾ, പ്രത്യേകിച്ചും മറ്റു മതങ്ങൾ ഭൂരിപഷം വരുന്ന രാജ്യങ്ങളിൽ, താൻ അനുഭവിച്ച മതസൗഹാർദ കൂട്ടായ്മകളുംസംഭാഷണങ്ങളും പുതിയ ദൗത്യനിർവഹണത്തിനു സഹായകരമാകുമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദർശന വേളയിൽ നജാഫിലെ ഗ്രാൻഡ് ആയത്തുല്ല സയ്യിദ് അലി അൽസിസ്താനിയുമായി പിതാവ് നടത്തിയ സംഭാഷണത്തിന്‍റെ പ്രാധാന്യം തന്‍റെ ജീവിതത്തിൽ ഏറെ പ്രചോദനമായെന്നതും കർദിനാൾ കൂവക്കാട് അടിവരയിട്ടു പറഞ്ഞു.

2024 ഒക്‌ടോബർ ആറിനാണ് മോൺ ജോർജ് ജേക്കബ് കൂവക്കാടിനെ മാർപാപ്പ കർദിനാനായി തെരഞ്ഞെടുത്തത്. നവംബർ 24നാണ് മെത്രാപ്പൊലീത്തയായി അദ്ദേഹം അഭിഷിക്തനായത്. വൈദികനായിരിക്കെ കർദിനാൾ പദവിയിലേക്ക് നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടു.

ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയൺ റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു.
ഇപ്സ്വിച്ച്: ഒഐസിസി യുകെ ഇപ്സ്വിച്ച് റീജിയണിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാചാരണവും രാഷ്‌ട്രപി
സ്വീഡനിൽ സ്കൂളിൽ വെടിവയ്പ്: 10 പേർ മരിച്ചു.
സ്റ്റോക്ക്ഹോം: സ്വീഡനിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ പ്രതിയുൾപ്പെടെ 10 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ജോർജിയൻ ജയിലിൽ മസിയയുടെ ഗാന്ധിയൻ സമരം.
ടിബിലിസി: ജോർജിയൻ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തക മസിയ അമഗ്ലോബെലിയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യ
പ്രദീപ് പിണക്കാട്ടും ലാര്‍സ് റെഡെലിഗ്സും ഡ്യൂസല്‍ഡോര്‍ഫ് വിമാനത്താവളത്തിന്‍റെ മാനേജിംഗ് ഡയറക്ടര്‍മാരായി 2030 വരെ തുടരും.
ബെര്‍ലിന്‍: ജര്‍മനിയിലെ മലയാളി രണ്ടാം തലമുറക്കാരനായ പ്രദീപ് പിണക്കാട്ടും ലാര്‍സ് റെഡെലിഗ്സും കഴിഞ്ഞ രണ്ട് വര്‍ഷമായ
ജര്‍മന്‍ കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങള്‍ പാര്‍ലമെന്‍റ് പ്രമേയം പാസാക്കി.
ബെര്‍ലിന്‍: കുടിയേറ്റം പരിമിതപ്പെടുത്താന്‍ ജര്‍മന്‍ ബണ്ടെസ്റ്റാഗ് തീവ്ര വലതുപക്ഷ പിന്തുണയോടെ പ്രമേയം പാസാക്കി.