• Logo

Allied Publications

Americas
ഗാസയിലെ സമാധാന കരാറിന് പിന്നിൽ അമേരിക്ക: ബൈഡൻ
Share
വാഷിംഗ്ടൺ: ഗാസയിൽ 15 മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രയേലും ഹമാസും അംഗീകരിച്ച സമാധാന കരാർ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രഖ്യാപനം.

സമാധാന കരാർ അമേരിക്കൻ നയതന്ത്രത്തിന്‍റെയും ദീർഘമായ പിന്നാമ്പുറ ചർച്ചകളുടെയും ഫലമാണെന്നു ബൈഡൻ വ്യക്തമാക്കി. കരാർ നിലനിൽക്കുമെന്നാണു തന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മേയിൽ അമേരിക്ക മുന്നോട്ടുവച്ച സമാധാന കരാറിന്‍റെ കരട് രേഖയാണ് ഇപ്പോൾ പ്രാവർത്തികമായത്. ‌‌‌സമാധാന കരാറിന്‍റെ ആദ്യഘട്ട കാലാവധി 42 ദിവസമാണ്. ആറാഴ്ചകൾക്കുശേഷം രണ്ടാംഘട്ടത്തിലേക്ക് കടക്കും. അത് ഇസ്രയേൽഹമാസ് യുദ്ധത്തിന്‍റെ അവസാനമായിരിക്കുമെന്നും ബൈഡൻ പറഞ്ഞു.

സമാധാന കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ 33 ബന്ദികളെഹമാസ് മോചിപ്പിക്കും. ഇതിനു പകരമായി നൂറിലേറെ പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. രണ്ടാംഘട്ടത്തിൽ അവശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കും.

കരാർപ്രകാരം ഗാസയിൽനിന്ന് ഇസ്രേലി സേന പൂർണമായും പിന്മാറും. ഗാസയുടെ പുനരുദ്ധാരണത്തിന് അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ മേൽനോട്ടത്തിൽ മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള പദ്ധതി തയാറാക്കാനും തീരുമാനമായിട്ടുണ്ട്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ പലസ്തീനികൾക്ക് വടക്കൻഗാസയിലെ വീടുകളിലേക്കു പോകാനാകും.

2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ തെക്കൻ ഇസ്രയേലിൽ 1,200 പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണു യുദ്ധം തുടങ്ങിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 46,707 പേർ മരിക്കുകയും 1,10,285 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഷിക്കാഗോ സെന്‍റി മേരീസ് ക്നാനായ പള്ളിയിൽ മൂന്നു നോമ്പാചരണവും പുറത്തുനമസ്കാരവും സംഘടിപ്പിച്ചു.
ഷിക്കാഗോ: ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മൂന്നു നോമ്പാചരണവും പുറത്തുനമസ്കാരവും ഭക്തിനിർഭരമാ
ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
മിഷിഗൺ: 1975ൽ സ്ഥാപിതമായ മിഷിഗണിലെ ആദ്യ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ ഒരു വർഷം നീണ്
നരേന്ദ്ര മോദിയും വിവേക് രാമസ്വാമിയും കൂടിക്കാഴ്ച നടത്തി.
വാഷിംഗ്ഡൺ ഡിസി: ഔദ്യോഗിക സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വ
ആർ.‌എഫ്‌.കെ. ജൂണിയറിനെ ആരോഗ്യ സെക്രട്ടറിയായി സ്ഥിരീകരിച്ച് യുഎസ് സെനറ്റ്.
വാഷിംഗ്ടൺ: റോബർട്ട് എഫ്. കെന്നഡി ജൂണിയറിനെ ആരോഗ്യ സെക്രട്ടറിയായി അംഗീകരിച്ച് യുഎസ് സെനറ്റ്.
തുളസി ഗബ്ബാർഡ് യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറായി അധികാരമേറ്റു.
വാഷിംഗ്ടൻ ഡിസി: തുളസി ഗബ്ബാർഡ് യുഎസ് ദേശീയ ഇന്‍റലിജൻസ് ഡയറക്‌ടറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.