• Logo

Allied Publications

Americas

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം ഗംഭീരമായി

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിച്ച പ്രവർത്തനോദ്ഘാടനം ഗംഭീരമായി. ഐപിസിഎൻടി പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ സിജു വി. ജോർജ് സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യാതിഥി സണ്ണിവെയ്ൽ സിറ്റി കൗൺസിൽ അംഗം മനു ഡാനിയെ അദ്ദേഹം സദസിന് പരിചയപ്പെടുത്തി. ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി 2006ൽ എബ്രഹാം തെക്കേമുറി(സണ്ണി) പ്രസിഡന്‍റായി പ്രവർത്തനമാരംഭിച്ച ഐപിസിഎൻടി, നിഷ്പക്ഷമായ മാധ്യമപ്രവർത്തനമാണ് എല്ലാക്കാലവും നടത്തുന്നതെന്ന് സണ്ണി മാളിയേക്കൽ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും ഉൾക്കൊണ്ട് വായനക്കാരിൽ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളായിരിക്കണം മാധ്യമ പ്രവർത്തകരിൽ ഉണ്ടായിരിക്കേണ്ടതെന്നുംസ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നതിനുള്ള അനുകൂല സാഹചര്യം സ്രഷ്ടിക്കുവാൻ ഭരണാധികാരികൾ തയാറാകണമെന്നും മനു ഡാനി പറഞ്ഞു. 20242025 കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കു അദ്ദേഹം ആശംസകൾ നേർന്നു. ഐപിസിഎൻടി ഭാരവാഹികളായ അനശ്വർ മാംമ്പിള്ളി, പ്രസാദ് തിയോടിക്കൽ, ലാലി ജോസഫ്, ഡോ. അഞ്ജുബിജിലി, സാം മാത്യു, അഡ്വൈസറി ബോർഡ് ചെയർമാൻ ബെന്നി ജോൺ, തോമസ് ചിറമേൽ, ജോജോ കോട്ടക്കൽ, ടി.സി. ചാക്കോ, അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകർ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുത്തു. സെക്രട്ടറി ബിജിലി ജോർജിന്‍റെ നന്ദി പ്രകടനത്തിനുശേഷം കേരളത്തിൽ നിന്നും ബിജു നാരായണൻ, റിമി ടോമി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പാട്ടുത്സവവും അരങ്ങേറി.


ടാപ്പൻ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം

ടാപ്പൻ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ടാപ്പൻ സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ നടത്തി. കുർബാനയ്ക്കുശേഷം ഫാ. തോമസ് മാത്യു (വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗം), മാത്യു ജോഷ്വ (ഫാമിലി കോൺഫറൻസ് ട്രഷറർ), ബിപിൻ മാത്യു, ആരൺ ജോഷ്വ, റയൻ ഉമ്മൻ (ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് പ്രതിനിധികൾ. സോണി ഐസക് (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ഫിൻലി ജോണും (ഇടവക ട്രസ്റ്റി) വേദിയിൽ സന്നിഹിതനായിരുന്നു. ബിജോ തോമസ് കോൺഫറൻസിന്‍റെ തീയതി, തീം, പ്രസംഗകർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ നൽകുകയും എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയും അഭ്യർഥിക്കുകയും ചെയ്തു. മാത്യു ജോഷ്വ രജിസ്ട്രേഷൻ നടപടികൾ വിശദീകരിക്കുകയും കോൺഫറൻസിന്‍റെ ധനസമാഹരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റാഫിളിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. കോൺഫറൻസിന്‍റെ ഭാഗമായുള്ള സുവനീർ, സ്പോൺസർഷിപ്പ് അവസരങ്ങൾ, വിനോദ പരിപാടികൾ എന്നിവയെക്കുറിച്ച് ബിപിൻ മാത്യു സംസാരിച്ചു. ഫാ. തോമസ് മാത്യു ഇടവകയിൽ നിന്നുള്ള ആദ്യ രജിസ്ട്രേഷൻ കൈമാറി. ഇടവകയെ പ്രതിനിധീകരിച്ച് സുവനീറിൽ അഭിനന്ദനങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഫിൻലി ജോൺ സംഭാവന കൈമാറി. നിരവധി ഇടവക അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു. കോൺഫറൻസിന്‍റെ വിജയത്തിനായുള്ള ആത്മാർഥമായ പ്രാർഥനയ്ക്കും പിന്തുണയ്ക്കും വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ടീം നന്ദിയും കടപ്പാടും അറിയിച്ചു. ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്‍റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ലിങ്ക്: http://tinyurl.com/FYC2024. കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ (കോൺഫറൻസ് കോഓർഡിനേറ്റർ): 914 806 4595, ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി): 516 439 9087.


വീടില്ലാത്തവർക്ക് കൈത്താങ്ങുമായി വേൾഡ് മലയാളി കൗൺസിൽ

പാലാ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും നിർധനരായവർക്കുമായി വേൾഡ് മലയാളി കൗൺസിൽ 25 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയായ ഗ്ലോബൽ ഗ്രീൻ വില്ല പ്രോജക്ടിൽ ആദ്യഘട്ട 12 വീടുകളുടെ താക്കോൽ ദാനവും ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും ജോസ് കെ. മാണി എംപി നിർവഹിച്ചു. വില്ല പ്രോജക്ട് പ്രസിഡന്‍റ് ടി. കെ. വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ പ്രകൃതി സൗഹൃദ ഉദ്യമ ഉദ്ഘാടനവും നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പടിക്കമ്യാലിൽ സംഭാവനയായി നൽകിയ 1.05 ഏക്കറിലാണ് ഭവന സമുച്ചയം പണിതത്. ടി.പി. വിജയനാണ് പ്രോജക്ട് സെക്രട്ടറി. എസ്.കെ. ചെറിയാൻ, ടി.കെ. വിജയൻ, കെ.സി. ഏബ്രഹാം, ഡോ. മനോജ് തോമസ്, സിമി സനോജ് സൈമൺ, സ്റ്റെഫി ഫെലിക്സ്, ബേബി മാത്യു സോമതീരം, ഡോ. ഷിബു സാമുവൽ, ഡബ്ല‍്യു. എം. സി. ചാരിറ്റബിൾ സൊസൈറ്റി, ഹൂസ്റ്റൺ പ്രൊവിൻസ്, ന്യൂജഴ്സി പ്രൊവിൻസ്, ഒമാൻ പ്രൊവിൻസ് എന്നിവരാണ് വില്ലകൾ സ്പോൺസർ ചെയ്തത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 പേർ ജോണി കുരുവിളയിൽനിന്നു താക്കോൽ ഏറ്റുവാങ്ങി. ചടങ്ങിൽ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രഫ. വിനോദ്ചന്ദ്ര മേനോൻ, വി. കൃഷ്ണകുമാർ, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്‍റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് മാളിയേക്കൽ, ഫാ. ജോൺ കണിയാർകുന്നിൽ, ഷാജി എം. മാത്യു, ബേബി മാത്യു സോമതീരം, എസ് കെ. ചെറിയാൻ, തങ്കമണി ദിവാകരൻ, സെലീന മോഹൻ, ഡൊമിനിക് സി. ജോസഫ്, സാം ജോസഫ്, ബോബി മാത്യു, ബീന തോമസ്, ലൂസി ജോർജ്, ബെന്നി മൈലാടൂർ, രാമചന്ദ്രൻ പേരാമ്പ്ര എന്നിവർ പ്രസംഗിച്ചു.


അലൻ കൊച്ചൂസ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്: സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്‍റെ ഭാഗമായി ഫൊക്കാനയുടെ 20242026 ഭരണസമിതിയിലെ നാഷണൽ കമ്മിറ്റിയിലേക്ക് യൂത്ത്‌ പ്രതിനിധിയായി ന്യൂയോർക്കിലെ സംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായ അലൻ കൊച്ചൂസ് മത്സരിക്കുന്നു. പ്രസംഗികൻ, മതസാംസ്‌കാരികരാഷ്ട്രീയ പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് അലൻ കൊച്ചൂസ്. ന്യൂയോർക്കിലെ രാഷ്ട്രീയ കാര്യങ്ങളിൽ നിറസാനിദ്യമാണ് അലൻ. രാഷ്ട്രീയ മേഖലകളിൽ ആയാലും മലയാളി അസോസിയേഷനുകളിലായലും ചർച്ചിൽ ആയാലും അലൻ തന്‍റെ പ്രവർത്തനത്തിൽ കർമനിരതനാണ്. Y's men's ഇന്‍റർനാഷനലിന്‍റെ നോർത്ത് അമേരിക്കൻ റീജിയണിന്‍റെ യൂത്ത് പ്രസിഡന്‍റായും അലൻ സേവനം അനുഷ്‌ടിക്കുന്നു. ഫോർഡാം യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്‍റർനാഷണൽ ഫിനാൻസ് ആൻഡ് ഇക്കണോമിക്‌സിൽ ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വാൾസ്ട്രീറ്റിൽ റിസ്കമാനേജ്മെന്‍റിൽ ജോലിയും തുടങ്ങി. മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഫാമിലി ബിസിനസായ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പാർടൈം ആയും ജോലി ചെയ്യുന്നു. ന്യൂയോർക്ക് സിറ്റിഗവൺമെന്‍റിൽ മാനേജറും എൻയുഎംസി എൻയു ഹെൽത്തിന്‍റെ ഡയറക്ടർ ബോർഡ് അംഗവുമായ അജിത് കൊച്ചുസിന്‍റെയും ന്യൂയോർക്കിലെ പ്രമുഖ റീയലറ്ററായ ജയ വർഗീസിന്‍റെയും മകനാണ് അലൻ. സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസിന്‍റെ സഹചാരി കൂടിയാണ് അദ്ദേഹം.


ജോസ് ഏബ്രഹാം ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കൽ സെന്‍റർ, ഗുഡ് സെമരിറ്റന്‍ മെഡിക്കല്‍ സെന്‍റർ എന്നിവിടങ്ങളിലെ റിട്ട. റെസ്പിരേറ്ററി തെറാപ്പിസ്റ്റ് ജോസ് ഏബ്രഹാം (65) അന്തരിച്ചു. റോക്ക്‌ലാൻഡിലെ സഫേണ്‍ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചർച്ചിലെ സജീവാംഗമായിരുന്നു. ദീർഘകാലം സൺഡേ സ്‌കൂൾ അധ്യാപകനായും പ്രവർത്തിച്ചു. ശോശാമ്മ ജോസ് ആണ് ഭാര്യ. മക്കള്‍: ജെറി ജോസ് & വിസ്‌ലെറ്റ് വില്‍സണ്‍, ജെറിന്‍ ജോസ് & ബെത്‌സി ജോസ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒന്പതിന് സഫേണ്‍ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം സ്പ്രിംഗ് വാലി ബ്രിക് ചര്‍ച്ച് സെമിത്തേരിയില്‍ (Brick Church Cemetery, Spring Valley).


കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു

വാൻകൂവർ: കാനഡയിലെ വാൻകൂവറിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു. ഹരിയാന സ്വദേശിയായ ചിരാഗ് ആന്‍റിൽ(24) ആണ് മരിച്ചത്. ഈ മാസം 12നായിരുന്നു സംഭവം. ചിരാഗിനെ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് വാൻകൂവർ പോലീസ് പ്രസ്താവനയിൽ വിശദമാക്കി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു. ഹരിയാനയിലെ സോണിപതിൽ നിന്ന് 2022ലാണ് എംബിഎ പഠനത്തിനായി ചിരാഗ് വാൻകൂവറിലെത്തിയത്. വെടിവയ്പ് നടന്നുവെന്ന് പറയുന്ന ദിവസവും ബന്ധുക്കളോട് ചിരാഗ് സംസാരിച്ചിരുന്നു.


അമേരിക്കൻ മലയാളികൾക്ക് ഷിക്കാഗോയിൽ സാംസ്കാരിക കേന്ദ്രമൊരുങ്ങുന്നു

ഷിക്കാഗോ: അമേരിക്കൻ മലയാളിയുടെ എക്കാലത്തോയും ആഗ്രഹമായ കേരള കലാ സാംസ്കാരിക കേന്ദ്രം ഷിക്കാഗോയിൽ തുടങ്ങാൻ അല(ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) മുൻകൈയെടുക്കുന്നു. അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ ഈ സ്വപ്ന പദ്ധതിയുടെ ധനസമാഹരണത്തിനായി ചിത്രവർണം എന്ന പേരിൽ സംഗീത പരിപാടി ഈ മാസം 28ന് നേപ്രിവിൽ യെല്ലോ ബോക്ലിസിൽ നടക്കും. കെ. എസ്. ചിത്ര നയിക്കുന്ന ഈ പരിപാടിയിൽ സംഗീതജ്ഞൻ ശരത്ത്, പിന്നണിഗായകരായ നിഷാന്ത്, അനാമിക എന്നിവരും മറ്റ് ഒമ്പത് കലാകാരന്മാരും അണിനിരക്കും. ഇതോടൊപ്പം തന്നെ കേരളത്തിന്‍റെ തനിമ ഉയർത്താൻ കേരള സർക്കാരിന്‍റെ വിവിധ വകുപ്പുകളുമായി ചേർന്ന് കേരള എക്സ്പോ എന്ന വിപണന മേള സംഘടിപ്പിക്കും. ഖാദി, മലയാളം മിഷൻ, ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ എക്സ്പോയിൽ ലഭ്യമാക്കും. അലയുടെ മറ്റു പരിപാടികളെപ്പോലെ തന്നെ പുസ്തകമേളയും കേരളത്തിന്‍റെ രുചിവൈവിധ്യം എടുത്തുകാട്ടുന്ന ഭക്ഷ്യമേളയും സംഘടിപ്പിക്കും. എഐ കൺസൾട്ടൻസി സ്ഥാപനമായ ഐഎക്സ്ഐ ജിഎഐ ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. എല്മെസ്റ്റ് എക്സ്റെൻഡഡ്‌ കെയർ സെന്‍റർ, സെർട്ടിഫൈഡ് അക്കൗണ്ടിംഗ് ആൻഡ് ടാക്സ് ഐഎൻസി, കോൾഡ് വെൽ ബാങ്കർ റിയൽട്ടി പരിപാടിയുടെ സ്പോൺസർമാരാണ്. ലോകത്തെവിടെയായാലും തങ്ങളുടെ തനിമയെ ചേർത്തുപിടിക്കാൻ താത്പര്യപ്പെടുന്ന മലയാളികൾക്കായി അമേരിക്കയിൽ ഒരു ഇടം എന്ന നിലയിലാണ് അല ഈ സംരംഭവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. മലയാളിയുടെ സാംസ്കാരിക പൈതൃകം അമേരിക്കൻ മണ്ണിലും കാത്തു സൂക്ഷിക്കാനും അടുത്ത തലമുറയിലേക്ക് അത് പകർന്നു നൽകാനും ഈ പദ്ധതി ലക്ഷ്യം കാണുന്നതിലൂടെ സാധിക്കുമെന്ന് അല വിശ്വസിക്കുന്നു. കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മലയാളി പ്രവാസിക്ക് അനുകൂലമായ അന്തരീക്ഷവും സൗകര്യവും നൽക്കാൻ പ്രാപ്തമായ ഒരു കെട്ടിടം നിർമ്മിക്കുക എന്നതാണ് ഷിക്കാഗോയിലെ സാംസ്കാരിക കേന്ദ്രത്തിന്‍റെ ആദ്യ പടി. വിപുലമായ ലൈബ്രറിയടക്കം ഈ പദ്ധതിയുടെ ഭാഗമാണ്. ഇതിനു വേണ്ട ധനസമാഹരണത്തിനു കൂടിയാണ് ചിത്രവർണ്ണം എന്ന പരിപാടി കെഎസ് ചിത്രയുമായി ചേർന്ന് സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാനും ഈ ഉദ്യമത്തിൽ സഹകരിക്കാനും താത്പര്യമുള്ളവർ എത്രയും വേഗം ടിക്കറ്റ് എടുത്ത് പരിപാടിയിൽ പങ്കെടുക്കണം എന്ന് അലയുടെ ഭാരവാഹികൾ അറിയിച്ചു.


കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്

ഡാളസ്: ഡാളസിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ് ), ഡാളസിന്‍റെ പ്രഥമ പ്രസിഡന്‍റും പ്രവാസി മലയാള കവിയുമായ മനയിൽ ജേക്കബിന്‍റെ സ്മരണാർഥം ഏർപ്പെടുത്തിയിരിക്കുന്ന 202324 മനയിൽ കവിതാ പുരസ്കാരത്തിനു അമേരിക്കൻ മലയാളി സാഹിത്യകാരിയായ ടി.ജി. ബിന്ദുവിന്‍റെ ഉടലാഴങ്ങൾ അർഹമായി. മനയിൽ കുടുംബമാണ് ഈ വിശിഷ്ട അവാർഡ് സ്പോൺസർ ചെയ്യുന്നത്. ജേതാവിനു ഇരുനൂറ്റിയൻപതു യുഎസ് ഡോളറും ഫലകവും, പ്രശസ്തിപത്രവും മേയ് 10,12 തീയതികളിൽ ഡാളസിൽ നടക്കുന്ന കെഎൽഎസ് ലാന ലിറ്റററി ക്യാമ്പിൽ വച്ചു നൽകപ്പെടും. ഡാളസിലെ മലയാളസാഹിത്യാസ്വാദകരെ പ്രസ്തുത ക്യാമ്പിലേക്കും കെഎൽഎസ് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. അറിയപ്പെടുന്ന സാഹിത്യപ്രതിഭകളായ ഡോ. എംവി പിള്ള, ഷാനവാസ് പോങ്ങുമ്മൂട്, പുളിമാത്ത് ശ്രീകുമാർ എന്നിവരടങ്ങുന്നതായിരുന്നു ഈ വർഷത്തെ ജഡ്ജിംഗ് പാനൽ. 2022 വർഷത്തെ ഒന്നാം പുരസ്കാരം ലഭിച്ചിരുന്നത് ഡോ. മാത്യു ജോയ്സിനാണ്. അദ്ദേഹത്തിന്‍റെ മാനിന്‍റെ മാതൃരോദനം എന്ന ചെറുകവിതയാണ് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇത്തവണത്തെ പുരസ്കാരജേതാവായ ബിന്ദു ടി.ജി അമേരിക്കൻ മലയാളസാഹിത്യലോകത്തു അറിയപ്പെടുന്ന കവയത്രിയാണ്. രസതന്ത്രം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാലിഫോർണിയയിൽ സ്ഥിരതാമസമയക്കിയ ബിന്ദു ടി.ജിയുടെ ജന്മദേശം തൃശൂരാണ്. ആനുകാലികങ്ങളിൽ കവിത, നാടകരചന, അഭിനയം, ഗാനരചന തുടങ്ങിയ മേഖലകളിലും സജീവം. ലാനയുടെ 2019 ലെ കവിതാ പുരസ്കാരവും, 2020ൽ കൊടുങ്ങല്ലൂർ എ അയ്യപ്പൻ ട്രസ്റ്റിന്‍റെ നേരളക്കാട് രുഗ്മണിയമ്മ പുരസ്കാരവും ലഭിച്ചിട്ടുണ്ട് . ഇലക്ട്രിക്കൽഎഞ്ചിനീയർ ആയി ജോലി ചെയ്തു വരുന്നു. ഭർത്താവ് : ടിജി തോമസ്. കുട്ടികൾ : മാത്യു തോമസ് , അന്നാ മരിയ തോമസ്. മേയ് 10,12 തീയതികളിൽ ഡാളസിൽ ഓബ്രി ടെക്സസ് റാഞ്ചിൽ വച്ചു നടക്കുന്ന കെഎൽഎസ്, ലാന സാഹിത്യ ക്യാമ്പിനു ഡാളസ് മലയാളസാഹിത്യാസ്വാദകരെ കെഎൽഎസ് പ്രവർത്തകസമിതി സഹർഷം സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: ഷാജു ജോൺ 469274650, ഹരിദാസ് തങ്കപ്പൻ 2147633079, സാമുവൽ യോഹന്നാൻ 2144350124.


വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളിൽ

ഫ്ലോറിഡ: യുണൈറ്റഡ് സ്റ്റേറ്റ്സിൽ കുടിയേറിയ വിദേശികളുടെ ജനസംഖ്യയിൽ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളിൽ. കാലിഫോർണിയ, ടെക്സസ്, ഫ്ലോറിഡ, ന്യൂയോർക്ക് എന്നിവടങ്ങിലാണ് വിദേശികളിലെ പകുതിയിലധികം പേരും താമസിക്കുന്നത്. അവരുടെ എണ്ണം കഴിഞ്ഞ ഡസൻ വർഷങ്ങളായി വർധിച്ചുവരുന്നതായി യുഎസ് സെൻസസ് ബ്യൂറോ ചൊവ്വാഴ്ച പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. ഇവരിൽ പകുതിയും അമേരിക്കൻ പൗരത്വം സ്വീകരിച്ചവരാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കുടിയേറ്റം ഒരു പ്രധാന പ്രശ്നമായി മാറിയതിനാലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ അത്ഭുതപൂർവമായ കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ ബൈഡൻ ഭരണകൂടം പാടുപെടുകയാണ്. മെക്സിക്കോയുമായുള്ള യുഎസ് അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും വോട്ടർമാരെ ബോധ്യപ്പെടുത്താനും ഡെമോക്രാറ്റുകൾ ശ്രമിക്കുന്നു. കോൺഗ്രസിന്‍റെ നിയന്ത്രണം നിർണയിക്കാൻ കഴിയുന്ന തരത്തിലാണ് കുടിയേറ്റം തെരഞ്ഞെടുപ്പിനെ രൂപപ്പെടുത്തുന്നത്. ബ്യൂറോയുടെ അമേരിക്കൻ കമ്യൂണിറ്റി സർവേയിൽ നിന്നുള്ള കണക്കുകൾ പ്രകാരം. 2022ൽ വിദേശികളുടെ ജനസംഖ്യ 46.2 ദശലക്ഷമായി കണക്കാക്കപ്പെടുന്നു. അല്ലെങ്കിൽ യുഎസ് ജനസംഖ്യയുടെ ഏതാണ്ട് 14 ശതമാനമാണ്. മിക്ക സംസ്ഥാനങ്ങളിലും കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളിൽ ഇരട്ട ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. കാലിഫോർണിയ, ന്യൂജഴ്സി, ന്യൂയോർക്ക്, ഫ്ലോറിഡ എന്നിവിടങ്ങളിൽ വിദേശ വ്യക്തികൾ ഓരോ സംസ്ഥാനത്തിന്‍റെയും ജനസംഖ്യയുടെ 20 ശതമാനത്തിലധികം വരും. വെസ്റ്റ് വിർജീനിയയിലെ ജനസംഖ്യയുടെ 1.8 ശതമാനമായിരുന്നു അവർ. യുഎസിലെ ഏറ്റവും ചെറിയ നിരക്ക്. യുഎസിലെ വിദേശികളിൽ പകുതിയും ലാറ്റിനമേരിക്കയിൽ നിന്നുള്ളവരായിരുന്നു. കഴിഞ്ഞ ഡസൻ വർഷങ്ങളിൽ അവരുടെ ഘടനയിൽ മാറ്റം വന്നിട്ടുണ്ട്. മെക്സിക്കോയിൽ നിന്നുള്ളവർ ഏകദേശം ഒരു ദശലക്ഷം ആളുകളും തെക്കേ അമേരിക്ക, മധ്യഅമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരിൽ 2.1 ദശലക്ഷം ആളുകളും വർധിച്ചു. അതേസമയം, ഏഷ്യയിൽ നിന്നുള്ള വിദേശ ജനസംഖ്യയുടെ പങ്ക് നാലിലൊന്നിൽ നിന്ന് മൂന്നിലൊന്നായി താഴ്ന്നു. ആഫ്രിക്കയിൽ ജനിച്ചവരുടെ പങ്ക് നാലു ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി.യുഎസിലെ നിയമവിരുദ്ധമായി ആളുകളുടെ എണ്ണത്തെക്കുറിച്ചുള്ള കണക്കുകൾ സെൻസസ് ബ്യൂറോ റിപ്പോർട്ട് നൽകിയിട്ടില്ല. എന്നിരുന്നാലും, വിദേശികളിൽ ജനിച്ചവരിൽ പകുതിയിലധികം പേരും സ്വാഭാവിക പൗരന്മാരാണെന്ന് കണക്കുകൾ കാണിക്കുന്നു. യൂറോപ്പിൽ ജനിച്ചവരും ഏഷ്യൻ വംശജരും അവരുടെ സംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും സ്വദേശിവത്കരണ നിരക്കിൽ മുന്നിൽ നിൽക്കുന്നു. വിദേശികളായ ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും 2010ന് മുമ്പ് യുഎസിൽ എത്തിയവരാണ്.


ഹോപ് വെൽ ജംഗ്ഷൻ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം ഹോപ് വെൽ ജംഗ്ഷൻ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഡച്ചസ് കൗണ്ടി സന്ദർശിച്ചു. ഷിബു തരകൻ (ജോയിന്‍റ് സെക്രട്ടറി), രഘു നൈനാൻ (ഫിനാൻസ് കമ്മിറ്റി അംഗം) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം. ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന്‍റെ ഔദ്യോഗിക കിക്ക് ഓഫിനുള്ള യോഗം വിശുദ്ധ കുർബാനയ്ക്കുശേഷം ഉണ്ടായിരുന്നു. ഫാ. ബോബി വർഗീസ് (വികാരി) ടീം അംഗങ്ങൾക്ക് സ്വാഗതം ആശംസിക്കുകയും കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാൻ ഇടവകാംഗങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഫാമിലി/ യൂത്ത് കോൺഫറൻസിന്‍റെ ഈ വർഷത്തെ തീം, തീയതി, ലൊക്കേഷൻ, പ്രാസംഗികർ, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ഷിബു തരകൻ നൽകി. സമ്മേളനത്തിന്‍റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് രഘു നൈനാൻ സംസാരിച്ചു. സ്പോൺസർഷിപ്പ് നൽകിയും റാഫിൾ ടിക്കറ്റുകൾ വാങ്ങിക്കൊണ്ടും കോൺഫറൻസിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇടവകയെ പ്രതിനിധീകരിച്ച് വിശാൽ ചെറിയാൻ (ഇടവക ട്രസ്റ്റി) സുവനീറിൽ അഭിനന്ദനങ്ങൾ ചേർക്കാൻ സംഭാവന നൽകി. എബ്രഹാം തോമസ് ഗ്രാൻഡ് സ്പോൺസർഷിപ്പോടെ പിന്തുണ വാഗ്ദാനം ചെയ്തു. മാത്യു എടമ്പാടത്ത് (ജോർജ്), വിശാൽ ചെറിയാൻ, മനോജ് വർക്കി, ജസ്റ്റിൻ ജോൺ, കൊച്ചുമോൻ വർഗീസ്, മഹേഷ് മാത്യു എന്നിവർ റാഫിൾ ടിക്കറ്റ് വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു. കോൺഫറൻസ് ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. “ദൈവിക ആരോഹണത്തിന്‍റെ ഗോവണി’ എന്ന വിഷയത്തിലൂന്നി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്‌ സ്ഥാപിക്കുക” (കൊലൊസ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സെഷനുകൾ ഉണ്ടായിരിക്കും. Registration link: http://tinyurl.com/FYC2024 കൂടുതൽ വിവരങ്ങൾക്ക് ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ 914 806 4595, ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി 516 439 9087.


യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഒഐസിസി പ്രവർത്തകർ കുടുംബ സംഗമം സംഘടിപ്പിക്കണം: ജെയിംസ് കൂടൽ

ഹൂസ്റ്റൺ/കണ്ണൂർ: ലോകസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രവർത്തകർ സജീവമായി മുന്നിട്ട് ഇറങ്ങണമെന്ന് ഒഐസിസി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കേരളത്തിൽ എത്തിച്ചേർന്ന ഗ്ലോബൽ പ്രസിഡന്‍റ് ജെയിംസ് കൂടൽ പറഞ്ഞു. പരമാവധി പ്രവർത്തകർ അവരവരുടെ വീടുപരിസരങ്ങളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കണം. നാട്ടിൽ എത്തിയിട്ടവർ പ്രാദേശിക തലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണം. ബൂത്ത് തലത്തിൽ ഭവനസന്ദർശനത്തിന് മുൻഗണന നൽകണം. വിദേശത്തുള്ളവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും ടെലിഫോണിൽ വിളിച്ച് വോട്ട് ഉറപ്പുവരുത്തണമെന്നും ജെയിംസ് കൂടൽ നിർദേശിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് ഒഐസിസി പ്രവർത്തകർ കേരളത്തിലെത്തി പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും ഒഐസിസിയുടെ സജീവ സാന്നിധ്യമുണ്ടാകും. പത്തനംതിട്ട പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ പ്രചരണാർഥം വകയാറിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് ജെയിംസ് കൂടലിനന്‍റെ ഭവനത്തിൽ 12ന് വൈകുന്നേരം നാലിന് കുടുംബ സംഗമം സംഘടിപ്പിക്കും. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. 12, 13, 14 തീയതികളിൽ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭവന സന്ദർശനം സംഘടിപ്പിക്കും. 15, 16 തീയതികളിൽ കെ. സുധാകരന്‍റെ പ്രചരണാർഥം കണ്ണൂരിൽ വിവിധ പ്രദേശങ്ങളിലെ ഭവനങ്ങൾ സന്ദർശിക്കും. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ രാജു കല്ലുപുറം ചെയർമാനായി യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികളാണ് കേരളത്തിൽ പ്രവർത്തിച്ചു വരുന്നത്.


മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷം ഗംഭീരമായി

മാനിറ്റോബ: മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗിൽ വിഷു ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. എം.പി. ടെറി ഡുഗൈഡ്, കൾച്ചറൽ ഹെറിറ്റേജ് സ്പോർട് ആൻഡ് ടൂറിസം മിനിസ്റ്റർ ഗ്ലെൻ സിമാർഡ്, എംഎൽഎ ടൈലർ ബ്ലാഷ്കോ, ഇമ്മിഗ്രേഷൻ ലോയെർ സിന്ധുമോൾ ജോൺ, മലയാളി അസോസിയേഷൻ ഓഫ് മാനിറ്റോബ പ്രസിഡന്‍റ് സന്തോഷ് തോമസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ജയകൃഷ്ണൻ ജയചന്ദ്രൻ (പ്രസിഡന്‍റ്), മനോജ് എം നായർ (സെക്രട്ടറി), ജയശ്രീ സുരേഷ് , അശോകൻ മാടസ്വാമി വൈദ്യർ, രാഹുൽ രാജ്, രാജേഷ് ഭാസ്കരൻ, അരവിന്ദ് പാമ്പക്കൽ, സതീഷ് ഭാസ്കരൻ, ഷാനി സതീഷ്, ഗിരിജ അശോകൻ, സ്വാതി ജയകൃഷ്ണൻ, മിഥുൻ മംഗലത്, വിഷ്ണു വിജയൻ, അശ്വിത അനിൽ, സാജൻ സനകൻ, കാവേരി സാജൻ, ബിബിൻ കല്ലുംകൽ, വൈശാഖ് രഘുനാഥൻ നായർ, അനിൽ കുറുപ്, ലീന അനിൽ, രഞ്ജിത് ചന്ദ്രൻ, രശ്മി രഞ്ജിത്ത്, വിജിത് വിശ്വംഭരൻ, സുനീഷ മുകുന്ദൻ എന്നിവരാണ് സംഘടന ഭാരവാഹികൾ.


യുഎസിൽ കാമുകിയെ രക്ഷിക്കാൻ മാളിൽ ചെന്ന 14 വയസുകാരൻ കുത്തേറ്റു മരിച്ചു

വാഷിംഗ്‌ടൺ ഡിസി: അക്രമികളിൽനിന്നു കാമുകിയെ രക്ഷിക്കാൻ ശ്രമിക്കവെ 14 വയസുകാരന് ദാരുണാന്ത്യം. വ്യോമിംഗിൽ കാസ്പറിലെ ഈസ്റ്റ്രിഡ്ജ് മാളിലാണു സംഭവം. റോബർട്ട് ഡീൻ മഹർ എന്ന ആൺകുട്ടിയാണു കാമുകിയെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടത്. കാമുകി സഹായത്തിന് വിളിച്ചതിനെത്തുടർന്നാണു മഹർ മാളിലെത്തിയത്. താനും കൂട്ടുകാരിയും മാളിലാണെന്നും രണ്ടുപേർ തങ്ങളെ പിന്തുടരുകയാണെന്നുമാണു കാമുകി പറഞ്ഞത്. മാളിൽ എത്തിയപ്പോൾ 15 വയസുള്ള രണ്ടുപേർ പെൺകുട്ടികളെ പിന്തുടരുന്നതു കണ്ടു. ഇതു ചോദിക്കാൻ ചെന്ന മഹറിനെ ഇരുവരും ചേർന്ന് ആക്രമിച്ചു. മഹറിന്‍റെ വയറ്റിൽ രണ്ടു കുത്തേറ്റു. മഹറിനോടുണ്ടായ വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് അവന്‍റെ കാമുകിയെ പിന്തുടർന്നതെന്നും ആക്രമണം നടത്തിയതെന്നുമാണ് റിപ്പോർട്ട്. ഏതാനും നാൾ മുന്പ് മഹർ പ്രതികളെ "ഫ്രീക്ക്സ്' എന്ന് വിളിച്ചിരുന്നത്രെ. മഹറിന്‍റെ കമന്‍റുകൾക്ക് ചോര കൊണ്ടു പകരം വീട്ടാൻ വേണ്ടിയാണ് തങ്ങളത് ചെയ്തതെന്നായിരുന്നു പിടിയിലായ പ്രതികളുടെ മൊഴി.


ഇതിഹാസ ഫുട്ബോളറും ഹോളിവുഡ് നടനുമായ ഒ.ജെ. സിംസൺ അന്തരിച്ചു

ന്യൂയോർക്ക്: അമേരിക്കൻ ഇതിഹാസ ഫുട്ബോൾ താരവും (അമേരിക്കൻ നാഷണൽ ഫുട്ബോൾ ലീഗ്) ഹോളിവുഡ് നടനുമായ ഒ.ജെ. സിംസൺ (76) അന്തരിച്ചു. കാൻസർ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. 1994ൽ മുൻ ഭാര്യയെയും അവരുടെ സുഹൃത്തിനെയും കൊലപ്പെടുത്തിയെന്ന കേസിൽ സിംപ്സൺ അറസ്റ്റിലായിരുന്നു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വിട്ടയച്ചെങ്കിലും രണ്ടുവർഷങ്ങൾക്കു ശേഷം മറ്റൊരു കോടതി കുറ്റക്കാരനായി കണ്ട് താരത്തിന് 3.35 കോടി ഡോളർ പിഴ വിധിച്ചിരുന്നു. 2007ൽ രണ്ടുപോരെ കടത്തിക്കൊണ്ടുപോയ കേസിൽ സിംസണെ കോടതി 33 വർഷം ശിക്ഷിച്ചിരുന്നു. 2017ലാണ് പരോൾ ലഭിച്ചത്.


ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനവും പാട്ടുത്സവവും ഇന്ന്

ഡാളസ്: ഇന്ത്യ ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനവും പാട്ടുത്സവവും ഇന്ന് ഷാരോൺ ഇവന്‍റ് ഹാളിൽ അരങ്ങേറും (ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ്). 2024 2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം വെകുന്നേരം ആറിനും തുടർന്ന് ഏഴിന് പാട്ടുത്സവവും നടക്കും. സിജു വി. ജോർജാണ് പ്രോഗ്രാം കോഓർഡിനേറ്റർ. പ്രവേശനം പാസുമൂലം നിയന്ത്രിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ടെക്സസ് സ്റ്റേറ്റ് പ്രതിനിധി ആൻജി ചെൻ ബട്ടൺ സമ്മേളനത്തിൽ മുഖ്യാതിഥിയായും സണ്ണിവയ്ൽ സിറ്റി കൗൺസിൽ അംഗം മനു ഡാനി വിശിഷ്‌ടാതിഥിയായും പങ്കെടുക്കും. അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകരും സാമൂഹിക സാംസ്കാരിക നേതാക്കളും സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കുചേരും. 2006ലാണ് ഡാളസ് ഫോർട്ട്‌വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സ്ഥാപിച്ചത്. പ്രസ് ക്ലബിന്‍റെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐപിസിഎൻ‌ടി പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ, സെക്രട്ടറി ബിജിലി ജോർജ്, ട്രഷറര്‍ പ്രസാദ് തിയോടിക്കൽ എന്നിവർ പറഞ്ഞു.


ന്യൂയോർക്ക് സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന വടംവലി മത്സരത്തിന്‍റെ കിക്ക് ഓഫ്‌ വെള്ളിയാഴ്ച

ന്യൂയോർക്ക്: ഓഗസ്റ്റ് 17ന് റോക്ക്‌ലാൻഡ് ക്നാനായ കമ്യൂണിറ്റി സെന്‍ററിൽ വച്ച് നടത്തപ്പെടുന്ന ആദ്യ അന്താരാഷ്ട്ര വടംവലി മത്സരത്തിന്‍റെ കിക്ക് ഓഫ്‌ വെള്ളിയാഴ്ച വെെകുന്നേരം 6.30ന് ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ ബിൽ വെബ്ബർ നിർവഹിക്കും. തുടർന്ന് പ്രസ് മീറ്റും നടത്തും. അന്താരാഷ്ട്ര തലത്തിൽ നടത്തപ്പെടുന്ന വടംവലി മത്സരത്തിന്‍റെ ഒന്നാം സമ്മാനം റോബർട്ട്‌ അരീചിറയിൽ സ്പോൺസർ ചെയ്യുന്ന 5,000 ഡോളറും ഉലഹന്നാൻ അരീചിറയിൽ മെമ്മോറിയൽ ട്രോഫിയുമാണ്. രണ്ടാം സമ്മാനം റോയ് മറ്റപ്പള്ളിൽ സ്പോൺസർ ചെയ്യുന്ന 3,000 ഡോളറും അന്നക്കുട്ടി മറ്റപ്പള്ളിൽ മെമ്മോറിയൽ ട്രോഫിയും മൂന്നാം സമ്മാനം മൂപ്രപ്പള്ളിൽ ബ്രദർസ് സ്പോൺസർ ചെയ്യുന്ന 2000 ഡോളറും ചിന്നമ്മ മൂപ്രപ്പള്ളിൽ മെമ്മോറിയൽ ട്രോഫിയുമാണ്. നാലാം സ്ഥാനക്കാർക്ക് ട്രിബോറോ പെയിൻ ആൻഡ് റീഹാബ് സ്പോൺസർ ചെയ്യുന്ന 1000 ഡോളറും ട്രോഫിയും ലഭിക്കും. വടംവലിയുടെ മെഗാ സ്പോൺസർ ജിതിൻ വർഗീസ് (സെഞ്ച്വറി 21 റോയൽ റിയൽറ്റർ) ആണ്. ഗ്രാൻഡ് സ്പോൺസർമാർ സിറിയക് കൂവക്കാട്ടിൽ, സെന്‍റ് മേരീസ്‌ പെട്രോളിയം ഷിക്കാഗോ, പിയാനോ ലോ ഫേം വെയിൻ ന്യൂജഴ്സി എന്നിവരാണ്. ഗോൾഡ് സ്പോൺസർ പി.ടി. തോമസ് റോക്ക്‌ലാൻഡും സിൽവർ സ്പോൺസർ തോമസ് നൈനാൻ റോക്ക്‌ലാൻഡുമാണ്. അന്താരാഷ്ട്ര തലത്തിൽ നടത്തപ്പെടുന്ന വടംവലിയുടെ റേഡിയോ പാർട്ണർ മഴവിൽ എഫ്എം ആണ്. മികവുറ്റ ടീമുകൾ പങ്കെടുക്കുന്ന ഈ കായിക മേളയിൽ പങ്കെടുത്ത് വിജയിപ്പിക്കുവാൻ എല്ലാവരോടും അഭ്യർഥിക്കുന്നുതായി സംഘാടകർ അറിയിച്ചു.


സൂര്യഗ്രഹണ ദിവസം ജനിച്ച കുഞ്ഞിന് സൂര്യൻ എന്നർഥം വരുന്ന പേരിട്ട് മാതാപിതാക്കൾ

ടെക്സസ്: സമ്പൂർണ സൂര്യഗ്രഹണ വേളയിൽ ടെക്സസിലെ ഒരു അമ്മ പെൺകുഞ്ഞിനു ജന്മം നൽകുകയും സ്പാനിഷ് ഭാഷയിൽ "സൂര്യൻ' എന്നർഥം വരുന്ന സോൾ എന്ന് പേരിടുകയും ചെയ്തു. ഈ മാസം എട്ടിന് ഉച്ചയ്ക്ക് 1.04നാണ് സോൾ സെലസ്റ്റ് അൽവാരസ് ജനിച്ചത്. ഫോർട്ട് വർത്തിനടുത്തുള്ള മെത്തഡിസ്റ്റ് മാൻസ്ഫീൽഡ് മെഡിക്കൽ സെന്‍ററിൽ ജനിച്ച കുട്ടിക്ക് 6.7 പൗണ്ട് ഭാരമുണ്ട്. സോൾ അവളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗമാണെങ്കിലും എന്നാൽ നക്ഷത്രങ്ങളുടെ നാമമുള്ള ആദ്യത്തെയാളല്ല. അവൾക്ക് നാലു വയസുള്ള ലൂണ (റോമൻ പുരാണങ്ങളിൽ ചന്ദ്രൻ എന്നർഥം വരുന്ന ലാറ്റിൻ ഉത്ഭവത്തി സ്ത്രീലിംഗ നാമമാണ് ലൂണ) എന്ന സഹോദരിയുണ്ട്. ഗ്രഹണ സമയത്ത് സൂര്യനും ചന്ദ്രനും ചെയ്തതുപോലെ തങ്ങളുടെ കുടുംബത്തിലെ ഇരുവരും ഒന്നിക്കുന്നു എന്ന് മാതാപിതാക്കളായ അലിസിയയും കാർലോസ് അൽവാരസും പറഞ്ഞു.


പ്ലാനോയിൽ ഉടനീളം ചുറ്റിക ആക്രമണം; പ്രതിയെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് പോലീസ്

ഡാളസ്: നോർത്ത് ടെക്സസിലെ പ്ലാനോയിൽ ചുറ്റിക കൊണ്ട് ഒന്നിലധികം ആളുകളെ ആക്രമിച്ചയാളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നോർത്ത് ടെക്സസിൽ ഉടനീളം പ്രകോപനമില്ലാതെ നടന്ന നിരവധി ആക്രമണങ്ങൾക്ക് ഇയാൾ ഉത്തരവാദിയാണെന്ന് പ്ലാനോ പോലീസ് പറയുന്നു. റേസ്ട്രാക്ക് കൺവീനിയൻസ് സ്റ്റോറിൽ പ്ലാനോ പാർക്ക്വേയ്ക്ക് സമീപമുള്ള കോയിറ്റ് റോഡിലൂടെ ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് പ്രതി ചുറ്റിക കൊണ്ട് ഒരാളെ ആക്രമിച്ചതായി പ്ലാനോ പോലീസ് പറഞ്ഞു. ആക്രമണത്തിൽ സംയുക്ത അന്വേഷണം തുടരുകയാണ്. പ്രതി ഓടി രക്ഷപ്പെടുന്നതിന് മുമ്പ് ഇരയെ ചുറ്റിക കൊണ്ട് പലതവണ അടിച്ചിട്ടുണ്ടെന്നും പൊതുഗതാഗതം ഉപയോഗിച്ചാണ് അദ്ദേഹം പ്രദേശത്തുടനീളം സഞ്ചരിക്കുന്നതെന്ന് വിശ്വസിക്കുന്നതായി പ്ലാനോ പോലീസ് പറഞ്ഞു. ഇയാളെ കണ്ടെത്തിയാൽ ഉടൻ 911 എന്ന നമ്പറിൽ വിളിക്കണമെന്ന് പ്ലാനോ പോലീസ് അഭ്യർഥിച്ചു .


ഫൊക്കാന പ്രസിഡന്‍റായി ലീലാ മാരേട്ടിനെ വിജയിപ്പിക്കുക: സിദ്ദീഖ് ഹസൻ

ന്യൂയോർക്ക്: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഫൊക്കാനയുടെ ഇപ്പോഴത്തെ കണ്‍വന്‍ഷന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ ലീലാ മാരേട്ടിന് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് ലോകകേരള സഭാംഗവും ഒമാനിലെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവും എഴുത്തുകാരനുമായ സിദ്ദീഖ് ഹസന്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഫൊക്കാനയുടെ താഴേതട്ട് മുതല്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കുകയും, നിസ്തുലമായ സേവനം നടത്തുകയും വിവിധ തലങ്ങളില്‍ നിന്ന് പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുള്ള ലീലാ മാരേട്ട് ഏറ്റവും ഉന്നതമായ സ്ഥാനത്ത് ഇരിക്കേണ്ടവരാണ്. കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഏത് സംഘടനാ ഉത്തരവാദിത്വങ്ങളും ഏല്‍പ്പിക്കപ്പെട്ടാല്‍ വളരെ ഭംഗിയായി നിര്‍വഹിക്കുന്ന പ്രത്യേക കഴിവുള്ള ലീലാ മാരേട്ട് എന്തുകൊണ്ടും ഫൊക്കാനയെ നയിക്കാന്‍ യോഗ്യയാണ്. കേരള സമാജം മുന്‍ പ്രസിഡന്‍റ് ഉള്‍പ്പെടെ വിവിധ പദവികള്‍ അലങ്കരിച്ചപ്പോഴെല്ലാം തന്‍റെ നേതൃപാടവത്തെ ഇവര്‍ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചതാണ്. ചെറുപ്പം മുതലേ നേടിയെടുത്ത സംഘടനാ പാടവം ലീലാ മാരേട്ടിനെ, ഫൊക്കാനയെയും കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ പ്രാപ്തയാക്കുന്നു. ലീല മാരേട്ടിന്‍റെ നേതൃപാടവം തിരിച്ചറിഞ്ഞ് മറ്റ് പല പ്രസ്ഥാനങ്ങളുടേയും നേതൃസ്ഥാനത്തേക്ക് അംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പലപ്പോഴും അവരെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നത് തന്നെ ശ്രദ്ധേയമാണ്. മാത്രമല്ല, അവര്‍ നേതൃസ്ഥാനത്തേക്ക് വരേണ്ടത് കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണ്. ഫൊക്കാനയുടെ ഭാരവാഹി രഞ്ഞെടുപ്പില്‍ നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം ലീല മാരേട്ടിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാന്‍ വിനിയോഗിക്കണമെന്ന് അമേരിക്കന്‍ മലയാളികളും ഫൊക്കാന അംഗങ്ങളുമായ സുഹൃത്തുക്കളോട് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നതായും സിദ്ദീഖ് ഹസന്‍ പറഞ്ഞു.


കെ.പി. ശാമുവേൽ അന്തരിച്ചു

ഡാളസ്: കൊല്ലക കേശവപുരത്തു പുത്തൻപുരയിൽ കെ.പി. ശാമുവേൽ(94, റിട്ട. എഞ്ചിനീയർ കെ എസ്ആർടിസി) അന്തരിച്ചു. ഭാര്യ പരേതയായ ചിന്നമ്മ ശാമുവേൽ കൂട്ടലുംവിള കുടുംബാംഗമാണ്. മക്കൾ: മേഴ്സി ശാമുവേൽ (റിട്ട. ടീച്ചർ എസ്‌വിഎംഎം ഹൈസ്കൂൾ, വെണ്ടാർ) ഫിലിപ്പ് ശാമുവേൽ (റിട്ട.സൂപ്രണ്ട് ബിഎഎം കോളജ് തുരുത്തിക്കാട്), ജോൺ ശാമുവേൽ (ഡാളസ്), ഡോ. ജേക്കബ് ശാമുവേൽ (വെറ്റിനറി സർജൻ, ചവറ). മരുമക്കൾ: സി കെ അലക്സാണ്ടർ (റിട്ട സിയുഎംഐ), ലിസ്‌സി ഫിലിപ്പ് , ഷേർളി ശാമുവേൽ (ഡാളസ്), ഡോ. ലാലി ജേക്കബ് (വെറ്റി.സർജൻ, പന്മന). സംസ്കാരം ശനിയാഴ്ച 11ന് കൊല്ലക സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച ഓഫ് ഇന്ത്യ സെമിത്തേരിയിൽ നടത്തപ്പെടും. live stream: www.youtube.com/stecimedia (രാവിലെ എട്ട് മുതൽ) ‌ കൂടുതൽ വിവരങ്ങൾക്ക്: ബൈജു മാത്യു ഡാളസ് 469 819 0605.


മിഷിഗൺ സ്കൂൾ വെടിവയ്പ്: കൗമാരക്കാരന്‍റെ മാതാപിതാക്കൾക്ക് 15 വർഷം തടവ്

മിഷിഗൺ: 2021ൽ മിഷിഗനിലെ ഓക്സ്ഫഡിലെ സ്കൂളിൽ വെടിവയ്പ് നടത്തി നാല് വിദ്യാർഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരന്‍റെ മാതാപിതാക്കൾക്ക് 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. മാതാപിതാക്കളായ ജെയിംസും ജെന്നിഫർ ക്രംബ്ലിയും വെടിവയ്പിന് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിലായിരുന്നു. രണ്ടു വർഷത്തിലേറെയായി ഇവർ ജയിലിലാണ്. രക്ഷിതാക്കൾ തോക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നു പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇപ്പോൾ 17 വയസുള്ള ഇവരുടെ മകൻ ഏഥൻ കുറ്റം സമ്മതിക്കുകയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയുമാണ്. ഓക്സ്ഫോർഡ് ഹൈസ്കൂളിൽ വച്ച് തങ്ങളുടെ മകൻ ഈഥാൻ ക്രംബ്ലി ഷൂട്ടിംഗ് ആസൂത്രണം ചെയ്യുന്നത് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. എന്നാൽ രക്ഷിതാക്കൾ തോക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി.


മാഗ് ചെസ്‌ ടൂർണമെന്‍റ് സംഘടിപ്പിച്ചു

സ്റ്റാഫോർഡ് : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഹൂസ്റ്റൺ (മാഗ്) ചെസ്‌ കളിയിൽ അഭിനിവേശമുള്ള യുവമനസുകളെ ഒന്നിപ്പിച്ചുകൊണ്ട് ഏറ്റവും ആവേശത്തോടെ ചെസ് ടൂർണമെന്‍റ് സംഘടിപ്പിച്ചു. കുട്ടികൾക്കും കൗമാരക്കാർക്കും അവരുടെ ചെസ്‌സ് കഴിവ് പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ് ടൂർണമെൻ്റ് ഒരുക്കിയത്. കേരള ഹൗസിൽ നടന്ന മത്സരത്തിൽ വിവിധ പ്രായ വിഭാഗങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് അവരുടെ തന്ത്രപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിലും സൗഹൃദ മത്സരത്തിൽ ഏർപ്പെടുന്നതിലും മികവ് പുലർത്തി. ചീഫ് ടൂർണമെൻ്റ് ഡയറക്ടർ ചക്ക് ഹിങ്കിൾ, സോണി പോർക്കാട്ടിൽ ജെയിംസ് എന്നിവരുടെ നിരീക്ഷണത്തിൽ, മത്സരം സുഗമമായി നടത്തപ്പെട്ടു. കിൻഡർഗാർഡൻ മുതൽ തേർഡ് ഗ്രേഡ് വരെയുള്ള വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ നേഹ തെരേസയും രണ്ടാം സമ്മാനം റിയ മുണ്ടയ്ക്കലും കരസ്ഥമാക്കി. നാലു മുതൽ എട്ട് വരെയുള്ള വിഭാഗത്തിൽ അലൻ പോർക്കാട്ടിൽ സോണി ഒന്നാം സ്ഥാനവും ഹെയ്ഡൻ ജോസഫ് സാവിയോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്പത് മുതൽ 12 വരെയുള്ള വിഭാഗത്തിൽ പങ്കെടുത്ത മുതിർന്നവർക്ക് സിജി ജെസക്കിയേൽ ഒന്നാം സമ്മാനവും ഫെലിക്സ് മാത്യു രണ്ടാം സമ്മാനവും നേടി.


ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവക സുവർണ ജൂബിലി നിറവിൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ച് സുവർണ ജൂബിലി വർഷത്തിലേക്ക്. റവ. സാം കെ. ഈശോയുടെയും റവ.ജീവൻ ജോണിന്‍റെയും തെരഞ്ഞെടുക്കപ്പെട്ട സുവർണ ജൂബിലി കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ഇടവക ആവിഷ്കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുന്നത്. 1974ൽ സ്ഥാപിതമായ ട്രിനിറ്റി മാർത്തോമ ഇടവക അമേരിക്കയിലെ ആദ്യ മാർത്തോമ ഇടവകകളിലൊന്നാണ്. 400 അധികം കുടുംബാംഗങ്ങൾ ഉള്ള ഇടവക അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള ഇടവകകളിലൊന്നും കൂടിയാണ്. Remember, Rejoice, Revive എന്നതാണ് ജൂബിലി ചിന്താവിഷയം ജൂബിലി പ്രെയർ സെൽ ചെയിൻ പ്രെയർ സംരംഭത്തോടെയാണ് ജൂബിലി വർഷത്തിന് തുടക്കമിട്ടത്. ഇടവകയുടെ മുൻ വികാരിമാരുമായി സമ്മേളിക്കുവാൻ പിന്നിട്ട വഴികളിൽ ഇടവകയെ നയിച്ചവരോടൊപ്പം എന്ന പേരിൽ സൂം പ്രാർഥന ഇടവക നടത്തുന്നതുവഴി, ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ആത്മീയ ഉൾക്കാഴ്ചകൾ പങ്കിടുകയും ചെയ്യുന്നു. മാർച്ച് രണ്ടിന് നടന്ന വോളിബോൾ ടൂർണമെന്‍റിൽ ഇടവകയുടെ സ്പോർട്സ് സ്പിരിറ്റ് തിളങ്ങി നിന്നു, ഏപ്രിലിൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്‍റിനുള്ള പദ്ധതികളും ആവിഷ്കരിച്ചു വരുന്നു. ഏപ്രിൽ ആറിന് ട്രിനിറ്റി ഫെസ്റ്റ് എന്ന പേരിൽ ഫാമിലി ഗേറ്റ് റ്റു ഗെതർ നടന്നു. മേയ് മാസത്തിൽ ഒരു ഫാമിലി കോൺഫറൻസും ജൂണിൽ ഇടവകയിൽ നിന്ന് ദൂരസ്ഥലങ്ങളിലേക്കു പോയവരെ പങ്കടുപ്പിച്ചു കൊണ്ട് അലുംനി മീറ്റും സംഘടിപ്പിക്കുന്നു. തിമിര ശസ്ത്രക്രിയകൾക്കുള്ള പിന്തുണയും ഹൂസ്റ്റണിലെ നെയ്ബർഹുഡ് മിഷനുമായി ചേർന്ന് വിവിധ മിഷൻ പദ്ധതികളും ഇടവക ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലും അമേരിക്കയിയിലുമായി വിവിധ മിഷൻ പ്രവർത്തങ്ങളിൽ ഇടവക സജീവമായി പ്രവർത്തിക്കുന്നു. മേയ് 19നു അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്തയുടെ സന്ദർശനം ആഘോഷങ്ങളുടെ ഒരു പ്രധാന സവിശേഷതയാണ്. ജൂബിലി സുവനീർ, ഓർമ്മകളും സന്ദേശങ്ങളും ഉൾക്കൊള്ളിക്കുവാനുള്ള പ്രവർത്തനത്തിലാണ് സുവനീർ കമ്മിറ്റി. ഒപ്പം പാരിഷ് പിക്ചർ ഡയറക്ടറിയും. ജൂബിലിയുടെ സാംസ്കാരികവും ചരിത്രപരവുമായ വശങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്, ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ സമ്പന്നമായ പൈതൃകം വിവരിക്കുന്ന ഒരു ചർച്ച് ഡോക്യുമെന്‍ററിയും ഇതോടൊപ്പം ഒരുങ്ങുന്നു. ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് ഗ്രാൻഡ്ഫിനാലെ ഓഗസ്റ്റ് 10, 11 തീയതികളിലായി ക്രമീകരിച്ചിരിക്കുന്നു . വികാരി റവ.സാം കെ.ഈശോ (പ്രസിഡന്‍റ്) അസി.വികാരി ജീവൻ ജോൺ (വൈസ് പ്രസിഡന്റ്) എന്നിവരുടെയും ഷാജൻ ജോർജ് (ജനറൽ കൺവീനർ), തോമസ് മാത്യു (ജീമോൻ കോ കൺവീനർ), പ്രയർ സെൽ ടി.എ. മാത്യു (കൺവീനർ), ഗ്രേസി ജോർജ് (കോകൺവീനർ), സുവനീർ റെജി ജോർജ് (കൺവീനർ), ഉമ്മൻ തോമസ് (കോ കൺവീനർ), ഫിനാൻസ് പുളിന്തിട്ട ജോർജ് (കൺവീനർ), വർഗീസ് ശാമുവേൽ (കോ കൺവീനർ), ഫുഡ് ജോൺ ചാക്കോ (കൺവീനർ), ഡാനിയേൽ സഖറിയാ (കോ കൺവീനർ), പ്രോഗ്രാം (ജോജി ജേക്കബ്) മിഷൻ ഇന്ത്യ/ലോക്കൽ മിഷൻ എബ്രഹാം ഇടിക്കുള (കൺവീനർ), എബി മത്തായി (കോ കൺവീനർ) റിസപ്ഷൻ രാജൻ ഗീവർഗീസ് (കൺവീനർ), ഷീല മാത്യൂസ് (കോ കൺവീനർ) പബ്ലിക് റിലേഷൻസ്/മീഡിയ എം.ടി.മത്തായി (കൺവീനർ), ജോസഫ് വർഗീസ് (കോകൺവീനർ), ഗായകസംഘം റോജിൻ ഉമ്മൻ (കൺവീനർ), രേഖ എബ്രഹാം ( കോ കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ നൂറിൽപരം അംഗങ്ങൾ ജൂബിലി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.


ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്‍റെ ചിത്ര പ്രദർശനം ഡാളസിൽ

ഡാളസ്: യുഎസിൽ സന്ദർശനത്തിനെത്തിയ ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്‍റെ ചിത്ര പ്രദർശനം ഞായറാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓഫീസ് വേദിയിൽ നടത്തപ്പെടുന്നു. മനോഹരവര്‍ണങ്ങള്‍ പൊതിഞ്ഞു വരഞ്ഞെടുത്ത ആർടിസ്റ്റ് രാജശേഖറിന്‍റെ ചിത്രങ്ങൾ സ്വന്തമാക്കാനും ആഗ്രഹിക്കുന്ന ചിത്രങ്ങളോ രേഖാചിത്രങ്ങളോ വരച്ചു നൽകുവാനും ഈ ചിത്രകലാ പ്രദർശനത്തിൽ അവസരമുണ്ട്.


ബിജു നാരായണൻ റിമി ടോമി ടീമിന്‍റെ പാട്ടുത്സവം 20ന് ടാമ്പയിൽ

ടാമ്പ: മലയാളി മെഗാ ഷോ പാട്ടുത്സവം ഫ്രീഡിയ എന്‍റർടൈൻമെന്‍റ് ടാമ്പയിൽ ഈ മാസം 20ന് നടത്തപ്പെടുന്നു. വാൾറിക്കോയിലുള്ള ക്നാനായ കമ്യൂണിറ്റി ഹാളിൽ(2620 Washington Rd , Valrico , FL 33594) വൈകുന്നേരം ഏഴിനാണ് പരിപാടി ആരംഭിക്കുക. മലയാളത്തിലെ ഏറ്റവും സ്റ്റേജ് പെർഫോമറായ റിമി ടോമിയുടെ പ്രകടനം സ്റ്റേജിൽ നേരിട്ടു കാണുവാനായി ഫ്ലോറിഡ മലയാളികൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. റിമി ടോമി, ബിജു നാരായണൻ ടീം നേതൃത്വം നൽകുന്ന പാട്ടുത്സവത്തിൽ ഗായകരായ കൗഷികും അശ്വതിയും ഹാസ്യ പരിപാടിയുമായി അനീഷ്, മായ, ശ്രീനാഥ് എന്നിവരും അണിചേരുന്നു. ലൈവ് ഓർക്കസ്ട്രയോടൊപ്പം ഡാൻസും കോമഡിയും ഉൾക്കൊള്ളുന്നതാണ് ഈ മെഗാ ഷോ. ഫ്ലോറിഡയിലെ പരിപാടിയുടെ മുഖ്യസ്പോൺസർമാർ മാത്യു മുണ്ടിയാംകൽ, ബെൻ കനകാഭായ്, ജോമോൻ ആന്‍റണി, ടി. ഉണ്ണികൃഷ്ണൻ, ബിജു മനാഡയേൽ, ബാബു ദേവസ്യ, ഫ്രാൻസിസ് വയലുങ്കൽ, ടിറ്റോ ജോൺ, അജേഷ് ബാലാനന്ദൻ, വിഷ്ണു നായർ, സിജോ കുര്യാക്കോസ് തുടങ്ങിയവരാണ്. ടിക്കറ്റുകൾ DesiEventsFL.com വെബ്സൈറ്റിൽ ലഭ്യമാണ്.


ഫിലിപ്പോസ് ഫിലിപ്പ്  ക്ലാർക്സ്ടൗൺ ട്രാഫിക്ക് അഡ്വൈസറി ബോർഡ് അംഗമായി നിയമിതനായി

ന്യുയോർക്ക്: റോക്ക്‌ലാൻഡ് കൗണ്ടിയിലെ ക്ലാർക്സ്ടൗൺ ടൗണിന്‍റെ ട്രാഫിക് ആൻഡ് ട്രാഫിക് ഫയർ സേഫ്റ്റി അഡ്വൈസറി ബോർഡ് അംഗമായി ഫൊക്കാന നേതാവ് ഫിലിപ്പോസ് ഫിലിപ്പിനെ നിയമിച്ചു. അഞ്ചു വർഷമാണ് കാലാവധി. ട്രാഫിക്ക് സംബന്ധമായ കാര്യങ്ങളിൽ ഏഴംഗ ബോർഡ് നൽകുന്ന ഉപദേശങ്ങൾ നൽകും. അവ കണക്കിലെടുത്താണ് ടൗൺ തീരുമാനങ്ങൾ എടുക്കുക. ട്രാഫിക്ക് സുഗമമാക്കുക, ആവശ്യമുള്ളിടത്ത് ട്രാഫിക്ക് ലൈറ്റുകൾ സ്ഥാപിക്കുക, ട്രാഫിക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിക്കുക തുടങ്ങി ഒട്ടനവധി കാര്യങ്ങളിൽ ബോർഡ് ഉപദേശം നൽകും. അത് പോലെ ട്രാഫിക്കുമായി ബന്ധപ്പെട്ടുള്ള തീപിടുത്തസാധ്യത ഒഴിവാക്കാനും ഉപദേശങ്ങൾ നൽകുക ബോർഡിന്‍റെ ചുമതലയാണ്. 1989 മുതല്‍ ഹഡ്സന്‍വാലി മലയാളി അസ്‌സോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനാണ്. പ്രസിഡന്‍റ്, ചെയര്‍മാന്‍, അസോസിയേഷന്‍റെ മുഖപത്രമായ കേരള ജ്യോതിയുടെ ചീഫ് എഡിറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപകരില്‍ ഒരാളാണ്. സംഘടനയില്‍ പ്രസിഡന്‍റ്, ബോര്‍ഡ് ചെയര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. റോക്ക് ലാൻഡ് കൗണ്ടി റിപ്പബ്ലിക്കന്‍ പര്‍ട്ടിയില്‍ കമ്മിറ്റിയംഗമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ന്യൂയോര്‍ക്കിലെ പബ്ലിക്ക് എംപ്ലോയീസ് ഫെഡറേഷനില്‍ ഡിവിഷന്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ലോകകേരളസഭ അംഗം കൂടിയാണ് അദ്ദേഹം. കേരളത്തില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദവും ന്യൂയോര്‍ക്ക് പോളിടെക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.


ആത്മ യൂത്ത് ഫോറം സ്പ്രിംഗ് പിക്‌നിക്കും ഹോളി ആഘോഷവും നടത്തി

ടാമ്പ: ആത്മയുടെ യൂത്ത് ഫോറത്തിന്‍റെ നേതൃത്വത്തിൽ സ്പ്രിംഗ് പിക്‌നിക്കും ഹോളിയും ആഘോഷിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒരുക്കിയ മത്സരങ്ങൾ എല്ലാവരും ആവേശത്തോടെ പങ്കെടുത്തു. നിവി നാരായണൻ, വാസുദേവ് രഞ്ജിത്ത് നേതൃത്വത്തിലാണ് യൂത്ത് ഫോറം ആഘോഷങ്ങൾ നടത്തിയത്. യൂത്ത് ഫോറം എക്സിക്യൂട്ടീവ്സ്: നീൽ കൃഷ്ണൻ, ആദിത്യ നായർ, അഞ്ജലി അരുൺ, വേദിക വിനോദ്, നിവേദ നാരായണൻ, റിയ നായർ, ആദിത്യ അരുൺ, ജിയ ജ്യോതിഷ്, ദേവിക പ്രമോദ്, നിവേദിത ഷിബു, അവന്തിക കൃഷ്ണ. എന്നിവർക്കൊപ്പം അഞ്ജന കൃഷ്ണനും രാജി രവീന്ദ്രനും കുട്ടികൾക്കുള്ള നേതൃത്വ പരിശീലനം കൊടുത്തു. ടാമ്പ ഹിൽസ്‌ബൊറോ റിവർ സ്റ്റേറ്റ് പാർക്കിൽ ആയിരുന്നു പിക്നിക് പിക്‌നിക്കും ഹോളിയും ആഘോഷിച്ചത്. കൃത്രിമ കളർ ഒഴിവാക്കി പ്രകൃതി സൗഹാർദമായി ആണ് ഹോളി ആഘോഷിച്ചത്. കുട്ടികളും വലിയവരും ഉൾപ്പെടെ നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. ആത്മ യൂത്ത് ഫോറം കുട്ടികളിൽ നേതൃത പരിശീലനവും സാമൂഹിക പ്രതിബദ്ധതയും വളർത്താനുള്ള പരിപാടികൾ ആണ് നടത്തുന്നത്. ജനുവരിയിൽ നടത്തിയ അയ്യപ്പ ടെംപിൾ ക്ലീനപ്പ് വളരെ ശ്രദ്ധേയമായ പ്രൊജക്റ്റ് ആയിരുന്നു. യൂത്ത് ഫോറം കുട്ടികൾക്കായുള്ള ഒട്ടനവധി പരിപാടികൾ പ്ലാൻ ചെയ്തിട്ടുണ്ട് അഷീദ് വാസുദേവൻ പ്രസിഡന്‍റ്, പ്രവീൺ ഗോപിനാഥ് വൈസ് പ്രസിഡന്‍റ്, അരുൺ ഭാസ്കർ സെക്രട്ടറി, ശ്രീജേഷ് രാജൻ ജോയിന്‍റ് സെക്രട്ടറി , രാജി രവീന്ദ്രൻ ട്രഷറർ , മീനു പദ്‌മകുമാർ ജോയിന്‍റ് ട്രഷറർ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അജു മോഹൻ, അഞ്ചു ഡേവ്, ചന്ദന പ്രദീപ്, പൂജ വിജയൻ, രേഷ്മ ധനേഷ്, ഷിബു തെക്കടവൻ ശ്യാമിലി സജീവ്, സൗമ്യ രഞ്ജിത്, ശ്രീരാജ് നായർ. ആത്മ ഈ മാസം 21നു വിപുലമായ വിഷു ആഘോഷങ്ങൾ നടത്തുന്നു. അസോസിയേഷന്‍റെ അംഗത്വ കാമ്പയിൻ ഈ മാസം നടക്കും. കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനും athma.inc@gmailൽ ബന്ധപ്പെടുക.


കുടിയേറിയ അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക കൊല്ലും!

ഒറിഗോൺ: അമേരിക്കയിൽ അഞ്ചു ലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥാനങ്ങളിലേക്കു കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിൽനിന്നു കുടിയേറിയ ബാർഡ് ഔൾ എന്ന ഇനത്തിൽപ്പെട്ട മൂങ്ങകളെയാണു കൊന്നൊടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശീയ ഇനമായ സ്പോട്ടട് മൂങ്ങകളെ സംരക്ഷിക്കുകയാണു കൂട്ടക്കൊലയുടെ ലക്ഷ്യം. ഇത്തരമൊരു കടുത്ത നടപടി അവലംബിച്ചില്ലെങ്കിൽ പ്രാദേശിക ഇനം വംശനാശം സംഭവിക്കുമെന്നു വനംവകുപ്പ് വിശദീകരിക്കുന്നു. മൂന്നു ദശാബ്ദത്തിനുള്ളിലാണ് അഞ്ചു ലക്ഷം ബാർഡ് ഇനം മൂങ്ങകളെ വെടിവച്ചു കൊന്നൊടുക്കുക. കഴിഞ്ഞവർഷം നവംബർ മാസത്തിൽ അവതരിപ്പിച്ച ഇക്കാര്യം അടുത്തിടെയാണ് അമേരിക്കയിൽ ചർച്ചയായത്. ഈ ശിപാർശയ്ക്കെതിരേ പരിസ്ഥിതിസ്നേഹികളും മൃഗസംരക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. ഇത്രയധികം എണ്ണത്തെ കൊല്ലാനുള്ള നീക്കം സ്വാഭാവിക ആവാസമേഖലയുടെ താളം കെടുത്തുമെന്നും അധിനിവേശ മൂങ്ങകളെ കൊല്ലുന്പോൾ അക്കൂട്ടത്തിൽ തദ്ദേശീയ മൂങ്ങകളും വൻതോതിൽ കൊല്ലപ്പെടുമെന്നും ശിപാർശയെ എതിർക്കുന്നവർ വാദിക്കുന്നു. സ്വാഭാവിക ആവാസസ്ഥലങ്ങളിൽ മനുഷ്യന്‍റെ കൈ കടത്തലുകളുണ്ടായതാണു മൂങ്ങകൾ ഇത്തരത്തിൽ പലായനം ചെയ്യാൻ കാരണമായതെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.


കെ.എ. തോമസ് ഡാളസിൽ അന്തരിച്ചു

ഡാളസ്: കോട്ടയം അഞ്ചേരി കുഴിയത്ത് തൂമ്പുങ്കൽ കെ.എ. തോമസ് (കുഞ്ഞുമോൻ 78 ) ഡാളസിൽ അന്തരിച്ചു. അഞ്ചേരി കാലായിൽപറമ്പിൽ മറിയാമ്മ തോമസ് ആണ് ഭാര്യ. മകൾ: സുജ(ഡാളസ്). മരുമകൻ: ബിജു ജേക്കബ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30 മുതൽ കരോൾട്ടണിലെ സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ ചർച്ച്‌ ഓഫ് ഇന്ത്യയിൽ വച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) നടക്കും. പൊതുദർശനം ഞായറാഴ്ച വൈകുന്നേരം ആറ് മുതൽ ഒന്പത് വരെ സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ ചർച്ചിൽ(1080 W. Jackson Rd, Carrollton, Tx 75006) നടത്തപ്പെടും. സംസ്കാര ചടങ്ങുകൾ www.unitedmeadialive.comൽ കാണാം. വാർത്ത: ഷാജി രാമപുരം


ലില്ലിയമ്മ ജോർജ് അന്തരിച്ചു

കോട്ടയം: സൗത്ത് പാന്പാടി വാർമല വട്ടശേരിൽ പരേതനായ വി.ജി. ജോർജിന്‍റെ (റിട്ട. സെക്രട്ടറി, ഡിഎസ്എസ്എ ബോർഡ് കോട്ടയം) ഭാര്യ ലില്ലിയമ്മ (95) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച മൂന്നിനു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചന്പക്കര സെന്‍റ് ജോസഫ്സ് പള്ളിയിൽ. മിത്രക്കരി ചെറുകാട്ട് പരേതനായ ഡോ. സി.എൽ. മരിയാന്‍റെ പുത്രിയാണ്. മക്കൾ ലൈല, ഷൈല, മരിയൻ (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ/എഡിറ്റർ ഇൻ ചാർജ്, ദീപിക), എൽസി (ബംഗളൂരു), അഡ്വ. ജോർജ് വർഗീസ് (യുഎസ്എ). മരുമക്കൾ: തോംസണ്‍ (തോമസുകുട്ടി) മടുക്കക്കുഴി യുഎസ്എ, ജോസഫ് തോമസ് (ബേബി) മംഗളാവുപറന്പിൽ കൊട്ടാരം ബേക്കറി കഞ്ഞിക്കുഴി, റോയി കാരിക്കൽ ബംഗളൂരു, ഡോ. പുഷ്പ കാപ്പിൽ പ്രിൻസിപ്പൽ കോട്ടയം ജില്ലാ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം കാഞ്ഞിരപ്പള്ളി (റിട്ട. പ്രിൻസിപ്പൽ മൗണ്ട് കാർമൽ ബിഎഡ് കോളജ് കോട്ടയം), ജെയ്സി യുഎസ്എ. പരേതയായ പ്രഫ. ഓമന അലക്സാണ്ടർ കരുവേലിത്തറ സഹോദരി. കൂടുതൽ വിവരങ്ങൾക്ക്: അഡ്വ. ജോർജ് വർഗീസ് (ഡാളസ്): 1469 688 2065, 214 809 5490.


അമേരിക്കയിൽ റംസാൻ ആഘോഷത്തിനിടെ വെടിവയ്പ്പ്; മൂന്നുപേർക്ക് പരിക്ക്

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ റംസാൻ ആഘോഷത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. യുഎസ് നഗരമായ ഫിലാഡൽഫിയയിലെ ഒരു പാർക്കിലാണ് സംഭവം. സംഭവസമയം ആയിരത്തോളം ആളുകൾ ഇവിടെയുണ്ടായിരുന്നുവെന്നും ആക്രമികൾ 30 തവണ നിറയൊഴിച്ചുവെന്നും പോലീസ് കമ്മീഷണർ കെവിൻ ബെഥേൽ മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന്‍റെ വെടിയേറ്റ് ആയുധധാരിയായ 15കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കുട്ടിയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. സംഭവത്തിൽ കൗമാരക്കാരൻ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും അഞ്ച് തോക്കുകൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.


ജൂലിയൻ അസാൻജിനെതിരേയുള്ള നടപടി പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കും: ബൈഡൻ

വാഷിംഗ്ടൺ ഡിസി: വീക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെതിരേയുള്ള നടപടികൾ പിൻവലിക്കാനുള്ള ഓസ്‌ട്രേലിയയുടെ അഭ്യർഥന താൻ പരിഗണിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഓസ്‌ട്രേലിയയുടെ അഭ്യർഥനയോട് എന്താണ് പ്രതികരണമെന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ഞങ്ങൾ അത് പരിഗണിക്കുകയാണ് എന്ന് ബൈഡൻ മറുപടി നൽകി. എന്നാൽ ഇതേപ്പറ്റി വിശദീകരിക്കാൻ ബൈഡൻ തയാറായില്ല. 2010ൽ അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് ഓസ്‌ട്രേലിയൻ പൗരനായ അസാഞ്ച്(52) യുഎസ് സർക്കാരിന്‍റെ നോട്ടപ്പുള്ളിയായത്. ഇയാൾക്കെതിരേയുള്ള കുറ്റം തെളിഞ്ഞാൽ 175 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. അസാൻജിന്‍റെ ഭാര്യ സ്റ്റെല്ല, ബൈഡന്‍റെ അഭിപ്രായത്തിന് മറുപടിയായി "ശരിയായ കാര്യം ചെയ്യുക. കുറ്റങ്ങൾ ഉപേക്ഷിക്കുക' എന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. അസാൻജിന്‍റെ ശാരീരികവും മാനസികവുമായ ആരോഗ്യം ക്ഷയിക്കുകയാണെന്നും അമേരിക്കയിലേക്ക് അയച്ചാൽ തന്‍റെ ഭർത്താവ് മരിക്കുമെന്നും അവർ നേരത്തെ പറഞ്ഞിരുന്നു.


മരിച്ച ക്രിസ്തുവിനെയല്ല, ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടത്: കോശി തലയ്ക്കൽ

ഫിലഡൽഫിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉൾപ്പെടെയുള്ള വലിയ ജനസമൂഹം ക്രിസ്തുവിന്‍റെ ഉയർപ്പിനെ ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ നാം മരിച്ചു കല്ലറയിൽ അടക്കപ്പെട്ട ക്രിസ്തുവിനെ അല്ല മരണത്തെ കീഴ്പ്പെടുത്തി ഉയർത്തെഴുനേറ്റു സ്വർഗ്ഗത്തിലേക്ക് കരേറി ഇന്നും ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടതെന്നു ദൈവവചന പണ്ഡിതൻ പ്രഫസർ കോശി തലയ്ക്കൽ ഉദ്ബോധിപ്പിച്ചിച്ചു. 516ാമത് രാജ്യാന്തര പ്രെയര്‍ലൈന്‍ ചൊവ്വാഴ്ച വൈകുന്നേരം സംഘടിപ്പിച്ച യോഗത്തില്‍ ലൂക്കോസിന്‍റെ സുവിശേഷം 24ാമത് .അധ്യായം അഞ്ചാം വാക്യത്തെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കോശി തലയ്ക്കൽ. ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാളിൽ കർത്താവിനെ അടക്കം ചെയ്ത കല്ലറയ്ക്കൽ സമീപം എത്തിച്ചേർന്ന മഗ്ദലക്കാരത്തി മറിയ, യോഹന്ന, യാക്കോബിന്‍റെ അമ്മ മറിയ എന്നിവർ കല്ലറയിൽ ക്രിസ്തുവിനെ കാണാതെ പരിഭ്രമിച്ച് ഇരിക്കുമ്പോൾ ദൈവദൂതൻ പ്രത്യക്ഷപെട്ടു നൽകിയ സന്ദേശം "നിങ്ങൾ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്ത്, അവൻ ഇവിടെ ഇല്ല ഉയർത്തെഴുന്നേറ്റു' നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും നമ്മുടെ കർണപുടങ്ങളിൽ പ്രതിധ്വനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡാളസിൽ നിന്നുള്ള പാസ്റ്റർ ജോർജ് മാത്യൂസ് മായാലിൽ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു. ഈ ദിവസങ്ങളിൽ ജന്മദിനം ആഘോഷിക്കുന്ന ഐപിഎൽ കുടുംബാഗങ്ങൾക്കു ആശംസകൾ അറിയിക്കുകയും ചെയ്തു. മധ്യസ്ഥ പ്രാർഥനയ്ക്ക് അലക്സ് തോമസ്, ജാക്സൺ, ടിഎൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രഫസർ എഴുതിയ "നന്മയല്ലാതെ ഒന്നും' എന്നു തുടങ്ങുന്ന പ്രത്യേക ഗാനം ജോസ് തോമസ്, ഫിലഡൽഫിയ ആലപിച്ചു. ലിസി തോമസ്(ഫിലഡൽഫിയ) നിശ്ചയിക്കപ്പെട്ട ലൂക്കോസ് 24 112 പാഠഭാഗം വായിച്ചു. ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോഓര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് അദ്ദേഹം എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. പി. ചാക്കോച്ചന്‍റെ പ്രാർഥനയ്ക്കും അശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോഓർഡിനേറ്ററായി പ്രവർത്തിച്ചു.


ഐപിസിഎൻഎ ഹൂസ്റ്റൻ ചാപ്റ്ററിന്‍റെ പ്രവർത്തനോദ്ഘാടനം ഗംഭീരമായി

ഹൂസ്റ്റൺ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൻ ചാപ്റ്ററിന്‍റെ പ്രവർത്തോദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. സ്റ്റാഫോർഡിലെ നേർക്കാഴ്ച ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ചാപ്റ്റർ പ്രസിഡന്‍റ് സൈമൺ വാളച്ചേരിൽ അധ്യക്ഷനായിരുന്നു. മാധ്യമപ്രവർത്തകൻ അനിൽ അടൂർ മുഖ്യാതിഥിയായിരുന്നു. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഐപിസിഎൻഎ നാഷണൽ പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, മലയാളി അസോസിയേഷൻ പ്രസിഡന്‍റ് മാത്യു മുണ്ടക്കൽ, സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് സണ്ണി കാരിക്കൽ നേർക്കാഴ്ച പേട്രൺ മെമ്പർ ജോസഫ് മില്ലിൽ എന്നിവർ പ്രത്യേക അതിഥികളായിരുന്നു. ഇന്ന് വാർത്തകൾ വിശ്വസിക്കാൻ കഴിയാത്ത നിലയിലേക്ക് മാധ്യമരംഗം അധപതിച്ചിരിക്കുന്നു എന്നും അതിനെതിരേ മാധ്യമപ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും അനിൽ അടൂർ അദ്ദേഹത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. കൂടാതെ മാധ്യമ പ്രവർത്തകരായി ഇന്നത്തെ യുവാക്കളാരും കടന്നുവരാത്തതും ചിന്തനീയമായ വിഷയമാണ് എന്നും അനിൽ ഓർമപ്പെടുത്തി. അദ്ദേഹത്തോടൊപ്പം മേയർ കെൻ മാത്യു, മേയർ റോബിൻ ഇലക്കാട്ട്, പ്രസ്ക്ലബ് ദേശീയ പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, സൈമൺ വാളച്ചേരിൽ എന്നിവർ ഭദ്രദീപം കൊളുത്തി. ചാപ്റ്റർ പ്രഡിഡന്‍റ് സൈമൺ വാളച്ചേരിൽ സ്വാഗതം ആശംസിച്ചു. ആൾബലം കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും അമേരിക്കയിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചാപ്റ്ററാണ് ഹൂസ്റ്റൻ എന്നത് അഭിമാനകരമെന്ന് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു. ഈ പരിപാടിയിൽ പങ്കെടുക്കാനായത് അഭിമാനാർഹമെന്ന് ഷിജോ പൗലോസും പ്രതികരിച്ചു. മുഖ്യാതിഥി അനിൽ അടൂരിനെ നാഷണൽ വൈസ് പ്രസിഡന്‍റ് അനിൽ ആറന്മുള സദസിനു പരിചയപ്പെടുത്തി. ജോയി തുമ്പമണ്ണിന്‍റെ പ്രാർഥനയോടെ ആരംഭിച്ച യോഗം ചാപ്റ്റർ സെക്രട്ടറി മോട്ടി മാത്യുവിന്‍റെ നന്ദി പ്രകടനത്തോടെ അവസാനിച്ചു. ചാപ്റ്റർ ട്രഷറർ അജു വാരിക്കാട് മറ്റു ഭാരവാഹികളായ ജീമോൻ റാന്നി, ജോർജ് തെക്കേമല, ജിജു കുളങ്ങര, ഫിന്നി രാജു, ജോൺ വർഗീസ്, ജോർജ് പോൾ, സുബിൻ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സജി പുല്ലാട് എഴുതി സംഗീതം നൽകി മീഡിയാ ഗാനം ആലപിച്ചു. റെയ്ന സുനിലായിരുന്നു എംസി.


ഡോ. തോമസ് എബ്രഹാമിന്‍റെ പേരിൽ സ്ഥാപിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു

ന്യൂയോർക്ക്: വിവിധ സംഘടനകളുടെ സ്ഥാപകനും കേരള സെന്‍ററിന്‍റെ തുടക്കക്കാരിലൊരാളും അരനൂറ്റാണ്ടിലേറെയായി ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്‍റെ കരുത്തുറ്റ വക്താവുമായ ഡോ. തോമസ് എബ്രഹാമിന്‍റെ നാമധേയത്തിൽ കേരള സെന്‍ററിൽ സ്ഥാപിച്ച ലൈബ്രറി കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾക്ക് പുറമെ ഇന്ത്യ അമേരിക്കൻ സമൂഹത്തിന്‍റെ വളർച്ച ചിത്രീകരിക്കുന്ന ചരിത്രപരമായ രേഖകളും മറ്റും അടങ്ങിയതാണ് ലൈബ്രറി. കേരള സെന്‍ററിൽ നിറഞ്ഞു കവിഞ്ഞ സദസിനെ അഭിസംബോധന ചെയ്ത കോൺസൽ ജനറൽ പ്രധാൻ ഇത് ഒരു ലൈബ്രറി ഉദ്ഘാടനമായിട്ടല്ല താൻ കാണുന്നതെന്നു പറഞ്ഞു. മറിച്ച് ഡോ. തോമസ് എബ്രഹാമിന്‍റെ ജീവിതവും സമൂഹത്തിനു അദ്ദേഹം നൽകിയ സംഭാവനകളും ഇവിടെ ആഘോഷിക്കപ്പെടുകയാണ്. അദ്ദേഹം സ്ഥാപിച്ച ഗോപിയോ (ഗ്ലോബൽ ഓർഗനൈസിഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ) പോലുളള സംഘടനകൾ തനിക്കു പരിചിതമാണ്. ഇവിടെ സ്ഥാനമേറ്റയുടൻ പരിചയപ്പെട്ടവരിൽ ഒരാൾ തോമസ് എബ്രഹാമായിരുന്നുവെന്നും പ്രധാൻ കൂട്ടിച്ചേർത്തു. ഡോ. മധു ഭാസ്കരൻ കോൺസൽ ജനറലിനെ പരിചയപ്പെടുത്തി. മറ്റൊരു മുഖ്യാതിഥിയായിരുന്ന ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് തന്‍റെ പ്രവർത്തനമേഖല മാറാൻ പോകുന്നത് ചടങ്ങിൽ വെളിപ്പെടുത്തി. കോൺഗ്രസിലേക്ക് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് പിന്നീട് വേണ്ടെന്നു വച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്കും ഇനി മത്സരിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. തന്‍റെ അഭാവത്തിൽ ന്യൂയോർക്ക് സെനറ്റിലും അസംബ്ലിയിലും മലയാളികൾ ഇല്ലാതാവുമെന്നും അത് നികത്താൻ യുവജനത രംഗത്തു വരണമെന്നും കെവിൻ പറഞ്ഞു. കേരള സെന്‍ററുമായും തോമസ് എബ്രഹാമുമായുള്ള ബന്ധവും അദ്ദേഹം വിവരിച്ചു. തോമസിനെ ആദരിക്കുന്ന സെനറ്റിന്‍റെ പ്രൊക്ലമേഷനും അദ്ദേഹം കൈമാറി. കേരള സെന്‍റർ ഒരു ഗവേഷണ കേന്ദ്രമായിരിക്കുമെന്നു പറഞ്ഞു താൻ 1994ൽ പത്രങ്ങളിൽ എഴുതിയത് കേരള സെന്‍റർ എക്സിക്യൂട്ടിവ്‌ ഡയറക്ടർ ഇ.എം.സ്റ്റീഫൻ അനുസ്മരിച്ചു. കേരളം എന്ന പ്രാദേശിക ചിന്താഗതിക്കു പകരം ഇന്ത്യ എന്ന വിശാല കാഴ്ചപ്പാടാണ് തങ്ങൾ പിന്തുടർന്നത്. 1978 മുതൽ തോമസ് എബ്രഹാമുമായി താൻ ബന്ധപ്പെടുന്നു. അദ്ദേഹം സ്ഥാപിച്ച പല സംഘടനകളിലും പ്രവർത്തിക്കുകയും ചെയ്തു. ഒരുവിഭാഗത്തിനു വേണ്ടി മാത്രമല്ല, എല്ലാവരുടെയും നന്മയ്ക്കായി തത്വചിന്താപരവും പുരോഗമനപരവുമായി പ്രവർത്തിക്കുന്ന വ്യക്തിയാണദ്ദേഹമെന്ന് സ്റ്റീഫൻ പറഞ്ഞു. ഡോ. തോമസ് എബ്രഹാം ആണ് മിക്കവാറുമെല്ലാ ഇന്ത്യൻ സംഘടനകളും സ്ഥാപിച്ചതെന്ന് സെന്‍റർ പ്രസിഡന്‍റ് അലക്സ് എസ്തപ്പാൻ ചൂണ്ടിക്കാട്ടി. അദ്ദേഹം സ്ഥാപിച്ച എഫ്ഐഎ, എൻഎഫ്ഐഎ, ഗോപിയോ തു‌ടങ്ങിയ സംഘടനകളാണ് രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ ശാക്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ്ചെസ്റ്ററിൽ നിന്നു ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്കു മത്സരിക്കുന്ന ജോൺ ഐസക് (ഷിബു), രാജു തോമസ്, റോക്ക്‌ലാൻഡ് ലജിസ്‌ലേറ്റർ ഡോ. ആനി പോൾ തുടങ്ങി ഒട്ടേറെ പേർ സംസാരിച്ചു. ഡെയ്സി സ്റ്റീഫനായിരുന്നു എംസി. ഡോ. തോമസ് എബ്രഹാമിന്‍റെ മക്കളായ ജെയ് എബ്രഹാം, ഡോ നിത്യ എബ്രഹാം, പൗത്രി ലീല തുടങ്ങിയവരും മറ്റു കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ലൈബ്രറി ഉദ്ഘാടനം പ്രമാണിച്ചു ഏപ്രിൽ ആറിന് ന്യൂയോർക്ക് സിറ്റിയിൽ ഡോ. തോമസ് എബ്രഹാം ദിനമായി മേയർ എറിക്ക് ആഡംസ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനവും ചടങ്ങിൽ കൈമാറി. തന്‍റെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ച ഡോ. തോമസ് എബ്രഹാം അത് സമൂഹത്തിൽ എന്തങ്കിലും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ തനിക്ക് കൃതാർഥതയുണ്ടെന്ന് വ്യക്തമാക്കി.


സൂര്യഗ്രഹണം ആഘോഷമാക്കി വടക്കേ അമേരിക്ക

ഹൂസ്റ്റൺ: അപൂർവ സൂര്യഗ്രഹണം ആഘോഷമാക്കി വടക്കേ അമേരിക്കൻ ഭൂഖണ്ഡ നിവാസികൾ. മെക്സിക്കോ, അമേരിക്ക, കാനഡ മുതലായ രാജ്യങ്ങളിലായി ദശലക്ഷങ്ങളാണ് പൂർണ സൂര്യഗ്രഹണം വീക്ഷിച്ചത്. ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുന്നതുമൂലം സൂര്യൻ മറയുന്ന അവസ്ഥയാണ് സൂര്യഗ്രഹണം. മെക്സിക്കോയുടെ പടിഞ്ഞാറൻ തീരത്തെ മസാറ്റ്‌ലാൻ പട്ടണത്തിലാണ് ആദ്യം ദൃശ്യമായത്. അവസാനം ദൃശ്യമായതു കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലു. സന്പൂർണ ഗ്രഹണത്തിൽ ഭൂമിയിൽ നാലു മിനിറ്റിലധികം ഇരുട്ടനുഭവപ്പെട്ടു. നയാഗ്ര വെള്ളച്ചാട്ട മേഖലയിലടക്കം ജനങ്ങൾ ഗ്രഹണം കാണാൻ തടിച്ചുകൂടിയിരുന്നു. നാസയുടെ തത്സമയ സംപ്രേഷണവും ദശലക്ഷങ്ങൾ വീക്ഷിച്ചു. ബ്രിട്ടൻ, ഐസ്‌ലാൻഡ്, അയർലൻഡ്, കൊളംബിയ, വെനസ്വേല, കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമായിരുന്നു.


തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒഐസിസി സജീവം; ജെയിംസ് കൂടൽ കേരളത്തിലേക്ക്

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയം സുനിശ്ചിതമാകുന്നതിന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) വിവിധ പരിപാടികളാണ് ഒരുക്കിയിക്കുന്നതെന്ന് ഒഐസിസിയുടെ പ്രഥമ ഗ്ലോബൽ പ്രസിഡന്‍റായി ചുമതലയേൽക്കുന്ന ജെയിംസ് കൂടൽ പറഞ്ഞു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറു കണക്കിന് ഒഐസിസി പ്രവർത്തകർ കേരളത്തിലെത്തി പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. കേരളത്തിലെ 20 പാർലമെന്‍റ് മണ്ഡലങ്ങളിലും ഒഐസിസിയുടെ സജീവ സാന്നിധ്യമുണ്ടാകും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഗ്ലോബൽ പ്രസിഡന്‍റ് ജെയിംസ് കൂടൽ ഏപ്രിൽ 10 നു അമേരിക്കയിൽ നിന്ന് ബുധനാഴ്ച കേരളത്തിലേക്ക് പോകും. തെരഞ്ഞെടുപ്പ് കഴിഞ്ഞു ഏപ്രിൽ 30 നു തിരിച്ചു വരും. കേരളത്തിൽ എത്തിയാൽ ഉടൻ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ മത്സരിക്കുന്ന കണ്ണൂർ മണ്ഡലത്തിൽ 2 ദിവസം പ്രചാരണത്തിൽ സജീവമാകും. തുടർന്ന് വിവിധ മണ്ഡലങ്ങളിൽ പ്രചാരം പരിപാടികളിൽ പങ്കെടുക്കുമെന്ന് ജെയിംസ് പറഞ്ഞു. നിലവിൽ ഒഐസിസി യുഎസ്എ യുടെ ചെയർമാൻ കൂടിയാണ്. തെരഞ്ഞെടുപ്പു ദിവസങ്ങളിൽ പ്രചാരണത്തിൽ സജീവമാകുവാൻ ഒഐസിസി ദക്ഷിണ മേഖലാ പ്രസിഡന്‍റ് സജി ജോർജ്, ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി സജി ഇലഞ്ഞിക്കൽ തുടങ്ങി നിരവധി പ്രവർത്തകരാണ് കേരളത്തിലേക്ക് പോയിട്ടുള്ളത്. നാട്ടിലുള്ള എല്ലാ പ്രവർത്തകരും ജെയിംസ് കൂടലുമായി ബന്ധപ്പെടണമെന്നും മുഴുവൻ യൂഡിഎഫ് സ്ഥാനാർഥികളുടെയും വിജയം സുനിശ്ചിതമാക്കണമെന്നും ഒഐസിസി യൂഎസ്എയ്ക്ക് വേണ്ടി പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു. നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി വിവിധ രീതികളിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.


ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം 12ന്; ഒരുക്കങ്ങൾ ദ്രുതഗതിയിൽ

ഡാളസ്: ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി 2006ൽ അമേരിക്കയിലെ ആദ്യകാല പ്രവാസിയും സാഹിത്യകാരനും പത്രപ്രവർത്തനമായ എബ്രഹാം തെക്കേമുറി (സണ്ണി) പ്രസിഡന്‍റായി പ്രവർത്തനമാരംഭിച്ച ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (ഐപിസിഎൻറ്റി) 202425 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച ആറിന് ഷാരോൺ ഇവന്‍റ് ഹാൾ, ബർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് ടെക്സസ് (സെന്‍റ് പോൾ മാർത്തോമ്മാ ചർച്ച സമീപം) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. മുഖ്യാതിഥി സണ്ണിവെയ്ൽ സിറ്റി കൗൺസിൽ അംഗം മനു ഡാനി ആണ്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഫ്രീഡിയ എന്റർടൈമെന്‍റിന്‍റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന റിമി ടോമി, ബിജു നാരായണൻ എന്നിവർ നേതൃത്വം നൽകുന്ന 18 അംഗ മ്യൂസിക് ബാന്‍റിന്‍റെ പാട്ടു ഉത്സവവും നടത്തപ്പെടും. സ്റ്റേറ്റ് ഓഫ് ആർട്ട് ടെക്നോളജിയിൽ, 4കെ എൽഇഡി വാളോടുകൂടി, പെർഫോമൻസ് സൗണ്ട് സിസ്റ്റം, സ്പെഷ്യൽ ലൈറ്റിങ് എന്നിവ കൈകാര്യം ചെയ്യുന്നത് അനിയൻ ഡാളസ് ആണ്. കേരളത്തനിമയിൽ നാടൻ തട്ടുകടയും മറ്റ് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്കുള്ള പ്രവേശനം പാസ്‌സ്മൂലം നിയന്ത്രിക്കുമെന്നും എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും പ്രോഗ്രാം കോർഡിനേറ്റർ സിജു വി. ജോർജ് അറിയിച്ചു.


ന്യൂയോർക്കിലേക്ക് കുടിയേറ്റക്കാരെ അയക്കുന്നതിനെ ന്യായീകരിച്ചു ടെക്സസ് ഗവർണർ

ഓസ്റ്റിൻ : ടെക്സസിൽ നിന്ന് കുടിയേറിയവരെ രാജ്യത്തുടനീളമുള്ള നഗരങ്ങളിലേക്ക് കടത്തിവിടുന്നതിനായി താൻ ആരംഭിച്ച പരിപാടിയെ ന്യായീകരിച്ചു ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട്. ന്യൂയോർക്കിൽ, അബട്ട് ലക്ഷ്യമിടുന്ന നിരവധി നഗരങ്ങളിൽ ഒന്നായ, കുടിയേറ്റക്കാരുടെ വരവ് നഗര സേവനങ്ങൾക്ക് താങ്ങാനാവാത്തതായി തീർന്നു. അബട്ട് ജനങ്ങളുടെ ജീവിതം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് ആരോപിച്ചു.


അമ്മയെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കോളേജ് വിദ്യാർഥി അറസ്റ്റിൽ

ഫ്ലോറിഡ: അമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കോളേജ് വിദ്യാർഥി അറസ്റ്റിൽ. ഗെയ്നസ്വില്ലെയിലെ ഫ്ലോറിഡ സർവകലാശാലയിൽ നിന്ന് 266 കിലോമീറ്റർ അകലെയുള്ള ഫ്രോസ്റ്റ്പ്രൂഫിലെ വീട്ടിൽ നടക്കുന്ന കുടുംബ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഇമ്മാനുവൽ എസ്പിനോസയാണ് (21) അമ്മയെ കൊലപ്പെടുത്തിയത്. ഒന്നിലധികം തവണ പ്രതി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. കൊലപാതകത്തെക്കുറിച്ചു അറിയിക്കാൻ ഇമ്മാനുവൽ തന്നെയാണ് പൊലീസിനെ വിളിച്ചത്. മറ്റൊരു ബന്ധുവുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അമ്മ എൽവിയ എസ്പിനോസയെ (46) ഇമ്മാനുവൽ ആക്രമിച്ചത്. പ്രതി കുറ്റം സമ്മതിച്ചു. അമ്മയെ കൊല്ലാൻ ഒരുപാട് വർഷമായി ആഗ്രഹിച്ചിരുന്നതായും പ്രതി വെളിപ്പെടുത്തി.


മനുഷ്യ ജീവിതം അമൂല്യമെന്നതിന് ഈസ്റ്റർ സാക്ഷി: നൈനാൻ മത്തായി

ഫിലഡൽഫിയ: മനുഷ്യ ജീവിതം അമൂല്യമെന്നതിന് ഈസ്റ്റർ സാക്ഷിയെന്ന്, ഓർമാ ഇന്‍റർനാഷണൽ ചാരിറ്റി ചെയർമാൻ നൈനാൻ മത്തായി ബെൻസെലം വയോജന പരിപാലന കേന്ദ്രത്തിലെ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ജാക് പട്ടേൽ സ്വാഗതവും ഡിമ്പിൾ നന്ദിയും പ്രകാശിപ്പിച്ചു. ബെൻസേലം അഡൽറ്റ് കെയർ അംഗങ്ങൾ ഗാനമേളയും ഈസ്റ്റർ വിരുന്നും അവതരിപ്പിച്ചു.


ഫോമാ സെൻട്രൽ റീജിയൺ യൂത്ത് ഫെസ്റ്റിവൽ മേയ് നാലിന്

ഷിക്കാഗോ: ഫോമാ സെൻട്രൽ റീജിയണിന്‍റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധയിനം കലാമത്സരങ്ങൾ നടത്തുന്നു. യൂത്ത് ഫെസ്റ്റിവലിന്‍റെ നടത്തിപ്പിനായി ജനറൽ കോർഡിനേറ്ററായി ജൂബി വള്ളിക്കളം കോഓർഡിനേറ്റേഴ്സായി ആഷ മാത്യു, ഡോ. സ്വർണ്ണം ചിറമേൽ, ശ്രീജയ നിഷാന്ത്, ലിന്‍റാ ജോളിസ് എന്നിവരെ ആർ.വി.പി. ടോമി എടത്തിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം തിരഞ്ഞെടുത്തു. ഡെസ്പ്ലയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിൽ മേയ് നാലിനാണ് യൂത്ത് ഫെസ്റ്റിവൽ നടത്തുന്നത്. ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫോക്ക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, മലയാളം ഫിലിം സോംഗ്, ഇംഗ്ലിഷ് സോംഗ്, ക്ലാസിക്കൽ സോംഗ് , പ്രസംഗം മലയാളം & ഇംഗ്ലിഷ്, ക്രിയേറ്റീവ് പെർഫോർമൻസ് മിമിക്രി, മോണോആക്ട്, സ്റ്റാൻഡ് അപ് കോമഡി, ഫാൻസി ഡ്രസ്, സ്പെല്ലിങ് ബീ, മലയാളം കവിത പാരായണം, പെൻസിൽ ഡ്രോയിംഗ്, പെയിന്‍റിംഗ്, ഗ്രൂപ്പ് ഡാൻസുകൾ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തുന്നതാണ്. ഈ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ഓഗസ്റ്റ് 811 വരെ പുന്‍റാകാനായിൽ വച്ചു നടക്കുന്ന നാഷനൽ കൺവൻഷനോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാൻ അർഹരാകുന്നതാണ്. കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി നടത്തുന്ന ഈ യൂത്ത് ഫെസ്റ്റിവലിൽ അവരെ പങ്കെടുപ്പിച്ച് ഇത് വിജയിപ്പിക്കുന്നതിനായി ഷിക്കാഗോയിലുള്ള എല്ലാ ഡാൻസ് സ്കൂൾ ടീച്ചേഴ്സിന്‍റേയും മാതാപിതാക്കളുടേയും സഹകരണം പ്രതീക്ഷിക്കുന്നു.


ലിൻഡൻ സെന്‍റ് മേരിസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

ലിൻഡൻ (ന്യൂജഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഈ മാസം 17ന് ലിൻഡൻ സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ വച്ചു നടത്തപ്പെട്ടു. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ നാല് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും. ഭദ്രാസനത്തിന്‍റെ ഏറ്റവും വലിയ സമ്മേളനമാണ് ഫാമിലി/യൂത്ത് കോൺഫറൻസ്. വിശുദ്ധ കുർബാനയ്ക്കുശേഷം കോൺഫറൻസ് ടീമിന് ഫാ.സണ്ണി ജോസഫ് (വികാരി) സ്വാഗതം ആശംസിച്ചു. ചെറിയാൻ പെരുമാൾ (ഫാമിലി/യൂത്ത് കോൺഫറൻസ് സെക്രട്ടറി), ജോൺ താമരവേലിൽ (ഫൈനാൻസ് കോർഡിനേറ്റർ), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ), ഷീല ജോസഫ്, റോണ വർഗീസ്, നിക്കോൾ വർഗീസ്, ലിസ് പോത്തൻ, നോബിൾ വർഗീസ്, റെജി വർഗീസ്, നോയൽ വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ബോബി ടോംസ് (ഇടവക സെക്രട്ടറി), അലക്സ് ജോൺ (ഇടവക ട്രഷറർ), റിംഗിൾ ബിജു (മെഡിക്കൽ കമ്മിറ്റി അംഗം), ജേക്കബ് ജോസഫ് (മുൻ എന്റർടൈൻമെന്‍റ് കോഓർഡിനേറ്റർ) എന്നിവരും വേദിയിലുണ്ടായിരുന്നു. ചെറിയാൻ പെരുമാൾ തന്‍റെ ആമുഖ പ്രസംഗത്തിൽ 2019, 2023 വർഷങ്ങളിൽ നടന്ന ഫാമിലി & യൂത്ത് കോൺഫറൻസുകളുടെ കോഓർഡിനേറ്ററായി ഫാ.സണ്ണി ജേക്കബ് നൽകിയ സ്തുത്യർഹമായ നേതൃത്വീ അനുസ്മരിച്ചു. കോൺഫറൻസിന്‍റെ തീയതികൾ, തീം, പ്രാസംഗികർ, വേദി, വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങളും ചെറിയാൻ നൽകി. ഷീല ജോസഫ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ വിശദീകരിക്കുകയും രജിസ്ട്രേഷൻ സമയപരിധി അടുത്തിരിക്കുന്നതിനാൽ ഉടൻ രജിസ്റ്റർ ചെയ്യാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോൺഫറൻസിനെ അനുസ്മരിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ചും ലേഖനങ്ങൾ, പരസ്യങ്ങൾ, ആശംസകൾ എന്നിവ സമർപ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ചും റോണ വർഗീസ് സംസാരിച്ചു. കോൺഫറൻസിന്‍റെ ധനസമാഹരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള റാഫിളിനെക്കുറിച്ചുള്ള വിവരങ്ങൾ നിക്കോൾ വർഗീസ് പങ്കുവച്ചു. കോൺഫറൻസിന്‍റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന വിനോദ സായാഹ്നത്തെക്കുറിച്ചും നിക്കോൾ ഓർമിപ്പിച്ചു. എല്ലാ ഇടവകകളിൽ നിന്നുമുള്ള ടീമുകൾക്ക് അവരുടെ ക്രിസ്ത്രീയ പരിപാടികൾ അവതരിപ്പിക്കാൻ കഴിയും. സ്പോൺസർഷിപ്പ് അവസരങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ലിസ് പോത്തൻ പങ്കുവച്ചു. ലങ്കാസ്റ്ററിലെ സൈറ്റ് & സൗണ്ട് തിയേറ്ററിലെ ഡാനിയൽ എന്ന പ്രശസ്തമായ ഷോ ഉൾപ്പെടുന്ന വേദിക്ക് സമീപമുള്ള ആകർഷണങ്ങൾ ആസ്വദിക്കാനുള്ള അവസരത്തെക്കുറിച്ച് നോബിൾ വർഗീസ് സംസാരിച്ചു. ഫാമിലി/യൂത്ത് കോൺഫറൻസിൽ പങ്കെടുത്തതിന്‍റെ മുൻകാല അനുഭവത്തെക്കുറിച്ച് മാത്യു വർഗീസ് സംസാരിക്കുകയും സമ്പന്നമായ ഒരു അനുഭവത്തിനായി പങ്കെടുക്കാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ദൈവിക ആരോഹണത്തിന്‍റെ ഗോവണി എന്ന വിഷയത്തെപ്പറ്റി ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്‌സ് സ്ഥാപിക്കുക(കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 914.806.4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087).


ഇന്ത്യ പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്ററിൽ ഫൊക്കാനാ ഫോമാ സ്ഥാനാർഥികൾ ഞായറാഴ്ച സംവദിയ്ക്കും

ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎന്‍എ) ഫിലഡൽഫിയ ചാപ്റ്ററിന്‍റെ 202425 പ്രവർത്തന വർഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ ഡോ. കലാ അശോകിന്‍റെ ടീമിൽ ഫൊക്കാന ട്രഷറർ സ്ഥാനത്തേയ്ക്ക് പമ്പ മലയാളി അസോസിയേഷനിൽ നിന്നു മത്സരിക്കുന്ന രാജൻ സാമുവേൽ, ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന റോണി വർഗീസ്, ഡോ. സജിമോൻ ആന്‍റണി ടീമിൽ ഫൊക്കാന അഡീഷണൽ അസോസിയേഷൻ ട്രഷറർ സ്ഥാനത്തേയ്ക്ക് മാപ് മലയാളി അസോസിയേഷനിൽ നിന്ന് മത്സരിക്കുന്ന മിലി ഫിലിപ്, ബേബി മനക്കുന്നേലിന്‍റെ ടീമിൽ ഫോമാ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മാപ് മലയാളി അസോസിയേഷനിൽ നിന്ന് മത്സരിക്കുന്ന ഷാലൂ മത്യൂ പുന്നൂസ് എന്നിവർ സംവദിക്കും. ഐപിസിഎൻഎ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ, ഈ മലയാളിയുടെ ചീഫ് എഡിറ്റർ ജോർജ് ജോസഫ്, ഓർമ ഇന്‍റർനാഷണൽ ട്രസ്റ്റീ ബോഡ് ചെയർ ജോസ് ആറ്റുപുറം, ഫൊക്കാനാ യുവനേതാവായ ഡോ. സജിമോൻ അന്‍റണി, പ്രശസ്ത നർത്തകി നിമ്മീ ദാസ് നേതൃത്വം നൽകുന്ന നൃത്ത വിദ്യാലയമായ ഭരതം ഡാൻസ് അക്കാഡമിയിലെ കലാകാരികൾ, ഓർമ ഇന്‍റർനാഷണൽ ഭാരവാഹികൾ, ഫൊക്കാനാ ഫോമാ നേതാക്കൾ, ഫിലഡൽഫിയയിലെ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പമ്പ, മാപ്, കല, എക്യൂമെനിക്കൽ പ്രസ്ഥാനം എന്നീ സംഘടനകളുടെ പ്രവർത്തകരും ഭാരവാഹികളും, വിവിധ ബിസിനസ് സ്ഥപന അധിപന്മാരും കലാ സാമൂഹ്യ പ്രവർത്തകരും, വിശിഷ്ടതിഥികളായ എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്വയാ, പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രസന്‍റേറ്റിവ് ജാറെഡ് സോളമൻ, 172 ഡിസ്ട്രിക്റ്റ് മത്സരാർഥി എയ്സാക് ഗിൽ എന്നിവരും എഴുത്തുകാരും ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാമൂഹ്യപ്രഭകൊണ്ട് സമ്മേളനം തിളക്കമുറ്റതാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐപിസിഎൻഎയുടെ ആദ്യചാപ്റ്ററുകളിൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രമുഖമാണ്. കൂടുതൽ വിവരങ്ങൾക്ക്: അരുൺ കോവാട്ട് (പ്രസിഡന്‍റ്) 215 681 4472, സുമോദ് നെല്ലിക്കാല (സെക്രട്ടറി) 267 322 8527, വിൻസെന്‍റ് ഇമ്മാനുവേൽ (ട്രഷറര്‍) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്‍റ്), ജോർജ് ഓലിക്കൽ (ജോയിന്‍റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്‍റ് ട്രഷറര്‍), ജോബി ജോർജ്, സുധാ കർത്താ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, ജോർജ് നടവയൽ.


മക്കളെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ

ഓക്ലഹോമ : രണ്ട് മകളെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി. 2018ൽ നടന്ന കൊലപാതകങ്ങളുടെ പേരിൽ ആമി ലീൻ ഹാളിനെയാണ് (43 )കോടതി ശിക്ഷിച്ചത്. മകൻ കെയ്സൺ ടോളിവറിൻ (18), മകൾ ക്ലോയി ടോളിവറിൻ (16) എന്നിവരെയാണ് പ്രതി വെടിവച്ച് കൊലപ്പെടുത്തിയത്. 2018 നവംബർ ഒന്നിന് അതിരാവിലെ മക്കൾ ഉറങ്ങുമ്പോൾ അവരുടെ കിടപ്പുമുറിയിലെത്തിയാണ് അമ്മ വെടിയുതിർത്തത്. ആദ്യം മകന്‍റെ കിടപ്പുമുറിയിലെത്തി വെടിയുതിർത്ത പ്രതി പിന്നീട് പെൺമക്കൾ ഉറങ്ങുന്ന മുറിയിലെത്തി അവർക്ക് നേരെയും വെടിയുതിർത്തു. ഗുരുതരമായി പരുക്കേറ്റ ക്ലോയി ടോളിവറിൻ (16) നാല് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. 14 വയസുകാരി മകൾ പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ പോലീസ് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.


യുഎസിൽ ഗ്യാസ് വിലയിൽ വൻ വർധന

വാഷിംഗ്ടൺ ഡിസി: ഗാർഹിക ഉപഭോഗത്തിനുള്ള ഗ്യാസിന്‍റെ രാജ്യവ്യാപക ശരാശരി വില ഗാലന് 3.54 ഡോളറിലെത്തി. പ്രസിഡന്‍റ് ജോ ബൈഡന്‍റെ കീഴിൽ 45 ശതമാനത്തിലധികം വില ഉയർന്നതായിട്ടാണ് റിപ്പോർട്ടുകൾ കഴിഞ്ഞ മാസത്തിൽ, ഗ്യാസിന്‍റെ വില 20 സെന്‍റ് (3.34 ഡോളർ) ഉയർന്നു, ട്രംപ് അധികാരമൊഴിഞ്ഞ സമയത്തേക്കാൾ ഒരു ഡോളർ (2.38 ഡോളർ) കൂടുതലാണ്. വ്യവസായ, രാഷ്ട്രീയ ഘടകങ്ങൾ കാരണമാണ് ഗ്യാസ് വില ഉയർന്ന നിലയിൽ തുടരുന്നത്. മിഡിൽ ഈസ്റ്റിലെയും യുക്രെയ്നിലെയും അസ്ഥിരതയിൽ അമേരിക്കൻ ഊർജ്ജ സ്വാതന്ത്ര്യത്തിനെതിരായ ബൈഡന്‍റെ സാമ്പത്തിക യുദ്ധം സുപ്രധാന ഘടകങ്ങളാണ്.


സുവർണ ജൂബിലി നിറവിൽ ഹൂസ്റ്റൺ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്‍റെ ആത്മീയതയുടെയും സാംസകാരിക പൈതൃകത്തിന്‍റെയും നിലവിളക്കായി കഴിഞ്ഞ 50 സുവർണ വർഷങ്ങൾ നിലനിന്നു പോന്ന ടെക്സസിലെ സ്റ്റാഫോർഡിലുള്ള സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ അതിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 1974ൽ സ്ഥാപിതമായ ഈ പരിശുദ്ധ ദേവാലയം ഗ്രെറ്റർ ഹൂസ്റ്റണിലെ ഇന്ത്യൻ ഓർത്തോഡോക്സ് സമൂഹത്തിന് ആത്മീയ നേതൃത്വവും സാംസ്കാരിക പിന്തുണയും നൽകിപ്പോരുന്നു. ടെക്സാസിലെ സ്റ്റാഫോർഡിലെ 2411 ഫിഫ്ത്ത് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിൽ സെപ്റ്റംബർ 20 മുതൽ 22 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന 3 ദിവസം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി സമാപന ആഘോഷങ്ങൾ ഗംഭീരമാക്കുവാൻ അക്ഷീണം പ്രവർത്തിക്കുകയാണ് ആകമാന ഇടവക ജനങ്ങൾ. വെരി റവ. ഗീവർഗീസ് അരൂപാല, കോർഎപ്പിസ്കോപ്പ (വികാരി എമിരിറ്റസ്), റവ. ഫാ. ഫാ. പി എം ചെറിയാൻ (വികാരി & പ്രസിഡന്‍റ്), വെരി റവ. മാമ്മൻ മാത്യു കോർഎപ്പിസ്കോപ്പ അസിസ്റ്റന്‍റ് വികാരി, റവ. രാജേഷ് കെ ജോൺ അസിസ്റ്റന്‍റ് വികാരി, റവ. ക്രിസ്റ്റഫർ മാത്യു അസിസ്റ്റന്‍റ് വികാരി സുവർണ്ണ ജൂബിലി കമ്മിറ്റി കൺവീനർമാർ സ്റ്റാഫോർഡ് സിറ്റി മേയർ എന്നിവർ ചേർന്ന് നടത്തിയ ഹൂസ്റ്റണിലെ എല്ലാ മാധ്യമപ്രവർത്തകരും പങ്കെടുത്ത പ്രസ്‌സ് മീറ്റിൽ വച്ചാണ് ഇടവകയുടെ സുപ്രധാന തീരുമാനം അറിയിച്ചത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, മലങ്കര മെത്രാപ്പോലീത്തയുടെയും നിരവധി പൗര പ്രമുഖരുടെയും സാന്നിധ്യം സെപ്റ്റംബർ 20 മുതൽ 22 വരെയുള്ള ജൂബിലി ആഘോഷങ്ങളുടെ പ്രത്യേകതയാണ്. സുവർണ ജൂബിലി സുവനീർ പ്രകാശനമാണ് ജൂബിലി വർഷത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്ന്. ഈ പ്രത്യേക പതിപ്പിൽ എല്ലാ ഇടവക കുടുംബങ്ങളുടെയും ഛായാചിത്രങ്ങൾ, 1974 മുതൽ 2024 വരെയുള്ള ഇടവകയുടെ വിശദമായ ചരിത്രം, എഴുത്തുകാരിൽ നിന്നുള്ള ലേഖനങ്ങൾ, ഇടവകയുടെ ഇതുവരെയുള്ള യാത്രയും നേട്ടങ്ങളും ഉൾപ്പെടുത്തുന്നതും അതോടൊപ്പം പ്രാദേശിക ബിസിനസുകളിൽ നിന്നുള്ള പരസ്യങ്ങളും ഇതിൽ ഉൾപ്പെടും. സെപ്റ്റംബർ ഒന്നിന് സ്റ്റാഫോർഡ് സിവിക് സെന്‍ററിൽ എക്സ്ട്രാവാഗൻസ 2024 ടാലന്‍റ് ഷോ ഗോൾഡൻ ജൂബിലി പതിപ്പിനും ഇടവക ആതിഥേയത്വം വഹിക്കും. സുവർണജൂബിലി കൺവീനർ മനോജ് മാത്യുവും, പബ്ലിസിറ്റി ആൻഡ് മാർക്കറ്റിംഗ് സബ് കമ്മിറ്റി ചെയർ ആയി ചാക്കോ പി തോമസ്, സുവനീർ കമ്മിറ്റി ജേക്കബ് കുരുവിള, ഡോക്യുമെൻ്ററി കമ്മിറ്റി കോശി പി ജോൺ, ചാരിറ്റി/ഗിവിംഗ് ബാക്ക് കമ്മിറ്റി എൽസി എബ്രഹാം, കൾച്ചറൽ പ്രോഗ്രാം സിബു വർഗീസ്, ഫിനാൻസ്/ഫണ്ട് റൈസിംഗ് കമ്മിറ്റി ജിനു തോമസ്, ഫുഡ് കമ്മിറ്റി മിസ്റ്റർ പോൾ വർഗീസ്, പ്രോഗ്രാം കമ്മിറ്റി ജോൺസി വർഗീസ്, റിസപ്ഷൻ കമ്മിറ്റി ഡാർലി ജോർജ്, സ്പോർട്സ് സമ്മർ ലീഗ് മിസ്റ്റർ സെബി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഇടവക ജൂബിലി ആഘോഷത്തിന്‍റെ ഓരോ ഭാവവും കൃത്യമായി ആസൂത്രണം ചെയ്തിട്ടുണ്ട്.


ഇന്ത്യ പ്രസ് ക്ലബ് ഫിലഡൽഫിയ: നവ സാരഥ്യോദ്ഘാടനം ഞായറാഴ്ച

ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎന്‍എ) ഫിലഡൽഫിയ ചാപ്റ്ററിന്‍റെ അരുൺകോവാട്ട്സാരഥ്യപ്രവർത്തന വർഷങ്ങളുടെ ഉദ്ഘാടനം പ്രശസ്തരായ പത്രപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച വൈകുന്നേരം നാലിന് ബല്ലാഡ് ബ്രൂക്കിന്‍റെ തീരത്ത് സെന്‍റ് തോമസ് സീറോ മലബാർ മിനി ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) ഏഴുതിരിയിട്ട കേരളാവിളക്കിൽ സൂര്യമിഴികൾ വിടർത്തും. ഉദ്ഘാടന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകരായ ഐപിസിഎൻഎ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ; പ്രമുഖ മാധ്യമമായ ഈ മലയാളിയുടെ ചീഫ് എഡിറ്റർ ജോർജ് ജോസഫ്, ഓർമ ഇന്‍റർനാഷണൽ ട്രസ്റ്റീ ബോഡ് ചെയർ ജോസ് ആറ്റുപുറം, ഫൊക്കാനാ യുവനേതാവായ ഡോ. സജിമോൻ അന്‍റണി, പ്രശസ്ത നർത്തകി നിമ്മീ ദാസ് നേതൃത്വം നൽകുന്ന നൃത്ത വിദ്യാലയമായ ഭരതം ഡാൻസ് അക്കാഡമിയിലെ കലാകാരികൾ, ഓർമാ ഇന്‍റർനാഷണൽ ഭാരവാഹികൾ, ഫോമാ നേതാക്കൾ, ഫിലഡൽഫിയയിലെ ട്രൈസ്റ്റേറ്റ് കേരള ഫോറം, പമ്പ, മാപ്, കല, എക്യൂമെനിക്കൽ പ്രസ്ഥാനം എന്നീ സംഘടനകളുടെ പ്രവർത്തകരും ഭാരവാഹികളും വിവിധ ബിസിനസ് സ്ഥപന അധിപന്മാരും കലാ സാമൂഹ്യ പ്രവർത്തകരും വിശിഷ്ടതിഥികളായ എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്വയാ, പെൻസിൽവാനിയ സ്റ്റേറ്റ് റെപ്രസൻ്റേറ്റിവ് ജാറെഡ് സോളമൻ, 172 ഡിസ്ട്രിക്റ്റ് മത്സരാർഥി എയ്സാക് ഗിൽ എന്നിവരും, പ്രശസ്തരായ എഴുത്തുകാരും സമ്മേളനത്തിൽ അണിനിരക്കും. വിശിഷ്ട വ്യക്തിത്വങ്ങളുടെ സാമൂഹ്യപ്രഭകൊണ്ട് സമ്മേളനം തിളക്കമുറ്റതാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഐ പി സി എൻ ഏ യുടെ ആദ്യചാപ്റ്ററുകളിൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രമുഖമാണ്. കൂടുതൽ വിവരങ്ങൾക്ക്: അരുൺ കോവാട്ട് (പ്രസിഡന്‍റ്) 215 681 4472, സുമോദ് നെല്ലിക്കാല (സെക്രട്ടറി) 267 322 8527, വിൻസെൻറ്റ് ഇമ്മാനുവേൽ (ട്രഷറര്‍) 215 880 3341, റോജിഷ് സാമുവേൽ (വൈസ് പ്രസിഡന്‍റ്), ജോർജ് ഓലിക്കൽ (ജോയിന്‍റ് സെക്രട്ടറി), സിജിൻ തിരുവല്ല (ജോയിന്‍റ് ട്രഷറര്‍), ജോബി ജോർജ്, സുധാ കർത്താ, രാജു ശങ്കരത്തിൽ, ജീമോൻ ജോർജ്, ജിജി കോശി, ലിജോ ജോർജ്, ജിനോ ജേക്കബ്, ജോർജ് നടവയൽ.


എഫ്സിഎസ്‌സി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ മേയ് 11ന്

യോങ്കേഴ്‌സ്: ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ കൗണ്ടിയിലെ നഗരമായ യോങ്കേഴ്‌സ് ആസ്ഥാനമാക്കി ഒരു കൂട്ടം യുവജനങ്ങളുടെ നേതൃത്വത്തിൽ പുതിയ സംഘടന രൂപം കൊണ്ടു. കുടുംബമായി ഒത്തുകൂടുവാനും സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുവാനും കലാ കായിക വിനോദങ്ങൾക്കും മറ്റു സാമൂഹിക പ്രവർത്തനങ്ങൾക്കുമൊക്കെ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രണ്ട്സ് കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് (എഫ്സിഎസ്‌സി) എന്ന സംഘടന പിറവിയെടുത്തത്. ന്യൂയോർക്ക് വൂൾവ്സ് എന്ന ക്രിക്കറ്റ് ടീം 2019 മുതൽ നിലവിലുണ്ടെങ്കിലും 2023ലാണ് സംഘടന ഫ്രണ്ട്സ് കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് എന്ന പേര് സ്വീകരിച്ചു രജിസ്റ്റർ ചെയ്തു നിലവിൽ വന്നത്. ക്ലബിന്‍റെ നേതൃത്വത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കും മറ്റുമായി ക്രിസ്മസ് കരോൾ അടക്കമുള്ള വിവിധ പരിപാടികൾ കഴിഞ്ഞ കാലങ്ങളിൽ നടത്തിവരികയും വൻ വിജയമാവുകയും ചെയ്തിട്ടുണ്ട്. സംഘടനയിൽ എല്ലാവർക്കും തുല്യപ്രാധാന്യം എന്ന അഭിപ്രായം ഉൾക്കൊണ്ടുകൊണ്ട് പ്രസിഡന്‍റോ സെക്രട്ടറിയോ അടക്കമുള്ള ഒരു പദവികളും സംഘടനാ ആർക്കും നൽക്കാതെ എല്ലാവരും ഒറ്റക്കെട്ടായി തീരുമാനം എടുക്കുന്നു എന്നതുമാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്. 2024ലെ പ്രവർത്തനങ്ങളുടെ ഫണ്ട് ശേഖരണാർഥം പ്രമുഖ സിനിമാ സീരിയൽ താരങ്ങളായ സിജു വിൽ‌സൺ, മൈഥിലി, മീര, ബിനു അടിമാലി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു വൻതാരനിര പങ്കെടുക്കുന്ന ഗാന നാട്യ നർമ സംഗമം എന്ന സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു. ഗ്ലോബൽ കൊളിഷൻ ഓട്ടോ ബോഡി വർക്സ് പ്രധാന പ്രായോജകരായെത്തുന്ന ഈ ഷോ മേയ് 11ന് വൈകുന്നേരം ആറിന് യോങ്കേഴ്‌സ് ലിങ്കൺ ഹൈസ്കൂളിൽ വച്ച് അരങ്ങേറുന്നു. ഈ പരിപാടിയുടെ വിജയത്തിനായി എല്ലാ മലയാളികളുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനുമായി വിളിക്കുക ആശിഷ് ജോസഫ് 845 598 2416, ജിതിൻ വർഗീസ് 914 406 3873, ടിജോ മാളിയേക്കൽ 914 536 7670 , ജുബിൻ മാത്യു 914 349 1200, ക്രിസ്റ്റിൻ കെ. അലക്സ് 914 572 6484, മെഥുലിൻ മാത്യു 914 714 8941 ബോണി തോമസ് 914 479 9547.


ഡോ. റെനു ഏബ്രഹാം വര്‍ഗീസിന് ഫുള്‍ബ്രൈറ്റ് സ്‌പെഷലിസ്റ്റ് അവാര്‍ഡ്

കോട്ടയം: അമേരിക്കയിലെ മേഴ്സി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഡോ. റെനു ഏബ്രഹാം വർഗീസിന് ഫുള്‍ബ്രൈറ്റ് സ്‌പെഷലിസ്റ്റ് പ്രോഗ്രാം അവാര്‍ഡ്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റും ഫുള്‍ബ്രൈറ്റ് ഫോറിന്‍ സ്‌കോളര്‍ഷിപ് ബോര്‍ഡുമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. കോട്ടയം ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണാണ് ഡോ. റെനു ഏബ്രാഹം വര്‍ഗീസ്. പബ്ലിക്/ഗ്ലോബല്‍ ഹെല്‍ത്തിലെ വിവിധ വിദ്യാഭ്യാസ പരിശീലന പ്രവര്‍ത്തനങ്ങളിലൂടെ യുഎസിലും വിദേശത്തുമുള്ള പങ്കാളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്യൂണിറ്റികള്‍ക്കും പ്രയോജനപ്രദമായ അറിവ് കൈമാറാനും പങ്കാളിത്തം സ്ഥാപിക്കാനും ലക്ഷ്യമിടുന്ന പ്രോജക്‌ട് ഡോ. റെനു ഏബ്രാഹം വര്‍ഗീസ് ഇതുമായി ബന്ധപ്പെട്ടു ദക്ഷിണാഫ്രിക്കയിലെ ടഫ്തയില്‍ പൂര്‍ത്തിയാക്കും. ഭര്‍ത്താവ് കോട്ടയം ഇരവിനെല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് വര്‍ഗീസ്. മക്കള്‍: ഏബല്‍, ഒബേദ്. തിരുവല്ല അഴിയിടത്തുചിറ വേങ്ങശേരില്‍ ആപ്പാട്ട് പരേതരായ വി.എല്‍. ഏബ്രാഹാംഅച്ചാമ്മ ദന്പതികളുടെ മകളാണ് ഡോ. റെനു.


ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റി നിഷ്‌പക്ഷമതികളെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കണമെന്ന് ആവശ്യം

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ജുലൈയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാനുള്ള കമ്മിറ്റി നിഷ്പക്ഷമതികളെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കണമെന്ന് വിവിധ സംഘടനാ നേതാക്കളുടെയും സ്ഥാനാർഥികളെയും ഇടയിൽ നിന്ന് ആവശ്യമുയരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് പേരും ഒരു പ്രസിഡന്‍റ് സ്ഥാനാർഥിക്കും അദ്ദേഹത്തിന്‍റെ പാനലിനും പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുള്ളവരാണ്. കൂടാതെ, കമ്മിറ്റിയംഗങ്ങളിൽ ഒരാളുടെ മകൻ ഒരു പാനലിലെ സ്ഥാനാർഥിയുമാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. 2006ൽ തെരഞ്ഞെടുപ്പ് സുതാര്യമായി നടന്നില്ലെന്ന ആരോപണത്തിന്‍റെ പേരിൽ ഒരു വലിയ പിളർപ്പിന് ഫൊക്കാന വിധേയമായിരുന്നു. പിന്നീട് രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പ് നടപടികൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതുമാണ്. ഫൊക്കാനയുടെ ഉന്നത പദവികൾ വർഷങ്ങളായി സ്ഥിരമായി കൈകാര്യം ചെയ്യുന്ന ഒരു സംഘം വ്യക്തികൾ തന്നെ ഇപ്രാവശ്യവും ഇത്തരം നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നു എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്നുപേരും ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാനും പരസ്യമായി ഒരു പ്രസിഡന്‍റ് സ്ഥാനാർഥിക്കും പാനലിനും വോട്ട് കാൻവാസ് ചെയ്തതിനു നിരവധി തെളിവുകളുണ്ട്. ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍റെ നേതൃത്വത്തിൽ ഫൊക്കാനയിൽ ഐക്യമത്യം ഊട്ടി ഉറപ്പിച്ചു മുന്നേറുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ വീണ്ടും ഫോക്കാനയെ പ്രശ്‌നങ്ങളിലേക്ക് മാത്രമേ നയിക്കുകയുള്ളൂ. അതുകൊണ്ട് മത്സരരംഗത്തുള്ള എല്ലാ സ്ഥാനാർഥികൾക്കും ഒരു പോലെ സ്വീകാര്യയുള്ള നിഷ്പക്ഷമതികളും നീതിബോധമുള്ള ആൾക്കാരെ ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിറ്റി പുന:സംഘടിപ്പിക്കാൻ ട്രസ്റ്റി ബോർഡ് ശ്രമിക്കണമെന്ന് വിവിധ സ്ഥാനാർഥികളും അംഗ സംഘടനാ നേതാക്കളും ആവശ്യപ്പെട്ടു.


യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍

വാഷിംഗ്ഡണ്‍ ഡിസി: മൂന്നാഴ്ച മുമ്പ് അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദില്‍ നിന്നുള്ള മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്താഫിനെ(25) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്ലീവ്‌ലന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയാണ്. വിദ്യാര്‍ഥിക്കായി അന്വേഷണം തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസിയാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. കഴിഞ്ഞവർഷമാണ് അര്‍ഫാത്താഫ് യുഎസിലെത്തിയത്. വിദ്യാര്‍ഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം യുഎസില്‍ മരണപ്പെടുന്ന പതിനൊന്നാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. മരിച്ചവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു. തുടര്‍ച്ചയായുള്ള മരണങ്ങള്‍ യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്.


ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിക്കുന്ന പാട്ടുത്സവം വെള്ളിയാഴ്ച

ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനാത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പാട്ടുത്സവം വെള്ളിയാഴ്ച ഏഴിന് ഷാരോൺ ഇവന്‍റ് ഹാളിൽ അരങ്ങേറും. തു‌ടർന്ന് ഐപിസിഎൻടി 20242025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടക്കും. സിജു വി. ജോർജാണ് പ്രോഗ്രാം കോർഡിനേറ്റർ. പ്രവേശനം പാസുമൂലം നിയന്ത്രിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടെക്സസ് സ്റ്റേറ്റ് പ്രതിനിധി ആൻജി ചെൻ ബട്ടൺ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. സണ്ണിവെയ്ൽ സിറ്റി കൗൺസിൽ അംഗം മനു ഡാനി ഗസ്റ്റ് ഓഫ് ഹോണറുമാണ്. പ്രസ് ക്ലബിന്‍റെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ, സെക്രട്ടറി ബിജിലി ജോർജ്, ട്രഷറര്‍ പ്രസാദ് തിയോടിക്കൽ എന്നിവർ പറഞ്ഞു. അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകരും സാമൂഹിക സാംസ്കാരിക നേതാക്കളും സംഘടനാ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. 2006ലാണ് ഡാളസ് ഫോർട്ട്‌വർത്ത് മെട്രോപ്ലെക്സിൽ താമസിക്കുന്ന മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സ്ഥാപിച്ചത്.


അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോൺഫറൻസ്; വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു‌‌

ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസ 35ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ജൂലെെ 17 മുതൽ 20 വരെ കാനഡയിൽ വച്ച് നടത്തുന്നതിനായി ഭദ്രാസനാധിപൻ യൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്തയുടെ മേൽനോട്ടത്തിൽ ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. ഒന്‍റാരിയോയിലെ അമേരിക്കൻ കോൺഫറൻസ് റിസോർട്ട് സ്പാ ആൻഡ് വാട്ടർ പാർക്ക് നയാഗ്രയിൽ വച്ചാണ് കോൺഫറൻസ് നടക്കുന്നത്. കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി കൗൺസിൽ അംഗങ്ങൾക്ക് വിവിധ കമ്മിറ്റികളുടെ ചുമതല നൽകി. വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തിൽ അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി 500ലധികം വിശ്വാസികൾ പങ്കുചേരും. അമേരിക്കൻ അതിഭദ്രാസനത്തിന്‍റെ ചരിത്രത്തിന്‍റെ ഏടുകളിൽ എന്നെന്നും സ്മരിക്കപ്പെടുന്ന സുദിനങ്ങളായിരിക്കുമിതെന്ന് കൺവീനർ ഫാ. ജെറി ജേക്കബും ജോയിന്‍റ് കൺവീനർ ജോജി കാവനാലും അഭിപ്രായപ്പെട്ടു. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷകനായി എത്തും. ജൂലൈ 17ന് വൈകുന്നേരം ആറിന് പരിശുദ്ധ സഭയുടെ പാത്രിയർക്കാ എബ്ലം ആലേഖനം ചെയ്ത പതാക, ഭദ്രാസന മെത്രാപ്പൊലീത്ത സമ്മേളന നഗറിൽ ഉയർത്തുന്നതോടുകൂടി ഔദ്യോഗികമായി കോൺഫറൻസിനു തിരിതെളിയും. ജൂലൈ 20ന് രാവിലെ 7.30ന് പ്രഭാത പ്രാർഥനയെ തുടർന്ന് മെത്രാപ്പൊലീത്തമാരുടെ മുഖ്യകാർമികത്വത്തിൽ വി. കുർബാന അർപ്പിക്കുന്നതോടുകൂടി കുടുംബമേളയ്ക്ക് തിരിശീല വീഴും. ഫാമിലി കോൺഫറൻസ് കമ്മിറ്റി Convener: Rev. Fr. Jerry Jacob Archdiocesan Secretary. Joint Convener: Joji Kavanal Archdiocesan Treasurer. Finance Committee: Joji Kavanal, Mathew Mancha, Jenu Madathil. Facilities: Rev, Fr. Manu Mathew, Joji Kavanal, Jenu Madathil, Baiju Pattaseril. Publicity: Rev. Fr. Paul Thotakat, George Karuthedathu, Varghese Palamalayil, Vijo Kurian Canada, Basil T. Canada. Registration: Rev. Fr. Manu Mathew, Joji Kavanal, Jenu Madathil. Programs: Rev. Fr. Paul Thotakat. Food, Refreshments, Snacks: Commander Varghese Chammathil, Lyju George. Transportation: Jenu Madathil. Holy Qurbono: Rev. Fr. Manu Mathew. Stage: Shomy Mathew. Time Management: Shomy Mathew. Choir: Joji Kavanal, Meena Joy. Cultural Programs: Joji kavanal, Varghese Palamalayil, Valsalan Varghese. Procession: Rev. Fr. P. C. Kuriakose. Photo Session: Rev. Fr. P. C. Kuriakose. Stage Recognition: Cherian Jacob, Jins Mathew. Outdoor Sports: Shomy Mathew, Jins Mathew. Security: Varghese Palamalayil, Shaji Peter. Medical Emergency: Rev. Fr. Josis Jose. Delegates Meeting: Rev. Fr. Paul Thotakat, Rev. Fr. Joseph Varghses. Audio/Video/Stage Lighting: Rev. Fr. Jerry Jacob, Jenu Madathil.


ഇന്‍റര്‍നാഷണല്‍ പ്രയര്‍ലൈൻ ചൊവ്വാഴ്ച; പ്രഫസർ കോശി തലക്കൽ മുഖ്യസന്ദേശം നൽകും

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്‍റര്‍നാഷണല്‍ പ്രയര്‍ലെെന്‍ ചൊവാഴ്ച സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ദൈവശാസ്ത്രജ്ഞനും പ്രഭാഷകനും ബൈബിൾ പ്രഭാഷകനും ഗാനരചയിതാവുമായ പ്രഫ. കോശി തലക്കൽ മുഖ്യസന്ദേശം നല്‍കും. വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റര്‍നാഷണല്‍ പ്രയര്‍ലൈൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോര്‍ക്ക് സമയം) പ്രയര്‍ലൈൻ നടക്കുന്നത്. കോശി തലക്കലിന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. email: tamathew@hotmail.com, cvsamuel8@gmail.com. ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602 (കോഓര്‍ഡിനേറ്റര്‍).


ടി.കെ. സൈമൺ അമേരിക്കയിൽ അന്തരിച്ചു

വാഷിംഗ്‌ടൺ ഡിസി: കുറിച്ചി തച്ചോറയിൽ പരേതനായ കുര്യാക്കോസിന്‍റെ മകൻ ടി.കെ. സൈമൺ (68, റിട്ട. എഎസ്ഐ) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച അമേരിക്കയിൽ. ഭാര്യ: രമണി സൈമൺ ചിങ്ങവനം കോച്ചേരി കുടുംബാംഗം. മക്കൾ: നിതിൻ സൈമൺ (കാനഡ), നോവ സൈമൺ (യുഎസ്എ). മരുമക്കൾ: ഫെമിൻ ജോർജ് കുപ്പെകുഴിയിൽ (കാനഡ), സുബിൻ രാജു കൈതാരം ഏറ്റുമാനൂർ (യുഎസ്എ).


സൂര്യഗ്രഹണം: അർകെൻസ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അർകെൻസ: സൂര്യഗ്രഹണത്തിന് മുന്നോടിയായി അർകെൻസ ഗവർണർ സാറാ ഹക്കബി സാൻഡേഴ്‌സ് സംസ്‌ഥാനത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ അടിയന്തരാവസ്ഥ തുടരും. ഗ്രഹണസമയത്ത് സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിന് വാണിജ്യ കാരിയറുകളെ സഹായിക്കുന്നതിന് റെസ്‌പോൺസ് ആൻഡ് റിക്കവറി ഫണ്ടിൽ നിന്ന് തുക അനുവദിച്ചതായി സാൻഡേഴ്‌സ് പ്രസ്താവനയിൽ പറഞ്ഞു. പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സാധനങ്ങൾ, ചരക്കുകൾ, ഇന്ധനം, കോഴി, കന്നുകാലികൾ, തീറ്റ എന്നിവ ഓർഡറിൽ ലിസ്റ്റുചെയ്തിരിക്കുന്ന അവശ്യയിനങ്ങളിൽ ഉൾപ്പെടുന്നു. ഗ്രഹണസമയത്ത് അർകെൻസ ഡാമുകളിലും പാലങ്ങളിലും ഗതാഗതം നിയന്ത്രണമുണ്ടായിരിക്കുമെന്നും ഗവർണർ അറിയിച്ചു.


ക്‌നാനായ റീജിയണൽ മിഷൻ ലീഗ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

ഷിക്കാഗോ: ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗ് ഫൊറോനാ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്‌ റീജിയണിന്‍റെ കീഴിലുള്ള ന്യൂയോർക്ക്, ടാമ്പ, ഹൂസ്റ്റൺ, ഷിക്കാഗോ, സാൻ ഹുസേ തുടങ്ങിയ ഫൊറോനകളിൽ നിന്നുമുള്ള മിഷൻ ലീഗ് ഫൊറോനാ ഭാരവാഹികൾ പരിപാടിയിൽ പങ്കുചേർന്നു. മിഷൻ ലീഗിന്‍റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ റീജിയണൽ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്‌തു. മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, അന്തർദേശീയ റീജിയണൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി സംസാരിച്ചു.


നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം ദർശിക്കുന്നത് കാഴ്ചയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

നോർത്ത് ടെക്‌സസ്: നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം ദർശിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നോർത്ത് ടെക്‌സസിലെ ഡോക്‌ടർമാർ അറിയിച്ചു. സോളാർ ഫിൽറ്ററുകളുള്ള കണ്ണട ധരിച്ച് വേണം ഗ്രഹണസമയത്ത് സൂര്യനെ നോക്കാനെന്നും ഇല്ലെങ്കിൽ കാഴ്ച നഷ്‌ടപ്പെടാൻ വരെ കാരണമായേക്കുമെന്നും പാർക്ക്‌ലാൻഡ് ഹെൽത്തിന്‍റെ ലീഡ് ഒപ്‌റ്റോമെട്രിസ്റ്റ് ഡോ. അഗസ്റ്റിൻ ഗോൺസാലസ് വ്യക്തമാക്കി. അമേരിക്ക, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് നേരിട്ട് സന്പൂർണ സൂര്യഗ്രഹണം ദർശിക്കാവുന്നത്. ഇന്ത്യയടക്കം മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇത് കാണാനാകില്ല. ഇന്ത്യൻ സമയം രാത്രി 9.13 മുതൽ വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളിൽ ഗ്രഹണം ദൃശ്യമാകുന്നത്. 7.5 മിനിറ്റുവരെ ഇതു നീണ്ടുനിന്നേക്കാം. 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാകുമിതെന്നാണ് ശാസ്ത്രലോകം പറയുന്നത്. എങ്ങനെ കാണാം ലോകമെന്പാടുമുള്ള ആളുകൾക്ക് സന്പൂർണ സൂര്യഗ്രഹണം കാണാൻ നാസ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. നാസാപ്ലസ്, നാസാ ടിവി, നാസ വെബ്സൈറ്റ് തുടങ്ങിയ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ ഇത് കാണാം. സൂര്യഗ്രഹണം ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയ്ക്ക് കടന്നുപോകുന്ന സമയത്താണ് സന്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യൻ പൂർണമായി മറയുന്നു. പൂർണ ഗ്രഹണം നീണ്ടുനിൽക്കുക നാല് മിനിറ്റും 27 സെക്കൻഡും മാത്രമായിരിക്കും.


യുഎസ് സെനറ്റർ ബെർണി സാൻഡേഴ്‌സിന്‍റെ ഓഫീസിന് തീയിട്ടയാൾ അറസ്റ്റിൽ

വെർമോണ്ട്: സെനറ്റർ ബെർണി സാൻഡേഴ്സിന്‍റെ വെർമോണ്ടിലെ ബർലിംഗ്ടണിലുള്ള ഓഫീസ് വാതിലിന് തീയിട്ടയാളെ അറസ്റ്റ് ചെയ്തു. യുഎസ് അറ്റോർണി ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. 35 കാരനായ ശാന്ത് സോഗോമോണിയൻ ആണ് പിടിയിലായത്. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലുള്ള സാൻഡേഴ്സിന്‍റെ ഓഫീസിലേക്ക് പോയ ഇയാൾ, വാതിലിനു സമീപം ഒരു ദ്രാവകം തളിക്കുന്നതും കത്തിക്കുന്നതും സുരക്ഷാ കാമറകളിൽ പതിഞ്ഞതായി യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു. ഓഫീസിനുള്ളിൽ നിരവധി ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. വാതിലിനും മറ്റും തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു. സോഗോമോണിയന് ഒരു അഭിഭാഷകനുണ്ടോ എന്ന് പെട്ടെന്ന് വ്യക്തമല്ല, അഭിപ്രായത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. വടക്കുകിഴക്കൻ സംസ്ഥാനമായ വെർമോണ്ടിനെ പ്രതിനിധീകരിച്ച് യുഎസ് സെനറ്റിൽ ദീർഘകാലം സേവനമനുഷ്ഠിക്കുന്ന സ്വതന്ത്രനാണ് സാൻഡേഴ്‌സ്.


ഒക്‌ലഹോമയിൽ രണ്ടുപേരെ കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കി

ഒക്‌ലഹോമ: സംസ്ഥാനത്ത് രണ്ടുപേരെ വധിച്ച കേസിലെ കുറ്റവാളി മൈക്കൽ ഡിവെയ്ൻ സ്മിത്തിന്‍റെ വധശിക്ഷ മാരകമായ വിഷമിശ്രിതം കുത്തിവച്ചു നടപ്പാക്കി. 2002 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. ജാനറ്റ് മൂറിനെ‌യും(40) ഇന്ത്യൻ സ്വദേശിയായ ശരത് പുല്ലൂരിനെയും(24) കൊലപ്പെടുത്തിയ കേസുകളിലെ ശിക്ഷയാണ് നടപ്പാക്കിയത്. ഓക്ക് ഗ്രോവ് പോസ് എന്ന തെരുവ് സംഘത്തിലെ അംഗമായിരുന്നു അന്ന് 19 വയസുള്ള സ്മിത്ത്. മൂറിനെ അവരുടെ അപ്പാർട്മെന്‍റിൽ വച്ചാണ് സ്മിത്ത് കൊലപ്പെടുത്തിയത്. തുടർന്ന് സൗത്ത് ഒക്‌ലഹോമയിലെത്തിയ സ്മിത്ത് സിറ്റിയിലെ ഭക്ഷണശാല ജീവനക്കാരനായ ശരതിനെയും വെടിവച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച രാവിലെ മക്അലെസ്റ്ററിലെ ഒക്‌ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്.


യുഎസിൽ ഇന്ത്യൻ വിദ്യാർഥി ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; ഈ വര്‍ഷത്തെ പത്താമത്തെ സംഭവം

ഒഹായോ: യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ഉമ സത്യ സായി ഗദ്ദേ എന്ന വിദ്യാർഥിനിയാണ് ഒഹായോയിലെ ക്ലീവ്‌ലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉമയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. വിദ്യാർഥിയുടെ മരണകാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് കോൺസുലേറ്റ് അറിയിച്ചു. ഒരു വർഷത്തിനിടയിൽ യുഎസിൽ ദുരൂഹസാഹചര്യത്തിൽ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ ഇന്ത്യൻ വിദ്യാർഥിയാണ് ഉമ. വാർത്ത: പി.പി. ചെറിയാൻ


അമേരിക്കയിൽ ഭൂചലനം; വിമാന സർവീസുകൾ നിർത്തി

വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് ഉൾപ്പടെ അമേരിക്കയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ന്യൂയോർക്ക്, ന്യൂജഴ്‌സി, പെൻസിൽവാനിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ട്ങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർചലനങ്ങളുടെ സാധ്യത കണക്കിലെടുത്ത് നൂവാർക്ക്, ജെഎഫ്കെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. ഭൂചലനത്തെ തുടർന്ന് ഭൂഗർഭ സബ്‌വേ വിഭാഗത്തിലെ ജീവനക്കാരെയും യാത്രക്കാരെയും ഒഴിപ്പിച്ചു. ന്യൂജഴ്‌സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ് ഭൂചനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.


ന്യൂജഴ്‌സി പാറ്റേഴ്സൺ സെന്‍റ് ജോർജ് ഇടവകയുടെ വാർഷിക ആഘോഷവും തിരുനാളും 19 മുതൽ

ന്യൂജഴ്‌സി: പാറ്റേഴ്സൺ സെന്‍റ് ജോർജ് സീറോമലബാർ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷിക ആഘോഷവും ഇടവക തിരുനാളും ഈ മാസം 19 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ വിപുലമായി ആഘോഷിക്കുന്നു. ഇടവക മധ്യസ്ഥനായ സെന്‍റ് ജോർജിന്‍റെ നാമത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള തിരുനാളിനൊപ്പം സ്വന്തമായി ഇടവക ദേവാലയം വാങ്ങിയതിന്‍റെ പത്താം വാർഷികം കൂടി ഇത്തവണ ആഘോഷിക്കുകയാണ്, വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണ ഫാ. സിമ്മി തോമസിന്‍റെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. 19ന് വൈകിട്ട് കൊടിയേറുന്നതോടു കൂടി ഒരാഴ്ചയിലധികം നീളുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഒരാഴ്ച നീളുന്ന നൊവേനയും ഇടവകദിനത്തിന്‍റെ ഭാഗമായി സൺ‌ഡേ സ്കൂൾ കുട്ടികൾ, മിഷൻ ലീഗ്, എസ്എംസിസി, വിമൻസ് ഫോറം, വിൻസെന്‍റ് ഡി പോൾ അംഗങ്ങളും തിരുനാൾ ആഘോഷങ്ങൾ വിജയിപ്പിക്കുന്നതിന് പിന്നണിയിൽ പ്രവർത്തിക്കുന്നു. വാർഡ് തലത്തിൽ ഇടവകാ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികളും അരങ്ങേറും. സെന്‍റ് തോമസ് സീറോമലബാർ കാത്തലിക് ഡയോസിസ് ഓഫ് ഷിക്കാഗോ ബിഷപ് മാർ ജോയ് ആലപ്പാട്ട്, ഡയോസിസ് ഓഫ് പാറ്റേഴ്സൺ ബിഷപ് മാർ കെവിൻ ജെ. സ്വീനി, ബൈസന്‍റെെൻ കാത്തലിക് എപ്പാർക്കി ഓഫ് പസായ്ക്ക് ബിഷപ് മാർ കർട്ട് ബർനേറ്റ്, ഇടവകയുടെ മുൻ വികാരിമാർ, പാറ്റേഴ്സൺ സിറ്റി അംഗങ്ങൾ അടക്കമുള്ള അനേകം അതിഥികൾ തിരുനാളിൽ പങ്കെടുക്കും. 28ന് ആഘോഷമായ കുർബാനയും നഗരം ചുറ്റിയുള്ള ആഘോഷമായ പ്രദിക്ഷിണവും ശേഷം പൊതുസമ്മേളനവും ഉണ്ടായിരിക്കും. ഇടവക അംഗങ്ങൾ അവതരിപ്പിക്കുന്ന ചെണ്ട മേളവും സൺ‌ഡേ സ്കൂൾ കുട്ടികളുടെ ബാൻഡും പ്രദിക്ഷിണത്തിന്‍റെ ഭാഗമാകും. എല്ലാ വിശ്വാസികളെയും ഇടവക തിരുനാളിലേക്കും പ്രസ്തുത ആഘോഷങ്ങളിലേക്കും സ്വാഗതം ചെയ്യുന്നുവെന്ന് ട്രസ്റ്റിമാരായ സെബാസ്റ്റ്യൻ ടോം, സാബു ജോർജ് തോമസ്, ആൽബിൻ തോമസ് എന്നിവർ അറിയിച്ചു.


സംഗീത നാടക ദൃശ്യാവിഷ്കാരം "സങ്കീർത്തനങ്ങളുടെ ദിവസം' ശനിയാഴ്ച ഡാളസിൽ

ഡാളസ്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്‍റെ സൗത്ത് വെസ്റ്റ് റീജിയണിൽപ്പെട്ട സെന്‍റർ എഡിഎസ്എംസി സംഗീത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ "സങ്കീർത്തനങ്ങളുടെ ദിവസം' എന്ന പേരിൽ സംഗീത നാടക ദൃശ്യാവിഷ്കാരം ശനിയാഴ്ച വൈകുന്നേരം ആറിന് ഡാളസ് മാർത്തോമ്മാ ഇവന്‍റ് സെന്‍ററിൽ (11550 Luna Road, Farmers Branch, Tx, 75234) വച്ച് നടത്തും. പ്രവേശനം തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിൽ ഏകദേശം 100ൽ പരം ഗായക സംഘാഗങ്ങളും കലാകാരന്മാരും ഒന്നിച്ച് അണിയിച്ചൊരുക്കുന്ന സംഗീത നാടക ദൃശ്യാവിഷ്കാരമാണ് യോമോദ് ഡി മസ് മൂർ എന്ന സുറിയാനി പദത്തിന്‍റെ മലയാള പരിഭാഷയായ സങ്കീർത്തനങ്ങളുടെ ദിവസം. നസ്രായനായ യേശു ക്രിസ്തുവിന്‍റെ ഉയിർപ്പിന്‍റെ കഥയാണ് ഈ ദൃശ്യാവിഷ്കാരത്തിന്‍റെ പ്രതിപാദ്യ വിഷയം. ഡിഎസ്എംസി ഭദ്രാസന വൈസ് പ്രസിഡന്‍റ് റവ. എബ്രഹാം തോമസ്, സെന്‍റക്രട്ടറി സഖറിയ മാത്യു(സുനു), ക്വയർ കോഓർഡിനേറ്റർ ആരോൺ എബ്രഹാം, ട്രഷറർ ഈപ്പൻ വർഗീസ് (റോയ്) എന്നിവരുടെ നേതൃത്വത്തിൽ ഡാളസിലെ മാർത്തോമ്മാദേവാലയങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ആറിന് ഡാളസ് മാർത്തോമ്മാ ഇവന്‍റ് സെന്‍ററിൽ വച്ച് പ്രവേശനം തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.


ട്രിനിറ്റി ഫെസ്റ്റ് ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ: സുവർണ ജൂബിലി നിറവിലായിരിക്കുന്ന ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ട്രിനിറ്റി ഫെസ്റ്റ് വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗോൾഡൻ ജൂബിലി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ശനിയാഴ്ച ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിലും ദേവാലയാങ്കണത്തിലും ട്രിനിറ്റി സെന്‍ററിലും സൺ‌ഡേ സ്കൂൾ ഹാളിലുമായി നടക്കുന്ന പരിപാടികൾ ഉച്ചകഴിഞ്ഞു 1.30നു ആരംഭിക്കും. ഏകദേശം എട്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 1.30 മുതൽ 4.30 വരെ വിവിധ സെമിനാറുകൾ നടക്കും. ഡോ.ജോസഫ് ഉമ്മനും ഡോ.സ്മിത ഉമ്മനും മെഡിക്കൽ സെമിനാറിനു നേതൃത്വം നൽകും. നിഷ ആൻ മാത്യൂസ് എസ്റ്റേറ്റ് പ്ലാനിംഗ് ആൻഡ് പ്രോബെറ്റ് സെഷനും വി.വി.ബാബുക്കുട്ടി സിപിഎ ഇൻവെസ്റ്റ്മെന്‍റ് ആൻഡ് റിട്ടയർമെന്‍റ് സെഷനും നേതൃത്വം നൽകും. 4.30 മുതൽ 5.30 വരെ നടക്കുന്ന സ്ട്രീറ്റ് ലൈവ് മ്യൂസിക്ക് പ്രോഗ്രാമിൽ ഇടവകയിലെ ഗായകരും കവികളും ശ്രുതിമധുരമായ ഗാനങ്ങളും കവിതകളും അവതരിപ്പിക്കും. തുടർന്ന് കലാ സാംസ്‌കാരിക പരിപാടികൾ ആരംഭിക്കും. ഇടവകയിലെ നിരവധി കലാകാരന്മാരും കലാകാരികളും അണിനിരന്നു അവതരിപ്പിക്കുന്ന വർണപ്പകിട്ടാർന്ന പരിപാടികൾ 5.30 മുതൽ ആരംഭിക്കും. ബിൻസി കൊച്ചമ്മ രചന നിർവഹിച്ച് വിജു വർഗീസിന്‍റെ സംവിധാന മികവിൽ അവതരിപ്പിക്കുന്ന "അമൃതം ഗമയ' ലഘു നാടകത്തിൽ ഇടവകയിലെ 25 കലാപ്രതിഭകൾ തകർത്തഭിനയിക്കും. യുവജനങ്ങൾക്കു വേണ്ടി ബാസ്കറ്റ് ബോൾ ഫ്രീ ത്രോ മത്സരവും ഉണ്ടായിരിക്കും. നാടൻ രുചിക്കൂട്ടുകളുടെ കലവറ ഒരുക്കി വിവിധ ഭക്ഷണ ശാലകൾ ട്രിനിറ്റി ഫെസ്റ്റിനെ മികവുറ്റതാക്കും. കപ്പ മീൻ കറി, പൊറോട്ട, ബീഫ് കറി, മസാല ദോശ, ഓംലെറ്റ് തുടങ്ങി വിവിധ ഫുഡ് കൗണ്ടറുകൾ ഒരുങ്ങി കഴിഞ്ഞു. തട്ടുകടയുടെ ഒരുക്കങ്ങളും തുടങ്ങികഴിഞ്ഞു മെഡിറ്ററേനിയൻ ഭക്ഷണശാലയും ഐസ്ക്രീം കൗണ്ടറും ഉണ്ടായിരിക്കും. 4.30 മുതൽ ഹൂസ്റ്റണിലെ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് പത്രസമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. 1974ൽ സ്ഥാപിതമായ ഇടവകയിൽ ഇപ്പോൾ 400 ൽ പരം കുടുംബങ്ങളുണ്ട് . വികാരി റവ.സാം കെ.ഈശോ (പ്രസിഡന്‍റ്), അസി. വികാരി റവ.ജീവൻ ജോൺ (വൈസ് പ്രസിഡന്‍റ്) എന്നിവരുടെ നേതൃത്വത്തിൽ ഷാജൻ ജോർജ് ജന. കൺവീനറും തോമസ് മാത്യു (ജീമോൻ റാന്നി) കോ.കൺവീനറും ജോജി ജേക്കബ് (പ്രോഗ്രാം), ടി.എ.മാത്യു (പ്രയർ സെൽ), റജി ജോർജ് (സുവനീർ), പുളിന്തിട്ട ജോർജ് (ഫിനാൻസ്), ജോൺ ചാക്കോ (ഫുഡ്), എബ്രഹാം ഇടിക്കുള (മിഷൻസ് ഇന്ത്യ/ലോക്കൽ), രാജൻ ഗീവർഗീസ് (റിസപ്ഷൻ), എം.ടി.മത്തായി (മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ്), റോജിൻ ഉമ്മൻ (ക്വയർ) സബ് കമ്മിറ്റി കൺവീനർമാരുമായി 100ലധികം അംഗങ്ങൾ വിവിധ കമ്മിറ്റികളിലായി സുവർണ ജൂബിലി പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. മേയ് 19നു മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപോലിത്ത ഇടവക സന്ദർശിക്കും. ഓഗസ്റ്റ് 10നു ജൂബിലി ഗ്രാൻഡ് ഫിനാലെ നടക്കും. ഓഗസ്റ്റ് 11നു 50ാമത് ഇടവകദിനവും വിശുദ്ധകുർബാനയും നടക്കും. നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.


പന്നിവൃക്ക സ്വീകരിച്ചയാൾ ആശുപത്രി വിട്ടു; പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്‌ടർമാർ

വാഷിംഗ്ടൺ ഡിസി: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച 62കാരൻ ആശുപത്രി വിട്ടു. യുഎസിലെ മസാച്യുസെറ്റ്സ് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണു പന്നിവൃക്ക സ്വീകരിച്ചത്. മസാച്യുസെറ്റ്സിലെ ജനറൽ ആശുപത്രിയിൽ മാര്‍ച്ച് 16നായിരുന്നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. രണ്ടാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന് ഡയാലിസിസ് ചെയ്യേണ്ടിവന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവയ്ക്കലിനായി നൽകിയത്. 2018ൽ വൃക്ക മാറ്റിവച്ച വ്യക്തിയാണ് സ്ലേമാൻ. അതു പ്രവർത്തനരഹിതമായതോടെയാണ് ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. നേരത്തെ മേരിലാൻഡ് സർവകലാശാല രണ്ടു രോഗികളിൽ ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവച്ചിരുന്നു. എന്നാൽ രണ്ടു മാസം മാത്രമാണ് ഇരുവരും ജീവിച്ചത്. അന്നു മസ്തിഷ്ക മരണം സംഭവിച്ചവരിലാണു പന്നിവൃക്ക മാറ്റിവച്ചത്.


യുഎസിന്‍റെ താക്കീത് ഫലിച്ചു; ഗാസയിലേക്കു സഹായമെത്തിക്കാൻ സമ്മതിച്ച് ഇസ്രയേൽ

വാഷിംഗ്ടൺ ഡിസി: വടക്കൻ ഗാസ മുനമ്പുമായുള്ള അതിർത്തി വഴി താത്കാലിക സഹായവിതരണം അനുവദിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് പ്രഖ്യാപിച്ചു. അഷ്‌ഡോഡിലൂടെയും എറെസ് ചെക്ക്‌പോസ്റ്റിലൂടെയുമാണു ഗാസയിലേക്കു താത്കാലിക സഹായം എത്തിക്കാൻ അനുവദിച്ചത്. ഗാസ യുദ്ധത്തിൽ ഉടനടി വെടിനിർത്തൽ വേണമെന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ താക്കീത് നൽകി മണിക്കൂറുകൾക്കുള്ളിലാണ് ഇസ്രയേൽ ഇക്കാര്യം വ്യക്തമാക്കിയത്. ഏഴു രക്ഷാപ്രവർത്തകരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തതിനു പിന്നാലെ ഇസ്രയേലിനുമേൽ അന്താരാഷ്ട്ര സമ്മർദം ശക്തമായിട്ടുണ്ട്.


ട്രംപ് മീഡിയ എട്ട് ബില്യൺ ഡോളറിലേക്കു വളർന്നു

ന്യൂയോർക്ക്: ഉർവശി ശാപം ഉപകാരമായി എന്ന് പറയാറുള്ളത് പോലെ ട്വിറ്ററിൽ നിന്ന് യുഎസ് മുൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനെ സസ്‌പെൻഡ് ചെയ്തതതിനു ശേഷം ട്രംപ് തുടങ്ങിയ ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പ് (ഡിജെടി) സ്റ്റോക്കിന്‍റെ മൊത്തം വില കഴിഞ്ഞ ചൊവ്വാഴ്ച എട്ട് ബില്യൺ ഡോളറായി എന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തി. മാരകമെന്നു വിശേഷിപ്പിക്കാവുന്ന രാഷ്ട്രീയ ഭിന്നിപ്പിനെ തുടർന്ന് ആണ് ട്രംപ് പക്ഷവും പ്രസിഡന്‍റ് ബൈഡൻ/ഡെമോക്രാറ്റ് പക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമായി പ്രകടമായത്. ഇതിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത് ട്രംപും ട്രംപ് മീഡിയയും ആണെന്ന് പറയേണ്ടിയിരിക്കുന്നു. മെമെ സ്റ്റോക്കുകൾ എന്നറിയപ്പെടുന്ന ട്രംപ് മീഡിയ സ്റ്റോക്കുകളും കോവിഡ് മഹാമാരിയുടെ കാലത്താണ് കൂടുതൽ പ്രചാരം നേടിയത്. ഓൺലൈൻ ചാറ്റ് റൂമുകളിലും റീഡിറ്റിലും മറ്റും ഇവ ഏറെ ചർച്ചാവിഷയമായി. ഗെയിംസ്റ്റോപ്പ്, ഹേർട്സ് ഗ്രൂപ്പ്, എഎംസി എന്‍റർടൈൻമെന്‍റ് എന്നിവയുടെ ഓഹരികൾ നിരന്തരം ചർച്ച ചെയ്യപ്പെട്ടിരുന്നു. ട്വിറ്ററിന് പകരക്കാരനായി ട്രംപ് തുടങ്ങിയ ട്രൂത് സോഷ്യലിന് കേവലം അഞ്ച് മില്യൺ ഡോളർ മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാലും തുടർന്ന് നടന്ന ഗെയിംസ്റ്റോക്ക് മോഡൽ മുൻകൂട്ടി പരിചയപെടുത്തിയിരുന്ന വാങ്ങലിലൂടെ ട്രംപിനെ ഇഷ്ടപെടുന്ന കച്ചവടക്കാർ ആദ്യ ആഴ്ച തന്നെ 27 ശതമാനം ഓഹരിവില വർധിപ്പിച്ചു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ട്രംപ് മീഡിയയുടെ വില എട്ട് ബില്യൺ ഡോളർ ആണെന്ന് ഓഹരി വിപണി വിലയിരുത്തി. 2023ലെ വരുമാനത്തിന് 1208 ഇരട്ടി വില കൽപ്പിച്ചാണ് ഈ വിലയിരുത്തൽ. നിവിഡ്യ 2023ലെ വരുമാനത്തിന്‍റെ 38 ഇരിട്ടിയിലാണ് വില്പന നടത്തുന്നത്. ട്രംപ് സോഷ്യലിന് ഇനിയും ലാഭം കാണിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷത്തേക്ക് 21 .9 മില്യൺ ഡോളർ നഷ്ടമാണ് കാണിച്ചത്. ട്രംപ് മീഡിയ ഷോർട് സെല്ലേഴ്‌സിനിടയിൽ വലിയ പ്രിയം നേടിയിട്ടുണ്ട്. ബെയർ മാർക്കറ്റിൽ ട്രംപ് മീഡിയയുടെ11 ശതമാനം ഓഹരികൾ കടത്തിലാണ്. ഡിജെടി ഓഹരികൾ നടത്തുന്ന മുന്നേറ്റത്തിൽ വലിയ നഷ്ടം ഉണ്ടായതായി നിക്ഷേപകർ പറയുന്നു.


എല്ലാ ഒരുക്കങ്ങളുമായി നോർത്ത് ടെക്സസ് സൂര്യഗ്രഹണത്തിനു കാത്തിരിക്കുന്നു

ഡാളസ്: പൂർണ സൂര്യഗ്രഹണത്തിനു സാക്ഷ്യം വഹിക്കുവാൻ നോർത്ത് ടെക്സസ് ഒരുങ്ങുകയാണ്. നാലു മിനിറ്റ് പരിപൂർണ ഗ്രഹണം തിങ്കളാഴ്ച സംഭവിക്കുമ്പോൾ ചന്ദ്രൻ ഉച്ചയ്ക്ക് 1.40 മുതൽ സുര്യനെ പൂർണമായും മറച്ചു തുടങ്ങുമെന്നും 1.44 വരെ ഇത് തുടരുമെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ ഗ്രഹണം കടന്നു പോകുന്ന വലിയ നഗരം ഡാളസ് ആണ്. നോർത്ത് അമേരിക്ക മുഴുവൻ ഗ്രഹണം അനുഭവപ്പെടുമെന്നാണ് കരുതുന്നത്. ടൈം സോണുകൾ അനുസരിച്ചു ഗ്രഹണത്തിന്‍റെ ദൈർഘ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. പൂർണഗ്രഹണത്തിന്‍റെ മാർഗമധ്യേ 3.1 കോടി അമേരിക്കക്കാരും 1.2 കോടി ടെക്സസുകാരും വരാൻ സാധ്യതയുണ്ട്. ഡാളസ് ഒരു പരിപൂർണ സൂര്യഗ്രഹണത്തിന്‍റെ മാർഗത്തിൽ ഇതിനു മുൻപ് വന്നത് 1878 ജൂലൈ 29നായിരുന്നു. ഇനി 2317ലെ ഒരു പരിപൂർണ സൂര്യഗ്രഹണം ഉണ്ടാവുകയുള്ളൂ എന്നാണു കരുതുന്നത്.


ഫിലഡൽഫിയയിൽ അന്തരിച്ച മത്തായി ഗീവർഗീസിന്‍റെ സംസ്കാരം ശനിയാഴ്ച

ഫിലഡൽഫിയ: തിങ്കളാഴ്ച ഫിലഡൽഫിയയിൽ അന്തരിച്ച കൊല്ലം നല്ലില പടിപ്പുര വീട്ടിൽ മത്തായി ഗീവർഗീസിന്‍റെ പൊതുദർശനവും ശുശ്രൂഷകളും വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ട് വരെയുള്ള സമയങ്ങളിലും സംസ്കാര ശുശ്രൂഷകളും പൊതുദർശനവും ശനിയാഴ്ച രാവിലെ 8.45 മുതൽ 10.45 വരെയുള്ള സമയങ്ങളിലും ഫെയർലെസ് ഹിൽസിലുള്ള സെന്‍റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ചു നടത്തപ്പെടും. (520 Hood Blvd, Fairless Hills, PA 19030). ശുശ്രൂഷകൾക്ക് ശേഷം 11.30ന് റോസ്ഡേയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും. (3850 Richlieu Rd, Bensalem, PA 19020). സംസ്കാര ശുശ്രൂഷകൾ ഇടവക വികാരി റവ. ഫാ. അബു പീറ്റർ, റവ. സി.ജെ ജോൺസൺ കോർഎപ്പീസ്ക്കോപ്പ, വെരി റവ. യേശുദാസൻ പാപ്പൻ കോർഎപ്പീസ്ക്കോപ്പ, റവ. ഫാ. കെ.കെ. ജോൺ, റവ. ഫാ. ഷിനോജ് തോമസ്, റവ. ഫാ. സുജിത് തോമസ് എന്നിവരുടെ നേതൃത്വത്തിലും സമീപ ഇടവകകളിലെ മറ്റ് വൈദീകരുടെ സഹകരണത്തിലും നടത്തപ്പെടും. 1990 ജനുവരിയിൽ അമേരിക്കയിലേക്ക് കുടിയേറിയ മത്തായി ഗീവർഗീസ്, കൊല്ലം, നല്ലില പടിപ്പുര വീട്ടിൽ പരേതനായ ഗീവർഗീസ് പടിപ്പുരയുടെയും മറിയാമ്മ ഗീവർഗീസിന്‍റെയും രണ്ടാമത്തെ മകനായി 1937 ഫെബ്രുവരി 18ന് നല്ലിലയിൽ ജനിച്ചു. നല്ലിലയിലെ ബഥേൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ അംഗമായിരുന്നു. കൊല്ലം കൈതകുഴി വടകോട് വീട്ടിൽ ഫിലിപ്പ് വടകോടിന്‍റെയും, സാറാമ്മ ഫിലിപ്പിന്‍റെയും മകൾ തങ്കമ്മ മത്തായിയാണ് ഭാര്യ. മക്കൾ: വർഗീസ് മത്തായി (റോയ്), സാമുവൽ മത്തായി (റെജി), ഫിലിപ്പ് മത്തായി (ഷാജി), ജോൺ മത്തായി (സാം), ജേക്കബ് മത്തായി (ബിജി). മരുമക്കൾ: സാറാ വർഗീസ്, ജൂബി സാമുവൽ, മഞ്ജു മത്തായി, സിജോ മത്തായി, എബി ജേക്കബ്. കൊച്ചുമക്കൾ: റോഷ് വർഗീസ്, റയാൻ മത്തായി, വിനീത് വർഗീസ്, സിന്തിയ മത്തായി, വിവേക് വർഗീസ്, മിഷ മത്തായി, ജോഷ്വ മത്തായി, മാത്യു ജേക്കബ്, എബിൻ മത്തായി, ജെഫ്രി മത്തായി, ജെൻസൺ മത്തായി, ലിയ ജേക്കബ്. സഹോദരങ്ങൾ: യോഹന്നാൻ പടിപ്പുര, ചാക്കോ പടിപ്പുര, ജോൺ പടിപ്പുര, മാത്യു പടിപ്പുര, തോമസ് പടിപ്പുര, പൊടിയമ്മ കുഞ്ഞൂഞ്ഞ്, സാറാമ്മ തങ്കച്ചൻ, ഓമന രാജൻ.


ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം പ്രവർത്തനോദ്ഘാടനവും ധ്യാനയോഗവും ശനിയാഴ്ച

ഷിക്കാഗോ: ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്‍റെ 2024 വർഷത്തെ പ്രവർത്തനോദ്ഘാടനവും ധ്യാനയോഗവും ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഷിക്കാഗോ മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെടും. വന്നു കാണ്മിൻ എന്ന പഠന വിഷയത്തെ അടിസ്ഥാനമാക്കി തയാറാക്കിയിരിക്കുന്ന ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്‍റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർത്തോമ നോർത്ത് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗം റവ. അജിത് കെ തോമസ് നിർവഹിക്കും. ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്‍റ് റവ. എബി എം തോമസ് തരകൻ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ശാഖാ യുവജനസഖ്യം വൈസ് പ്രസിഡന്‍റ് റവ. ഷെറിൻ വി ഉമ്മൻ, യുവജനസഖ്യം റീജിയൺ ഭാരവാഹികൾ, ഷിക്കാഗോ മാർത്തോമ ഇടവക ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് 6.30ന് യുവജനസഖ്യം ധ്യാനയോഗവും നടക്കും. യുവജനസഖ്യം പ്രവർത്തനോദ്ഘാടന സമ്മേളനത്തിലേക്കും ധ്യാനയോഗത്തിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഷിക്കാഗോ മാർത്തോമ യുവജനസഖ്യം സെക്രട്ടറി ലിനു എം. ജോസഫ് അറിയിച്ചു.


ന്യൂയോർക്ക് ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയ്ക്ക് പുതുനേതൃത്വം

ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായുള്ള ശ്രീനാരായണ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക ഹെംപ്സ്റ്റഡിലുള്ള ഗുരു മന്ദിരത്തിൽ വച്ചു ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാർച്ച് 31ന് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് 202426 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികളായി സജി കമലാസനൻ(പ്രസിഡന്‍റ്), ബിജു ഗോപാലൻ(ജനറൽ സെക്രട്ടറി), സന്തോഷ് ചെമ്പാൻ( ട്രഷറർ), ഭാസ്കരൻ രാഘവൻ(വൈസ് പ്രസിഡന്‍റ്), പ്രദീപ് എട്ടിക്കമലയിൽ(ജോയിന്‍റ് സെക്രട്ടറി), അനിത ഉദയ് (ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ട്രസ്റ്റീ ബോർഡ് മെമ്പർമാരായി ജനാർദ്ദനൻ അയ്യപ്പൻ, റെനിൽ ശശീന്ദ്രൻ, വിനയ രാജ് , ബോബി ഗംഗാധരൻ, പ്രസന്ന ബാബു എന്നിവരെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായി ബാബുരാജ് പണിക്കർ, ഷീജ സോമൻ, അജയൻ ഗോപാലൻ, ഗീത അനിൽ, സ്വർണകുമാർ മാധവൻ എന്നിവരെയും ഓഡിറ്റർമാരായി ജയചന്ദ്രൻ രാമകൃഷ്ണൻ, സമീർ സഹൃദയൻ, വുമൺസ് ഫോറം പ്രസിഡന്‍റായി ഇന്ദുലേഖ സന്തോഷ്, സെക്രട്ടറി ജ്യോതി ബോബി, യൂത്ത് ഫോറം പ്രസിഡന്‍റ് സഞ്ജയ് ചെമ്പാൻ എന്നിവരെയും തെരഞ്ഞെടുത്തു. തദവസരത്തിൽ ട്രസ്റ്റീ ബോർഡ് ചേർന്ന് ചെയർമാനായി സഹൃദയൻ ഗംഗാധരപണിക്കരെ തെരെഞ്ഞുടുത്തു. തെരഞ്ഞെടുത്തവർ എല്ലാവരും സംഘടനയുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ഗുരു നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.


ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് രാജേഷ് മാധവൻ നായർ മത്സരിക്കുന്നു

ഫ്ലോറിഡ: ഫൊക്കാന 2024 26 നാഷണൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡയിൽ നിന്നും ഫൊക്കാനയിലെ രാജേഷ് മാധവൻ നായർ മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് രാജേഷ് മത്സരിക്കുന്നത്. 2015 ൽ അമേരിക്കയിലെത്തിയ അദ്ദേഹം സൈബർ സെക്യൂരിറ്റി പ്രഫണലായി ജോലിയിയിൽ പ്രവേശിച്ചു. 2016 മുതൽ 2021 വരെ ഷിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്ന രാജേഷ് കലാ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. 2021ൽ ഫ്ലോറിഡയിലെ താമ്പയിലേക്ക് മാറിയ രാജേഷ് മലയാളി അസോസിയേഷൻസ് ഓഫ് സെൻട്രൽ ഫ്ലോറിഡയുടെ ലൈഫ് മെമ്പറും സജീവ പ്രവർത്തകനുമാണ്. കേരളത്തിലും നിരവധി സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ച രാജേഷ് മാധവൻ നായർ മികച്ച ഒരു സംഘാടകൻ കൂടിയാണ്. ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി ടീമിന്‍റെ പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്ക് ഒരു പുതിയ ചരിത്രമാണ് സമ്മാനിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് ഒരു തുടർച്ച ഉണ്ടാകണമെങ്കിൽ ഡോ. കല ഷഹി നേതൃത്വം നൽകുന്ന 2024 26 ഫൊക്കാന ടീം ഭരണത്തിൽ വരേണ്ടതുണ്ട്. അതിനായിട്ടാണ് ടീം ലെഗസി പാനലിൽ താൻ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതെന്ന് രാജേഷ് പറഞ്ഞു.


ബാള്‍ട്ടിമോർ കപ്പൽ അപകടം: ഇന്ത്യൻ ജീവനക്കാർ ആരോഗ്യവാന്മാരെന്ന് ഉദ്യോഗസ്ഥർ

ന്യൂയോർക്ക്: കഴിഞ്ഞയാഴ്ച ബാൾട്ടിമോറിലെ ഒരു പ്രധാന പാലത്തിനു നേരെ കൂട്ടിയിടിച്ച തകർന്ന കണ്ടെയ്നർ കപ്പലിലെ 20 ഇന്ത്യൻ ജീവനക്കാർ ആരോഗ്യവന്മാരാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ഡാലി എന്ന ചരക്ക് കപ്പല്‍ ഇടിച്ച് കഴിഞ്ഞമാസം 26നാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു വീണത്. നിലവിൽ കപ്പലിൽ തന്നെയാണ് ഇവർ. ചരക്ക് കപ്പലായ ഡാലിയിൽ 20 ഇന്ത്യക്കാരുണ്ടെന്നും വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി അവരുമായും പ്രാദേശിക അധികാരികളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസിലെ ഇന്ത്യൻ എംബസിയും ജീവനക്കാരുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് പിടിഐ‌യും റിപ്പോർട്ട് ചെയ്തു.


അതുല്യയ്ക്ക് വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫൻ താക്കോൽ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്‍റെ വീൽ ചെയർ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളിൽ നിന്ന് വെള്ളം വീണ് തന്‍റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട. തിരുവനന്തപുരം അമ്പലത്തിൻകര ഹരിജൻ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം കാണണ്ട. ഈ കുടുംബത്തിന് അടച്ചുറപ്പുള്ള വീടൊരുക്കി ഫൊക്കാന . ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫനും കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും ചേർന്ന് കഴിഞ്ഞ ദിവസം അതുല്യയ്ക്കും കുടുംബത്തിനും പുതിയ വീടിന്‍റെ താക്കോൽ ഏൽപ്പിക്കുമ്പോൾ വർഷങ്ങളായി ചോർന്നൊലിക്കുന്ന കൂരയിൽ നിന്നും എന്നേക്കുമായുള്ള മോചനത്തിന്‍റെ നിമിഷമായിരുന്നു അത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയാണ് ഈ കുടുംബത്തെക്കുറിച്ച് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫനെ വിവരം അറിയിക്കുന്നത്. അങ്ങനെയാണ് ഫൊക്കാന ഭവന പദ്ധതിയിൽ അതുല്യയ്ക്ക് വീടൊരുങ്ങിയത്. കഴക്കൂട്ടം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അതുല്യ . ജീവിതത്തിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമൂഹത്തെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയാണ് ഫൊക്കാനയെന്നും ഫൊക്കാനയുടെ ഭവന പദ്ധതിയിൽ അതുല്യയ്ക്കും വീടൊരുക്കാൻ സാധിച്ചതിൽ ഏറ്റവും വലിയ സന്തോഷമായെന്നും ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. തന്‍റെ മണ്ഡലത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഫൊക്കാന ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഒരു ലോക മാതൃക തന്നെയാണെന്ന് മുൻമന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. താക്കോൽ കൈമാറ്റ ചടങ്ങിൽ റോട്ടറി പ്രസിഡൻ്റ് എസ്. എസ് നായർ, കൗൺസിലർ എൽ എസ് കവിത സി.പി. എം ലോക്കൽ സെക്രട്ടറി ആർ . ശ്രീകുമാർ, എസ് .പ്രശാന്ത്, സതീശൻ, ഷാജി മോൻ, സജു ലജീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


യുഎസിൽ ക്ഷേത്രങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വർധിക്കുന്നു; വിശദീകരണം ആവശ്യപ്പെട്ട് ജനപ്രതിനിധികൾ

വാഷിംഗ്ടൺ ഡിസി: യുഎസിൽ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വർധിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ ത‌ട‌യാൻ സർക്കാർ നടപടിയെ‌ടുക്കണമെന്നും അമേരിക്കയിലെ ഇന്ത്യൻ വംശജരായ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധികളായ റോ ഖന്ന, താനേദാർ, പ്രമീള ജയപാൽ, അമി ബെറഎന്നിവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും അന്വേഷണത്തിന്‍റെ പുരോഗതിയെക്കുറിച്ചുമുള്ള റിപ്പോർട്ട് നൽകണമെന്ന് നീതിന്യായ വകുപ്പിനോട് ജനപ്രതിനിധികൾ കത്തിലൂടെ ആവശ്യപ്പെട്ടു. ക്ഷേത്രങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ ത‌ട‌‌‌‌യാൻ നീതിന്യായ വകുപ്പ് എന്ത് ന‌ടപടിയാണ് എടുത്തതെന്നും പ്രതിനിധികൾ ചോദിച്ചു. ഈ മാസം 18ന് മുന്പായി വിശദീകരണം നൽകണമെന്ന് അംഗങ്ങൾ നീതിന്യായ വകുപ്പിനോട് അഭ്യർഥിച്ചു.


അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ സ്വദേശികളായ അമ്മയും മകളും മരിച്ചു

പോർട്‌ലാൻഡ്: അമേരിക്കയിലെ പോർട്‌ലാൻഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ സ്വദേശികളായ അമ്മയും മകളും മരിച്ചു. പത്ത് വ‍ർഷമായി അമേരിക്കയിൽ താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിനി കമദം ഗീതാ‌ഞ്ജലി (32), മകൾ ഹനിക (5) എന്നിവരാണ് മരിച്ചത്. ഭർത്താവ് നരേഷ്, മകൻ ബ്രമൺ എന്നിവർക്ക് പരിക്കേറ്റു. ഗീതാഞ്ജലിയുടെ ജന്മദിനത്തിന് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ഗീതാഞ്ജലി ഓടിച്ച കാറും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിട്ടിക്കുകയായിരുന്നു. ഗീതാഞ്ജലിയും ഭ‍ർത്താവും സോഫ്റ്റ്‍വെയർ എഞ്ചിനീയ‍ർമാരാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്‍റർ മീറ്റിംഗ് 13ന്

ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്‍റർ എ മീറ്റിംഗ് ഈ മാസം 13ന് രാവിലെ 10.30നു കരോൾട്ടണിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസിൽ വച്ച് നടക്കും. ചുങ്കത്തറ മാർത്തോമ്മാ കോളജ് മുൻ പ്രിൻസിപ്പൽ റെയ്‌ന തോമസ് മുഖ്യപ്രഭാഷണം നടത്തും. സെന്‍റർ മീറ്റിംഗിന്‍റെ ഭാഗമായി എല്ലാ പ്രായക്കാർക്കും "ഗാർഡൻ ഓഫ് ഈഡൻ' എന്ന വിഷയത്തെ കുറിച്ച് ചിത്രരചനാ മത്സരം ഉണ്ടായിരിക്കും. മത്സരം രാവിലെ ഒന്പതിനു ആരംഭിയ്ക്കുമെന്ന് സംഘാടകർ അറിയിച്ചു സെന്‍റർ മീറ്റിംഗിലേക്ക് എല്ലാവരെയും മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്‍റർ എ സ്നേഹപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക്: റവ. എബ്രഹാം തോമസ് (സെന്‍റർ പ്രസിഡന്‍റ്), സിബി മാത്യു (സെന്‍റർ സെക്രട്ടറി), സിബിൻ തോമസ് (സെന്‍റർ വൈസ് പ്രസിഡന്‍റ്), സിബു മാത്യു(സെന്‍റർ ട്രഷറർ) എന്നിവരുമായി ബന്ധപ്പെടുക.


യുഎസിൽ മുസ്‌ലിംവിരുദ്ധത വർധിക്കുന്നു

വാഷിംഗ്ടൺ ഡിസി: ഗാസ യുദ്ധം ആരംഭിച്ചശേഷം അമേരിക്കയിൽ മുസ്‌ലിംകൾക്കെതിരേ ആക്രമണങ്ങളും വിവേചനവും വർധിച്ചു. ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കുന്ന കൗൺസിൽ ഓൺ അമേരിക്കൻഇസ്‌ലാമിക് റിലേഷൻസ് എന്ന സന്നദ്ധസംഘടന നല്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2023 വർഷത്തിൽ അമേരിക്കയിൽ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ 8,061 പരാതികളാണുണ്ടായത്. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 56 ശതമാനമാണു വർധന. ഇതിൽത്തന്നെ 3,600 സംഭവങ്ങൾ ഒക്‌ടോബറിനും ഡിസംബറിനും ഇടയിലായിരുന്നു. കുടിയേറ്റം, തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലെ വിവേചനവും വിദ്വേഷ കുറ്റങ്ങളും ഇതിൽ ഉൾപ്പെടുന്നു. പശ്ചിമേഷ്യ സംഘർഷത്തിന്‍റെ പിടിയിലായ ശേഷം ആഗോളതലത്തിൽ മുസ്‌ലിംകൾക്കും യഹൂദർക്കും എതിരേ വിദ്വേഷ നടപടികൾ വർധിച്ചിട്ടുണ്ട്.


ലോക സഞ്ചാരി മുഹമ്മദ് സിനാന് ഡാളസിൽ സ്വീകരണം നൽകി

ഫ്രിസ്കോ (ഡാളസ്): ലോക സഞ്ചാരിയായ മുഹമ്മദ് സിനാന് ബുധനാഴ്ച ഡാളസിൽ ഊഷ്മളമായ സ്വീകരണം നല്‍കി. രാവിലെ 10ന് 7055 പ്രിസ്റ്റൻ റോഡ് ഫ്രിസ്കോയിലുള്ള ജോയ് ആലുക്കാസ് ഷോ റൂമിന് മുൻവശം അലങ്കരിച്ച വാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ചേർന്ന സിനാനെ സ്വീകരിക്കാൻ ഡാളസ് ഫോർത്തവർത്ത മെട്രോപ്ലെക്സിനിൽ നിന്നും നിരവധി പേരാണ് എത്തിച്ചേർന്നത്. സിനാന്‍റെ സാഹസികത നിറഞ്ഞയാത്രയുടെ അമേരിക്കയിലെ പ്രധാന സ്പോണ്‍സര്‍ ജോയ് ആലുക്കാസിനെ പ്രതിനിധീകരിച്ചു ഫറാഹ് സ്വാഗതം ആശംസിച്ചു. തുടർന്ന് സിനാൻ തന്‍റെ യാത്രയുടെ ലക്ഷ്യങ്ങളെ ക്കുറിച്ചു വിശദീകരിച്ചു. കൂടിയിരുന്നവരിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു സിനാൻ മറുപടി നൽകി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് , ഡാളസ്‌സിലെ ഇതര സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു . യൂത്ത് ഓഫ് ഡാളസ് ക്ലബ്: ജിജി പി.സ്കറിയ & ബിജോയ് ബാബു, ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ: (പ്രസിഡന്‍റ് പി.സി. മാത്യു, ഇന്ത്യൻ പ്രസ് ക്ലബ്:ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്‍റ് സണ്ണി മാളിയേക്കൽ, സുരബി റേഡിയോ അവന്തികയും രുചിറും, ഫൺ ഏഷ്യആൻഡ് ടീം സ്വാതി, ഇസ്ലാമിക് സെൻ്റർ ഓഫ് ഫ്രിസ്കോ: ഷൂറയും ബോർഡ് അംഗവും ഫാറൂഖ്, ഇന്ത്യൻ ലയൺ ക്ലബ്:മുൻ പ്രസിഡന്‍റ് ജോർജ് അഗസ്റ്റിൻ, ഡോൾഫിൻ ഡിജിറ്റൽ പരസ്യ കമ്പനി: മിസ്റ്റർ ജോസി, ലോസൺ ട്രാവൽസ്: മിസ്റ്റർ ബിജു തോമസ്, മല്ലിഗ കന്നഡ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ്: മീഡിയ റിപ്പോർട്ടർ: പി.പി. ചെറിയാൻ, സാം മാത്യു പവർ വിഷൻ ,ഷിജു എബ്രഹാം, പ്രസാദ് തിയോടിക്കൽ,പ്രൊവിഷൻ ടി വി അനന്ത് കുമാർ,റോബിൻ , ജിപ്സൺ (ജോയ് ആലുക്കാസ്) തുടങ്ങിയവർ സിനാന് ആശംസകൾ അറിയിച്ചു. ജിജി പി.സ്കറിയ,പി.സി. മാത്യു എന്നിവർ മൊമെന്‍റോകൾ നൽകി ആദരിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ഈ മാസം 12ന് വൈകുന്നേരം ആറിന് ഷാരോൺ ഇവന്‍റ് സെൻ്റർ മെസ്ക്വിറ്റിൽ ഒരു സംഗീത കച്ചേരി നടത്തപ്പെടുന്നുണ്ടെന്നും ജോയ്ആലുക്കാസ് ഇവന്‍റ് സ്പോൺസർ ആണെന്നും എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നതായും പ്രോഗ്രാം കോർഡിനേറ്റർ സിജു വി ജോർജ് അറിയിച്ചു. കര്‍ണാടകയിലെ മംഗലാപുരത്തു നിന്നുള്ള ആര്‍ക്കിടെക്റ്റായ മുഹമ്മദ് സിനാന്‍ 70ലധികം രാജ്യങ്ങളാണ് കാറില്‍ സന്ദര്‍ശിക്കുന്നത്. യു എസില്‍ ന്യൂയോര്‍ക്കും ന്യൂജേഴ്സിയും സന്ദര്‍ശിച്ച അദ്ദേഹം ന്യൂജഴ്സിയിലെ എഡിസണിലുള്ള ജോയ് ആലുക്കാസ് സ്റ്റോറില്‍ സ്വീകരണം സംഘടിപ്പിച്ചു. ഈസ്റ്റ് കോസ്റ്റില്‍ നിന്നാണ് സിനാന്‍ ഷിക്കാഗോയിലെത്തിയത്. തുടര്‍ന്ന് ജോര്‍ജിയയിലെ അറ്റ്ലാന്‍റാ, ഫ്ലോറിഡ കീ വെസ്റ്റ്, ഡാളസ്, ഹൂസ്റ്റണ്‍, കാലിഫോര്‍ണിയ തുടങ്ങിയവ സന്ദര്‍ശിക്കും. തുടര്‍ന്ന് ഓസ്ട്രേലിയയും മലേഷ്യയും സഞ്ചരിച്ചശേഷം അദ്ദേഹം ജൂലൈയിലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.


ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബിന്‍റെ ചീട്ടുകളി മത്സരങ്ങൾ 11ന് ഫ്ലോറൽ പാർക്കിൽ

ന്യൂയോർക്ക്: ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി 1986 മുതൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ് (എൻവെെഎംഎസ്‌സി) ചീട്ടുകളി ചാന്പ്യൻസ് ടൂർണമെന്‍റ് ഈ മാസം 11ന് രാവിലെ എട്ട് മുതൽ ഫ്ലോറൽ പാർക്കിൽ സംഘടിപ്പിക്കുന്നു. 56 ഇനത്തിലും 28 ഇനത്തിലുമായി ഇന്‍റർനാഷനൽ മത്സരമാണ് സംഘടിപ്പിക്കുന്നത്. 56 ചീട്ടുകളി ഇനത്തിൽ വിജയികൾക്ക് ഒന്നാം സമ്മാനമായി ആയിരത്തി അഞ്ഞൂറ് (1,500) ഡോളറും രണ്ടാം സമ്മാനമായി എഴുന്നൂറ്റി അമ്പത് (750) ഡോളറുമാണ് നൽകുന്നത്. 28 ചീട്ടുകളി ഇനത്തിൽ ഒന്നാം സമ്മാനമായി ആയിരം (1,000) ഡോളറും രണ്ടാം സമ്മാനമായി അഞ്ഞൂറ് (500) ഡോളറുമാണ് നൽകുന്നത്. മത്സര നിബന്ധനകൾ:(1) മത്സരത്തിന് പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ മേയ് 1ന് മുൻപായി പേരുകൾ റജിസ്റ്റർ ചെയ്യേണ്ടതാണ്.(2) റജിസ്ട്രേഷൻ ഫീസായി ഒരു വ്യക്തിക്ക് നൂറു (100) ഡോളറും മൂന്നു പേരടങ്ങുന്ന ഒരു ടീമിന് മുന്നൂറ് (300) ഡോളറും നൽകേണ്ടതാണ്.(3) 56 ഇനത്തിലുള്ള മത്സരത്തിനും 28 ഇനത്തിലുള്ള മത്സരത്തിനും വെവ്വേറെ പേരുകൾ റജിസ്റ്റർ ചെയ്യേണ്ടതാണ്.(4) 56 മത്സരത്തിൽ പങ്കെടുക്കുന്നവർ രാവിലെ എട്ടിന് മുൻപായി മത്സര വേദിയിൽ എത്തിയിരിക്കണം.(5) 28 മത്സരം ഉച്ച‌യ്ക്ക് ശേഷമാണ് സംഘടിപ്പിക്കുന്നത്. 28 മത്സരത്തിൽ പങ്കെടുക്കുന്നവർ മത്സര ദിവസം ഉച്ചയ്ക്ക് 1:30ന് മുമ്പായി മത്സര വേദിയിൽ റിപ്പോർട്ട് ചെയ്യണം.(6) രജിസ്ട്രേഷൻ ഫീസ് ZELLE മുഖേനയോ VENMO മുഖേനയോ +1(516)5871403 എന്ന നമ്പറിലേക്ക് അയക്കേണ്ടതാണ്. (7) റജിസ്ട്രേഷൻ ഫീ ഇല്ലാതെ പേര് റജിസ്റ്റർ ചെയ്യുന്നവരെ മത്സരത്തിന് പരിഗണിക്കുന്നതല്ല.(8) റജിസ്ട്രേഷൻ ഫീ കൊടുത്തവർ മത്സരത്തിൽ പങ്കെടുത്തില്ലെങ്കിൽ ഒരു കാരണവശാലും ഫീസ് തിരികെ നൽകുന്നതല്ല.(9) സംഘാടക സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.


ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്: ഡാളസ് റീജണൽ കിക്കോഫ് ശനിയാഴ്ച

ഡാളസ്: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജണനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ ഡാളസ് റീജണൽ കിക്കോഫ് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിധ്യത്തിൽ ശനിയാഴ്ച രാവിലെ 11ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ് നിർവഹിക്കും. ജൂൺ ആറ് മുതൽ എട്ട് വരെ ഹൂസ്റ്റണിലെ സെന്‍റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന കോൺഫറൻസിൽ ഹൂസ്റ്റൺ, ഡാളസ് ഉൾപ്പെടെ സതേൺ റീജണിനിലുള്ള വിവിധ ദേവാലയങ്ങളിൽ നിന്ന് 400ലധികം വിശ്വാസികൾ പങ്കെടുക്കും. വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് പ്രചോദനമേകുന്ന വിവിധ സെഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. ബൈബിൾ അടിസ്ഥാനം: സദൃശവാക്യങ്ങൾ 3:56ൽ പ്രമേയം വേരൂന്നിയതാണ്, ഇത് കർത്താവിൽ പൂർണമായി ആശ്രയിക്കാനും ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും അവനെ തിരിച്ചറിയാനും, ശരിയായ പാതയിൽ അവന്റെ മാർഗനിർദ്ദേശം ഉറപ്പാക്കാനുമുള്ള ശക്തമായ നിർദ്ദേശമായി വർത്തിക്കുന്നു. ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത (ചെയർമാൻ), വെരി റെവ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ (കൺവീനർ) ഫാ.ജോൺസൺ പുഞ്ചക്കോണം (ജോയിന്‍റ് കൺവീനർ), ഫാ.സാം മാത്യു (ജോയിന്‍റ് കൺവീനർ), ഫാ.മാത്യു അലക്സാണ്ടർ (ജോയിന്‍റ് കൺവീനർ), ഫാ.പി.എം.ചെറിയാൻ (ജോയിന്‍റ് കൺവീനർ), ഫാ.ജോർജ്ജ് സജീവ് മാത്യു (ജോയിന്‍റ് കൺവീനർ), ഡോ.സഖറിയ തോമസ് (സെക്രട്ടറി ഹൂസ്റ്റൺ), ബിജോയ് ഉമ്മൻ ( ജോയിന്‍റ് സെക്രട്ടറി ഡാളസ്) എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ 214 476 6584, ഫാ .ജോൺസൺ പുഞ്ചക്കോണം (പബ്ലിസിറ്റി കൺവീനർ) 3463329998


മോണ്ട്ഗോമറി കൗണ്ടി ഹ്യൂമൻ സർവീസ് ആൻഡ് പബ്ലിക് ഹെൽത്ത് കമ്മിറ്റിയിലേക്ക് ഷാലു പുന്നൂസിനെ നിയമിച്ചു

ഫിലഡൽഫിയ: ഫിലഡൽഫിയയിലെ മലയാളി സമൂഹത്തിന്‍റെ നിറസാന്നിധ്യമായ ഷാലു പുന്നൂസിനെമോണ്ട്ഗോമറി കൗണ്ടി ഹ്യൂമൻ സർവീസ് ആൻഡ് പബ്ലിക് ഹെൽത്ത് കമ്മറ്റിയിലേക്ക് നിയമിച്ചു. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നുത്. യുണൈറ്റഡ് ഇന്ത്യൻ പാക്ക് എന്ന സംഘടന കൗണ്ടിഇലക്ഷനിൽ സജീവസാന്നിധ്യമായിരുന്നു. കൗണ്ടിയിൽ മത്സരിച്ച സ്ഥാനാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു മീറ്റ്ക്യാൻഡിഡേറ്റ് സംഘടിപ്പിക്കുകയും സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തു. മോണ്ട്ഗോമറി കൗണ്ടിലുള്ള ആളുകളുടെ ആരോഗ്യസുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടംവഹിക്കുക എന്നതാണ് ഈ കമ്മിറ്റിയുടെ ചുമതല. ഷാലു പുന്നൂസിന്‍റെ സ്ഥാനലബ്ദിയിൽ മാപ്പ് പ്രസിഡന്‍റ് ശ്രീജിത്ത്കോമത്ത്, മാപ്പ് വൈസ് പ്രസിഡന്‍റ് കൊച്ചുമോൻ വയലത്തു, ഒഐസിസി നാഷണൽ സെക്രട്ടറി ജീമോൻറാന്നി, ഒഐസിസി നാഷണൽ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ഫിലഡൽഫിയയിലെ സാംസ്കാരികസാമൂഹിക നേതാക്കൾ എന്നിവർ അനുമോദനം അറിയിച്ചു.


ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ടീം സെന്‍റ് തോമസ് ഹാർട്ട്ഫോർഡ് ഇടവക സന്ദർശിച്ചു

ഹാർട്ട്ഫോർഡ്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു ടീം ഈ മാസം 17ന് ഹാർട്ട്ഫോർഡ് സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ജോഷിൻ എബ്രഹാം, ബിപിൻ മാത്യു (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ കോൺഫറൻസ് ടീമിലുണ്ടായിരുന്നു. ഇടവകയിലെ നോമ്പുകാല റിട്രീറ്റ് നയിക്കാൻ വാരാന്ത്യത്തിലെത്തിയ ഫാ. കെ. കെ. ജോൺ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് ഫാ. കുര്യാക്കോസ് (അലക്സ്) എബ്രഹാം (വികാരി) കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുകയും ഒരു മികച്ച ആത്മീയ അനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കുവാൻ ഇടവകാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവിവരങ്ങൾ ദീപ്തി മാത്യു വിശദീകരിച്ചു. ജോഷ് എബ്രഹാം സ്പോൺസർഷിപ്പ് സാധ്യതകളെ കുറിച്ച് സംസാരിച്ചപ്പോൾ ബിപിൻ മാത്യു രജിസ്ട്രേഷൻ നടപടികൾ വിശദീകരിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നിരവധി അംഗങ്ങൾ കോൺഫറൻസ് ടീമിനെ കാണുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ബിജി താനുവേലിൽ (ഇടവക ട്രസ്റ്റി) സുവനീറിൽ ഇടവകയുടെ ആശംസകൾ ചേർക്കുന്നതിനുള്ള ചെക്ക് കൈമാറി. ബ്ലെസ്‌സൻ വർഗീസ് (ഇടവക സെക്രട്ടറി) ഐസക് ചെറിയാൻ (ഭദ്രാസന അസംബ്ലി അംഗം/ മലങ്കര അസോസിയേഷൻ അംഗം) കോൺഫറൻസ് ടീമിനെ അംഗങ്ങളുമായി ബന്ധിപ്പിച്ചു. ജോർജ് എബ്രഹാം, ഐസക് ചെറിയാൻ, നിഷാദ് പുലിക്കോട്ടിൽ, ബ്ലെസൺ വർഗീസ്, ആൻ ബെറ്റി വർഗീസ്, അനൂപ് മാത്യു, ലിലിയൻ ജോർജ്, സോണി ചാണ്ടി, ജെനീഷ്/ജുവാൻ മാത്യു, റയൻ കോര, റിയ കോര, സുനോജ് സാമുവൽ, ബേസിൽ തങ്കച്ചൻ, ഷിബു ചെറിയാൻ, ബെന്നി ബേബി, എബെൻ ജോർജ്, സന്തോഷ് ചെറിയാൻ, ജോൺ & ബിനു ചാണ്ടി തുടങ്ങിയവർ റാഫിൾ ടിക്കറ്റ് വാങ്ങി പിന്തുണച്ചു. ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ദൈവിക ആരോഹണത്തിന്‍റെ ഗോവണി എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്‌സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516 439 9087).


ഫൊക്കാന സാഹിത്യ സമ്മേളനത്തിന്‍റെ കമ്മിറ്റി നിലവിൽ വന്നു

വാഷിംഗ്ടൺ ഡിസി: ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്‍ററിൽ നടക്കുന്ന ഫൊക്കാനയുടെ 21ാമത് ദേശീയ കൺവൻഷനോട് അനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനത്തിന്‍റെ കമ്മിറ്റി നിലവിൽ വന്നു. ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പറും, സാഹിത്യ പുരസ്കാര കമ്മിറ്റിയുടെ കോഓര്‍ഡിനേറ്ററുമായ ഗീതാ ജോര്‍ജ് കോഓർഡിനേറ്ററും ബെന്നി കുര്യൻ കോഓർഡിനേറ്ററുമായുള്ള സാഹിത്യ സമ്മേളന കമ്മിറ്റിയുടെ ചെയർമാൻ ജെയിംസ് കുരീക്കാട്ടിലാണ്. കോചെയർമാന്മാര്‍ സാഹിത്യകാരന്മാരായ മുരളി ജെ. നായർ, അനിലാൽ ശ്രീനിവാസൻ, കോരസൺ വർഗീസ് എന്നിവരാണ്. ഫൊക്കാനയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഗീത ജോർജ് ഫൊക്കാനയുടെ നിരവധി പരിപാടികളുടെ കോഓര്‍ഡിനേറ്റർ കൂടിയാണ്. കാലിഫോര്‍ണിയയിലെ ഐടി മേഖലയില്‍ പ്രവർത്തിക്കുന്ന ഗീത മ്പ്യൂട്ടര്‍ രംഗത്ത് സ്വന്തമായ പേറ്റന്‍റുകളുള്ള അപൂര്‍വം ചില മലയാളി വനിതകളില്‍ ഒരാളാണ്. അമേരിക്കൻ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന എഴുത്തുകാരനും എഡിറ്ററുമാണ് ബെന്നി കുര്യൻ. നവമാധ്യമങ്ങളിലൂടെ നിരവധി ചെറുകഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ബെന്നി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടി അധ്യാപകനായി 15 വർഷത്തെ സേവനത്തിന് ശേഷം അമേരിക്കയിലേക്ക് കുടിയേറിയ വ്യക്തിയാണ് ജെയിംസ് കുരീക്കാട്ടിൽ. ഫിസിക്കൽ തെറാപ്പിയിൽ അസ്‌സോസിയേറ്റ് ഡിഗ്രി നേടിയതിന് ശേഷം ഇപ്പോൾ സെലക്ട് റീഹാബിലിറ്റേഷന് വേണ്ടി ജോലി ചെയ്യുന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക എന്നീ സഘടനകളിൽ പ്രവർത്തിക്കുന്നു. റിയാദ് ഡെയ്‌ലി പത്രത്തിന്‍റെ ജിദ്ദ ലേഖകനായിരുന്നു മുരളി ജെ. നായർ. കഴിഞ്ഞ മുപ്പതുവർഷങ്ങളായി അമേരിക്കയിൽ അഭിഭാഷകനാണ്. ഇപ്പോൾ ഫിലഡൽഫിയയിൽ സ്വന്തമായി നിയമസ്ഥാപനം നടത്തുന്നു. നവി മുംബയിയിലെ എൻവൈഎസ്എസ് കോളജ് ഓഫ് എഞ്ചിനീയറിംഗിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അനിലാൽ ശ്രീനിവാസൻ. ഇപ്പോൾ നോക്കിയ നെറ്റ്വർക്സിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥ, യാത്രാക്കുറിപ്പുകൾ, അനുഭവം, ഓർമ എന്നീ വിഭാഗങ്ങളിൽ എഴുതുന്നു. കോരസൺ വർഗീസ് ന്യൂയോർക്ക് നസ്‌സോ കൗണ്ടി ഗവണ്മെന്റില്‍ ഇൻഡിപെൻഡന്റ് ബജറ്റ് റിവ്യൂ സീനിയർ അനാലിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടായി ന്യൂയോർക്ക് സിറ്റി സർക്കാരിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്നു. മനോരമ ഓൺലൈൻ ഉൾപ്പടെ വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ: www.fokanaonline.org എന്ന വെബ്സൈറ്റിലും, നവമാധ്യമങ്ങളിലും, എല്ലാ പ്രിന്‍റ് ഓൺലൈൻ മലയാളം വെബ് പോർട്ടലുകളിലും പ്രസിദ്ധപ്പെടുത്തുന്നതാണ്.


ഫോമാ കൺവൻഷന്‍റെ ഏർലി ബേർഡ് രജിസ്ട്രേഷൻ 30 വരെ നീട്ടി

ന്യുയോർക്ക്: ഓഗസ്റ്റ് എട്ട് മുതൽ 11 വരെ നടക്കുന്ന ഫോമാ കൺവൻഷന്‍റെ ഏർലി ബേർഡ് രജിസ്ട്രേഷൻ ഈ മാസം 30 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസും കൺവൻഷൻ ചെയർ കുഞ്ഞു മാലിയിലും അറിയിച്ചു. ഏർലി ബേർഡ് രജിസ്ട്രേഷൻ ഈ മാസം 31 വരെയായിരുന്നു. എന്നാൽ പലർക്കും ഇതിനകം രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും സമയപരിധി നീട്ടണമെന്നും പ്രാദേശിക സംഘടനകളും മറ്റും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് തീയതി നീട്ടിയത്. ഏറ്റവും കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്യാൻ ഒരുമാസം കൂടി സമയം നീട്ടി നൽകിയത് പരമാവധി പേർ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഫോമാ കൺവൻഷനിൽ പങ്കെടുക്കുക മാത്രമല്ല അതിമനോഹരമായ ഡൊമിനിക്കൻ റിപ്പബ്ലിക്ക് സന്ദർശിക്കാനും പുണ്ട കാനായിലെ ഫൈവ് സ്റ്റാർ ഹോട്ടലായ ബാർസലോ ബാവരോ പാലസ് റിസോർട്ടിൽ താമസിക്കാനും കിട്ടുന്ന അപൂർവ അവസരമാണിത്. മികച്ച താമസ സൗകര്യങ്ങൾ, സദാസമയം ഭക്ഷണവും ഡ്രിങ്ക്സും എല്ലാം അടങ്ങിയതാണ് രജിസ്ട്രേഷൻ. അവക്കൊന്നും ചെലവില്ല. ഡോൾഫിനുകൾ ഉള്ള 12 സ്വിമ്മിംഗ് പൂളുകൾ, കസിനോ, ലോകമെമ്പാടുമുള്ള ഭക്ഷണങ്ങൾ നൽകുന്ന 11 ഭക്ഷണ ശാലകൾ, സ്പിരിറ്റുകളും വൈനും ഡൊമിനിക്കൻ റമ്മും നൽകുന്ന ഏഴ് വ്യത്യസ്ത സ്വിമ്മിംഗ് പൂളുകൾ എന്നിവയൊക്കെ പ്രത്യേകതയാണ്. ഒന്നിനും പ്രത്യേക ചെലവില്ല. ശുദ്ധമായ വെള്ള മണൽ നിറഞ്ഞ കടൽത്തീരമാണ് മറ്റൊരാകർഷണം. ഇവിടെ കടലിനു അധികം ആഴമില്ല. ഫോമാ വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് മൂന്ന് ദിവസം മുമ്പു വരികയോ മൂന്ന് ദിവസം കഴിഞ്ഞു പോകുകയോ ആവാം. ഇതിനു പ്രത്യേക തുക നൽകണം. രജിസ്റ്റർ ചെയ്യാൻ ഫോമ‌യു‌ടെ വെബ്സൈറ്റ് സന്ദർശിക്കുക.


ഫൊക്കാന യുവജന പ്രതിനിധിയായി സ്നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2024 2026 കാലയളവിൽ യുവജന പ്രതിനിധിയായി സ്റ്റാറ്റൻ ഐലൻഡിൽ നിന്നും സ്നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിന്‍റെ ഭാഗമായിയാണ് സ്നേഹയുടെ മത്സരം. സഹപ്രവർത്തകരെ ഒപ്പം നിർത്തുകയും അവർക്കായി വേദികൾ നൽകുകയും ചെയ്യുന്ന ഡോ. കല ഷഹി നേതൃത്വം നൽകുന്ന പാനലിൽ സ്ഥാനാർഥിയാകുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സ്നേഹ തോമസ് പറഞ്ഞു. 1987ൽ അമേരിക്കയിലെത്തിയ പ്രിൻസിന്‍റെയും അനു തോമസിന്‍റെയും മകളായ സ്നേഹ, സെറ്റൺ ഹാൾ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസിൽ ബിരുദം നേടി. തുടർന്ന് വാഗ്നർ കോളജിൽ നിന്ന് നഴ്സിംഗിൽ ബിരുദം നേടി. ചെറുപ്പം മുതൽ നേതൃത്വ ബോധത്തിൽ ശ്രദ്ധ നൽകിയിരുന്ന സ്നേഹ സ്കൂൾ ക്ലബ് ക്യാപ്റ്റനായിരുന്നു. പള്ളിയിലെ നിരവധി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ചർച്ച് ഗായക സംഘത്തിലും ബാസ്ക്കറ്റ്‌ബോൾ ടീമിലും സജീവമായിരുന്നു. സാമൂഹ്യ പ്രവർത്തനത്തനത്തിലും സജീവമാണ്.


സ്ത്രീകളുടെ തിരോധാനം: ഒക്‌ലഹോമ പോലീസ് അന്വേഷണം തുടരുന്നു

ഒക്‌ലഹോമ: കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ പോകുന്നതിനിടെ വാരാന്ത്യത്തിൽ കാണാതായ രണ്ട് സ്ത്രീകളുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് ഒക്‌ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതിനിടെ ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്ന വെറോണിക്ക ബട്‌ലർ (27), ജിലിയൻ കെല്ലി (39) എന്നീ സ്ത്രീകളെയാണ് കാണാതായതെന്ന് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. അവർ ഒരിക്കലും പിക്കപ്പ് ലൊക്കേഷനിൽ എത്തിയിട്ടില്ലെന്നും അവരുടെ കാർ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പോലീസ് പറഞ്ഞു. ടെക്‌സസ് കൗണ്ടിയിലെ കൻസസിലെ എൽകാർട്ടിന് തെക്ക്, ഹൈവേ 95, റോഡ് എൽ എന്നിവയ്ക്ക് സമീപമാണ് ഇവരുടെ വാഹനം കണ്ടെത്തിയതെന്ന് ബ്യൂറോയുടെ പ്രസ്താവനയിൽ പറയുന്നു.


ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാളസ് ചാപ്റ്റർ പ്രവർത്തക യോഗം ഞായറാഴ്ച

ഡാളസ്: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാളസ് ചാപ്റ്റർ പ്രവർത്തകയോഗംഞായറാഴ്ച വൈകുന്നേരം 5.30ന് ഗാർലൻഡിലുള്ള കിയ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു. ഡാളസ് ചാപ്റ്റർ പ്രസിഡന്‍റ് പ്രദീപ് നാഗനൂലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഐസിസി നാഷണൽ ആൻഡ് സതേൺ റീജൺ കമ്മിറ്റി നേതാക്കളായ ബോബൻ കൊടുവത്ത്, സജി ജോർജ്, റോയ് കൊടുവത്ത് തുടങ്ങിയവർ പങ്കെടുക്കും. കോൺഗ്രസ് ഇന്ത്യയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ വിജയിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുമെന്ന് പ്രസിഡന്‍റ് പ്രദീപ് അറിയിച്ചു. സമ്മേളനത്തിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് സെക്രട്ടറി തോമസ് രാജൻ അഭ്യർഥിച്ചു.


കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം 27ന്

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം "മധുരമോ മാധുര്യമോ"സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10.30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്. പ്രസിഡന്‍റ് പ്രദീപ് നാഗനൂലിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തൈറോയ്ഡ് ഡിസീസ് എന്ന വിഷയത്തെ അധികരിച്ച് ഡോ. അജി ആര്യൻകാട്ടും, ഡിപ്രഷൻ ആൻഡ് ഏജിഗിനെ കുറിച്ച് ബീന മണ്ണിൽ (സൈക്യാട്രിക് നഴ്സ് പ്രാക്റ്റീഷനർ) പ്രഭാഷണം നടത്തും. സീനിയർ ഫോറത്തിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി ജോർജ് അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക്: ജയ്സി ജോർജ്: 469 688 2065, ബേബി കൊടുവത്ത്: 214 608 8954.


ഹൂസ്റ്റൺ ആലിയാന മലയാളി അസോസിയേഷൻ കലാഞ്ജലി സംഘടിപ്പിക്കുന്നു

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് അലിയാന കമ്മ്യൂണിറ്റി ഹൂസ്റ്റൺ ഈ മാസം ഏഴിന് വൈകുന്നേരം നാലിന് സ്റ്റാഫ്ഫോർഡ് സിവിക് സെന്‍ററിൽ വച്ച് നടത്തുന്ന കലാഞ്ജലി 2024 എന്ന പരിപാടിയിലേക്ക് എല്ലാ അംഗങ്ങളേയും സുഹൃത്തുക്കളെയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വർണാഭമായ കലാപരിപാടികളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രസിഡന്‍റ്: സ്വീറ്റി സ്കറിയ (609 529 9947), സെക്രട്ടറി: റോബി എബ്രഹാം (832 606 9745), ട്രഷറർ: ടീന മാത്യുസ് (832 657 4337)


മലയാളികൾക്ക് അഭിമാനമായി ഓർമ ഇന്‍റർനാഷണൽ പ്രസംഗ മത്സരം

ഫിലഡൽഫിയ: ഓർമ ഇന്‍റർനാഷണൽ പ്രസംഗ മത്സരം ലോകമലയാളികൾക്കെല്ലാം അഭിമാന തിലകമാണെന്ന് ഡോ. ടെസി തോമസ് പ്രസ്താവിച്ചു. പ്രസംഗമത്സര പരിശീലനഘട്ടത്തിന് തിരിതെളിയ്ക്കുകയായിരുന്നു ടെസ്‌സി തോമസ്.ഐഹം ബീച്ച (ഓർമാ ഇന്‍റർനാഷണൽ ഒറേറ്റർ ഓഫ് ദ ഇയർ അവാർഡ് വിന്നർ 2023), നോയ യോഹന്നാൻ (ഓർമാ ഇന്‍റർ നാഷണൽ ടോപ് ഒറേറ്റർ ഇംഗ്ളീഷ് 2023), നൈനു ഫാത്തിമ (ഓർമാ ഇന്‍റർനാഷണൽ ടോപ് ഒറേറ്റർ മലയാളം2023) എന്നിവർ ഓർമയുടെ പ്രസംഗ മത്സര വേദിയും സാമൂഹ്യ പ്രവർത്തനങ്ങളും മികച്ച മാതൃകയാണെന്ന് പ്രസ്താവിച്ചു. ജോസ് തോമസാണ് ഓർമ ഇന്‍റർനാഷണൽ ടാലന്‍റ് പ്രൊമോഷൻ ഫോറം ചെയർമാൻ. ഓർമ ഇന്‍റർനാഷനൽ പ്രസിഡന്‍റ് ജോർജ് നടവയൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ (പിആർഒ വിസാറ്റ് എഞ്ചിനീയറിംഗ് കോളജ്, എർണാകുളം) സ്വാഗതവും കോഓർഡിനേറ്റർ ഷൈൻ ജോൺസൻ (റിട്ടയേഡ് ഹെഡ്മിസ്ട്രസ്, തേവര എച്ച് എച് എസ് എസ്) നന്ദിയും പ്രകാശിപ്പിച്ചു. ഓർമ ഇന്‍റർനാഷണൽ യൂത്ത് അംബാസിഡർ എയ്മിലിൻ തോമസ് എംസിയായി. കൂടുതൽ വിവരങ്ങൾക്ക്: ജോസ് തോമസ് (ഓർമ ഇന്‍റർനാഷണൽ ടാലന്‍റ് പ്രൊമോഷൻ ഫോറം ചെയർ):1 412 6564853, എബി ജോസ് (ഓർമ ഇന്‍റർനാഷണൽ ടാലന്‍റ് പ്രൊമോഷൻ ഫോറം സെക്രട്ടറി) 919447702117, ജോസ് ആറ്റുപുറം (ഓർമ ഇന്‍റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർ): 12672314643, ഷാജീ അഗസ്റ്റിൻ (ഓർമ ഇന്‍റർനാഷണൽ ജനറൽ സെക്രട്ടറി) : 919447302306, ജോർജ് നടവയൽ (ഓർമ ഇന്‍റർനാഷണൽ പ്രസിഡന്‍റ്) 12154946420.


മന്ത്രയുടെ വിമൻസ് ഫോറം സഖി ഉദ്ഘാടനം ചെയ്തു

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ ഹിന്ദു ആദ്ധ്യാത്മിക സംഘടനയായ മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) യുടെ വിമൻസ് ഫോറത്തിന്‍റെ ഉദ്ഘാടനം കോ അലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ( CoHNA) യുടെ ഡയറക്ടർ സുധ ജഗന്നാഥൻ മാർച്ച് 30 ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് (ന്യൂയോർക്ക് സമയം) നിർവഹിച്ചു. ആമുഖ പ്രസംഗത്തിൽ മന്ത്രയുടെ പ്രസിഡന്‍റ് ശ്രീ ശ്യാം ശങ്കർ സംഘടനയുടെ വിവിധ പരിപാടികളെ കുറിച്ച് വിശദീകരിക്കുകയും വിമൻസ് ഫോറം ’സഖി’ യുടെ ചെയർ പേഴ്സൺ ഗീത സേതുമാധവൻ (ഫ്ലോറിഡ), കോചെയർസ് ആയ സൗമ്യ ദീപേഷ് കുമാർ (നോർത്ത് കരോളിന), ദിവ്യ മോഹൻ (കാലിഫോർണിയ ), കവിത മേനോൻ (കാനഡ), വൃന്ദ കുമാർ (ഫ്ലോറിഡ), വീണ ദിനേശ് (ന്യൂ ജേഴ്സി), ഡയറക്ടർ ഇൻ ചാർജ് രേവതി പിള്ള (ന്യൂ ഹാംഷെയർ) എന്നിവർ ചാർജ് എടുത്തതായും, അടുത്ത മാസത്തോടെ ഹ്യൂസ്റ്റൺ, ടെക്സാസ് ഇൽ നിന്നും ന്യൂയോർക്കിൽ നിന്നുമുള്ള പ്രതിനിധികൾ ചാർജ് എടുക്കുമെന്നും അറിയിച്ചു. ദിവ്യാ മോഹന്‍റെ ഈശ്വര പ്രാർഥനയോടു കൂടി ആരംഭിച്ച പ്രസ്തുത ചടങ്ങിൽ അമേരിക്കയിലെയും കാനഡയിലെയും ഹിന്ദുക്കൾ പൊതുവായി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കൂടാതെ സഖി പോലുള്ള ഒരു സംഘടനക്ക് നോർത്ത് അമേരിക്കൻ ഹിന്ദു മലയാളി വനിതകളുടെ ഉന്നമനത്തിന് വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ പറ്റിയും സുധാ ജഗന്നാഥൻ തന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ വളരെ വ്യക്തമായി പറയുകയുണ്ടായി. അമേരിക്കയിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും പാഠ്യ പുസ്തകങ്ങളിലെ ഹിന്ദു മതവിശ്വാസത്തെ കുറിചുള്ള തെറ്റായ വിവരങ്ങൾക്കുമെതിരായും, കാലിഫോർണിയി ലെ എസ് ബി 403 ബില്ലിനെതിരെ നടത്തിയ വിവിധ പ്രക്ഷോഭങ്ങളെ കുറിച്ചും സുധ വിവരിക്കുകയുണ്ടായി. സഖിയുടെ ചെയർ പേഴ്സൺ ഗീതാ സേതുമാധവന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രയുടെ പ്രസിഡന്‍റ് ശ്യാം ശങ്കറിനെ കൂടാതെ , സൗമ്യ, വൃന്ദാ കുമാർ എന്നിവർ സംസാരിക്കുകയും രേവതി പിള്ള നന്ദി അറിയിക്കുകയും ചെയ്തു.


ബാൾട്ടിമോർ ദുരന്തത്തിന് ദിവസങ്ങൾക്ക് ശേഷം ഒക്‌‌ലഹോമയിലെ പാലത്തിൽ ബാർജ് ഇടിച്ചു

ഒക്‌‌ലഹോമ: മേരിലാൻഡിലെ ദാരുണമായ കൂട്ടിയിടിക്ക് ദിവസങ്ങൾക്ക് ശേഷം അർക്കൻസാസ് നദിക്ക് കുറുകെയുള്ള പാലത്തിൽ ബാർജ് ഇടിച്ചതിനെ തുടർന്ന് ശനിയാഴ്ച ഒക്‌‌ലഹോമയിലെ ഒരു ഹൈവേ താത്കാലികമായി അടച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് സ്റ്റേറ്റ് പട്രോളിംഗ് ട്രൂപ്പർമാർ യുഎസ് ഹൈവേ 59 ഉച്ചയ്ക്ക് 1.25 ഓടെ അടച്ചിടുകയും പ്രദേശത്ത് നിന്നുള്ള ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തുവെന്ന് വക്താവ് സാറാ സ്റ്റുവർട്ട് പറഞ്ഞു. റോബർട്ട് എസ് കെർ റിസർവോയറിലേക്ക് പ്രവേശിക്കുന്ന അർക്കൻസാസ് നദിക്ക് കുറുകെയുള്ള പാലം പിന്നീട് പരിശോധിച്ച് വൈകുന്നേരം നാലിന് ഹൈവേ ഗതാഗതത്തിനായി വീണ്ടും തുറന്നു. ഹൈവേയിലോ ബാർജിലോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, കൂട്ടിയിടിയുടെ കാരണം അജ്ഞാതമായി തുടരുന്നു. ബാൾട്ടിമോറിലെ എഞ്ചിനീയർമാർ പടാപ്സ്കോ നദിയിൽ നിന്ന് ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിൻ്റെ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നീണ്ട നടപടികൾ ആരംഭിച്ചപ്പോഴാണ് പുതിയ സംഭവം


ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷം ഞായറാഴ്ച

ന്യൂജേഴ്സി: നോര്‍ത്ത് ന്യൂജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ഈസ്റ്റര്‍ ആഘോഷം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടത്തും. സെന്‍റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ഈസ്റ്റര്‍ സന്ദേശം നല്‍കും. സൺഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ബ്രദേഴ്സ് ഇന്‍ ഹാര്‍മണി ഗയകസംഘം ആലപിക്കുന്ന ഗാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. റിഫ്രഷ്മെന്‍റ്സും ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.എല്ലാവരെയും ഈസ്റ്റര്‍ ആഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നവെന്ന് സംഘാടകര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വിക്ലിഫ് തോമസ് പ്രസിഡന്‍റ് 201 9255686, രാജന്‍ പാലമറ്റം വൈസ് പ്രസിഡന്‍റ് 201 8367562, അജു തര്യന്‍ സെക്രട്ടറി 201 7249117, രാജന്‍ മാത്യു ട്രഷറര്‍ 201 6747492, ടി. എം. സാമുവേല്‍, അസി. സെക്രട്ടറി 201 3943821.


യോമോദ് ഡി മസ് മൂർ സംഗീത നാടക ദൃശ്യാവിഷ്കാരം ശനിയാഴ്ച ഡാളസിൽ

ഡാളസ്: യോമോദ് ഡി മസ് മൂർ എന്ന സുറിയാനി പദത്തിന്‍റെ മലയാള പരിഭാഷയായ സങ്കീർത്തനങ്ങളുടെ ദിവസം എന്ന പേരിൽ സംഗീത നാടക ദൃശ്യാവിഷ്കാരം ശനിയാഴ്ച വൈകുന്നേരം ആറിന് ഡാളസ് മാർത്തോമ്മാ ഇവന്‍റ് സെന്‍ററിൽ(11550 Luna Road, Farmers Branch, Tx, 75234) വച്ച് നടത്തും. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്‍റെ സൗത്ത് വെസ്റ്റ് റീജിയണിൽപ്പെട്ട സെന്‍റർ എ, ഡിഎസ്എംസി സംഗീത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഡാളസിലെ മാർത്തോമ്മാ ദേവാലയങ്ങളിലെ ഏകദേശം 100ലധികം ഗായക സംഘാഗങ്ങളും കലാകാരന്മാരും ചേർന്ന് അണിയിച്ചൊരുക്കുന്ന സംഗീത നാടക ദൃശ്യാവിഷ്കാരമാണ് യോമോദ് ഡി മസ് മൂർ. നസ്രായനായ യേശു ക്രിസ്തുവിന്‍റെ ഉയിർപ്പിന്‍റെ കഥയാണ് സങ്കീർത്തനങ്ങളുടെ ദിവസം എന്ന ഈ സംഗീത നാടക ദൃശ്യാവിഷ്കാരത്തിന്‍റെ പ്രതിപാദ്യ വിഷയം. ഡിഎസ്എംസി ഭദ്രാസന വൈസ് പ്രസിഡന്‍റ് റവ. എബ്രഹാം തോമസ്, സെന്‍റർ സെക്രട്ടറി സഖറിയ മാത്യു(സുനു), ക്വയർ കോഓർഡിനേറ്റർ ആരോൺ എബ്രഹാം, ട്രഷറർ ഈപ്പൻ വർഗീസ് (റോയ്) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ആറിന് ഡാളസ് മാർത്തോമ്മാ ഇവന്‍റ് സെന്‍ററിൽ വച്ച് പ്രവേശനം തികച്ചും സൗജന്യമായി നടത്തപ്പെടുന്ന പരിപാടിയിലേക്ക് ഡാളസിലെ എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.


ഇന്ത്യൻ ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡാളസിൽ റാലി സംഘടിപ്പിച്ചു

ഡാളസ്: ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് ഡാളസിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഡാളസ് കൊയലേഷൻ ഗ്രൂപ്പാണ് റാലി സംഘടിച്ചത്. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകൾ ചുമത്തി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കുക, കേന്ദ്രഅന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി സംഘടിപ്പിച്ചത്. വസന്ത് പർമറുടെ സ്വാഗത പ്രസംഗത്തോടെ യോഗനടപടികൾ ആരംഭിച്ചു. ഡാളസ് ഫോർത്ത് വർത്ത് മെട്രോപ്ലെക്സിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധ റാലിയിൽ പങ്കെടുത്തു. ഇന്ത്യയിലെ ജനാധിപത്യം ഭീഷണിയിലാണെന്നും ന്യൂനപക്ഷ പീഡനം, കർഷക പ്രതിഷേധം, തൊഴിലില്ലായ്മ എന്നിവയെല്ലാം അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളാണെന്ന് റാലിയിൽ പങ്കെടുത്തു പ്രസംഗിച്ച ശക്തിവേൽ, രാംകുമാർ, സിസ്റ്റർ സഹാറ കമാൽ എന്നിവർ ചൂണ്ടിക്കാട്ടി. മണിപ്പുർ കലാപം നിയന്ത്രിക്കുന്നതിനു ഇന്ത്യൻ സർക്കാർ ജാഗ്രത പാലിക്കുന്നില്ലെന്നും രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ സംസ്ഥാനത്തു സമാധാനം പുനസ്ഥാപിക്കുന്നതിനു ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് റാലിയുടെ സംഘാടകയും മാധ്യമപ്രവർത്തകയുമായ വിജയ ആവശ്യപ്പെട്ടു. റാലിക്കു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്‍റ് സണ്ണിമാളിയേക്കൽ പ്രസംഗിച്ചു. മാധ്യമപ്രവർത്തകരായ പ്രസാദ് തിയോടിക്കൽ, സാം മാത്യു എന്നിവരും പങ്കെടുത്തു.


നിക്കി ഹേലിയെ പിന്തുണയ്ക്കുന്നവരുടെ വോട്ടിൽ കണ്ണുനട്ട് ബൈഡൻ

വാഷിംഗ്ടൺ ഡിസി: റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലിയെ പിന്തുണയ്ക്കുന്നവരുടെ വോട്ടിൽ പ്രതീക്ഷയർപ്പിച്ച് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡൻ. റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് നിക്കി ഹേലിയെ പിന്തുണയ്ക്കുന്നവരുടെ വോട്ട് ആവശ്യമില്ലെന്നും എന്നാൽ തനിക്ക് അവരുടെ പിന്തുണയാവശ്യമുണ്ടെന്നും ബെെഡൻ സമൂഹമാധ്യമത്തിൽ കുറിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ യുഎസ് പ്രസിഡന്‍റ് സ്ഥാനാർഥിയാവാൻ നിക്കി ഹേലിയും മത്സരിച്ചിരുന്നു. മത്സരത്തിൽ എതിർ സ്ഥാനാർഥി ഡോണാൾഡ് ട്രംപ് ബഹുദൂരം മുന്നോട്ടുപോയതോടെയാണ് ഹേലി പിന്മാറുകയായിരുന്നു. മത്സരസമയത്ത് ഇരുവരും പരസ്പരം കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനം വഹിക്കാന്‍ യോഗ്യമായ മാനസികനില ട്രംപിനില്ലെന്ന് ഹേലി വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹേലിയെ പിന്തുണയ്ക്കുന്നവരുടെ വോട്ടുകൾ അഭ്യർഥിച്ച് ബെെഡൻ രംഗത്തെത്തിയിരിക്കുന്നത്.


യുഎസ് മുൻ ജനപ്രതിനിധി വില്യം ഡെലാഹണ്ട് അന്തരിച്ചു

മസാച്യുസെറ്റ്‌സ്: മസാച്യുസെറ്റ്‌സിൽ നിന്നും ഡെമോക്രാറ്റ് യുഎസ് ജനപ്രതിനിധിയായി 14 വർഷം കോൺഗ്രസിൽ സേവനമനുഷ്ഠിച്ച വില്യം ഡി. ഡെലാഹണ്ട്(82) അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെ തുടർന്നാണ് അന്ത്യം. മസാച്യുസെറ്റ്‌സിന്‍റെ പത്താമത്തെ കോൺഗ്രസ് ഡിസ്ട്രിക്റ്റിനായി 1997 മുതൽ 2011 വരെ യുഎസ് ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്‌സിൽ 14 വർഷം ഡെലാഹണ്ട് സേവനമനുഷ്ഠിച്ചു. 1973 മുതൽ 1975 വരെ മസാച്യുസെറ്റ്‌സ് ജനപ്രതിനിധി സഭയിൽ സേവനമനുഷ്ഠിച്ച ശേഷം 1975 മുതൽ 1996 വരെ നോർഫോക്ക് കൗണ്ടി ജില്ലാ അറ്റോർണിയായിരുന്നു അദ്ദേഹം. 2010 മാർച്ചിൽ വിരമിക്കൽ പ്രഖ്യാപിച്ചു. മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ നിയമനിർമാണ അജണ്ട പാസാക്കാൻ സഹായിക്കുന്നതിനായി വാഷിംഗ്ടണിൽ നിന്നുള്ള സ്വന്തം വിരമിക്കൽ മാറ്റിവച്ച ഡെമോക്രാറ്റിക് നേതാവായിരുന്നു ഡെലാഹണ്ട്.


ഓസ്റ്റിൻ സെന്‍റ് തോമസ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി

ടെക്സസ്: ടെക്സസിന്‍റെ തലസ്ഥാനമായ ഓസ്റ്റിനിൽ സിറിയൻ ഓർത്തഡോക്സ്‌ വിശ്വാസത്തിന്‍റെ തിലകക്കുറിയായി നിലകൊള്ളുന്ന സെന്‍റ് തോമസ് മലങ്കര സിറിയൻ യാക്കോബായ ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി. 30ന് രാത്രി 9.30ന് ഇടവകാംഗങ്ങളുടെ സാന്നിധ്യത്തിൽ വികാരി റവ. ഡോ. സാക് വർഗീസ് കൊടിയേറ്റ് കർമം നിർവഹിച്ചു. ഈ മാസം ആറിനാണ് മുഖ്യപെരുന്നാൾ നടക്കുക. അന്ന് വൈകുന്നേരം 4.15ന് അമേരിക്ക കാനഡ ഭദ്രാസനാധിപൻ യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്തയെ ദേവാലയത്തിലേക്ക് സ്വീകരിക്കും. തുടർന്ന് നമസ്കാരവും വിശുദ്ധ കുർബാനയും അർപ്പിക്കും. ഭക്തിനിർഭരമായ പ്രദക്ഷണത്തിനുശേഷം സൺഡേ സ്കൂളിന്‍റെയും ഭക്തസംഘടനകളുടെയും വാർഷികവും പൊതുസമ്മേളനവും നടക്കും. വൈകുന്നേരം 7.15ന് യൂത്ത് അസോസിയേഷന്‍റെ നേതൃത്വത്തിൽ വാർഷിക ബേക് സെയിലിന് പുറമെ പള്ളിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യമേളയും പെരുന്നാളിന്‍റെ ഭാഗമായി നടക്കും. ഇടവക വികാരിയുടെ നേതൃത്വത്തിൽ പള്ളി മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് റെജി പൗലോസ്, സെക്രട്ടറി ജേക്കബ് തോമസ്, ട്രസ്റ്റി അനീഷ് തോമസ്, കമ്മിറ്റി അംഗങ്ങളായ എൽദോസ് ഷാജൻ, ലവ്ലിൻ ഏബ്രഹാം, സ്മിത വർഗീസ്, സൺഡേസ്കൂൾ ഹെഡ്മിസ്ട്രസ് സിനി ജിജി, കൊയർ ലീഡർ ബാബു പാറയ്ക്കാമണ്ണിൽ, സെന്‍റ് പോൾ ആൻഡ് സെന്‍റ് മേരീസ് ഫെല്ലോഷിപ്പിന്‍റെ സാരഥികളായ ജിജി ഏബ്രഹാം, ഇൻപാ സക്കറിയ തുടങ്ങിയവരാണ് പെരുന്നാൾ ക്രമീകരണങ്ങൾ നടത്തിവരുന്നത്. വിശുദ്ധ തോമാ ശ്ലീഹായുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ടുള്ള നേർച്ച കാഴ്ചകളോടു കൂടി പെരുന്നാളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കാൻ വിശ്വാസികളായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഡോ. സാക് വർഗീസ് പറഞ്ഞു.


ഇന്ത്യാനപൊളിസ് മാളിനടുത്ത് വെടിവയ്പ്; ഏഴ് കുട്ടികൾക്ക് വെടിയേറ്റു

ഇന്ത്യാനപൊളിസ്: ഡൗണ്ട്‌ടൗൺ ഇന്ത്യാനപൊളിസിലെ ഒരു മാളിന് പുറത്ത് ശനിയാഴ്ച രാത്രിയിലുണ്ടായ വെടിവയ്പിൽ ഏഴ് കുട്ടികൾക്ക് വെടിയേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. വെടിയേറ്റവരെല്ലാം 12നും 17നും ഇടയിൽ പ്രായമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. രാത്രി 11.30ന് ശേഷമാണ് വെടിവയ്പ് നടന്നത്. സംഭവത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.


ഹൂസ്റ്റൺ മലയാളി എൻജിനിയേഴ്സ് അസോസിയേഷനു നവനേതൃത്വം

ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി എൻജിനിയേഴ്സ് അസോസിയേഷൻ പൊതുപ്രവർത്തനങ്ങളുടെ മുഖ്യധാര പ്രവർത്തങ്ങൾക്കായി പുതിയ ഭരണ സമിതിയെ തെരഞ്ഞടുക്കപ്പെട്ടു. കഴിഞ്ഞദിവസം നടന്ന പൊതു സമ്മേളനത്തിൽ ലക്ഷ്മി ഹരിദാസ് (പ്രസിഡന്‍റ്), ബിജി രാംദാസ്(സെക്രട്ടറി), മാത്യു റോയി(ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ ഭരണ ചുമതലകൾക്കായി ഷെബി എലിസബത്ത് രാജൻ, പ്രസാദ് പരിയാനി, മിനു തച്ചിൽ, അവിനാഷ് ജെയിംസ്, മനോജ് അനിരുദ്ധൻ, നവീൻ കൊച്ചൊത്തു, സുധീർ ശങ്കുണ്ണി, എന്നിവരെയും ട്രസ്റ്റി ബോർഡിലേക്ക് ഹരീഷ് പിള്ള, ബേസിൽ തെക്കുംപുറത്തു, പ്രദീപ്‌കുമാർ, അനിത സുധീർ എന്നിവരെയും തെരഞ്ഞെടുത്തു. എല്ലാ വർഷവും നടന്നുവരുന്ന വിപുലമായ സ്‌കോളർഷിപ്പ് വിതരണം കൂടുതൽ വിദ്യാർഥികളുടെ കൈകളിലേക്ക് എത്തിക്കുന്നതിന് നല്ലവരായ എല്ലാ സന്മനസുകളുടെയും സഹകരണം അഭ്യർഥിക്കുന്നതായി പുതിയ ഭരണസമിതി അറിയിച്ചു.


സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ പെസഹാ തിരുനാൾ ആചരിച്ചു

ന്യൂജഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഈ വര്‍ഷത്തെ പെസഹാ തിരുനാളും ശുശ്രൂഷാ പൗരോഹിത്യദിനവും ആചരിച്ചു. 28ന് വൈകുന്നേരം 7.30ന് പെസഹാവ്യാഴത്തിന്‍റെ തിരുകര്‍മങ്ങള്‍ ആരംഭിച്ചു. ആഘോഷമായ ദിവ്യബലിക്ക് വികാരി ഫാ. ആന്‍റണി പുല്ലുകാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ . മെൽവിൻ മംഗലത്തു പോൾ, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവർ സഹകാര്‍മികരായി. 12 കുട്ടികളുടെ പാദങ്ങള്‍ ഫാ. ആന്‍റണി പുല്ലുകാട്ട് കഴുകി തുടച്ച് ചുംബിച്ചുകൊണ്ട് യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ലോകത്തിന് വിനയത്തിന്‍റെ മാതൃക നല്‍കിയതിന്‍റെ ഓര്‍മയാചരണം നടത്തി. തുടര്‍ന്ന് കുര്‍ബാനയുടെ ആഘോഷമായ പ്രദക്ഷിണവും ദേവാലയത്തില്‍ നടത്തപ്പെട്ടു. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ പെസഹാ തിരുനാളിന്‍റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. വിശുദ്ധ കുര്‍ബാനയ്ക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും ശേഷം ആരാധനയും കുട്ടികള്‍ക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെട്ടു. കുര്‍ബാന സ്ഥാപിച്ചതിന്‍റെ ഓര്‍മയെ പുതുക്കി തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധനയും 12 വരെ തുടർന്നു. ദേവാലയത്തിലെ ഭക്ത സംഘടനയായ മരിയന്‍ മദേഴ്സായിരിന്നു ഇടവകാംഗങ്ങള്‍ക്കായി പരമ്പരാഗത രീതിയിലുള്ള അപ്പുംമുറിക്കല്‍ ശുശ്രൂഷക്കു വേണ്ടിവന്ന അപ്പവും പാലും ഉണ്ടാക്കുന്നതിനു നേതൃത്വം നല്‍കിയത്. പെസഹാതിരുനാള്‍ ആഘോഷങ്ങള്‍ക്ക് ട്രസ്റ്റിമാരായ റോബിൻ ജോർജ്, ബോബി വർഗീസ്, സുനിൽ ജോസ്, ലാസർ ജോയ് വെള്ളാറ എന്നിവർക്കൊപ്പം ഇടവകയിലെ ഭക്തസംഘടനകളും യുവജനങ്ങളും നേതൃത്വം നല്‍കി.


ജോസ് പടനിലം ഡാളസിൽ അന്തരിച്ചു

ഡാളസ്: ജോസ് പടനിലം(63) ഡാളസിൽ അന്തരിച്ചു. കോട്ടയം മറിയപ്പിള്ളി പഠനിലത്തു തോപ്പിൽ ഇട്ടി വർഗീസിന്‍റെയും സുസമ്മയുടെയും മകനാണ്. സെന്‍റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രൽ അംഗമാണ്. പള്ളി കമ്മിറ്റിയിലും ചാപ്പൽ ബിൽഡിംഗ് കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: സൂസൻ. മക്കൾ: ഡോണ, ക്രിസ്. മരുമകൻ: ജാക്ക് സഹാർചുക്ക്. പൊതുദർശനം ചൊവ്വാഴ്‌ച വെെകുന്നേരം ആറ് മുതൽ കരോൾട്ടണിലെ സെന്‍റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ കത്തീഡ്രലിൽ നടക്കും. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെ കോപ്പലിലെ ഫ്രീപോർട്ട് പാർക്ക്‌വേയിലെ റോളിംഗ് ഓക്സ് സെമിത്തേരിയിൽ നടക്കും. വാർത്ത: പി. പി. ചെറിയാൻ


ഫിലാഡൽഫിയയിൽ അന്തരിച്ച സക്കറിയ കെ. മത്തായിയുടെ സംസ്‌കാരം തിങ്കളാഴ്ച

ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലാഡൽഫിയയിൽ അന്തരിച്ച സക്കറിയ കെ. മത്തായിയുടെ(75) സംസ്കാരം തിങ്കളാഴ്ച വെൽഷ് റോഡ് ഹണ്ടിംഗ്ഡൺ വാലിയിലുള്ള സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽവച്ച് നടക്കും. (St. Mary's Malankara Orthodox Cathedral, 1333 Welsh Road Huntingdon Valley, PA 19006). കാർത്തികപ്പള്ളി പുത്തൻപുരക്കൽ കിഴക്കേപ്പുറത്ത് പരേതരായ മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും ഇളയ മകനാണ് സക്കറിയ കെ. മത്തായി. സംസ്‌കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ ഒന്പത് മുതൽ 10 വരെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് ഇടവക വികാരി വെരി. റവ. സി.ജെ. ജോൺസൺ കോർഎപ്പീസ്‌ക്കോപ്പ അറിയിച്ചു. സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം 11ന് പൈൻ ഗ്രോവ് സെമിത്തേരിയിൽ സംസ്‌കാരം നടക്കും. (Pine Grove Cemetery, 1475 W. County Line Road, Hatboro, PA 19040). സംസ്‌കാര ശുശ്രൂഷകൾക്ക് ഇടവക വികാരി വെരി. റവ. സി.ജെ. ജോൺസൺ കോർഎപ്പീസ്‌ക്കോപ്പയും സമീപ ഇടവകകളിലെ വൈദീകരും നേതൃത്വം നൽകും. 1948 ഒക്ടോബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിയിലായിരുന്നു സക്കറിയ കെ മത്തായിയുടെ ജനനം. ഭാര്യ ശാന്തമ്മ സക്കറിയ (ചെട്ടിയാത്തെ വീട്, പൂവത്തൂർ തിരുവനന്തപുരം). ഏക മകൻ സാനു സക്കറിയ. സഹോദരങ്ങൾ: അന്നമ്മ സാമുവൽ (ഫിലാഡൽഫിയ). മറിയാമ്മ ജേക്കബ് (ക്വീൻസ്, എൻവെെ). റെബേക്ക വർഗീസ് (എറണാകുളം). പരേതനായ കെ.എം. കുരുവിള (വൈറ്റ് പ്ലെയിൻസ്, എൻവെെ). വാർത്ത: റോയി അയിരൂർ


ഡികാൽബ് കൗണ്ടി ഷെരീഫിന്‍റെ ഡപ്യൂട്ടി വാഹനാപകടത്തിൽ മരിച്ചു

ഇലിനോയി: പെറി റോഡിന് തെക്ക് റൂട്ട് 23ൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തെ തുടർന്ന് ഡെകാൽബ് കൗണ്ടി ഷെരീഫിന്‍റെ ഡപ്യൂട്ടി മരിച്ചു. ക്രിസ്റ്റീന മുസിൽ (35) ആണ് മരിച്ചത്. ക്രിസ്റ്റീന തന്‍റെ കാറിനുള്ളിൽ ഇരിക്കുമ്പോൾ പിന്നിലൂടെ വന്ന വാഹനമിടിക്കുകയായിരുന്നു. ക്രിസ്റ്റീനയെ ഉടൻ തന്നെ ഏരിയാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച ട്രക്കിന്‍റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.


വാഷിംഗ്ടണിൽ നിന്ന് കാണാതായ കുട്ടിയുട‌െ മൃതദേഹം കണ്ടെത്തി

വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടണിലെ എവററ്റ് സിറ്റിയിൽ വ്യാഴാഴ്ച രാത്രി കണ്ടെത്തിയ മൃതദേഹം കാണാതായ നാലു വയസുള്ള ഏരിയൽ ഗാർഷ്യയുടെതാണെന്നു എവററ്റ് പോലീസ് പറഞ്ഞു. എവററ്റിലെ വെസ്പർ ഡ്രൈവിലെ 4800 ബ്ലോക്കിൽ ബുധനാഴ്ച രാവിലെ ഏഴിനാണ് കുട്ടിയെ അവസാനമായി കണ്ടത്. കുടുംബാംഗത്തോടൊപ്പം അപ്പാർട്ട്മെന്‍റ് സമുച്ചയത്തിൽ നിന്ന് പുറത്തുകടന്ന ഗാർഷ്യയെ സംശയാസ്പദമായ സാഹചര്യത്തിൽ കാണാതായതായി എവററ്റ് പോലീസ് വ്യക്തമാക്കിയിരുന്നു. മൃതദേഹം എവററ്റ് സിറ്റിയിൽ എവിടെ നിന്നാണ് കണ്ടെത്തിയതെന്നു പോലീസ് വ്യക്തമാക്കിയിട്ടില്ല. സ്നോഹോമിഷ് കൗണ്ടി മെഡിക്കൽ എക്സാമിനർ മൃതദേഹ പരിശോധന നടത്തി മരണകാരണം നിർണയിക്കും.


ജോൺ സി. വർഗീസ് ഡാളസിൽ അന്തരിച്ചു

ഡാളസ്: തിരുവല്ല മഞ്ഞാടി താഴാംപള്ളം വലിയ പറമ്പിൽ ജോൺ സി. വർഗീസ് (യോനാച്ചൻ 82) ഡാളസിൽ അന്തരിച്ചു. തിരുവല്ല വെൺപാലയിൽ കെ.എം. വർഗീസ് അന്നാമ്മ ദമ്പതികളുടെ മകനാണ്. 196667 വർഷങ്ങളിൽ തിരുവല്ല ശാരോൻ ബൈബിൾ കോളജിലെ പഠനത്തിന് ശേഷം എവരിഹോം ക്രൂസേഡ് എന്ന സുവിശേഷ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുകയും തുടർന്ന് 1970ൽ ഫിലാഡൽഫിയ ബെറിയൻ ബൈബിൾ കോളജിലെ പഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. 1972ൽ മിനിയാപ്പൊലീസ് എ.ജി. ബൈബിൾ കോളേജിൽ ചേർന്ന് നാലു വർഷം വേദപഠനം നടത്തി. 1976ൽ ഡാളസിലേക്ക് താമസം മാറിയ ശേഷം യുഎസ് പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റിൽ ജീവനക്കാരനായിരുന്നു. ഡാളസ് ഐപിസി ഹെബ്രോൻ സഭയുടെ പ്രാരംഭകാല അംഗമായിരുന്ന ഇദ്ദേഹം സഭയുടെ പ്രഥമ സെക്രട്ടറി എന്ന പദവി അലങ്കരിച്ചു. സഭയുടെ സൺഡേസ്കൂൾ അധ്യാപകനായി മുപ്പതിൽ അധികം വർഷങ്ങൾ സേവനം ചെയ്തു. സംസ്കാരം പിന്നീട്. ഭാര്യ: റേച്ചൽ (പൊന്നമ്മ) വർഗീസ്. മക്കൾ: റോയി ജോയ്സ് വർഗീസ്, റീന ലിജോ ഏബ്രഹാം, രൂത്ത് സെൽബി കുരുവിള. വാർത്ത: സാം മാത്യു


ഫോമാ നാഷണല്‍ കമ്മിറ്റിയിലേക്ക് ജോര്‍ജുകുട്ടി തോമസ് പുല്ലാപ്പള്ളി മത്സരിക്കുന്നു

ലോസ്ആഞ്ചലസ്: ലോസ്ആഞ്ചലസിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായ ജോര്‍ജുകുട്ടി തോമസ് പുല്ലാപ്പള്ളില്‍ വെസ്റ്റേണ്‍ റീജിയണില്‍ നിന്ന് ഫോമയുടെ 202426 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് (കല) കമ്മിറ്റി ജോര്‍ജുകുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. കാല്‍ നൂറ്റാണ്ടായി കല സംഘടനയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും നിലവില്‍ കമ്മിറ്റി അംഗവുമായ ജോര്‍ജുകുട്ടി ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. സീറോമലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ ചെയര്‍മാനാണ്. ഗ്ലോബല്‍ കാത്തലിക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ്, പത്തു വര്‍ഷത്തോളമായി ഷിക്കാഗോ സീറോമലബാര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, അഞ്ചു വര്‍ഷമായി ലോസ് ആഞ്ചലസ് ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. ഓറഞ്ച് സെന്‍റ് തോമസ് കാത്തലിക് പള്ളി ട്രസ്റ്റി, പാരീഷ് കൗണ്‍സില്‍ അംഗം, വിവിധ ധനശേഖരണ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് തനതായ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. ഒരുമ, ഐഇഎംഎ എന്നീ സംഘടനകളില്‍ അംഗത്വവുമുണ്ട്. കേരള വിദ്യാർഥി കോണ്‍ഗ്രസിലൂടെ കോളജ് രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായിരുന്നു. യൂണിയന്‍ സെക്രട്ടറിയും ആയിരുന്നു. കൈസര്‍ പെര്‍മനന്‍റ് ഹോസ്പിറ്റലില്‍ റേഡിയോളജി ടെക് ആയി ജോലി ചെയ്യുന്നു. കുടുംബ സമേതം ലോസ്ആഞ്ചലസിലെ സെറിറ്റോസില്‍ താമസം. കോട്ടയം ജില്ലയിലെ കുറുപ്പുന്തറ സ്വദേശിയാണ്. അമേരിക്കയിലുടനീളം വലിയ ഒരു സുഹൃദ്ബന്ധത്തിന്‍റെ ഉടമയായ ജോര്‍ജുകുട്ടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണം അഭ്യര്‍ഥിക്കുന്നതായി കല സെക്രട്ടറി സണ്ണി നടുവിലേക്കുറ്റ് അറിയിച്ചു.


ഇല്ലിനോയിൽ നാല് പേരെ കുത്തി കൊലപ്പെടുത്തിയ സംഭവം; യുവാവ് അറസ്റ്റിൽ

റോക്ക്‌ഫോർഡ്: ഇല്ലിനോയിയിലെ റോക്ക്ഫോർഡിൽ നാലു പേരെ കുത്തി കൊലപ്പെടുത്തുകയും ഏഴ് പേരെ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബുധനാഴ്ച ഉച്ചയ്ക്ക് 1.15നായിരുന്നു സംഭവം. പ്രതിയുടെ ബാല്യകാല സുഹൃത്ത് ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ റോക്ക്‌ഫോർഡിലെ ആക്രമണവുമായി ബന്ധപ്പെട്ടാണ് 22 വയസുകാരനായ ക്രിസ്റ്റ്യൻ ഇവാൻ സോട്ടോയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ കൊലപാതക കുറ്റം ചുമത്തിയതായി കൗണ്ടി പ്രോസിക്യൂട്ടർ പറഞ്ഞു. 15 വയസുള്ള ജെന്ന ന്യൂകോംബ്(15), ജേക്കബ് ഷുപ്പ്ബാക്ക്(23), ജെയ് ലാർസൺ(49), റമോണ(63), ഷുപ്പ്ബാച്ച് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് വിൻബാഗോ കൗണ്ടി കൊറോണറുടെ ഓഫീസ് അറിയിച്ചു.


കാറില്‍ ഉലകം ചുറ്റും വലിബന് ഡാളസിൽ ബുധനാഴ്ച സ്വീകരണം നൽകുന്നു

ഡാളസ്: ലോകസഞ്ചാരിയായ മുഹമ്മദ് സിനാന് ഡാളസ്‌സിൽ ഊഷ്മളമായ സ്വീകരണം നല്‍കുന്നു. ബുധനാഴ്ച രാവിലെ 10ന് 7055 പ്രിസ്റ്റൻ റോഡ് ഫ്രിസ്കോയിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഫ്രിസ്കോയിലുള്ള ജോയ് ആലുക്കാസാണ് സിനാന്‍റെ സാഹസികത നിറഞ്ഞ യാത്രയുടെ പ്രധാന സ്പോണ്‍സര്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്, ഡാളസ്‌സിലെ ഇതര സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. എല്ലാവരെയും ഈ സ്വീകരണ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു കര്‍ണാടകയിലെ മംഗലാപുരത്തു നിന്നുള്ള ആര്‍ക്കിടെക്റ്റായ മുഹമ്മദ് സിനാന്‍ 70ലധികം രാജ്യങ്ങളാണ് കാറില്‍ സന്ദര്‍ശിക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്കും ന്യൂജേഴ്സിയും സന്ദര്‍ശിച്ച അദ്ദേഹം ന്യൂജേഴ്സിയിലെ എഡിസണിലുള്ള ജോയ് ആലുക്കാസ് സ്റ്റോറില്‍ സ്വീകരണം സംഘടിപ്പിച്ചു. ഈസ്റ്റ് കോസ്റ്റില്‍ നിന്നാണ് സിനാന്‍ ഷിക്കാഗോയിലെത്തിയത്. തുടര്‍ന്ന് ജോര്‍ജിയയിലെ അറ്റ്ലാന്‍റാ, ഫ്ലോറിഡ കീ വെസ്റ്റ്, ഡാളസ്, ഹൂസ്റ്റണ്‍, കാലിഫോര്‍ണിയ തുടങ്ങിയവ സന്ദര്‍ശിക്കും. തുടര്‍ന്ന് ഓസ്ട്രേലിയയിലേക്കും മലേഷ്യയിലേക്കും സഞ്ചരിക്കുന്ന അദ്ദേഹം ജൂലൈയിലാണ് ഇന്ത്യയിലേക്ക് തിരികെയെത്തുക.


അസാധാരണ ബാക്ടീരിയ അണുബാധകൾ നിരീക്ഷിക്കാൻ സിഡിസിയുടെ മുന്നറിയിപ്പ്

ന്യൂയോർക്ക്: യുഎസിൽ വർധിച്ചുവരുന്ന അസാധാരണമായ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന അപൂർവവും ഗുരുതരമായതുമായ മെനിംഗോകോക്കൽ ബാക്ടീരിയ അണുബാധകൾ നിരീക്ഷിക്കാൻ സിഡിസി ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകി. മാരകമായ മെനിഞ്ചൈറ്റിസിൽ ബാധിച്ച രോഗികളെരെ സംരക്ഷിക്കാൻ ഉടൻ തന്നെ ഒരു പുതിയ കുത്തിവയ്പ് നൽകും. നീസെറിയ മെനിഞ്ചൈറ്റിസ് ബാക്ടീരിയയുടെ ഒരു പ്രത്യേക സമ്മർദ്ദം മൂലമുണ്ടാകുന്ന ഈ അണുബാധകൾ അസാധാരണമായ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടാമെന്ന് യുഎസ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആരോഗ്യ മുന്നറിയിപ്പിൽ പറയുന്നു. ഈ വർഷം ഇതുവരെ കണ്ടെത്തിയ കേസുകളിൽ, ഏകദേശം ആറ് ആളുകളിൽ ഒരാൾ മരിച്ചു, മെനിംഗോകോക്കൽ അണുബാധയിൽ സാധാരണയായി കാണുന്നതിനേക്കാൾ ഉയർന്ന മരണനിരക്കാണ്. ഈ കേസുകളും അസാധാരണമാണ്, കാരണം അവ മധ്യവയസ്കരായ മുതിർന്നവരെ ബാധിക്കുന്നു. സാധാരണഗതിയിൽ, മെനിഞ്ചൈറ്റിസ് അണുബാധ കുഞ്ഞുങ്ങളെയോ കൗമാരക്കാരെയോ യുവാക്കളെയോയാണ് ബാധിക്കുന്നത്. സെപ്റ്റംബറിൽ മെനിംഗോകോക്കൽ രോഗത്താൽ അഞ്ച് മരണങ്ങളെക്കുറിച്ച് വിർജീനിയ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സിഡിസിയുടെ മുന്നറിയിപ്പ്.


സോണി അംബൂക്കന്‍റെ മാതാവ് ആനി തോമസ് പറപ്പുള്ളി അന്തരിച്ചു

ന്യൂയോർക്ക്: ഫൊക്കാന അഡീഷണൽ ജോയിന്‍റ് സെക്രട്ടറി സോണി അംബൂക്കന്‍റെ മാതാവും അധ്യാപികയുമായ ആനി തോമസ്( 77 ) അന്തരിച്ചു. പാറപ്പുള്ളിൽ കുടുംബാംഗമാണ് പരേത. ഭർത്താവ് തോമസ് അംബുക്കൻ (ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു). മക്കൾ: സോണി അംബൂക്കൻ (Hartford, CT, ഐടി എക്സിക്യൂട്ടീവ്), ടോണി അംബുക്കൻ (കിംഗ്സ്റ്റൺ, കാനഡ. സ്കൂൾ ബോർഡ് കിംഗ്സ്റ്റൺ), മോണി തോമസ് അംബുക്കൻ (സീനിയർ മാനേജർ, എഎസ്എംഎൽ ). മരുമക്കൾ: മരിയ സുനിത തൈവളപ്പിൽ (സോഫ്റ്റ്വെയർ ലീഡ് എഞ്ചിനീയർ), സിമി ജോൺസ് തണ്ണിപ്പിള്ളി( രജിസ്ട്രേഡ് നഴ്സ്), പ്രീതി ജോയ് ( സോഫ്റ്റ്വെയർ എഞ്ചിനീയർ). പേരക്കുട്ടികൾ: അബിഗയിൽ അംബുക്കൻ, അന്നബെൽ ആംബുക്കൻ, ആൻഡ്രൂ അംബുക്കൻ, ആൻസ് അംബുക്കൻ, നീൽ അംബുക്കൻ. സഹോദരങ്ങൾ: ചിന്നു, റോസിലി, പരേതനായ തോമസ്, പരേതനായ ജോർജ്.


ഫ്ലോറിഡയിൽ അനധികൃത കുടിയേറ്റം തടയുന്ന ബില്ലിൽ ഗവർണർ ഡിസാന്‍റിസ് ഒപ്പുവച്ചു

ഫ്ലോറിഡ: ഫ്ലോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാൻ്റിസ് ബുധനാഴ്ച ഒപ്പുവച്ചു. സ്വകാര്യ സ്വത്തവകാശം ലംഘിക്കുന്ന ഒരു അഴിമതിയാണ് സ്ക്വാറ്റിംഗ് എന്ന് ഗവർണർ റോൺ ഡിസാന്‍റിസ് പറഞ്ഞു. ഒർലാൻഡോയിലെ വീട്ടുടമകളെ സംരക്ഷിക്കാൻ സഹായിക്കുന്ന ബില്ലിലാണ് ബുധനാഴ്ച ഗവർണർ ഒപ്പുവച്ചത് . നിങ്ങൾ സ്ക്വാറ്റിംഗിന്‍റെ ഇരയാണെങ്കിൽ, നിങ്ങൾക്ക് ഒരു ഫോം പൂരിപ്പിച്ച് നിങ്ങളുടെ പ്രാദേശിക ഷെരീഫിന് നൽകുക, ഷെരീഫ് നിങ്ങളുടെ വാസസ്ഥലത്ത് അനധികൃതമായി താമസിക്കുന്ന ആളുകളെ പോയി നീക്കം ചെയ്യാനും നിർദേശിച്ചു. എച്ച്ബി 621 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇത് പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ വീടുകളിൽ നിന്ന് കുടിയേറിയവരെ നീക്കം ചെയ്യുന്നതിനുള്ള ഒരു പുതിയ അവസരം സൃഷ്ടിക്കുന്നു.


യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ലിറ്ററലി എനിബോഡി ഏൽസും രംഗത്ത്

ന്യൂ റിച്ചലാൻഡ് ഹിൽസ് / ടെക്സസ്: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്ന് നോർത്ത് ടെക്സസിലെ റിച്ചലാൻഡ് ഹിൽസിൽ താമസിക്കുന്ന ഡസ്റ്റിന് എബേ (35) പ്രഖ്യാപിച്ചു. സ്കൂൾ അധ്യാപകനായ ഡസ്റ്റിന് എബേ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ലിറ്ററലി എനിബോഡി എൽസ്’ എന്ന് കഴിഞ്ഞ ജനുവരിയിൽ തന്‍റെ പേര് മാറ്റിയതായി അറിയിച്ചു. ഇപ്പോഴത്തെ പ്രസിഡന്‍റ് ജോ ബൈഡനെയും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും ഇഷ്ടപെടാത്തതിനിലാണ് എൽസ് മത്സരിക്കുന്നത്. ജനങ്ങൾ മടുത്തിരിക്കുകയാണ്, ഭരണം ജനങ്ങൾക്ക് വേണ്ടിയുള്ളതായിരിക്കണം. എന്നാൽ ഇന്നുള്ളതോ അങ്ങനെ അല്ല, ഒരു ബിൽയനയറും ഒരു രാഷ്ട്രീയക്കാരനും തമ്മിലുള്ള മത്സരമാണ് നാം കാണുന്നതെന്ന് എൽസ് പറഞ്ഞു. ജയസാധ്യത കുറഞ്ഞ സ്ഥാനാർഥിയായതിനാൽ ബലോട്ടിൽ പേര് വരുത്തുക തന്നെ വിഷമകരമാണ്. ടെക്സസിൽ സ്വതന്ത്രനായി മത്സരിക്കുവാൻ 113, 151 റജിസ്റ്റഡ് വോട്ടർമാരുടെ ഒപ്പുകൾ വേണം. ഇവർ പ്രേസിടെന്‍റിൽ പ്രൈമറികളിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാത്തവർ ആയിരിക്കണം. ഇവരുടെ ഒപ്പുമായുള്ള അപേക്ഷ മേയ് 13 നു മുൻപ് സമർപ്പിക്കണം. മറ്റു സംസ്ഥാനങ്ങളിൽ വ്യത്യസ്തമായ നിയമങ്ങളും അവസാന തീയതികളുമുണ്ട്. ഒരു വിമുക്ത ഭടനായ എൽസ് ഒരു ഡാളസ് സ്റ്റാർസ് മത്സരത്തിൽ പ്രചാരണം നടത്തി. പ്രചരണ പരിപാടികളുമായി മുൻപോട്ടു പോകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.


ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലെ പെസഹാശുശ്രൂഷ: ഡോ. എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകും

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ദേവലായതിൽ നടക്കുന്ന പെസഹാവ്യാഴാഴ്ച ശുശ്രൂഷകൾക്ക്‌ മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും. ഇന്ന് വൈകുന്നേരം 6.30ന് ശുശ്രൂഷകൾ ആരംഭിക്കും. ഏഴിന് വിശുദ്ധ കുർബാന(ഇംഗ്ലീഷ്) ആരംഭിക്കും. ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ ബുധനാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്ക് തിരുമേനി നേതൃത്വം നൽകി‌യിരുന്നു. നിരവധി കുട്ടികൾ തിരുമേനിയിൽ നിന്ന് ആദ്യ കുർബാന സ്വീകരിച്ചു. വെള്ളിയാഴ്ച നോർത്ത് ഹൂസ്റ്റണിലുള്ള സെന്‍റ് തോമസ് മാർത്തോമ്മാ ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്കും നേതൃത്വം നൽകും. ജനുവരിയിൽ ചുമതലയേറ്റ ശേഷം ഭദ്രാസന എപ്പിസ്കോപ്പ എന്ന നിലയിൽ തിരുമേനിയുടെ ആദ്യ ഹൂസ്റ്റൺ സന്ദർശനമാണിത്. ബുധനാഴ്ച രാവിലെ‌യാണ് അദ്ദേഹം ഹൂസ്റ്റണിലെത്തിയത്. റവ. സാം.കെ. ഈശോ, റവ. ഈപ്പൻ വർഗീസ്, റവ. സോനു വർഗീസ്, റവ.സന്തോഷ് തോമസ്, റവ. ജീവൻ ജോൺ. ട്രിനിറ്റി ഇടവക ഭാരവാഹികളായ ടി.എ. മാത്യു, തോമസ് മാത്യു (ജീമോൻ), ജോർജ് സി. പുളിന്തിട്ട, ഷാജൻ ജോർജ്, ജോർജ് ശാമുവേൽ, ജോജി ജേക്കബ്, രാജൻ ഗീവർഗീസ്, ഇമ്മാനുവേൽ, ഇടവക ഭാരവാഹികളായ മാത്യു ടി. സ്കറിയ, പി.എം. ജേക്കബ്, ജോയ് എൻ. ശാമുവേൽ, ജോണി എം. മാത്യു തുടങ്ങിയവർ തിരുമേനിക്ക് വിമാനത്താവളത്തിൽ സ്വീകരണമൊരുക്കിയിരുന്നു.


ഇന്ത്യ‌ൻ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡാളസിൽ ശനിയാഴ്ച പ്രതിഷേധ റാലി

ഡാളസ്: ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് ഡാളസിൽ ശനിയാഴ്ച പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെയാണ് റാലി നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകൾ ചുമത്തി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കുക, കേന്ദ്രഅന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ഡാളസ് കോളിഷൻ ഗ്രൂപ്പ് പറഞ്ഞു. ഡാളസിലെ എല്ലാ ജനാധിപത്യത്തെ വാദികളും പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: വിജയ ലക്ഷ്‌മി 1 469 592 2446.


തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയ ഏബ്രഹാമിന്‍റെ (തങ്കച്ചൻ) ഭാര്യ തങ്കമ്മ ഏബ്രഹാം(77) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത ഹരിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലിസ ബ്ലാങ്കൻഷിപ്പ്, ലിജോ എബ്രഹാം, ലിയോൺ എബ്രഹാം. മരുമക്കൾ: ജോഷ്വ ബ്ലാങ്കൺഷിപ്പ്, നിഷ ഏബ്രഹാം. പൊതുദർശനവും ശ്രുശൂഷയും വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒന്പത് വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച്(5810, Almeda Genoa Rd, Houston, TX 77048) നടക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം (5810, Almeda Genoa Rd, Houston, TX 77048) സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ( 1310 N.Main St, Pearland, Tx. 77584). ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ: വെള്ളി https://youtube.com/live/vNHlb1Wm_Cs?feature=share. ശനി https://youtube.com/live/nUASnTN1k44?feature=share. കൂടുതൽ വിവരങ്ങൾക്ക്: സ്കറിയ ഏബ്രഹാം 713 876 8705 വാർത്ത: ജീമോൻ റാന്നി


ജോ ലിബർമാൻ വിടവാങ്ങി

കണക്‌ടികട്ട്: കണക്‌ടികട്ട് മുൻ സെനറ്ററും ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് നോമിനിയുമായ ജോ ലിബർമാൻ(82) അന്തരിച്ചു. സ്റ്റാംഫോർഡിൽ ജനിച്ച ലിബർമാൻ 1983 മുതൽ 1989 വരെ കണക്‌ടികട്ടിന്‍റെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചിരുന്നു. 2013ലാണ് ലിബർമാൻ സെനറ്റ് വിട്ടത്. വീഴ്ചയിൽ നിന്നുള്ള സങ്കീർണതകൾ മൂലമാണ് മരണം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു. മരണസമയത്ത് ഭാര്യ ഹദസയും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ലിബർമാന്‍റെ സംസ്‌കാരം വെള്ളി‌യാഴ്ച സ്റ്റാംഫോർഡിലെ കോൺഗ്രിഗേഷൻ അഗുദത്ത് ഷോലോമിൽ നടക്കും.


പാസ്റ്റർ ഡോ. തോമസ് കെ. ഐപ്പിന്‍റെ ഭാര്യ സാറാമ്മ തോമസ് അന്തരിച്ചു

പത്തനാപുരം: കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ സാറാമ്മ തോമസ് അന്തരിച്ചു. പത്തനാപുരം കലഞ്ഞൂർ ദൈവസഭാംഗവും ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകനുമായ പാസ്റ്റർ ഡോ. തോമസ് കെ. ഐപ്പിന്‍റെ ഭാര്യയാണ്. മക്കൾ: ഷൈൻ, ഷാൻസൺ (ഇരുവരും ഡാളസ് ഫെയ്ത്ത് ടാബർനാക്കിൾ ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗങ്ങൾ), ഷൈലു(ഓസ്ട്രേലിയ). സംസ്കാര ശുശ്രൂഷ പിന്നീട്.


കാനഡയിൽ ഇനി മുതൽ "മഴ നികുതി'

ഒട്ടാവ: കാനഡയിലെ ടൊറന്‍റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയിടുന്നു. മഴവെള്ള മാനേജ്‌മെന്‍റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണു പുതിയതരം നികുതി കാനഡയിലെ ടൊറന്‍റോ മുനിസിപ്പൽ ഗവൺമെന്‍റ് പരിഗണിക്കുന്നത്. ഏപ്രിൽ മുതൽ "റെയിൻ ടാക്‌സ്' നടപ്പിലാക്കുമെന്ന് ടൊറന്‍റോ സർക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. മഴവെള്ളം കൂടുതൽ പതിക്കുന്നതും മണ്ണിലേക്കു വലിയാത്തതുമായ മേൽക്കൂരകൾ, അസ്ഫാൽറ്റ് ഡ്രൈവ്‌വേകൾ, പാർക്കിംഗ് സ്ഥലങ്ങൾ, കോൺക്രീറ്റ് ലാൻഡ്‌സ്‌കേപ്പിംഗ് എന്നിവ അനുസരിച്ചാണു നികുതി ഈടാക്കുക. മഴ നികുതിക്കെതിരേ നഗരവാസികളിൽനിന്നു വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.


ഇക്വഡോർ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു

ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫീസറെയും ഞായറാഴ്ച വാഹനത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സാൻ വിസെന്‍റെ മേയറും ഇടതുപക്ഷ സിറ്റിസൺ റെവല്യൂഷൻ പാർട്ടി അംഗവുമായ 27 കാരിയായ ബ്രിജിറ്റ് ഗാർസിയയെ അവരുടെ ഉപദേഷ്ടാവ് ജെയ്റോ ലൂറിനൊപ്പം വാഹനത്തിൽ കണ്ടെത്തിയതായി ഇക്വഡോർ പോലീസ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഇക്വഡോർ പോലീസ് ഇരുവരെയും അന്ന് രാവിലെ ജീവാധാരങ്ങളില്ലാതെയും വെടിയേറ്റ മുറിവുകളോടെയും കണ്ടെത്തിയതായി സോഷ്യൽ പോസ്റ്റ് പറയുന്നു. വെടിവയ്പ്പിന്‍റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. ബാലിസ്റ്റിക് തെളിവുകൾ ശേഖരിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം വാഹനത്തിനുള്ളിൽ നിന്നാണ് വെടിയുതിർത്തതെന്ന് പോലീസ് കണ്ടെത്തി.


കാൽകഴുകൽ ശുശ്രുഷയ്ക്ക് ഡാളസിൽ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് നേതൃത്വം നൽകുന്നു

ഡാളസ്: ലോകമെങ്ങും പെസഹാ ആചരിക്കുമ്പോൾ ഡാളസിലെ ഇർവിംഗ് സെന്‍റ് തോമസ് ക്നനായ യാക്കോബായ പള്ളിയിൽ മാർച്ച് 28 വ്യാഴാഴ്ച (727 Metker St, Irving, Tx 75062) വൈകുന്നേരം 4.30ന് മലങ്കര സുറിയാനി യാക്കോബായ സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്തായും പ്രമുഖ ധ്യാനഗുരുവുമായ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് മെത്രാപ്പോലിത്ത പന്ത്രണ്ട് വൈദീകരുടെ കാൽപാദം കഴുകി കാൽകഴുകൽ ശുശ്രുഷക്ക് നേതൃത്വം നൽകുന്നു. യേശു തന്‍റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനെ അനുസ്മരിച്ചു കൊണ്ട് എളിമയുടെയും, സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ ശുശ്രുഷ കൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടാതെ ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസത്തിന്‍റെ മൂല്യങ്ങൾ ഉൾകൊള്ളുവാനും യേശുവിന്‍റെ കാൽച്ചുവടുകൾ പിന്തുടരാനുമുള്ള ഒരു ആഹ്വാനവും കൂടിയാണ് ഈ ചടങ്ങ്. ഒരു മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പന്ത്രണ്ട് വൈദീകരുടെ കാൽപാദം കഴുകുന്ന ശുശ്രുഷ വളരെ അപൂർവമായിട്ടാണ് ഡാളസിൽ നടത്തപ്പെടുന്നത്. ഈ ശുശ്രുഷയിൽ പങ്കാളികൾ ആകുവാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.മൂഴിയിൽ ചെറിയാൻ കോർ എപ്പിസ്കോപ്പ അറിയിച്ചു.


സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം

ന്യൂജേഴ്സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്‍കി ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്‍റെ ഓര്‍മ്മ പുതുക്കി നടത്തിയ ഓശാന തിരുനാള്‍ ആഘോഷത്തോടെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കംകുറിച്ചു. പീഡാനുഭവത്തിനു മുന്നോടിയായി യേശുദേവനന്‍റെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന്‍റെയും ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ മിശിഹായെ വരവേറ്റത്തിന്‍റേയും, ഓര്‍മയാചരണമാണ് ഓശാന തിരുനാൾ. മാര്‍ച്ച് 24ന് ഞായറാഴ്ച രാവിലെ 9.30ന് വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂര്‍വ്വമായ വിശുദ്ധ ദിവ്യബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ഫാ. കെവിൻ മുണ്ടക്കലിന്‍റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഇംഗ്ലീഷിലുള്ള ദിവ്യബലിയിൽ, ഫാ. ഫിലിപ്പ് വടക്കേക്കര സഹകാർമ്മികനായി. തുടന്ന് 11.30 ന് മലയാളത്തിൽ നടന്ന ദിവ്യബലിയിൽ ഫാ. തോമസ് വട്ടംകാറ്റേൽ (ബെനെഡിക്ടൻ പ്രീസ്റ്) മുഖ്യ കാർമികത്വം വഹിച്ചു. ബ്രദർ മൈക്കിൾ ജോർജ് ശുശ്രൂഷകളിൽ സഹായിയായി. കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല വിതരണം എന്നിവയ്ക്കുശേഷം ക്രിസ്തുവിന്‍റെ ജെറൂശലേം ദോവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്മരിപ്പിച്ച കുരുത്തോലകളും കൈയ്യിലേന്തി ഓശാനാ...ഓശാനാ...ദാവീദാത്മജനോശാനാ...’ എന്ന പ്രാര്‍ഥനാഗാനവും ആലപിച്ചുകൊണ്ട് ദേവാലയാങ്കണത്തിലൂടെ പ്രദക്ഷിണം നടത്തുകയും, തുടര്‍ന്നു ദേവാലയത്തില്‍ തിരിച്ചെത്തി ഓശാനയുടെ തുടര്‍ ശുശ്രൂഷകള്‍ നടത്തപ്പെടുകയും ചെയ്തു. ദിവ്യബലി മധ്യേ ഫാ.കെവിൻ മുണ്ടക്കൽ തിരുനാള്‍ സന്ദേശവും നൽകി. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ഓശാന തിരുനാളിന്‍റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. ഓശാന തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചു ചെറുപുഷ്പം മിഷൻ ലീഗ്, ദേവാലയത്തിലെ യുവജനങ്ങൾ എന്നിവർ ചേർന്ന് അവതരിപ്പിച്ച ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളെ സംബന്ധിച്ച തത്സമയ ദൃശ്യാവിഷ്കാരം ഏറെ ഹൃദയസ്പർശിയായി മാറി. ദൃശ്യാവിഷ്കാരത്തിന്‍റെ വിജയത്തിന്‍റെ പിന്നിൽ മനോജ് യോഹന്നാൻ, സ്മിത മാംങ്ങൻ, പ്രിയ കുരിയൻ, സോഫിയ മാത്യു, ജിജോ തോമസ്, ജെയിംസ് പുതുമന എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂട്ടായ പ്രവർത്തനമായിരുന്നു. മരിയൻ മതേഴ്സിന്‍റെ നേതൃത്വത്തിൽ കൊഴിക്കോട്ട വിതരണവും നടന്നു. വിശുദ്ധ വാരാചരണത്തിന്‍റെ പ്രധാനദിനമായ മാര്‍ച്ച് 28ന് പെസഹാ വ്യാഴാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 7.30ന് ആരംഭിക്കും. ദിവ്യബലി (മലയാളം), കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയക്കുശേഷം പരമ്പരാഗതരീതിയിലുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും. മാര്‍ച്ച് 29ന് ദുഖവെള്ളിയാഴ്ച രാവിലെ 7 മുതൽ ദിവ്യകാരുണ്യ ആരാധന വാർഡ് അടിസ്ഥാനത്തിൽ നടത്തപ്പെടും. തുടർന്ന് ദുഖവെള്ളിയാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് നാലിന് ആരംഭിക്കും. ആഘോഷമായ കുരിശിന്‍റെവഴി, കുട്ടികളും, യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ വായന, കുരിശുവന്ദനം, പീഡാനുഭവ ചരിത്ര അവതരണം (മലയാളം& ഇംഗ്ലീഷ്) എന്നിവയ്ക്കുശേഷം കൈയ്പ് നീര്‍ കുടിക്കല്‍ ശുശ്രൂഷയും നടക്കും. 30ന് ദുഖശനിയാഴ്ച 9മണിക്ക് പുത്തന്‍ ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഉയിര്‍പ്പ് തിരുനാളിന്‍റെ ചടങ്ങുകള്‍ വൈകിട്ട് 5 മണിക്ക് ഇംഗ്ലീഷിലും, 7.30ന് മലയാളത്തിലും നടക്കും. രണ്ട് ദിവ്യബലികാളോടും അനുബന്ധിച്ചും സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. ഉയിർപ്പു തിരുനാളിന്‍റെ ശുശ്രൂഷകളിൽ ഫാ . മെൽവിൻ മംഗലത്തു പോൾ (മാർത്തോമ സ്ലീഹ സീറോ മലബാർ കത്തീഡ്രൽ ചർച് ഷിക്കാഗോ), ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരിക്കും. വിശുദ്ധ വാരാചരണത്തില്‍ നടക്കുന്ന എല്ലാ പ്രാര്‍ഥനാ ശുശ്രൂഷകളിലും ഭക്തിപൂര്‍വ്വം പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിപ്പാന്‍ എല്ലാ ഇടവകാംഗങ്ങളേയും ബഹുമാനപ്പെട്ട വികാരി റവ. ഫാ. ആൻ്റണി പുല്ലുകാട്ട് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്ണ്ട: റോബിൻ ജോർജ് (ട്രസ്റ്റി), 848 3916535, ബോബി വർഗീസ് (ട്രസ്റ്റി) 2019272254, സുനിൽ ജോസ് (ട്രസ്റ്റി) 732421757, ലാസർ ജോയ് വെള്ളാറ (ട്രസ്റ്റി) 2015278081.


മിഷൻ ലീഗ് ക്നാനായ റീജിയണിന് നവ നേതൃത്വം

ഷിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള മിഷനറി സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്‍റെ അമേരിക്കയിലെ ക്നാനായ റീജിയൺ ഭാരവാഹികളെ തെരഞ്ഞെടുത്തു. രേഹൻ വില്ലൂത്തറ ലോസ് ആഞ്ചലസ് (പ്രസിഡന്‍റ്), ജൂലിയാൻ നടക്കുഴക്കൽ സാൻ ഹൊസെ (വൈസ് പ്രസിഡന്‍റ്), സെറീന കണ്ണച്ചാംപറമ്പിൽ ഡിട്രോയിറ്റ് (സെക്രട്ടറി), ഹന്നാ ഓട്ടപ്പള്ളി ഷിക്കാഗോ (ജോയിന്‍റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. മാർക് പാറ്റിയാലിൽ ന്യൂയോർക്ക്, ജീവാ കട്ടപ്പുറം സാൻ അന്തോണിയോ, ജയ്ഡൻ മങ്ങാട്ട് ഹൂസ്റ്റൺ, ജോർജ് പൂഴിക്കുന്നേൽ ടാമ്പ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ഫാ. ബിൻസ് ചേത്തലിൽ (ഡയറക്ടർ), ഫാ. ജോബി പൂച്ചുകാട്ടിൽ (അസിസ്റ്റന്‍റ് ഡയറക്ടർ), സിസ്റ്റർ സാന്ദ്രാ എസ്.വി.എം (ജോയിന്‍റ് ഡയറക്ടർ), സിജോയ് പറപ്പള്ളിൽ (ജനറൽ ഓർഗനൈസർ), സുജ ഇത്തിത്തറ, ഷീബാ താന്നിച്ചുവട്ടിൽ, ജോഫീസ് മെത്താനത്ത്, അനിതാ വില്ലൂത്തറ (ഓർഗനൈസർമാർ) എന്നിവരാണ് മറ്റു റീജണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ.


ഡോണൾഡ് ട്രംപിന് പരിമിതമായ ഗഗ് ഉത്തരവ് ഏർപ്പെടുത്തി

ന്യൂയോർക്ക്: ക്രിമിനൽ ഹഷ് മണി വിചാരണയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ന്യൂയോർക്കിലെ ഒരു ജഡ്ജി ഡോണൾഡ് ട്രംപിന് പരിമിതമായ ഗഗ് ഉത്തരവ് ഏർപ്പെടുത്തി. കേസിലെ സാക്ഷികളെയും ജൂറിമാരെയും കുറിച്ച് പരസ്യമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ട്രംപിനെ വിലക്കുന്നതാണ് ഗഗ് ഉത്തരവ്. കേസിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ വ്യക്തികളെക്കുറിച്ചുള്ള ട്രംപിന്‍റെ പ്രസ്താവനകൾ ഭീഷണിപ്പെടുത്തുന്നതും പ്രകോപിപ്പിക്കുന്നതും അപകീർത്തികരവുമായിരുന്നു എന്ന് മാൻഹട്ടൻ സുപ്രീം കോടതി ജഡ്ജി ജുവാൻ മെർച്ചൻ കോടതി ഉത്തരവിൽ പറഞ്ഞു. ജഡ്ജിയെ വിമർശിക്കുന്നതിൽ നിന്ന് ട്രംപിനെ പ്രത്യേകമായി വിലക്കിയിട്ടില്ല. റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥിയെ ഒന്നാം ഭേദഗതിക്ക് കീഴിൽ ഉയർന്ന തലത്തിലുള്ള സംരക്ഷണത്തിന് അർഹതയുള്ള പ്രധാന രാഷ്ട്രീയ പ്രസംഗത്തിൽ ഏർപ്പെടുന്നതിൽ നിന്ന് ഗാഗ് ഓർഡർ തടയുന്നുവെന്ന് ട്രംപ് പ്രചാരണ വക്താവ് സ്റ്റീവൻ ച്യൂങ് എൻബിസി ന്യൂസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. 2020 ലെ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോ ബൈഡനോടുള്ള തന്‍റെ തോൽവി മറികടക്കാൻ നിയമവിരുദ്ധമായി ശ്രമിച്ചതിന് വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ കോടതിയിലെ ഒരു പ്രത്യേക ക്രിമിനൽ കേസിൽ ട്രംപ് ഇതിനകം തന്നെ ഒരു ഗഗ് ഉത്തരവിന് വിധേയനാണ്. ഡിസംബറിൽ ഒരു ഫെഡറൽ അപ്പീൽ കോടതി ട്രംപിന്‍റെ ആ ഗാഗ് ഓർഡറിന്‍റെ വെല്ലുവിളി ശരിവച്ചു, എന്നാൽ തന്‍റെ പ്രോസിക്യൂട്ടറായ പ്രത്യേക അഭിഭാഷകനായ ജാക്ക് സ്മിത്തിനെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കുന്നതിനായി അത് ചുരുക്കി. സാമ്പത്തിക നേട്ടത്തിനായി ബിസിനസ് രേഖകളിൽ തന്‍റെ ആസ്തി മൂല്യങ്ങൾ വഞ്ചനാപരമായ രീതിയിൽ വർധിപ്പിച്ചതിന് ട്രംപ് തന്‍റെ സിവിൽ തട്ടിപ്പ് കേസിലും ഒരു ഗാഗ് ഉത്തരവിന് കീഴിലായിരുന്നു. ജൂറിമാർ, സാക്ഷികൾ, അഭിഭാഷകർ, കോടതി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ തനിക്കെതിരായ വിവിധ ജുഡീഷ്യൽ നടപടികളിൽ പങ്കെടുത്തവരെ കുറിച്ച് പരസ്യവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തുന്നതിന് ട്രംപിന് ഒരു നീണ്ട ചരിത്രമുണ്ടെന്ന് ഫെബ്രുവരി അവസാനത്തിൽ തന്‍റെ സ്വന്തം ഗാഗ് ഓർഡർ അഭ്യർഥന ബ്രാഗ് കുറിച്ചു.


നിക്കോൾ ഷാനഹാനെ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയായി നാമകരണം ചെയ്തു

കാലിഫോർണിയ: സ്വതന്ത്ര പ്രസിഡന്‍റ് സ്ഥാനാർഥി റോബർട്ട് എഫ്. കെന്നഡി ജൂനിയർ സിലിക്കൺ വാലി അഭിഭാഷകയും രാഷ്ട്രീയ നിയോഫൈറ്റുമായ നിക്കോൾ ഷാനഹാനെ തന്‍റെ സ്വതന്ത്ര പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റണ്ണിംഗ് മേറ്റ് ആയി നാമകരണം ചെയ്തു. ചൊവ്വാഴ്ച കാലിഫോർണിയയിലെ ഓക്ക്ലാൻഡിൽ നടന്ന ഒരു റാലിയിലായിരുന്നു ഔദ്യോകീക പ്രഖ്യാപനം ഉണ്ടായത്. 2023 ഏപ്രിലിൽ കെന്നഡിയുടെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് തുടക്കമിട്ടത് ബൈഡനോടുള്ള പ്രാഥമിക വെല്ലുവിളിയായിരുന്നു. പിന്നീട് സ്വതന്ത്രനായി മത്സരിക്കുന്നതിനായി ഡെമോക്രാറ്റിക് മത്സരത്തിൽ നിന്ന് അദ്ദേഹം പുറത്തുപോയി, രണ്ട്കക്ഷി സമ്പ്രദായത്തിനെതിരെ പോരാടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു, ഇത് അമേരിക്കക്കാർക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക്. പ്രായോഗികമായ ഓപ്ഷനുകൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.


ഡിവിഎസ്‌സി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍

ഫിലഡല്‍ഫിയ: വിശാലഫിലഡല്‍ഫിയാ റീജണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍ വാലി സ്പോർട്സ് ക്ലബ് (ഡിവിഎസ് സി) 2024ല്‍ നടത്തിയ ലീഗ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ ഫിലഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ ചര്‍ച്ച് സീനിയര്‍ ടീം വിജയികള്‍ക്കുള്ള ട്രോഫി കരസ്ഥമാക്കി. ഫിലാഡല്‍ഫിയയിലെ വിവിധ ദേവാലയങ്ങളില്‍നിന്നായി 10 ടീമുകള്‍ ആറുമാസം നീണ്ടുനിന്ന ലീഗ് മല്‍സരങ്ങളിലും ഫൈനലിലും പങ്കെടുത്തു. ജോണ്‍ തെക്കുംതല ക്യാപ്റ്റനായി വിജയിച്ച സീറോ മലബാര്‍ ടീമിനുവേണ്ടി ജിമ്മി ജോര്‍ജ്, റോബിന്‍ റോയി, ആന്‍ഡ്രു (ലാലു) കന്നാടന്‍, കെന്നി കന്നാടന്‍, ജോര്‍ജ് കാനാട്ട്, അഖില്‍ കണ്ണന്‍, ഡെന്നിസ് മാനാട്ട്, ആഷ്ലി തോപ്പില്‍, ബാഗിയോ ബോസ്, ജസ്റ്റിന്‍ മാത്യൂസ്, ജോഷ് തെക്കുംതല, നിതിന്‍ സിബിച്ചന്‍, റോഹന്‍ ജോസഫ്, ജോസഫ് മാണി, ജസ്റ്റിന്‍ പാറക്കല്‍ എന്നിവരാണു കളിച്ചത്. ജോര്‍ജ് കാനാട്ട് എം. വി. പി യും ജിമ്മി ജോര്‍ജ് ഏറ്റവും മികച്ച ഡിഫന്‍സ് പ്ലേയറുമായി അഭിനന്ദനാര്‍ഹമായ പ്രകടനം കാഴ്ച്ചവച്ചു. റണ്ണര്‍ അപ്പ് ആയ ഫിലഡല്‍ഫിയ പെന്‍റകോസ്റ്റല്‍ ചര്‍ച്ച് ടീമിനെ നയിച്ചത് ജോഷ് ജോര്‍ജ്, ജേസണ്‍ വര്‍ക്കി എന്നിവരാണ്. വിനു എബ്രാഹം, ജയ്ക്ക് മാത്യു എന്നിവര്‍ ലീഗ് മല്‍സരങ്ങള്‍ കോര്‍ഡിനേറ്റു ചെയ്തു.


"യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

ഡിട്രോയിറ്റ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ സീനിയർ വൈദികനായ റവ. പി. ചാക്കോയുടെ "യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന രണ്ടാമത്തെ പുസ്തകം സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്ക്കോപ്പാ ഡിട്രോയിറ്റ് മാർത്തോമ പള്ളിയിൽ പ്രകാശനം ചെയ്തു. മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ സഹോദരി മേരി ചെറിയാൻ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ 46ാമത് ഇടവകദിനാഘോഷങ്ങളോടു ചേർന്നുനടന്ന പ്രകാശന ചടങ്ങിൽ റവ. സന്തോഷ് വർഗീസ്, റവ. ഫിലിപ്പ് വർഗീസ്, റവ. ജെസ്വിൻ ജോൺ എന്നിവർ ആശംസകൾ നേർന്നു. കവിയൂർ ചാത്തനാട്ട് കുടുംബാംഗമായ റവ. പി. ചാക്കോ മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്‍റെ ചുമതലയിൽ ഹോസ്കോട്ട്, മലേഷ്യ, സിംഗപ്പുർ, പാലക്കാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ മിഷനറിയായും സഭയുടെ വിവിധ ഇടവകകളിൽ വികാരിയായും നാലുപതിറ്റാണ്ടിലധികം ശുശ്രൂഷ നിർവഹിച്ചു. 1995ൽ സജീവ സേവനത്തിൽ നിന്നും വിരമിച്ച ചാക്കോ നിലവിൽ മിഷിഗനിലെ ഫാർമിംഗ്ടൺ ഹിൽസിൽ വിശ്രമ ജീവിതം നയിക്കുകയാണ്.


ഷിക്കാഗോ സെന്‍റ്മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് തുടക്കമായി

ഷിക്കാഗോ: ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഭക്തിനിർഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്‍റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട ഓശാന ആചരണത്തിന്‍റെ ഭാഗമായി സെന്‍റ് മേരീസ് ഇടവകയിൽ മൂന്നു കുർബാനകളിലും കുരുത്തോല വിതരണം നടത്തപ്പെട്ടു. ക്രിസ്തുവിന്‍റെ ആഘോഷപൂർവമായ ജറുസലേം പ്രവേശനത്തിന്‍റെ ഭാഗമായി പ്രദിക്ഷണവും ആഘോഷപൂർവമായ ദിവ്യബലിയും ഓശാന ആചാരണത്തെ ധന്യമാക്കി. അസിസറ്റന്‍റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ സന്ദേശം നൽകി. പാരിഷ് സെക്രട്ടറി സിസ്റ്റർ സിൽവേരിയസിന്‍റെ നേതൃത്വത്തിലുള്ള വിസിറ്റേഷൻ സന്യാസ സമൂഹാംഗങ്ങൾ കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ജോർജ്ജ് മറ്റത്തിൽപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവരോടൊപ്പം ഓശാനയാചരണത്തിന് നേതൃത്വം നൽകി. വിശുദ്ധ വാരത്തിന്‍റെ ഭാഗമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒന്ന് മുതൽ വൈകുന്നേരം ഏഴ് വരെ കുമ്പസാരവും വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ കാൽകഴുകൽ ശുശ്രൂഷയടക്കമുള്ള പെസഹാ തിരുക്കർമങ്ങളും നടത്തപ്പെടും. ദുഃഖവെള്ളിയാഴ്ച വൈകുന്നേരം യുവാക്കൾക്കായി അഞ്ചു മുതൽ ഇംഗ്ലീഷിൽ പീഡാനുഭവശുശ്രൂഷകൾ നടത്തപ്പെടും. വൈകിട്ട് ഏഴിനാണ് മലയാളത്തിലുള്ള പീഡാനുഭവ ശുശ്രൂഷകൾ. മാർച്ച് 31ന് വൈകിട്ട് അഞ്ചിന് ഇംഗ്ലീഷിൽ യുവതീ യുവാക്കൾക്കായി ഈസ്റ്റർ വിജിൽ പ്രത്യേകമായി നടത്തപ്പെടും. തുടർന്ന് ഏഴിനാണ് മലയാളത്തിലുള്ള ഈസ്റ്റർ തിരുക്കർമങ്ങൾ നടത്തപ്പെടുക. ഏപ്രിൽ ഒന്നിന് ഈസ്റ്റർ ഞായറാഴ്ച രാവിലെ പത്തിന് കുർബാന ഉണ്ടായിരിക്കുമെന്നും അതേദിവസം വൈകുന്നേരം സാധാരണ ഞായറാഴ്ചകളിൽ നടത്തപെടാറുള്ള കുർബാന ഉണ്ടായിരിക്കുന്നതല്ല എന്നും ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. ഒരുക്കത്തോടെയും ഭക്തിയോടെയും ശുദ്ധവാരകർമങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഇടവകയ്ക്ക് വേണ്ടി ഫാ. സിജു മുടക്കോടിൽ അറിയിച്ചു.


ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം നടത്തി

അറ്റ്‌ലാന്‍റാ: ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം സംഘടിപ്പിച്ചു. അല്‍ഫറെറ്റയിലെ സംക്രാന്തി റസ്റ്റോറന്‍റില്‍ നടന്ന ഐഒസി കുടുംബ സംഗമത്തില്‍ ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് വിബ ജോസ്പ്പിന്‍റെ ഉദ്ഘാടന സന്ദേശത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. സെക്രട്ടറി ജോണ്‍ വര്‍ഗീസ് എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസ്തുത യോഗത്തില്‍ സോജിന്‍ പി. വര്‍ഗീസിനെ യുവജന കോഓർഡിനേറ്ററായി തെരഞ്ഞെടുത്തു. റോയ് മാമ്മനു അംഗത്വ ഫോം കൈമാറി ട്രഷറര്‍ സജിമോൻ ഔപചാരികമായി അംഗത്വ കിക്കോഫ് നിർവഹിച്ചു.


ന്യൂയോർക്ക് കേരള സമാജം പ്രസിഡന്‍റ് സിബി ഡേവിഡിന്‍റെ ഭാര്യാമാതാവ് അന്തരിച്ചു

കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്‍റെ ഭാര്യ ശോശ ജോസഫ് (സാലി 77) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്‍റിഫിക് ഓഫീസറായി വിരമിച്ച പരേത മണർകാട് പുത്തൻപുരക്കൽ പി.സി. ചെറിയാന്‍റെ മകളാണ്. മക്കൾ: ബിന്ദു ഡേവിഡ് (ന്യൂയോർക്ക്), ബിനോ ജോസഫ് (ടെക്സസ്), ബോബി ജോസഫ് (ഓസ്ട്രേലിയ). മരുമക്കൾ: സിബി ഡേവിഡ് (ന്യൂയോർക്ക് കേരള സമാജം പ്രസിഡന്‍റ്), ബിന്ദു ജോസഫ് ( ടെക്സസ്), സ്‌മിത ജോസഫ് (ഓസ്‌ട്രേലിയ). സംസ്കാരം പിന്നീട്.


ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയയുടെ സംസ്കാരം വ്യാഴാഴ്ച

ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയയുടെ(42) പൊതുദർശനവും സംസ്കാര ചടങ്ങുകളും വ്യാഴാഴ്ച രാവിലെ 9.15 മുതൽ ഒന്ന് വരെ ഫിലാഡൽഫിയ അസൻഷൻ മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപ്പെടും. തുടർന്ന് 1.25ന് ഇടവക വികാരി റവ. ബിബി മാത്യു ചാക്കോയുടെ നേതൃത്വത്തിൽ ലോൺവ്യൂ സെമിത്തേരിയിൽ സംസ്കാരവും നടക്കും. കോന്നി കക്കുന്നത്ത് സ്കറിയ ജോർജിന്‍റെയും ശോശാമ്മ സ്കറിയയുടെയും മകനാണ്. 2001ലാണ് സോജി അമേരിക്കയിലെത്തിയത്. ഫിലാഡൽഫിയ സിറ്റിയുടെ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഫ്ലീറ്റ് സർവീസിൽ മെക്കാനിക്കായി ജോലിചെയ്തുവരികയായിരുന്നു. കരുവാറ്റ മുറിപ്പാലയിൽ ലാൻസിയാണ് ഭാര്യ. മകൾ: നിയ(അമ്മുക്കുട്ടി). Live Telecast: https://aerodigitalstudio.com/live or https://www.youtube.com/c/TheAerodigitalstudio/live വാർത്ത: ജിജു കുരുവിള


യുഎസിലെ കപ്പലപകടം; കാണാതായവർക്കുള്ള തെരച്ചിൽ നിർത്തി

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ചു പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറു പേര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. ഇവരെ ജീവനോടെ കണ്ടെത്താൻ സാധിക്കില്ലെന്നു രക്ഷാപ്രവർത്തകർ വ്യക്തമാക്കി. മൈനസ് ഡിഗ്രി താപനിലയാണ് പ്രദേശത്തുള്ളത്. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മാണ തൊഴിലാളികളാണ് കാണാതായ ആറുപേരും. രണ്ടു തൊഴിലാളികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. തകർന്ന പാലത്തില്‍നിന്നു താഴേക്ക് വീണ വാഹനങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമമാണു കോസ്റ്റ് ഗാര്‍ഡ് നിലവിൽ നടത്തുന്നത്. ഈ വാഹനങ്ങള്‍ക്ക് അകത്ത് ആളുകളുണ്ടാകാം എന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി ഇനിയും വര്‍ധിക്കാം. അഞ്ചിലധികം വാഹനങ്ങള്‍ വെള്ളത്തിനടിയില്‍ ഉള്ളതായി സോണാര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൊളംബോയിലേക്ക് പുറപ്പെട്ട സിംഗപ്പുർ പതാകയുള്ള ദാലി എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനെർജി മറൈൻ ഗ്രൂപ്പിന്‍റേതാണു കപ്പൽ. അപകടത്തിന് മുൻപ് കപ്പലില്‍നിന്നു അടിയന്തര സന്ദേശം നൽകിയിരുന്നു. ഇതേതുടര്‍ന്നു പാലം ഉടൻ അടച്ചതിനാൽ അപകടവ്യാപ്തി കുറയ്ക്കാനായി. ഇടിച്ച കപ്പലിലെ 22 ഇന്ത്യക്കാരും സുരക്ഷിതരാണ്. എന്നാല്‍ ഇവരെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവിലില്ല. പ്രാദേശിക സമയം ചൊവ്വാഴ്ച അർധരാത്രിയായിരുന്നു അപകടം. ബാള്‍ട്ടിമോറിലെ രണ്ടര കിലോമീറ്റർ നീളമുള്ള പാലത്തിന്‍റെ പ്രധാന തൂണുകളിലൊന്നിൽ കപ്പല്‍ ഇടിക്കുകയായിരുന്നു. കപ്പലിലെ വൈദ്യുതി ബന്ധംനിലച്ചതാണ് അപകടത്തിന് കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ സര്‍ക്കാര്‍തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


ആശാൻ കാലത്തോടൊപ്പം വളർന്ന മഹാകവി: സുനിൽ പി. ഇളയിടം

ന്യൂയോർക്ക്: ആശാനെപ്പോലെ ജിവിതത്തിന്‍റെ ആഴമേറിയ ജീവിത സംഘർഷങ്ങളെയും സങ്കീർണതകളേയും വൈരുദ്ധ്യങ്ങളേയും തെളിയിച്ചെടുത്ത മറ്റൊരു കവിയില്ലെന്ന് സാമൂഹിക പ്രവർത്തകൻ സുനിൽ പി. ഇളയിടം. കാലത്തോടൊപ്പം വളരുക പ്രയാസമാണ്‌. എന്നാൽ കാലത്തോടൊപ്പം വളർന്നൊരു കവിയാണ്‌ ആശാൻ എന്നും സുനിൽ പി. ഇളയിടം കൂട്ടിച്ചേർത്തു. ലിറ്റററി അസോസിയേഷൻ ഒഫ് നോർത്ത് അമേരിക്കയുടെ(ലാന) ആശാൻ അനുസ്മരണസമ്മേളനത്തിൽ “ആശാൻ കവിതയും സ്നേഹഭാവനയുടെ വിമോചനമൂല്യവും” എന്ന വിഷയത്തെ അധികരിച്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ന് കാണുന്ന കവികളേക്കാൽ സമകാലീനനാണ്‌ ആശാൻ. സ്ത്രീ വിമോചനപരമായ ആശയങ്ങൾ (ചിന്താവശിഷ്ടയായ സീത), ജാതീവിമർശനത്തിന്‍റെ മൂല്യങ്ങൾ (ദു:രവസ്ഥ), ബൗദ്ധദർശനത്തിന്‍റെയും മൈത്രീസങ്കല്പത്തിന്‍റെയും ആശയങ്ങൾ (ചണ്ഡാലഭിക്ഷുകി) എന്നിവയ്ക്ക് എഴുതുന്നകാലത്ത് ഇല്ലാത്തതിനേക്കാൾ മുല്യം ഇന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാന ജനറൽ സെക്രട്ടറി സാമുവൽ യോഹന്നാൻ സ്വാഗതം പറഞ്ഞ ആശാൻ അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്‍റ് ശങ്കർ മന അധ്യക്ഷത വഹിച്ചു. ജോയിന്‍റ് സെക്രട്ടറി ജോൺ കൊടിയൻ സുനിൽ പി. ഇളയിടത്തെ സദസിന്‌ പരിചയപ്പെടുത്തി. ട്രഷറർ ഷിബു പിള്ള, വൈസ് പ്രസിഡന്‍റ് ഹരിദാസ് തങ്കപ്പൻ, ലാന മുൻഭാരവാഹികൾ, ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹതരായിരുന്നു. തുടർന്ന് ബിജോ ജോസ് ചെമ്മാന്ത്ര മോഡറേറ്റ് ചെയ്ത ചർച്ചയിലും സംവാദത്തിലും ടി.ജി. ബിന്ദു, ബാജി ഓടംവേലിൽ, ശ്രീവത്സൻ വല്ലത്ത്, സാം ഗീവർഗീസ്, കെ.കെ. ജോൺസൺ, ഡോ. സുകുമാർ കാനഡ, രാജു തോമസ്, അബ്ദുൾ പുന്നയൂർക്കുളം എന്നിവർ പങ്കെടുത്തു. ലാനയുടെ ഈ വർഷത്തെ ഇനി വരാൻ പോകുന്ന പരിപാടികളെക്കുറിച്ച് കോഓർഡിനേറ്റർമാരായ ജെ. മാത്യൂസും ഹരിദാസ് തങ്കപ്പനും റിപ്പോർട്ട് ചെയ്തു. ലാന പബ്ലിക്ക് റിലേഷൻസ് കമ്മിറ്റി ചെയർ ബിജോ ജോസ് ചെമ്മാന്ത്ര സദസിന്‌ കൃതജ്ഞത രേഖപ്പെടുത്തി. പ്രഭാഷണത്തിന്‍റെ വീഡിയോ ലിങ്ക്: lanalit.org


യുഎസിൽ കപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകർന്നുവീണു; വാഹനങ്ങളടക്കം വെള്ളത്തിൽ

വാഷിംഗ്ടണ്‍: യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്നു. ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നായ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജാണ് തകര്‍ന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 1.30ഓടെയാണ് സംഭവം. പറ്റാപ്സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്നുവീണത്. കൊളംബോയിലേക്ക് പുറപ്പെട്ട ദാലി എന്ന കണ്ടെയ്നർ കപ്പലിടിച്ചാണ് പാലം തകർന്നത്. 1977ൽ നിർമ്മിതമായ പാലമാണ് സ്‌കോട്ട് കീ ബ്രിഡ്ജ്. നിരവധി കാറുകളും യാത്രക്കാരും പാലത്തിലുണ്ടായ സമയത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഏകദേശം ഇരുപതോളം ആളുകള്‍ വെള്ളത്തില്‍ വീണതായി ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് അറിയിച്ചു. അഗ്നിരക്ഷാ പ്രവർത്തകരുടെയും പോലീസിന്‍റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

The Francis Scott Key Bridge in Baltimore, Maryland which crosses the Patapsco River has reportedly Collapsed within the last few minutes after being Struck by a Large Container Ship; a Mass Casualty Incident has been Declared with over a Dozen Cars and many Individuals said to… pic.twitter.com/SsPMU8Mjph

— OSINTdefender (@sentdefender) March 26, 2024


ഷിക്കാഗോ രൂപത വൈദീകന്‍ ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍

ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ പുത്തൻ പാന യൂട്യൂബിൽ. ശ്രുതി ഉറുമ്പക്കലിന്‍റെ സംവിധാനത്തിൽ ഗീതു ഉറുമ്പക്കൽ, അലക്സ് പുളിക്കൽ എന്നിവർ പാടിയ ഗാനാവതരണം ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ടാണ് പ്രകാശനം ചെയ്തത്. അർണോസ് പാതിരി എന്ന പേരിൽ അറിയപ്പെടുന്ന ജർമൻ മിഷനറി ജൊഹാൻ ഏൺസ്റ് ഹാൻസ്ലെഡിൻ ആണ് 1732ൽ ഈശോയുടെ കുരിശുമരണത്തിൽ മാതാവിന്‍റെ വ്യാകുല പ്രലാപം ഒരു കാവ്യമായി മലയാളത്തിൽ രചിച്ചത്. കേരളത്തിലെ ക്രൈസ്തവർ വലിയ നോമ്പിലെ പീഡാനുഭവാചാരണ ദിവസങ്ങളിൽ പരമ്പരാഗതമായി പതിവാക്കിയിരുന്ന പാന വായന, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാകുവാനായിട്ടാണ് ജോബിഅച്ഛൻ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത്. ഈ വീഡിയോ ചിക്കാഗോ മാർ തോമാ ശ്ലീഹാ കത്തീഡ്രലിന്റെ യൂട്യൂബ് ചാനലായ Syro Vision Network ആണുള്ളത്: https://youtu.be/CH27zAZbphk?si=bTJ30XnRicNf9CX


ആവശ്യങ്ങൾ നേടിയെടുക്കുന്നതല്ല ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാർഥന: റവ. രജീവ് സുകു ജേക്കബ്

മെസ്ക്വിറ്റ് (ഡാളസ്) ∙ നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം പ്രാർഥനയിലൂടെ നാം സ്വായത്തമാകേണ്ടതെന്ന് ഡാളസ് സി എസ് ഐ കോൺഗ്രിഗേഷൻ വികാരി റവ. രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു. ഡാളസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ കഷ്ടാനുഭവ ആഴ്ചയോടനുബന്ധിച്ച് തിങ്കളാഴ്ച നടത്തിയ സന്ധ്യാ പ്രാർഥനയിൽ ദൈവവചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു അച്ചൻ. ക്രിസ്തു ഭൂമിയിൽ ആയിരിക്കുമ്പോൾ ജീവിതത്തിൽ പാലിച്ച് ചില സുപ്രധാന ശീലങ്ങളെകുറിച്ച് അച്ചൻ പ്രതിപാദിച്ചു. ദേവാലയത്തിൽ പതിവായി കടന്നുവരുന്നു, മറ്റുള്ളവരെ ഉപദേശിക്കുന്ന, മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്ന മൂന്ന് ശീലങ്ങൾ കർത്താവിനുണ്ടായിരുന്നതായി അച്ചൻ ദൈവവചനങ്ങളെ ആധാരമാക്കി വ്യാഖ്യാനിച്ചു. ഈ മൂന്ന് ശീലങ്ങളും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാകുമ്പോൾ ഈ കഷ്ടാനുഭവ ആഴ്ച അർഥവത്തായിത്തീരുമെന്നും അച്ചൻ പറഞ്ഞു. സന്ധ്യ പ്രാർഥനയ്ക്ക് ഇടവക വികാരി റവ. ഷൈജു സി. ജോയ്, രാജൻ കുഞ്ഞ് സി ജോർജ് ബിനു തര്യയൻ തുടങ്ങിയവർ നേതൃത്വം നൽകി.


ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന്’ ട്രംപ് മുന്നറിയിപ്പ് നൽകി.അതേസമയം ഇസ്രായേൽ അധിനിവേശത്തെക്കുറിച്ചോ ഗാസയിലെ യുദ്ധാനന്തര സമാധാന പദ്ധതിയെക്കുറിച്ചോ മുൻ പ്രസിഡൻ്റ് നിശ്ശബ്ദത പാലിച്ചു. ഗാസയിലെ യുദ്ധം ഇസ്രായേൽ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഒരു ഇസ്രായേലി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിൽ പാസാക്കുന്നതിന് വെടിനിർത്തലിന് യുഎസ് അനുമതി നൽകിയതിനെത്തുടർന്ന് വാഷിംഗ്ടൺ സന്ദർശിക്കാൻ ഒരുങ്ങിയ ഇസ്രായേൽ പ്രതിനിധി സംഘത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിൻവലിച്ച സാഹചര്യത്തിലാണ് റിപ്പബ്ലിക്കൻ നോമിനിയുടെ അഭിപ്രായപ്രകടനം. ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ സംഘർഷത്തിൽ നിന്ന് അഭയം തേടിയ തെക്കൻ ഗാസ നഗരമായ റഫയിൽ ഇസ്രായേലിന്‍റെ ആസൂത്രിത സൈനിക ആക്രമണത്തെ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകൂടം കൂടുതൽ വിമർശിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ പരാമർശം.


ന്യൂയോർക്ക് സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷനു നവ നേതൃത്വം

ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്‍റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA) യുടെ വാർഷിക യോഗം ന്യൂയോർക്ക് ജൂബിലി മെമ്മോറിയൽ സിഎസ്‌ഐ പള്ളിയിൽ വച്ചു നടത്തപ്പെട്ടു. പ്രസ്തുത യോഗം എക്യൂമെനിക്കൽ ഫെഡറേഷന്‍റെ പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റവ. സാം എൻ. ജോഷ്വാ (പ്രസിഡന്‍റ് ), റവ. ഫാ. ജോൺ തോമസ് (ക്ലർജി വൈസ് പ്രസിഡന്‍റ്), റോയ് സി. തോമസ് (അത്മായ വൈസ് പ്രസിഡന്‍റ്), മനോജ് മത്തായി (സെക്രട്ടറി), ഗീവർഗീസ് മാത്യൂസ് (ജോയിന്‍റ് സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ), ജിനു സാബു (ജോയിന്‍റ് ട്രഷറർ) എന്നിവരെയും വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി ഷേർലി പ്രകാശ് (വിമൻസ് ഫോറം), തോമസ് ജേക്കബ് (പബ്ലിക്കേഷൻ & പി.ആർ) എന്നിവരെ തെരഞ്ഞെടുത്തു. എക്യൂമെനിക്കൽ ഫെഡറേഷന്‍റെ പ്രോഗ്രം കൺവീനർമാരായി ഗീവർഗീസ് മാത്യൂസ്, ജയ് കെ. പോൾ, റോയി സി. തോമസ്, ജോൺ ജേക്കബ്, ജോബി ജോർജ്, എന്നിവരെ ചുമതലപ്പെടുത്തി. തോമസ് തടത്തിലിനെ ഓഡിറ്ററായി നിയമിച്ചു.


ട്രംപിന്‍റെയും റോബർട്ട് കെന്നഡി ജൂനിയറിന്‍റെയും വിപി സാധ്യതകൾ

വാഷിംഗ്ടൺ : റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ട്രംപും സ്വതന്ത്രൻ ആയി മത്സരിക്കും എന്ന് പ്രഖ്യാപിച്ച റോബർട്ട് കെന്നഡി ജൂനിയറും തങ്ങളുടെ റിക്കറ്റുകളിൽ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥികൾ ആകാൻ സാധ്യത ഉള്ളവരെ കുറിച്ച് സൂചനകൾ നൽകി. മുൻ കോൺഗ്രസ്മാൻ ലീ സിൽഡിനോ ഫ്ലോറിഡ ജനപ്രതിനിധി ബയറൺ ഡൊണാൾഡ്സോ ആയിരിക്കും ട്രംപിന്‍റെ വിപി എന്നാണു ഇപ്പോൾ കരുതുന്നത്. ഫ്ലോറിഡ സെനറ്റർ മാർക്കോ റുബിയോയും ട്രംപുമായി ഉള്ള ചിത്രങ്ങൾ പങ്കുവച്ച് റുബിയോയുടെ സാധ്യത മാധ്യമങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും നോമിനികൾ ഒരേ സംസ്ഥാനത്തിൽ നിന്നാകാൻ പാടില്ല എന്ന് ഭരണഘടന പറയുന്നുണ്ട്. സ്വതന്ത്ര സ്ഥാനാർഥി ആയി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കും എന്ന് പറയുന്ന റോബർട്ട് കെന്നഡി ജൂനിയറും തന്‍റെ വിപി സ്ഥാനാർഥിയെ കുറിച്ച് സംസാരിച്ചു തുടങ്ങി. കാരണം വിപി സ്ഥാനാർഥി ആരാണെന്നു പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് ഒരു പ്രസിഡന്റ് സ്ഥാനാർഥിയെ വോട്ടർമാർ ഗൗരവമായി പരിഗണിക്കുക ഉള്ളു. ന്യൂയോർക്ക് ജെറ്സ് ക്വാർട്ടർ ബാക് ആരോൺ റോഡ്ജർസോ, ഗൂഗിൾ കോഫൗണ്ടറുടെ മുൻ ഭാര്യ നിക്കോൾ ഷാനഹാനോ വിപി സ്ഥാനാർഥി ആകാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ കെന്നഡിയെ കോട്ട് ചെയ്തു പറയുന്നു.


ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി

ന്യൂയോർക്ക് : യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തു. മുൻ നിലപാടിൽ നിന്ന് മാറി യുഎസ് ഈ നടപടി വീറ്റോ ചെയ്തില്ലായെന്ന് മാത്രമല്ല ബന്ദികളെ ഉടൻ നിരുപാധികം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടന്ന സെക്യൂരിറ്റി കൗൺസിൽ വോട്ടെടുപ്പിൽ യുഎസ് വിട്ടുനിന്നപ്പോൾ ബാക്കിയുള്ള 14 അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് കൗൺസിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെച്ചൊല്ലി അമേരിക്കയും സഖ്യകക്ഷിയായ ഇസ്രായേലും തമ്മിലുള്ള ഭിന്നത വർധിക്കുന്നതിന്‍റെ സൂചനയാണ് യുഎസിന്‍റെ ഈ നീക്കം. ഈയാഴ്ച വാഷിംഗ്ടണിൽ നടക്കാനിരുന്ന ഇസ്രായേലി പ്രതിനിധി സംഘവും യുഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചകൾ റദ്ദാക്കാൻ നെതന്യാഹു തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.ബന്ദികളാക്കപ്പെട്ടവരെ വിട്ടയക്കാതെ ഗാസൽ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയങ്ങൾ യുഎസ് മുമ്പ് തടഞ്ഞിരുന്നു. പ്രമേയം പാസാക്കാനുള്ള യുഎസിന്‍റെ തീരുമാനം നഞങ്ങളുടെ നയത്തിൽ മാറ്റം എന്നല്ല അർത്ഥമാക്കുന്നതെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിന്‍റെ പശ്ചാത്തലത്തിൽ ഈ ആഴ്ച അവസാനം വാഷിംഗ്ടണിലേക്കുള്ള തങ്ങളുടെ പ്രതിനിധി സംഘം ആസൂത്രണം ചെയ്ത സന്ദർശനം റദ്ദാക്കാൻ ഇസ്രായേൽ തീരുമാനിച്ചെങ്കിലും, ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലൻ്റും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും തമ്മിലുള്ള ഷെഡ്യൂൾ ചെയ്ത കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്തതുപോലെ തുടരുമെന്ന് കിർബി പറഞ്ഞു.


ശ്രീകുമാര്‍ ഉണ്ണിത്താന്‍റെ "നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു

അടൂര്‍: അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്‍റെ ’ നൊമ്പരങ്ങളുടെ പുസ്തകം ’ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ഭാര്യ ഉഷയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളുടെ സമാഹാരം ജീവിതാനുഭവങ്ങളുടേയും വേര്‍പാടിന്‍റെ ദുഃഖങ്ങളുടേയും ആകെ തുകയാണെന്ന് അടൂര്‍ പറഞ്ഞു. കാന്‍സര്‍ മൂലം അകാലത്തില്‍ പൊലിഞ്ഞ ഭാര്യയുടെ ശുന്യത സൃഷ്ട്രിച്ച നിസ്‌സഹായത ശ്രീകുമാര്‍ കുറിക്കുമ്പോഴും ’ നൊമ്പരങ്ങളുടെ പുസ്തകം ’ ജീവിതത്തെ നേരിടാനുള്ള ആത്മവിശ്വസവും പകരുന്നു’ .അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശ്രീകുമാര്‍ ഉണ്ണിത്താന്‍ എഴുത്തുകാരന്‍ കൂടി ആണെന്ന് അറിയുന്നത് അമേരിക്കയില്‍ എത്തുമ്പോഴാണ് എന്ന് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അന്ന് അദ്ദേഹത്തിന്‍റെ ആതിഥേയത്വം സ്വീകരിച്ച് ന്യൂയോക്കോര്‍ക്കിലെ വീട്ടില്‍ കഴിയുമ്പോള്‍ ഉഷ ഉണ്ണിത്താന്‍ നല്‍കിയ കരുതലുകള്‍ മറക്കാനാവില്ല. പക്ഷെ നിര്‍ഭാഗ്യവശാല്‍ ആ വ്യക്തിത്വത്തെക്കുറിച്ചുള്ള പുസ്തകം ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഈ പുസ്തകം ഒരു അനുഭവം കൂടിയാണ്. എങ്ങനെയാണ് നമ്മള്‍ മുന്നോട്ട് പോകേണ്ടത് എന്ന പാഠം നമുക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകുമാര്‍ ഉണ്ണിത്താന്‍ തന്നിലേക്കു തന്നെയുളള സഞ്ചാരമാണ് നടത്തിയിരിക്കുന്നതെന്ന് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് നിരൂപകന്‍ പ്രദീപ് പനങ്ങാട് പറഞ്ഞു. ദീര്‍ഘകാലത്തെ പ്രാവസ ജീവിതമുണ്ടങ്കിലും ഭാഷ ഇപ്പോഴും കൂടെയുണ്ട്. തെളിമയോടെ, വ്യക്തതയോടെ, ഓരോ കുറിപ്പും എഴുതിയിരിക്കുന്നു. മനസ്‌സില്‍ നൊമ്പരവും കാരുണ്യവും അത് സൃഷ്ടിക്കുന്നു.ശ്രീകുമാറിന് എഴുത്തിലൂടെ ഇനിയും മൂന്നോട്ട് സഞ്ചരിക്കാന്‍ കഴിയുമെന്ന് പനങ്ങാട് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായുള്ള ശ്രീകുമാര്‍ ഉണ്ണിത്താന്‍റെ വളര്‍ച്ച അടുത്തുനിന്ന് കാണാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നതായി ജന്മഭൂമി ന്യൂസ് എഡിറ്ററും കേരളസര്‍വകലാശാല സെനറ്റ് അംഗവുമായ പി. ശ്രീകുമാര്‍ പറഞ്ഞു. കുട്ടിക്കാലം മുതല്‍ സുഹൃത്തായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ പുസ്തകം നിരവധി ഓര്‍മ്മകളാണ് സമ്മാനിക്കുന്നതെന്ന് ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ സൂചിപ്പിച്ചു. ശ്രീകുമാറില്‍ നിന്ന് കൂടുതല്‍ പുസ്തകങ്ങള്‍ ഉണ്ടാകട്ടെ എന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ. എസ്. രവി ആശംസിച്ചു. അമേരിക്കയിലെ പ്രവാസി മലയാളികള്‍ക്കെല്ലാം ഇഷ്ടപ്പെട്ട പിആര്‍ഒ ആണ് ശ്രീകുമാര്‍ ഉണ്ണിത്താനെന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. സജിമോന്‍ ആന്റണി പറഞ്ഞു. അധ്യക്ഷം വഹിച്ച സുരേഷ് ബാബുവും സ്വാഗതമോതിയ വേണുഗോപാലും ശ്രീകുമാറുമായുള്ള വര്‍ഷങ്ങല്‍ നീണ്ട കൂട്ട് അനുസ്മരിച്ചു. ഉഷാ ഉണ്ണിത്താന്‍റെ ഓര്‍മ്മകള്‍ തങ്ങി നിന്ന വൈകാരികമായ ചടങ്ങു കൂടിയായി മാറിയ പ്രകാശന സദസില്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു .


കൊപ്പേൽ സെന്‍റ് അൽഫോൻസായിൽ ഭക്തി നിർഭരമായി ഓശാനയാചരണം

ഡാളസ് : വിശുദ്ധവാരത്തിന്‍റെ തുടക്കമായി കൊപ്പേൽ സെന്‍റ് അൽഫോൻസായിൽ സീറോ മലബാർ ദേവാലയത്തിൽ ഭക്തിനിർഭരമായി ഓശാന ഞായർ ആചരിച്ചു. ഓശാന ഞായറാഴ്ച രാവിലെ ദേവാലയത്തിൽ നടന്ന ദിവ്യബലിക്കും കുരുത്തോല വെഞ്ചിരിപ്പിനും ശുശ്രൂഷകൾക്കും ഇടവക വികാരി റവ. ഫാ. മാത്യുസ് കുര്യൻ മുഞ്ഞനാട്ട്, റവ. ഫാ ജിമ്മി എടക്കളത്തൂർ എന്നിവർ നേതൃത്വം നൽകി. വിശ്വാസികൾ ദേവാലയം ചുറ്റി കുരുത്തോലകളേന്തി ഭക്തിനിർഭരമായ കുരുത്തോല പ്രദക്ഷിണം നടത്തി. കുരിശുമരണത്തിനു മുമ്പായി കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്‍റെ അനുസ്മരണമായമാണ് ക്രൈസ്തവദേവാലയങ്ങളിലെങ്ങും ഓശാന ആചരിക്കുന്നത്. ദേവാലയങ്ങളിലെങ്ങും ദിവ്യബലിയും കുരുത്തോല ആശിര്‍വാദവും കുരുത്തോല പ്രദക്ഷിണവും നടന്നു. കൊപ്പേൽ സെന്‍റ്. അല്‍ഫോന്‍സ ദേവാലയത്തിലെ പീഡാനുഭവവാര തിരുകർമ്മങ്ങളുടെ സമയം. തിങ്കൾ (03/25) ബുധൻ (03/27): രാവിലെ 7:30 മുതൽ ദിവ്യകാരുണ്യ ആരാധന, രാവിലെ 8:30 നും വൈകുന്നേരം 7 :30 നും വി. കുർബാന പെസഹാ വ്യാഴം (03/28/2024): ദിവ്യ ബലിയും കാൽകഴുകൽ ശുശ്രൂഷയും ആരാധനയും വൈകുന്നേരം 7:00 മുതൽ ദുഃഖ വെള്ളി (03/29/2024): കുരിശിന്‍റെ വഴിയുടെ തിരുകർമ്മളും പീഡാനുഭവസ്മരണയും വൈകുന്നേരം അഞ്ചു മുതൽ ദുഃഖ ശനി (03/30/2024): രാവിലെ 7:30 ന് ആരാധന, തുടർന്ന് 8 :30 ദിവ്യബലി ഈസ്റ്റർ വിജിൽ (03/30/2024): ഉയിർപ്പ് തിരുന്നാൾ കർമ്മങ്ങൾ ശനിയാഴ്ച വൈകുന്നേരം 7:00 മുതൽ. ഈസ്റ്റർ ഞായർ (03/31/2024): രാവിലെ 9:00 ന് വി. കുർബാന.


ന്യൂജഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്‍റർഫെയ്ത്ത് ഇഫ്താർ സംഘടിപ്പിച്ചു

ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാളി മുസ്‌ലിംസ് ഓഫ് ന്യൂജഴ്സിയുടെ(എംഎംഎൻജെ) നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് ഇന്‍റർഫെയ്ത്ത് ഇഫ്താർ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള 700ൽ പരം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇഷാ സാജിദിന്‍റെ ഖുർആൻ അവതരത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രോഗ്രാം കമ്മറ്റി ചെയർമാനും എംഎംഎൻജെ സഹ സ്ഥാപകനുമായ അബ്ദുസ്‌സമദ് പോന്നേരി സ്വാഗതം പറഞ്ഞു. കേരളത്തിന്‍റെ മതസൗഹാർദ്ദ പാരമ്പര്യത്തെക്കുറിച്ചു ഓർമിപ്പിച്ച് അത് ഉയർത്തിപ്പിടിക്കാൻ നമ്മൾ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂജഴ്സി വുഡ്ബ്രിഡ്ജ് മേയർ ജോൺ ഇ. മെക്കോമാക്ക് മുഖ്യാതിഥിയായിരുന്നു. മുസ്‌ലിം സമൂഹത്തിന്‍റെ സേവന സന്നദ്ധത വൂഡ്ബ്രിഡ്ജ് കമ്യൂണിറ്റിയെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം നന്ദിയോടെ സ്മരിച്ചു. എംഎംഎൻജെ പ്രസിഡന്‍റ് ഫിറോസ് കോട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഇന്‍റർഫെയ്ത് ഇഫ്താറി പ്രാധ്യാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പരിപാടിയുടെ ഭാഗമായി തയാറാക്കിയ സുവനീർ, പ്രോഗ്രാമിന്‍റെ മുഖ്യ രക്ഷാധികാരിയും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായ എരഞ്ഞിക്കൽ ഹനീഫ പ്രകാശനം ചെയ്തു. അബ്ദുസമദ് പോന്നേരി, ഫിറോസ് കോട്ടപ്പറമ്പിൽ, സാജിദ് കരീം, അസ്ലം ഹമീദ്, ഹാഫിറ ഇർഷാദ് എന്നിവർ ചേർന്ന് സുവനീർ പതിപ്പ് കൈമാറി. വ്യത്യസ്ത വിഷയങ്ങളിലായി അഹമ്മദ് റിസ്വാൻ (പ്രസിഡണ്ട്, നന്മ), മുഹമ്മദലി ചൗധരി (മുൻ മേയർ, ബെർനാഡ്സ്), അസ്ലം ഹമീദ് (സെക്രട്ടറി, എംഎംഎൻജെ), അലീന ഹാരിസ് (യൂത്ത് ഡയറക്ടർ, നന്മ), സ്വപ്ന രാജേഷ്, അർജുൻ കൃഷ്ണകുമാർ, ആഷിയാന അഹമ്മദ്, മസൂദ് അൽ അൻസാർ, ഡോ. ലത നായർ, ബൈജു വർഗീസ്, സുനിൽ ട്രൈസ്റ്റാർ (നാഷണല്‍ പ്രസിഡന്‍റ്, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക), ഡോ. ജേക്കബ് തോമസ് (പ്രസിഡന്‍റ്, ഫോമ), ബോബി ബാൽ, നസീർ ഹുസ്‌സൈൻ കിഴക്കേടത്ത്, ഇംതിയാസ് അലി എന്നിവർ സംസാരിച്ചു. തുടർന്ന് അതിഥികൾക്കായുള്ള എംഎംഎൻജെയുടെ ഉപഹാരങ്ങൾ സമർപ്പിച്ചു. അലീന ഹാരിസ്, മസൂദ് അൽ അൻസാർ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ മത ഗ്രന്ഥങ്ങളിലെ സാമ്യതകൾ ആസ്പദമാക്കി ക്വിസ്‌സ് പ്രോഗ്രാം സംഘടിപ്പിച്ചു. യുവാക്കൾക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിലെ വിജയികളായ ഇഷ സാജിദ്, സയാൻ എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മഗ്രിബ് പ്രാർഥനയ്ക്ക് ഹാഫിള് ജാബിർ നേതൃത്വം നൽകി. മലബാർ വിഭവങ്ങൾ അടങ്ങിയ നോമ്പ് തുറ അതിഥികൾക്ക് വ്യത്യസ്ത അനുഭവമായി. എംഎംഎൻജെ സഹോദരിമാർ തയ്യാറാക്കിയ വിവിധ ഇഫ്താർ വിഭവങ്ങൾ അടങ്ങിയ ഇഫ്‍താർ ബൈറ്റ് സ്റ്റാൾ പ്രത്യേകം ശ്രദ്ധേയമായി. ഡോ. അൻസാർ കാസിം, അൽമാസ് താഹ, റിദ റഹ്മാൻ എന്നിവർ സ്റ്റേജ് പരിപാടികൾ കോഓർഡിനേറ്റ് ചെയ്തു. സിനാഷ് ഷാജഹാൻ, അജാസ് നെടുവഞ്ചേരി, ബാജൽ മൊഹ്യുദ്ധീൻ, അഷ്റഫ് ഉപ്പി, ഡോ. മുനീർ, അഹമ്മദ് കബീർ, മുനീർ കീഴണ്ണ, നാജിയ അസീസ്, അലീന സിനാഷ്, നബീല അബ്ദുൽ അസീസ്, ബബ്ളി റഷീദ്, അഷ്നി സുധിൻ, റിഷാന അസ്ലം, നിഷാന ഷബീർ, മുഹമ്മദ് സലീം, അബ്ദുൽ അസീസ്, അമീൻ പുളിക്കലകത്ത് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.


ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആര്‍വിപി സ്ഥാനത്തേക്ക് ജോര്‍ജ് ഗീവര്‍ഗീസ് മത്സരിക്കുന്നു

കനക്ടികട്ട്: ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആർവിപി സ്ഥാനത്തേക്ക് സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ജോർജ് ഗീവർഗീസ് (രാജു) മത്സരിക്കുന്നു. കേരള അസോസിയേഷൻ ഓഫ് കനക്ടികട്ടിന്‍റെയും മിഡ് ഹഡ്സൺ കേരള അസോസിയേഷന്‍റെയും ആദ്യകാല അംഗങ്ങളിൽ ഒരാളാണ്. ഫോമയുടെ തുടക്കം മുതൽ സംഘടനയിൽ സജീവമാണ് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ട പ്രവർത്തിച്ചിട്ടുണ്ട്. സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഫ് വെസ്റ്റ് ചെസ്റ്ററിന്‍റെ 202123 ലെ ട്രസ്റ്റി ആയും പ്രവർത്തിച്ചു. സംഘടനാരംഗത്തും ജീവകാരുണ്യ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ്. ടീം ഫോമായിലെ സ്ഥാനാർഥികളായ തോമസ് ടി ഉമ്മൻ (പ്രസിഡന്‍റ്) സാമുവൽ മത്തായി (ജനറൽ സെക്രട്ടറി), ബിനൂബ് ശ്രീധരൻ (ട്രഷറർ), സണ്ണി കല്ലൂപ്പാറ (വൈസ് പ്രസിഡന്‍റ്), ഡോ. പ്രിൻസ് നെച്ചിക്കാട് (ജോയിന്‍റ് സെക്രട്ടറി), അമ്പിളി സജിമോൻ (ജോയിന്‍റ് ട്രഷറർ) എന്നിവർ സ്വാഗതം ചെയ്തു.


വടക്കൻ കലിഫോർണിയയിൽ സഹോദരങ്ങളെ മൗണ്ടൻ ലയൺ ആക്രമിച്ചു; ഒരാൾ കൊല്ലപ്പെട്ടു

കലിഫോർണിയ: താഹോ തടാകത്തിന് പടിഞ്ഞാറ് വടക്കൻ കലിഫോർണിയ മേഖലയിൽ മൗണ്ടൻ ലയണന്‍റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 21 വയസുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്. 20 വർഷത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന മൗണ്ടൻ ലയണിന്‍റെ ആദ്യത്തെ ആക്രമണമാണിതെന്ന് അധികൃതർ പറഞ്ഞു. കലിഫോർണിയയിലെ പ്ലേസർവില്ലെക്ക് വടക്കുള്ള ജോർജ് ടൗണിൽ താനും സഹോദരനും ആക്രമിക്കപ്പെട്ടതായി 18 വയസുള്ള ഒരാൾ എമർജൻസി നമ്പറിലേക്ക് വിളിച്ച് പറയുകയായിരുന്നുവെന്ന് എൽ ഡൊറാഡോ കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.’ അധികൃതരെ വിവരം അറിയിച്ച വ്യക്തിക്ക് മുഖത്ത് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇയാളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ മൗണ്ടൻ ലയണിനെ അധികൃതർ പിടികൂടിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ന്യൂയോർക്കിലെ വീട്ടിൽ നിന്ന് കൊക്കെയ്നും മൂന്ന് മില്യൺ ഡോളറും കണ്ടെടുത്തു

ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതരണക്കാരൻ ഉപയോഗിക്കുന്ന അപ്പാർട്മെന്‍റിൽ നിന്ന് രഹസ്യ അറകളിൽ സൂക്ഷിച്ചിരുന്ന 30 പൗണ്ട് കൊക്കെയ്നും മൂന്ന് മില്യൻ ഡോളറിന്‍റെ നോട്ടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി സ്പെഷ്യൽ നർക്കോട്ടിക് പ്രോസിക്യൂട്ടറുടെ സിറ്റി ഓഫിസ് അറിയിച്ചു. ബ്രോങ്ക്സിലെ അപ്പാർട്മെന്‍റിൽ ഫർണിച്ചറിനുള്ളിൽ നിന്നാണ് പണവും ലഹരി മരുന്നും ആഡംബര വാച്ചുകളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കേസിൽ ഈ മാസം 20ന് 60 വയസ്‌സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായി ഏജൻസി അറിയിച്ചു. 2006ൽ നാടുകടത്തപ്പെട്ട ആളാണ് വീണ്ടും അറസ്റ്റിലായിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.


ഫോമാ സെന്‍ററൽ റീജിയൺ കുടുംബ സംഗമം മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു

ഷിക്കാഗോ: ഫോമാ സെന്‍ററൽറീജിയൺ കുടുംബ സംഗമം റീജണൽ വൈസ് ചെയർമാൻ ടോമി എടത്തിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫോമ നാഷണൽ ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്‍റ് സണ്ണി വള്ളിക്കളം, ഫാ. സിജു മുടക്കോടി, റീജണൽ വുമൺസ് ചെയർ ആഷ തോമസ്, നാഷനൽ വുമൺസ് ചെയർ സുജ ഔസോ, കൺവൻഷൻ ചെയർമാൻ മാലിയിൽ, വൈസ് ചെയർമാൻ ജോൺ പാട്ടപതി, ജഡ്ജി ഐറിസ് മാർട്ടീണസ് എന്നിവർ ആശംസകൾ നേർന്നു. പീറ്റർ കുളങ്ങര, ബിജു എടാട്ട്, ജെസ്‌സി റിൻസി, റോയി നെടുംചിറ, ആന്‍റോ കവലയ്ക്കൽ, ജോസ് മണക്കാട് എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ഡോ. സാൾസി പോൾ സ്വാഗതവും സിബു കുളങ്ങര പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദിയും രേഖപ്പെടുത്തി. ജോഷി വള്ളിക്കളം പരിപാടികളുടെ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.


ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു

ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ എഗ് ഹണ്ട് വൻ വിജയമായി. എല്ലാവർക്കും നല്ല സന്തോഷത്തിന്‍റെ നിമിഷങ്ങളായിരുന്നു എന്നും ഈ പരിപാടി സാധ്യമാക്കിയ സന്തോഷിനും റോജ അടുക്കുഴിയിലും നന്ദി അർപ്പിക്കുന്നതായും ഷീലാ ചേറു പ്രസ്താവിച്ചു. ജനപങ്കാളിത്തം വളരെ മികച്ചതായിരുന്നു. ലഘു ഭക്ഷണത്തോടൊപ്പം കളിയും സമ്മാനങ്ങളും ആവേശം കൂട്ടി. റയാൻ സന്തോഷിന്‍റെ പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ജോയിന്‍റ് സെക്രട്ടറി റോജ സന്തോഷ് എല്ലാവരേയും സ്വാഗതവും ജഡ്ജി ജൂലി മാത്യു ഗെയിം ഉദ്ഘാടനം നിർവഹിച്ചു. മുട്ട വേട്ടയിലെ മികച്ച പ്രകടനത്തിന് സമ്മാനാർഹരായ റയാൻ സന്തോഷ്, മിയ ജേക്കബ്, സിഡ്നി ജേർണി, ഇവാൻ മാത്യു എന്നിവർക്ക് സംഘാടക സമിതി അഭിനന്ദനങ്ങൾ അറിയിച്ചു. പങ്കെടുത്ത സിയ ജേക്കബ്, ഇവാൻ മാത്യു, സോഫിയ മാത്യു, മിയ ജേക്കബ്, സ്നേഹ സന്തോഷ്, എറിക് ജിതിൻ, നിള ജിതിൻ, ഇവാൻ ജിതിൻ, സ്നേഹ സന്തോഷ്, ആൻ മേരി ജോൺ എന്നിവർക്ക് പ്രേത്യേക നന്ദി അറിയിക്കുകയുണ്ടായി. സംഗീതവും മറ്റു ഗെയിമുകളും കാണികൾക്കു ഇരട്ടി മധുരം പകർന്നു. പ്രസിഡൻ്റ് പ്രതീശൻ പാണച്ചേരി പരിപാടിയുടെ വിജയത്തിൽ അഭിനനന്ദനവും വിജയികൾക്ക് ആശംസകളും അറിയിച്ചു. മുൻ വിപി ജിജു ജോൺ കുന്നംപള്ളിൽ, നിലവിലെ വിപി ആൻഡ്രൂ പൂവത്ത്, ബിഒടി പ്രസിഡന്‍റ് ഫ്രാൻസിസ് മുടപ്പിളായി, ട്രഷറർ രാജു കല്ലുവീട്ടിൽ, വിമൻസ് ഫോറം പ്രസിഡൻ്റ് ലൈലാ ജേക്കബ്. വർഗീസ് ചെറു, ജിനി ജേർണി, നിഷ ജിതിൻ, മോളി ജോൺ, സന്തോഷ് അടുക്കുഴിയിൽ, ജിജി ജേക്കബ്, ജേക്കബ് പുന്നൻ, ഈത്തൻ ജേക്കബ്, ജോൺ ജേക്കബ്, റെജി ജേക്കബ്, മാത്യൂസ് ജോസഫ് എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.


ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്‌എ അഭിനന്ദിച്ചു

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ(ഒഐസിസി) പ്രഥമ ഗ്ലോബല്‍ പ്രസിഡന്‍റായി നിയമിതനായ ജെയിംസ് കൂടലിനെ ഒഐസിസി അമേരിക്ക അഭിനന്ദിച്ചു. ഞായറാഴ്ച വൈകുന്നേരം സൂം പ്ലാറ്റ്‌ഫോമിൽ പ്രസിഡന്‍റ് ബേബി മണക്കുന്നേലിന്‍റ അധ്യക്ഷതയിൽ ചേർന്ന നാഷണൽ എക്സിക്യൂട്ടിവാണ് ജെയിംസ് കൂടലിനെ അഭിനന്ദിച്ചത്. ഹൂസ്റ്റണിൽ സ്ഥിരതാമസക്കാരനും പത്തനംതിട്ട കോന്നി സ്വദേശിയുമായ ജെയിംസ് കൂടലിന് എല്ലാവിധ ആശംസകളും നേരുന്നതായി സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി തോമസ് മാത്യു (ജീമോൻ റാന്നി) പറഞ്ഞു. നിലവില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ) നാഷണല്‍ ചെയര്‍മാനാണ് ജെയിംസ് കൂടല്‍. അമേരിക്കയില്‍ നിന്നുള്ള ലോക കേരളസഭാ അംഗം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാനായും പ്രവര്‍ത്തിക്കുന്ന ജെയിംസ് കൂടൽ അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ മീഡിയ ചെയര്‍മാനും എംഎസ്ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയര്‍മാനുമാനും 1994 മുതല്‍ ബഹറനിലും 2015 മുതല്‍ യുഎസ്എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തി വരുന്ന വ്യക്തിയാണെന്ന് പ്രസിഡന്‍റ് ബേബി മണക്കുന്നേൽ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഒഐസിസി യുഎസ്എയുടെ മറ്റു ദേശീയ ഭാരവാഹികളായ സന്തോഷ് എബ്രഹാം, കളത്തിൽ വർഗീസ്, ജോബി ജോർജ്‌, ഡോ.മാമ്മൻ സി. ജേക്കബ്, സജി എബ്രഹാം, പി.പി. ചെറിയാൻ, ജോർജി വർഗീസ്, സജി ജോർജ്, സാജൻ കുര്യൻ, അലൻ ചെന്നിത്തല, രാജേഷ് മാത്യു, ചാച്ചി ഡിട്രോയിറ്റ്, ലാജി തോമസ്, വാവച്ചൻ മത്തായി, പ്രദീപ് നാഗനൂലിൽ, അനിൽ ജോസഫ് മാത്യു, സാബിൻ തോമസ്, മിലി ഫിലിപ്പ്, ഷിബു പുല്ലമ്പള്ളിൽ, സജി കുര്യൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വൈസ് പ്രസിഡന്‍റ് സജി എബ്രഹാം നന്ദി അറിയിച്ചു.


ഹോളി ആശംസകൾ നേർന്ന് ഇന്ത്യൻ എംബസി

വാഷിംഗ്ടൺ ഡിസി: ഹോളി ആശംസകൾ നേർന്ന് യുഎസിലെ ഇന്ത്യൻ എംബസി. എല്ലാവർക്കും നിറങ്ങളും സംഗീതവും കൊണ്ട് ശോഭയുള്ള ആഘോഷം ആശംസിക്കുന്നതായി എക്സിൽ പങ്കിട്ട കുറുപ്പിൽ എംബസി അറിയിച്ചു. ഡ്യുപോയിന്‍റ് സർക്കിളിൽ നടന്ന ഹോളി ആഘോഷങ്ങളുടെ വീഡിയോയും എംബസി ആശംസയ്ക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്.


റജി വി. കുര്യൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്‌ടൺ ഡിസി: 2024 2026 കാലയളവിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ടെക്സസിൽ നിന്നും റജി വി. കുര്യൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്‍റായി മത്സരിക്കുന്ന പാനലിലാണ് ടെക്സസിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായ റജി വി. കുര്യൻ മത്സരിക്കുന്നത്. 2007ൽ ഹൂസ്റ്റൺ ഏരിയയിൽ സാമൂഹ്യ പ്രവർത്തനത്തിന് തുടക്കമിട്ട റജി പ്രധാനമായും അധ്യത്മിക രംഗത്തായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. മാർത്തോമ്മാ സഭാ പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം 2017 മുതൽ 2019 വരെ മാർത്തോമ്മാ സഭാ മണ്ഡലം പ്രതിനിധിയായിരുന്നു. ഓയിൽ, ഗ്യാസ് മേഖലയിൽ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിടുകയും ആ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത റജി, വിവിധ അന്താരാഷ്ട്ര ബിസിനസ് സംരംഭങ്ങളിലും പങ്കാളിയാണ്. ചാരിറ്റി പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയാണ്. എച്ച്ഐവി ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായം നൽകുന്ന “പ്രേഷിത ചാരിറ്റബിൾ ട്രസ്റ്റ്” അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ബിൽഡിംഗ് കമ്മിറ്റി അംഗമായി സജീവ പ്രവർത്തനം കാഴ്ചവച്ചതു കൂടാതെ ഇന്ത്യൻ പ്രാദേശിക കമ്യൂണിറ്റികളുടെ നിരവധി പ്രശ്നങ്ങളിൽ ഇടപെടുകയും അവയുടെ പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള താന്‍ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുമ്പോൾ ഒരു പ്രഫഷണൽ ടീം ഒപ്പമുള്ളതിന്‍റെ ചാരിതാർഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ മലയാളി സമൂഹത്തിന്‍റെ ഏത് പ്രശ്നങ്ങൾക്കും വ്യക്തിപരമായും സംഘടനാപരമായും തനിക്ക് ചെയ്യാൻ കഴിയുന്ന സേവന പ്രവർത്തനങ്ങൾ തുടരുവാൻ ഫൊക്കാനയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സിന്‍റെ കണ്‍വന്‍ഷന്‍ ജൂലൈ 11 മുതല്‍

ഫിലാഡൽഫിയ: 2014 മുതൽ ഫിലാഡൽഫിയ, ഹൂസ്റ്റൺ, ന്യൂയോർക്ക്, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീനാരായണ ദേശീയ കൺവൻഷന്‍റെ അഞ്ചാമത്തെ സമ്മേളനം ജൂലൈ 11 മുതൽ 14 വരെ കണ്കടികട്ട‌ിലെ ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടലിൽ നടക്കും. സന്യാസ ശ്രേഷ്ഠന്മാരും ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന പ്രഭാഷണങ്ങളും ചർച്ചകളും വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. സ്വാമി സച്ചിദാനന്ദ സ്വാമികൾ (പ്രസിഡന്‍റ് ശിവഗിരി ധർമ്മ സംഘം), നിത്യ ചൈതന്യയതിയുടെ ശിഷ്യനായ സ്വാമി മുക്താനന്ദ യതി (ഡയറക്ടർ സ്കൂൾ ഓഫ് വേദാന്ദ), ‌നിത്യ ചൈതന്യ യതിയുടെ ശിഷ്യനും എഴുത്തുകാരനും വാഗ്മിയുമായ ഷൗക്കത്ത് സഹജോത്സു എന്നിവർ പങ്കെടുക്കും. ഡോ. കലാമണ്ഡലം ധനുഷാ സന്യാൽ നേതൃത്വം നൽകുന്ന ഗുരു കൃതികളുടെ നൃത്താവിഷ്കാരവും വിവേകാനന്ദും അപർണ ഷിബുവും നയിക്കുന്ന സംഗീത നിശയും വിവിധ റീജിയണിലെ കലാപതിഭകളുടെ പരിപാടികളും കൺവൻഷന്‍റെ ഭാഗമായി അരങ്ങേറും. ഗുരുവിനാൽ സംഘടിപ്പിക്കപ്പെട്ട സർവമത സമ്മേളനത്തിന്‍റെ നൂറാം വർഷം പൂർത്തീകരിക്കുന്ന വേളയിൽ കാലികപ്രസക്തിയുള്ള സമാന ചർച്ചകളും ആശാൻ ചരമ ശതാബ്ദിയോട് അനുബന്ധിച്ച് മഹാകവിയുടെ കൃതികളുടെ സാഹിത്യാനുഭവം പങ്കുവയ്ക്കാനുള്ള അവസരവും ഈ കൺവൻഷന്‍റെ പ്രത്യേകതയായിരിക്കും. ശ്രീനാരായണ ദർശനങ്ങളിൽ ആകൃഷ്ടരായ എല്ലാവരും കൺവൻഷനിൽ പങ്കെടുത്തു ഈ മഹത്തായ സംരംഭത്തിന്‍റെ ഭാഗമാകുവാൻ അഭ്യർഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: Sajeevkumar Chennattu (President) (917)979 0177, Renuka Chirakuzhiyil (General Secretary) (914)434 4843, Rajeev Bhaskar (516)395 9480.


"ബോണ്ടിംഗ് ഫാമിലീസ്' മിനിസ്ട്രി മാർ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപിച്ച ബോണ്ടിംഗ് ഫാമിലിസ് എന്ന മിനിസ്ട്രിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ നിർവഹിച്ചു. ദാമ്പത്യബന്ധം ഊഷ്മളവും ദൃഢവും സന്തോഷപ്രദവുമാക്കുന്നതിനാണ് പുതിയ മിനിസ്ട്രി ആരംഭിച്ചിരിക്കുന്നത്. അമേരിക്കയിലെ വൈദികരുടെയും ഇടവകകളിലെ മെൻ വിമൻ മിനിസ്ട്രികളുടെയും പങ്കാളിത്വത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. വിവാഹാനന്തര പരിശീലനവും ദാമ്പത്യ പ്രശ്നങ്ങളിൽ പിന്തുണയും ആവശ്യമാകുന്ന സാഹചര്യത്തിൽ മാസത്തിലൊരു പ്രോഗ്രാം വീതം ഇടവക റീജിയൺ തലങ്ങളിൽ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. ബോധവത്ക്കരണ സെമിനാറുകൾ, ദാമ്പത്യബന്ധം സുദൃഢമാക്കുന്ന പരിപാടികൾ, കൗൺസിലിംഗ് സൗകര്യം, പ്രതിമാസ പ്രസിദ്ധീകരണം, വെബ്സൈറ്റ് എന്നിവ വഴി ദാമ്പത്യ കുടുംബ ബന്ധങ്ങൾക്കുപകരിക്കുന്ന പ്രോഗ്രാമുകൾ വിഭാവന ചെയ്യുന്നു. ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ. ജോസഫ് തച്ചാറ, ഗ്രേസി വാച്ചാച്ചിറ, ഡോ. ദിവ്യാ വള്ളിപ്പടവിൽ, ഡോ. അജിമോൾ പുത്തൻപുരയിൽ, ബിജോ കാരക്കാട്ട് തുടങ്ങി ഇരുപതുപേരടങ്ങുന്ന സന്നദ്ധ പ്രവർത്തകരാണ് ബോണ്ടിംഗ് ഫാമിലീസിനു നേതൃത്വം നൽകുന്നത്.


ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയണിന്‍റെ പ്രേവർത്തനോദ്ഘാടനം ഏപ്രിൽ 14ന്

ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയണിന്‍റെ പ്രേവർത്തനോദ്ഘാടനം ഏപ്രിൽ 14ന് വെെകുന്നേരം നാലിന് ഫിലാഡൽഫിയയിലെ സെന്‍റ് തോമസ് സീറോമലബാർ കാത്തലിക് ഫേറോന പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ ഐപിസിഎൻഎ നാഷണൽ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരും വിശിഷ്ടതിഥികളായി എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്യൂല്ലാർ, പെൻസിൽവാനിയ സ്റ്റേറ്റ് റപ്രെസന്‍റിറ്റീവ് ജാറെഡ് സോളമൻ എന്നിവരും പങ്കെടുക്കും. പ്രഫഷണൽ കലാപ്രതിഭകളെ അണിനിരത്തിക്കൊണ്ടു വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരണങ്ങൾക്ക്: അരുൺ കോവാട്ട്‌ (പ്രസിഡന്‍റ്) 215 681 4472, സുമോദ് നെല്ലിക്കാല (സെക്രട്ടറി) 267 322 8527, വിൻസെന്‍റ് ഇമ്മാനുവേൽ (ട്രെഷറർ) 215 880 3341.


കാൻ യൂത്ത് ഫോറം പ്രവർത്തനോദ്ഘാടനം സമാരംഭിച്ചു

നാഷ്‌വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്‌വിലിന്‍റെ (കാൻ) 202425 വർഷത്തെ യൂത്ത് ഫോറം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെക്കൻഡ് ഹാർവെസ്റ്റ് ഫൂഡ് ബാങ്കിന്‍റെ വോളണ്ടിയർ സേവന പ്രോജക്റ്റിൽ പങ്കെടുത്തുകൊണ്ട് സമാരംഭിച്ചു. യൂത്ത് ഫോറത്തിന്‍റെ പ്രാഥമിക ലക്ഷ്യം കാനിന്‍റെ ഭാഗമായ യുവജനങ്ങൾക്കും വിദ്യാർഥികൾക്കുമെല്ലാം സാമുഹ്യസേവനങ്ങൾക്കും പ്രവർത്തനങ്ങൾക്കുമുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയും അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ്‌. സെക്കൻഡ് ഹാർവെസ്റ്റ് ഫൂഡ് ബാങ്ക് വിദ്യാഭാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “ഹംഗർ 101” എന്ന പദ്ധതിയിൽ കാൻ യൂത്ത് വോളണ്ടിയർമാർ ഭാഗവാക്കായി. ഹംഗർ 101ന്‍റെ ലക്ഷ്യം പുതുതലമുറയെ പരിമിതായ ബഡ്ജറ്റിനുള്ളിൽ നിന്നുകൊണ്ട് എങ്ങിനെ പട്ടിണി കിടക്കാതിരിക്കാൻ കഴിയും എന്ന ആശയം പഠിപ്പിക്കുകയാണ്‌. അതിന്‍റെ ഭാഗമായി വിവിധ റോൾ പ്ലേയ്ക്കുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. വോളണ്ടിയർമാർക്ക് വിവിധ ടാസ്കുകൾ നല്കുകയും കുടുംബത്തിനുവേണ്ടി താങ്ങാനാവുന്ന വിലയുള്ള ഭക്ഷണസാധനങ്ങൾ വാങ്ങിക്കുന്നതെങ്ങിനെയന്ന വെല്ലുവിളി നൽകുകയും ചെയ്തു. ഈ പ്രവർത്തനം പുതുതലമുറ വോളണ്ടിയർമാർക്ക് നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്. ശേഷം വോളണ്ടിയർമാർ ഒരു മണിക്കൂറിലേറേ നീണ്ട കേടുവരാത്ത ഭക്ഷണസാധനങ്ങൾ വേർതിരിച്ച് പാക്ക് ചെയ്ത് എങ്ങിനെ വെയർഹൗസിൽ നിന്നും സ്റ്റോറികളിലേക്കും ഫൂഡ് ഡ്രൈവ് സെന്‍ററുകളിലേക്കും എത്തിക്കാമെന്ന പരിശീലനത്തിൽ ഏർപ്പെട്ടു. ഒരു ടീമെന്ന നിലയിൽ ഒരുമണിക്കുറിനുള്ളിൽ 350ലേറെ ഫൂഡ് പാക്കറ്റ് തയാറാക്കി. ഈ പാക്കറ്റുകൾ ദരിദ്രരായ കുട്ടികൾക്ക് നൽകും. ഈ പ്രവർത്തനങ്ങളിലുടെയെല്ലാം കാൻ യൂത്ത് വോളണ്ടിയർമാർ സാമൂഹ്യസേവനത്തിന്‍റെപ്രാധാന്യവും അതിന്‍റെ സ്വാധീനവും മനസിലാക്കാൻ സഹായിച്ചു. കാൻ യൂത്ത് ഫോറം ചെയർ ഷാഹിന കോഴിശേരി പരിപാടിക്ക് നേതൃത്വം നല്കി. ലിനു രാജ്, സമീർ മേനോൻ എന്നിവരും സഹായിച്ചു. കല്യാണീ പത്യാരി, ശിവദ ലിനു, ജോൺ രാജ്, ദർശ് മേനോൻ, അഭിരാമി അനിൽകുമാർ, ആൻഡ്രൂ സാം, ശ്രീഹരി നായർ, ഡാനിയേൽ ജോസഫ്, ഡേവിഡ് ജോസഫ്, ഇഷാൽ അഹമ്മദ് മച്ചിങ്ങൽ എന്നീ കുട്ടികളാണ് ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തത്. കാൻ പ്രസിഡന്‍റ് ഷിബു പിള്ള, വൈസ് പ്രസിഡന്‍റ് ശങ്കർ മന എന്നിവർ പങ്കെടുത്ത യുവ വോളണ്ടിയർമാരെ അഭിനന്ദിച്ചു. പ്രോഗ്രാമിനെകുറിച്ചുള്ള അഭിപ്രായങ്ങൾ കുട്ടികൾ പങ്കുവെച്ചു. കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ യൂത്ത് ഫോറം വരും ദിവസങ്ങളിൽ കുട്ടികൾക്കായി നൈപുണ്യവികസനത്തിനും, സാമുഹ്യസേവനത്തിനും വേണ്ടിയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്.


മിഷിഗണിൽ ട്രംപ് മുന്നിൽ; പെൻസിൽവേനിയയിൽ സമനില

മിഷിഗൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മിഷിഗൺ സംസ്ഥാനം റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നതായി സർവ്വേ. സർവേയിൽ പങ്കെടുത്ത മിഷിഗൺ വോട്ടർമാരിൽ 50 ശതമാനം പേർ ട്രംപിനെ പിന്തുണച്ചു. ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് 42 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. പെൻസിൽവേനിയയിൽ ട്രംപും ബൈഡനും ഒപ്പതിനൊപ്പമാണ്. ഇരുവരും 46 ശതമാനം വോട്ട് നേടി. 2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ രണ്ട് സംസ്ഥാനങ്ങളിലും ബൈഡനായിരുന്നു വിജയം നേടിയത്. അതേസമയം, മിഷിഗൺ വോട്ടർമാരിൽ 53 ശതമാനവും പെൻസിൽവാനിയ വോട്ടർമാരിൽ 52 ശതമാനവും പ്രസിഡന്‍റ് സ്ഥാനാർഥികളിൽ തങ്ങൾ അതൃപ്തരാണെന്ന് അറിയിച്ചു.


ബാങ്ക് കൊള്ള; ഹൂസ്റ്റണിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബാങ്കിൽ കയറി കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. 11, 12, 16 വയസ് പ്രായമുള്ള മൂന്ന് ആൺകുട്ടികളാണ് അറസ്റ്റിലായത്. പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നോർത്ത് ഹൂസ്റ്റണിലെ ഗ്രീൻസ്‌പോയിന്‍റ് ഏരിയയിലുള്ള വെൽസ് ഫാർഗോ ബാങ്കിൽ ഈ മാസം 14നായിരുന്നു സംഭവം. ഹൂഡികൾ ധരിച്ച് ബാങ്കിന്‍റെ ലോബിക്കുള്ളിൽ കയറിയ പ്രതികൾ മോഷണം നടത്തുകയായിരുന്നു. തു‌ടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.


ഡാളസിൽ വെടിവയ്പ്; രണ്ടു പേർ മരിച്ചു

ഡാളസ്: സൗത്ത് ഡാളസിൽ 18 വയസുള്ള രണ്ട് കൗമാരക്കാർ വെടിയേറ്റ് മരിച്ചു. ഡിക്സൺ അവന്യൂവിലെ 3800 ബ്ലോക്കിലെ ഒരു കൺവീനിയൻസ് സ്റ്റോറിലാണ് വെടിവയ്പ് നടന്നത്. വെടിയേറ്റ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇരുന്നവർക്കാണ് വെടിയേറ്റതെന്ന് ഡാളസ് പോലീസ് അറിയിച്ചു. വെടിവയ്പ്പിനെ തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.


ടെക്സസ് സ്പീക്കർ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു; കനത്ത മത്സരത്തിന് സാധ്യത

ഓസ്റ്റിൻ: വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ ടെക്സാസ് സ്പീക്കർ ഡെഡ് ഫെലൻ മത്സരിക്കുന്നു. മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിൽ അധികം വോട്ടുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മാത്രമല്ല എതിരാളി ഡേവിഡ് കോവിയേക്കാൾ കുറവ് വോട്ടുകുൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. രണ്ടു പേരും ഇപ്പോൾ റൺ ഓഫ് നേരിടുന്നു. റൺ ഓഫിൽ ജയിച്ചാലും ഇല്ലെങ്കിലും അടുത്ത വർഷം ആദ്യം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കണം. ആ മത്സരത്തിൽ താനായിരിക്കും ഫെലന്‍റെ എതിരാളി എന്ന് പ്രഖ്യാപിച്ചു പ്രതിനിധി ടോം ഒലിവേഴ്സൺ രംഗത്ത് വന്നിരിക്കുകയാണ്. 2017 മുതൽ റിപ്പബ്ലിക്കൻ ജനപ്രതിനിധി ആയിരിക്കുന്ന ഒലിവേഴ്സ്സൺ നിലവിലെ സ്‌പീക്കറുടെ കാലാവധി അവസാനിപ്പിക്കുവാനാണ് തന്‍റെ ശ്രമമെന്ന് പറഞ്ഞുകഴിഞ്ഞു. റൺ ഓഫിൽ കടുത്ത പരീക്ഷണം നേരിടുന്ന ഫെലന് ഒലിവേഴ്സ്സൺ വലിയ വെല്ലുവിളി ആണ് നൽകുന്നത്. രണ്ടു പേരും റിപ്പബ്ലിക്കനുകൾ ആണ്.നിലവിലെ കക്ഷി നില 86 (റിപ്പബ്ലിക്കൻ) 64 (ഡെമോക്രാറ്റ്) എന്നിങ്ങനെ ആണ്. അറ്റോർണി ജനറൽ കെൻ പാസ്റ്റനെ ഇഎംപീച്ചു ചെയ്യാൻ കൂട്ട് നിന്നു എന്ന ആരോപണം ഫെലിനു എതിരായി ഉണ്ട്. ടെക്സാസ് പ്രതിനിധി സഭയിൽ റിപ്പബ്ലിക്കനുകൾ തമ്മിൽ ചേരിപ്പോര് രൂക്ഷമായത് അറ്റോർണി ജനറലിനു എതിരായ നീക്കം ഉണ്ടായതിനു ശേഷം ആണ്. നിലവിൽ പ്രതിനിധി സഭയിലെ പല കമ്മിറ്റികളിലെയും ചെയർമാൻസ്ഥാനം ഡെമോക്രാറ്റിക്‌ അംഗങ്ങൾക്കും ഉണ്ട്. തങ്ങളുടെ പാർട്ടിയിൽ പെട്ടവർക്ക് മാത്രമേ ചർമം സ്ഥാനങ്ങൾ നൽകാവൂ എന്നൊരു ആവശ്യം റിപ്പബ്ലിക്കനുകൾ ഉന്നയിക്കുന്നു. താൻ സ്‌പീക്കർ ആയാൽ ഇങ്ങനെ ചെയ്യുവാൻ ശ്രമിക്കുമെന്ന് ഒലിവെർസോൺ പറയുന്നു. താൻ ഇപ്പോൾ റൺ ഓഫിൽ മാത്രം ശ്രദ്ധിക്കുകയാണെന്നു സ്പീക്കർ പറയുന്നു.


കോപ്പേല്‍ സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ഡാളസ്: ടെക്സസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ സിറ്റിയുടെ പ്രോടേം മേയറായ ബിജു മാത്യു ഇത് മൂന്നാം തവണയാണ് സിറ്റി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2018ൽ ബിജു മാത്യു മത്സരിക്കുമ്പോൾ കോപ്പേൽ സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിദേശത്ത് ജനിച്ച് വളർന്ന ഒരു വ്യക്തി കൗൺസിലിൽ വിജയിക്കുന്നത്. അന്ന് അദ്ദേഹം രണ്ട് എതിരാളികളെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. തുടർന്ന് 2021ൽ 35ലധികം വർഷമായി സിറ്റിയിൽ സ്ഥിര താമസക്കാരനായ മാർക്ക്‌ സ്മിത്ത് എന്ന ശക്തനായ എതിരാളിയെ പരാജയപ്പെടുത്തിയാണ് വിജയിച്ചതും പിന്നീട് പ്രോടേം മേയർ ആയതും. കോപ്പേൽ സിറ്റിയുടെ പ്ലേസ് സിക്സിൽ നിന്നാണ് 2024ൽ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. തിരുവല്ല എസി ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ്സ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് അമേരിക്കയിൽ എത്തിച്ചേർന്ന ബിജു മാത്യു പ്രസിദ്ധമായ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എൻജീനിയറിംഗിൽ ബിരുദവും തുടർന്ന് മാസ്റ്റേഴ്‌സും കരസ്ഥമാക്കിയ ശേഷമാണ് ഐ ടി മേഖലയിലെ ജോലിയുടെ ഭാഗമായി ഡാളസിലെ കോപ്പേൽ സിറ്റിയിൽ സ്ഥിരതാമസമാക്കുന്നത്. മാർത്തോമ്മാ സഭയുടെ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകാംഗമായ ബിജു മാത്യുവിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഐക്യരാഷ്ട്ര സഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറിയും എംപിയുമായ ശശി തരൂർ തുടങ്ങിയ നേതാക്കളുമായി നേരിട്ട് കണ്ട് അമേരിക്കയിലെ പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ അവസരം ലഭിച്ചിട്ടുണ്ട്.


നമഹ വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

എഡ്മിന്‍റൺ: ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ(നമഹ) വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. എഡ്മിന്‍റൺ മെഡോസ് എംഎൽഎ ജസ്‌വീർ ഡിയോൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്രിസ്റ്റീന ഗ്രേ (മിൽവുഡ് എംഎൽഎ), സാംസ്‌കാരിക സാമൂഹ്യ നേതാവ് മാറിയ സപ്പേട്ട, ഗോമതി ബുറാഡാ, ലോറ(ആൽബർട്ട യൂണിവേഴ്സിറ്റി), ബിനോജ് കുറുവായിൽ എന്നിവർ പ്രസ്തുത വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. നമഹ പ്രസിഡന്‍റ് രവി മാങ്ങാട്ടിന്‍റെ അധ്യക്ഷതയിൽ നടന്ന സെമിനാറിന് നമഹ സെക്രട്ടറി അജയ് പിള്ള നന്ദി പ്രകടിപ്പിച്ചു. നീതു ഡാക്സ്, വിസ്മയ എന്നിവർ എംസി‌യായിരുന്ന ചടങ്ങിന് സിദ്ധാർഥ് ലാൽ, വിപിൻ കുമാർ, പ്രജീഷ് എന്നിവർ നേതൃത്വം നൽകി.


യോങ്കേഴ്‌സ് സെന്‍റ് തോമസ് ഓർത്തഡോക്‌സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ്‌ രജിസ്‌ട്രേഷൻ ആരംഭിച്ചു

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്‍റെ രജിസ്‌ട്രേഷൻ കിക്കോഫിന് യോങ്കേഴ്‌സ് സെന്‍റ് തോമസ് ഓർത്തഡോക്‌സ് ഇടവകയിൽ മാർച്ച് പത്തിന് ആവേശകരമായ തുടക്കം കുറിച്ചു. അസി. വികാരി ഫാ. ജോബ്‌സൺ കോട്ടപ്പുറത്തിന്‍റെ മുഖ്യ കാർമ്മികത്വത്തിലും വികാരി വെരി റവ. ചെറിയാൻ നീലാങ്കൽ കോർഎപ്പിസ്‌കോപ്പോസിന്‍റെ സഹകരണത്തിലും നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന മീറ്റിംഗിൽ വികാരി കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ചെറിയാൻ പെരുമാൾ (ഫാമിലി കോൺഫറൻസ് സെക്രട്ടറി), ഷോൺ എബ്രഹാം (ജോയിന്‍റ് ട്രഷറർ), നോബിൾ വർഗീസ്, നിക്കോൾ & നോയൽ വർഗീസ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു ടീമിൽ. ജോസി മാത്യു (ഇടവക സെക്രട്ടറി), മാത്യു ജോർജ് (ഇടവക ട്രസ്റ്റി), എം. എം. എബ്രഹാം & എബ്രഹാം കെ തോമസ് (ഭദ്രാസന അസംബ്ലി അംഗങ്ങൾ), കുര്യാക്കോസ് വർഗീസ് & വർഗീസ് പാപ്പൻചിറ (മലങ്കര അസോസിയേഷൻ അംഗങ്ങൾ) എന്നിവർ വേദിയിൽ ചേർന്നു. ജോസി മാത്യു കോൺഫറൻസ് ടീമിന് സ്വാഗതം ആശംസിച്ചു. ചെറിയാൻ പെരുമാൾ കോൺഫറൻസിന്‍റെ തീയതി, വേദി, പ്രാസംഗികർ, തീം എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ നൽകി. ഷോൺ എബ്രഹാം രജിസ്ട്രേഷനെക്കുറിച്ച് സംസാരിക്കുകയും രജിസ്റ്റർ ചെയ്യാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ലേഖനങ്ങൾ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ സുവനീറിന് പിന്തുണ നൽകാനുള്ള അവസരം നിക്കോൾ വർഗീസ് വിശദീകരിച്ചു. കോൺഫറൻസിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്‍റർടൈൻമെന്‍റ് നൈറ്റിന്‍റെ ഭാഗമാകാൻ ഇടവക അംഗങ്ങളെ നോയൽ വർഗീസ് പ്രോത്സാഹിപ്പിച്ചു. കോൺഫറൻസിന്‍റെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന റാഫിളിനെക്കുറിച്ചും ആകർഷകമായ സമ്മാനങ്ങളെക്കുറിച്ചും നോബിൾ വർഗീസ് സംസാരിച്ചു. സ്പോൺസർഷിപ്പിലൂടെ കോൺഫറൻസിനെ പിന്തുണയ്ക്കാനുള്ള അവസരങ്ങളും അദ്ദേഹം വിശദീകരിച്ചു. ഇടവകയ്ക്കുവേണ്ടി സുവനീറിൽ ഉൾപ്പെടുത്തുന്നതിനുള്ള ആശംസകൾ വികാരി സമർപ്പിച്ചു. നിരവധി അംഗങ്ങൾ തങ്ങളുടെ രജിസ്ട്രേഷൻ സമർപ്പിച്ചും സുവനീറിൽ പരസ്യങ്ങളും ആശംസകളും നൽകിയും റാഫിൾ ടിക്കറ്റുകൾ വാങ്ങിയും കോൺഫറൻസിന് പിന്തുണ നൽകി. പുന്നൂസ് പുന്നൻ, സണ്ണി ജേക്കബ്, ജയിംസ് മാത്യു, രാജു വർഗീസ്, ബ്ലെസി ഫിലിപ്പ്, ജോർജുകുട്ടി ഉമ്മൻ തുടങ്ങിയവരാണ് പിന്തുണ അറിയിച്ചത്. ഇടവക വികാരിമാർ, ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവരുടെ ഉദാരമായ പിന്തുണക്കും സഹകരണത്തിനും ചെറിയാൻ പെരുമാൾ നന്ദി അറിയിച്ചു. ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ദൈവിക ആരോഹണത്തിന്‍റെ ഗോവണി എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്‌സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്‍റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (914 806 4595), ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (516 439 9087).


ചെറുപുഷ്പ മിഷൻ ലീഗിന്‍റെ ശുശ്രൂഷകൾ അതിമനോഹരം: മാർ റാഫേൽ തട്ടിൽ

ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ശുശ്രൂഷകൾ അതിമനോഹരവും സഭയ്ക്ക് വളരെ പ്രയോജനകരവും പ്രസക്തവുമാണെന്ന് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. ചെറുപുഷ്പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗിന്‍റെ അന്തർദേശീയ വാർഷികം ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപുഷ്പ മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്‍റ് ഡേവീസ് വല്ലൂരാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സീറോമലബാർ സഭാ ദൈവവിളി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ലോറൻസ് മുക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ദൈവവിളി കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് മാർ പീറ്റർ കൊച്ചുപുരക്കൽ, ഷിക്കാഗോ രൂപതാ ബിഷപ് മാർ ജോയി ആലപ്പാട്ട്, മിസിസാഗാ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ, യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മിഷൻ ലീഗ് അയർലൻഡ് സമിതി ജനറൽ സെക്രട്ടറി ജിൻസി ജോസഫ്, ഖത്തർ സമിതി ജോയിന്‍റ് സെക്രട്ടറി ജെന്നിഫർ അഭിലാഷ് എന്നിവർ ആശസകളർപ്പിച്ചു. മിഷൻ ലീഗ് അന്തർദേശീയ ജനറൽ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കൽ സ്വാഗതവും ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് നന്ദിയും പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുത്തു.


ജെയിംസ് കൂടല്‍ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ്

തിരുവനന്തപുരം: ജെയിംസ് കൂടലിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ നിയമിച്ചു. നിലവിൽ ഓവര്‍സീസ് ഇന്ത്യന്‍ കൾച്ചറൽ കോണ്‍ഗ്രസ് അമേരിക്ക നാഷണല്‍ ചെയർമാനാണ് ജെയിംസ് കൂടല്‍. അമേരിക്കയിൽ നിന്നുള്ള ലോക കേരളസഭാ അംഗമായും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാനായും പ്രവർത്തിക്കുന്ന അദ്ദേഹം ഹൂസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ മീഡിയ ചെയർമാനും എംഎസ്ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയർമാനുമാണ്. മലങ്കര കത്തോലിക്ക അമേരിക്ക കാനഡ പാസ്റ്ററൽ കൗൺസിൽ അംഗമാണ്. 1994 മുതല്‍ ബഹറനിലും 2015 മുതല്‍ യുഎസ്എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തി വരുന്ന അദ്ദേഹം പൊതുപ്രവര്‍ത്തനം, ജീവകാരുണ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ മുൻ ഗ്ലോബല്‍ ട്രഷററായിരുന്നു. ഇക്കാലയളവിൽ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്. അഖില കേരള ബാലജനസഖ്യത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. പത്തനംതിട്ട കോന്നി സ്വദേശിയാണ. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയൺ പ്രസിഡന്‍റ്, ബഹറിന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലുള്ള കോഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്‍റെ പേട്രന്‍, ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍, ബഹറിന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ്, നോര്‍ക്ക അഡൈ്വസറി ബോര്‍ഡ് അംഗം, കോണ്‍ഗ്രസ് കലഞ്ഞൂര്‍ മണ്ഡലം പ്രസിഡന്‍റ്, അടൂര്‍ താലൂക്ക് റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്‌ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.


ടെക്‌സസിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

ഓസ്റ്റിൻ: ടെക്സസിൽ പ്രീ കെജി വിദ്യാർഥികളുമായി പോയ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ബുഡയിലെ ടോം ഗ്രീൻ എലിമെന്‍ററി സ്കൂളിലെ വിദ്യാർഥികളുമായി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഒരു വിദ്യാർഥിയും മുതിർന്നയാളുമാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 44 വിദ്യാർഥികൾ അടക്കം അറുപതിനടുത്ത ആളുകൾ ബസിലുണ്ടായിരുന്നു.


കുച്ചിപ്പുടി നൃത്താവിഷ്കാരം "മൺസൂൺ അനുരാഗ' ഇന്ന് ന്യൂജഴ്സിയിൽ

ന്യൂജഴ്സി: മയൂര സ്കൂൾ ഓഫ് ആർട്സും സൃഷ്ടി സെന്‍റർ ഫോർ ആർട്സ് ആൻഡ് കൽച്ചറും സംയുക്തമായി അവതരിപ്പിക്കുന്ന മൺസൂൺ അനുരാഗ എന്ന കുച്ചിപ്പുടി നൃത്താവിഷ്കാരം ന്യൂജഴ്സി വെയിൻ റോസൻ പെർഫോമിംഗ് ആർട്സ് സെന്‍ററിൽ ഇന്ന് അരങ്ങേറുന്നു. പ്രശസ്ത സിനിമാ താരവും നർത്തകിയുമായ രചനാ നാരായണൻ കുട്ടിയും ട്രൈസ്റ്റേറ്റിലെ ഡാൻസ് അക്കാദമിയായ മയൂര സ്കൂൾ ഓഫ് ആർട്സിന്‍റെ അധ്യാപികയും പ്രശസ്ത നർത്തകിയുമായ ബിന്ധ്യ ശബരിയും ചേർന്നാണ് കുച്ചിപ്പുടി നൃത്താവിഷ്കാരം ഇന്ന് സ്റ്റേജിലെത്തിക്കുന്നത്. സിനിമാ താരം മോഹൻലാൽ കഴിഞ്ഞദിവസം മൺസൂൺ അനുരാഗയുടെ ഒഫീഷ്യൽ പോസ്റ്റർ ഉദ്ഘാടനം ചെയ്തിരുന്നു. ഈ ഷോയുടെ മലയാള അവതരണവും മോഹൻലാൽ തന്നെയാണ് അദ്ദേഹത്തിന്‍റെ സ്വന്തം ശബ്ദത്തിൽ ചെയ്തിരിക്കുന്നത്. ഇന്നും ഞായറാഴ്ചയുമായ ന്യൂജഴ്സിയിലും ന്യൂയോർക്കിലുമായി വെെകുന്നേരം ആറ് മുതൽ 8.30 വരെ നടത്തപ്പെടുന്ന ഈ ദൃശ്യശ്രവ്യ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രചന നാരായണൻകുട്ടിയും ബിന്ധ്യ ശബരിയും സംയുക്തമായി അറിയിച്ചു.


വിശാൽ മകാനിയെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് പോലീസ്

ടെക്‌സസ്: ടെക്‌സസിലെ പ്രോസ്‌പർ ഏരിയയിൽ നിന്നും കാണാതായ വിശാൽ മകാനിയെ(25) കണ്ടെത്താൻ ലൂയിസ്‌വില്ല പോലീസ് പൊതുജനസഹായം അഭ്യർഥിച്ചു. ലൂയിസ്‌വില്ലയിലാണ് വിശാലിനെ അവസാനമായി കണ്ടത്. വിശാലിനും അദേഹത്തിന്‍റെ കാറിനുമായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഈ മാസം രണ്ട് മുതലാണ് വിശാലിനെ കാണാതായത്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തിയാണ് വിശാൽ. ഇയാളുടെ കൈവശം തോക്ക് ഉണ്ടെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം നടന്നതായും എന്നാൽ കാണാതായ ആളുടെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലൂയിസ്‌വില്ല പോലീസ് പറയുന്നു.


ഡോ. ക്രിസ്‌‌ല ലാൽ ഫൊക്കാന യൂത്ത് പ്രതിനിധിയായി മത്സരിക്കുന്നു

ന്യൂയോർക്ക്: അമേരിക്കയിലെ പ്രഫഷണലുകളെ ഫൊക്കാനയുടെ ഭാഗമാക്കുന്നതിന്‍റെ ഭാഗമായി കാനഡയിൽ നിന്നുള്ള ഡോ. ക്രിസ്‌ല ലാലിനെ ഫൊക്കാന 2024 2026 കാലയളവിൽ യൂത്ത് പ്രതിനിധിയായി മത്സരിപ്പിക്കുന്നു. ചങ്ങനാശേരി ചങ്ങൻങ്കരി സ്വദേശിയായ ക്രിസ്‌ല ലാൽ കാനഡയിൽ നിന്നാണ് ഫൊക്കാനയിലേക്ക് വരുന്നത്. ബ്രോക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ സയൻസിൽ ഡിഗ്രിയും സെന്‍റ് ജോർജ് യൂണിവേഴിസിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദവും സ്വന്തമാക്കിയിട്ടുള്ള ക്രിസ്‌ല ഔദ്യോഗിക രംഗത്തിന് പുറമെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമാണ്. ബ്രോക്ക് മലയാളി അസോസിയേഷനനിലൂടെ സമൂഹത്തിന്‍റെ മുഖ്യധാരയിൽ സജീവമായ ക്രിസ്‌ല അക്കാദമിക രംഗത്തും നിറസാന്നിധ്യമാണ്. ബ്രോക്ക് മലയാളി അസോസിയേഷൻ ഇവന്‍റ് കോഓർഡിനേറ്റർ, പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ക്രിസ്‌ല നയാഗ്ര മലയാളി അസോസിയേഷൻ, നയാഗ്രാ സീറോമലബാർ ചർച്ച് യുവജന പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. 2020ൽ തിലകം എന്ന പേരിൽ ഒരു സാംസ്കാരിക പരിപാടിക്ക് നേതൃത്വം നൽകി. മലയാളത്തിന്‍റെ സാംസ്കാരിക ബോധം വളർത്തുന്നതിനും സമൂഹത്തിന്‍റെ ഐക്യം നിലനിർത്തുന്നതിനും വേണ്ടി രൂപപ്പെടുത്തിയ തിലകം പരിപാടിക്ക് കാനഡ മലയാളികളിൽ നിന്നും വലിയ പിന്തുണ ലഭിച്ചിരുന്നു. ആതുര സേവന രംഗത്ത് നിൽക്കുമ്പോഴും സാമൂഹ്യ സാംസ്കാരിക രംഗത്തും സജീവമാകുന്ന ക്രിസ്‌ല നല്ലൊരു നർത്തകി കൂടിയാണ്. വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്ന ഡോ. ക്രിസ്‌ല ഫൊക്കാനയിലേക്ക് കടന്നുവരുമ്പോൾ അത് ഈ സംഘടനയുടെ വളർച്ചയുടെ ഭാഗമായിരിക്കുമെന്ന് 2024 2026 കാലയളവിലെ പ്രസിഡന്‍റെ സ്ഥാനാർഥി ഡോ. കല ഷഹി അറിയിച്ചു.


യുഎസിൽ പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു

ന്യൂയോർക്ക്: അമേരിക്കയിൽ ജനിതകമാറ്റം വരുത്തിയ പന്നിയിൽനിന്നുള്ള വൃക്ക വിജയകരമായി മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. ബോസ്റ്റണിലെ മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണു 62 വയസുകാരനായ റിച്ചാർഡ് സ്ലേമാനിൽ വൃക്ക ഘടിപ്പിച്ചത്. സ്ലേമാൻ സുഖം പ്രാപിച്ചു വരികയാണെന്നും ഉടൻ ഡിസ്ചാർജ് ചെയ്യപ്പെടുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഹാനികരമായ ജീനുകൾ നീക്കം ചെയ്യുന്നതിനും അനുയോജ്യമായ മനുഷ്യജീനുകൾ ചേർക്കുന്നതിനുമായി ജനിതകമായി എഡിറ്റ് ചെയ്ത ഒരു പന്നിയിൽനിന്നുള്ള വൃക്ക ആണു രോഗിക്കു നൽകിയത്. ലോകത്തിലാദ്യമായിയാണ് പന്നിയുടെ വൃക്ക ഒരാളിലേക്ക് വിജയകരമായി മാറ്റിവയക്കുന്നത്. നേരത്തെ, മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യരിൽ പന്നിയുടെ വൃക്കകൾ താത്കാലികമായി മാറ്റിവച്ചിരുന്നു. 2022 ജനുവരിയിൽ മേരിലാൻഡ് സർവകലാശാലയിലെ ഡോക്ടർമാർ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം 57 വയസുകാരനിൽ മാറ്റിവച്ചിരുന്നു. പക്ഷേ രണ്ടു മാസത്തിനുശേഷം അദ്ദേഹം മരിച്ചു.


‘സീറോത്സവം’ സംഗീത നിശയുടെ ടിക്കറ്റ് ഉദ്ഘാടനം നിർവഹിച്ചു

ഷിക്കാഗോ: ബെൽവുഡിലുള്ള മാർത്തോമ്മാ ശ്ലീഹാ കത്തീഡ്രൽ ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘സീറോത്സവം 2024’ എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്‍റെ ഉദ്ഘാടനം ഷിക്കാഗോ രൂപത ബിഷപ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. പരിപാടിയുടെ ഗ്രാന്‍റ് സ്പോൺസറായ അച്ചാമ്മ അലക്സ് മരുവിത്ത ദമ്പതികൾക്ക് ആദ്യ ടിക്കറ്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പിള്ളിയും കത്തീഡ്രൽ കൈക്കാരന്മാരായ ബിജി സി. മാണി, സന്തോഷ് കാട്ടുക്കാരൻ, ബോബി ചിറയിൽ, വിവിഷ് ജേക്കബ് എന്നിവരും സന്നിഹിതരായിരുന്നു. മലയാളത്തിന്‍റെ പ്രിയ ഗായകരായ ബിജു നാരായണനും റിമി ടോമിയും ചേർന്ന് നയിക്കുന്ന സ്വരരാഗങ്ങൾ ചെയ്തിറങ്ങുന്ന സീറോത്സവം സംഗീത പ്രേമികൾക്ക് ഒരു മനോഹര സംഗീത സായാഹ്നമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. നെപ്പർ വില്ലയിലുള്ള യെല്ലോ ബോക്സിൽ വച്ച് ഏപ്രിൽ 21ന് വൈകുന്നേരമാണ് ഈ കലാവിരുന്ന് നടത്തപ്പെടുന്നത്. സംഗീത നിശയുടെ ഭാഗമകാൻ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ബിജി സി. മാണി 847 650 1398, വിവിഷ് ജേക്കബ് 773 499 2530, രഞ്ജിത്ത് ചെറുവള്ളി 312 608 8171, സന്തോഷ് കാട്ടൂക്കാരൻ 773 469 5048, ബോബി ചിറയിൽ 847 281 6808, ഷാരോൺ തോമസ് 630 520 8938, ഡേവിഡ് ജോസഫ് 847 730 7765.


ഷിക്കാഗോ സെന്‍റ് മേരീസിൽ വി. യൗസേപ്പിന്‍റെ തിരുനാൾ ആഘോഷിച്ചു

ഷിക്കാഗോ: ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വി. യൗസേപ്പിന്‍റെ തിരുനാൾ ഭക്ത്യാദരപൂർവം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്‍റെ കാർമികത്വത്തിൽ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങൾ നടത്തപ്പെട്ടത്. തിരുക്കർമങ്ങൾക്ക് ശേഷം ഇടവകയിൽ ജോസഫ് നാമധാരികളെ പ്രത്യേകം അനുഗ്രഹിക്കുകയും തിരുനാൾ പ്രസുദേന്തിമാരായി കടന്നുവന്ന കുടുംബങ്ങൾക്ക് വി. യൗസേപ്പിന്‍റെ ചിത്രങ്ങൾ വെഞ്ചിരിച്ച് ഉപഹാരമായി നൽകുകയും ചെയ്തു. കഴുന്നെടുത്ത് പ്രാർഥിക്കുവാനും പാച്ചോർ നേർച്ചയിൽ പങ്കെടുക്കുവാനും തിരുനാളിന്‍റെ ഭാഗമായി സൗകര്യങ്ങൾ ഒരുക്കിയിരുന്നു. തിരുനാൾ കർമങ്ങൾക്ക് വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, സെക്രട്ടറി സി. സിൽവേറിയസ് എന്നിവരോടൊപ്പം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ജോർജ് മറ്റത്തിൽപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.


ലോകകപ്പ് ട്രോഫി പര്യടനത്തിന് ന്യൂയോർക്കിൽ തുടക്കം

ന്യൂയോർക്ക്: ‌ട്വന്‍റി 20 ലോകകപ്പ് ട്രോഫി പര്യടനത്തിന് ന്യൂയോർക്കിൽ തുടക്കമായി. വെസ്റ്റ് ഇൻഡീസ് മുൻ ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും യുഎസ് ക്രിക്കറ്റ് താരം അലി ഖാനും ചേർന്ന് പര്യടനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിൽ ഇരുവരും ചേർന്നാണ് ദീപം തെളിയിച്ചത്. യുഎസിലും വെസ്റ്റ് ഇൻഡീസിലും ജൂണിൽ നടക്കുന്ന ‌ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി ആണ് ട്രോഫി പര്യടനം നടത്തുന്നത്. പരിപാടിയുടെ ഭാഗമാ‌യി 15 രാജ്യങ്ങളിൽ ട്രോഫി എത്തിക്കും.


സുവിശേഷ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു

ഷിക്കാഗോ: ഫാ.ഏബ്രഹാം മുത്തോലത്ത് രചിച്ച "ജോയ് ഓഫ് ദ വേര്‍ഡ്' എന്ന ഗ്രന്ഥത്തിന്‍റെ രണ്ടാം വാല്യം കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഷിക്കാഗോയില്‍ പ്രകാശനം ചെയ്തു. ബോംബെയിലെ സെന്‍റ് പോള്‍ പബ്ലിക്കേഷന്‍ അച്ചടിച്ചു വിതരണം ചെയ്യുന്ന ഗ്രന്ഥത്തിന്‍റെ ഒന്നാം വാല്യത്തിന്‍റെ തുടര്‍ച്ചയാണിത്. സീറോമലബാര്‍ സഭയുടെ ഞായറാഴ്ചത്തെ സുവിശേഷ വായനകളുടെ സവിസ്തരവ്യാഖ്യാനമാണ് ഫാ. മുത്തോലത്ത് രണ്ടു വാല്യങ്ങളിലായി നല്‍കുന്നത്. വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയണുകളുടെ വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളുമടങ്ങുന്ന സമ്മേളനത്തില്‍ വച്ച് പുസ്തകത്തിന്‍റെ കോപ്പി വികാരി ജനറാള്‍ മോണ്‍ തോമസ് മുളവനാലിനു നല്കിക്കൊണ്ടാണ് മാര്‍ മൂലക്കാട്ട് പുസ്തകത്തിന്‍റെ വിതരണോദ്ഘാടനം നിര്‍വഹിച്ചത്. പുസ്തകപ്രകാശനവേളയില്‍ മാര്‍ മൂലക്കാട്ട് ഗ്രന്ഥകാരനായ ഫാ.മുത്തോലത്തിന്‍റെ കഠിനാധ്വാനത്തെയും ആഴമായ ബൈബിള്‍ പഠനത്തെയും പ്രശംസിച്ചു സംസാരിച്ചു. ഫാ. മുത്തോലത്ത് എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു.


നോർത്ത് അമേരിക്ക ഭദ്രാസന മാർത്തോമ്മാ യുവജന സഖ്യ പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച

ന്യൂയോർക്ക്: നോർത്ത് അമേരിക്ക ഭദ്രാസന മാർത്തോമ്മാ യുവജന സഖ്യത്തിന്‍റെ 2024ലെ പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച രാത്രി 8.30ന്(ഇഎസ്ടി) സൂമിലൂടെ നടത്തുന്നു. ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ്. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം നിർവഹിക്കും. സമ്മേളനത്തിൽ റവ. ഷെറിൻ ടോം മാത്യൂസ് (വികാരി ബാൾട്ടിമോർ മാർത്തോമ്മാ പള്ളി) തീം ടോക്ക് നടത്തും.സമ്മേളനത്തിൽ ഭദ്രാസനത്തിലെ എല്ലാ യുവജനങ്ങളും പ്രാർഥനാപൂർവം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു സൂം മീറ്റിംഗ് ഐഡി: 654 554 2532, പാസ്‌കോഡ്: 77777.


ആശാൻ അനുസ്മരണം: സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നിർവഹിക്കും

വാഷിംഗ്ടൺ ഡിസി: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക(ലാന) സംഘടിപ്പിക്കുന്ന ആശാൻ അനുസ്മരണത്തോട് അനുബന്ധിച്ച് ശനിയാഴ്ച രാവിലെ പത്തിന് സൂമിലൂടെ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. “ആശാൻ കവിതയും സ്നേഹഭാവനയുടെ വിമോചനമൂല്യവും” എന്ന വിഷയത്തെ അധികാരിച്ചാണ്‌ പ്രഭാഷണം. തുടർന്ന് നടക്കുന്ന ചർച്ചയിൽ അവതരിപ്പിച്ച വിഷയത്തെ ആസ്പദമാക്കിയും ആശാൻ കവിതകളെ സംബന്ധിച്ച് പൊതുവായും സംവാദവും ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ ശനിയാഴ്ച പങ്കുചേരാവുന്നതണ്‌. എല്ലാ സാഹിത്യാസ്വാദകരെയും സ്വാഗതം ചെ‌യ്യുന്നതാ‌യി സംഘാടകർ അറിയിച്ചു. സൂം മിറ്റിംഗ് ലിങ്ക്: https://us02web.zoom.us/j/87264717774


വനിതാ ദിനം ആഘോഷിച്ച് മലയാളി അസോസിയേഷൻ ഓഫ് ടാമ്പ

ടാമ്പ: മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര വനിതാ ദിനം ആഘോഷിച്ചു. ടാമ്പയിലെ ശ്രീ അയ്യപ്പ ടെംപിൾ ഹാളിലാണ് ആഘോഷ പരിപാടി അരങ്ങേറിയത്. പീഡിയാട്രീഷ്യനും നൃത്തം, കിക്ക്ബോക്സിംഗ്, യോഗ തുടങ്ങിയവ സമന്വയിപ്പിച്ച ബോളിസോൾഫിറ്റ് എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകയുമായ ഡോ. പായൽ പട്ടേൽ മുഖ്യാതിഥിയായ സമ്മേളനത്തിൽ എംഎസിഎഫ് പ്രസിഡന്‍റ് എബി തോമസ് സ്വാഗതം ആശംസിച്ചു. സ്ത്രീകളുടെ നേട്ടങ്ങളെ അഭിനന്ദിക്കാനും ലിംഗ സമത്വം പ്രോത്സാഹിപ്പിക്കാനും അതോടൊപ്പം കൂടുതൽ സ്ത്രീകൾ മുഖ്യധാരയിലേക്ക് കടന്നുവരേണ്ടതിന്‍റെ ആവശ്യകതയും പായൽ ആശംസാപ്രസംഗത്തിൽ ഓർമപ്പെടുത്തി. കഴിഞ്ഞ വർഷങ്ങളിൽ എംഎസിഎഫിന്‍റെ പ്രവർത്തനവിജയത്തിൽ നിർണായക പങ്കുവഹിച്ച എട്ട് വനിതകളെ ചടങ്ങിൽ ആദരിച്ചു. അഞ്ജലി അരുണായിരുന്നു പരിപാടിയുടെ അവതാരക. തുടർന്ന് യോഗ, കലാപരിപാടികൾ, ഗെയിംസ്, ഡിജെ, കരോക്കേ തുടങ്ങിയ രസകരമായ വിവിധ പരിപാടികൾ നടത്തപ്പെട്ടു. സംരംഭക കൂടിയായ രഞ്ജുഷ മണികണ്ഠൻ തയാറാക്കിയ മനോഹരമായ കേക്ക് ചടങ്ങിന് മധുരം പകർന്നു. ടാമ്പ പരിസരത്തുള്ള വനിതാ സംരംഭകരുടെ വിവിധ ബൂത്തുകളും അതോടൊപ്പം പ്രവർത്തിക്കുകയും തങ്ങളുടെ ഉത്പന്നങ്ങൾ ആളുകളിലേക്ക്‌ എത്തിക്കുവാനും ഇത് മൂലം അവസരം ലഭിച്ചു. ആഘോഷങ്ങൾക്ക് രഞ്ജുഷ മണികണ്ഠൻ,വിശാഖ കൗശിക്, വീണ മോഹൻ, അമിത സുവർണ തുടങ്ങിയ അംഗങ്ങൾ നേതൃത്വം നൽകി. അതോടൊപ്പം ഭാരവാഹികളായ എബി തോമസ്, സുജിത് കുമാർ, റെമിൻ മാർട്ടിൻ, അരുൺ ഭാസ്കർ, ജോബി കളപ്പുരയിൽ തുടങ്ങിയ ഏറെ പേരുടെ സഹകരണവും ഇതിന്‍റെ വിജയത്തിൽ പങ്കുവഹിച്ചു. കമ്മിറ്റി അംഗമായ നീനു ചോരത്തു നയിച്ച ഡിജെയോടുകൂടി ആഘോഷരാവിന് സമാപനമായി.


ആൽവിൻ രാജന്‍റെ സംസ്കാരം വെള്ളിയാഴ്ച

ഡാളസ്: ഡാളസിൽ ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവ് ആൽവിൻ രാജന്‍റെ(31) സംസ്കാരവും പൊതുദർശനവും വെള്ളിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ കിഴക്കേതിൽ ആലുംമൂട്ടിൽ നഗരൂർ വീട്ടിൽ രാജൻ വൽസമ്മ ഏബ്രഹാം ദമ്പതികളുടെ മൂത്ത മകനായിരുന്നു ആൽവിൻ. ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാഗമാണ്. ആമസോൺ കമ്പനിയുടെ ജീവനക്കാരനായിരുന്നു. ശനി‌യാഴ്ച ജോലി കഴിഞ്ഞ് മടങ്ങവേയാണ് അപകടം സംഭവിച്ചത്. സഹോദരൻ: ആരൻ ഏബ്രഹാം. Funeral Service: Friday, March 22, 2024,Starts at 9:30 am (Central time) Sharon Fellowship Chruch, 940 Barnes Bridge Rd, Mesquite, TX 75150 Burial: Friday, March 22, 2024,Starts at 1:00 pm (Central time) New Hope Memorial Gardens,500 US Highway 80 E, Sunnyvale, TX 7518 Live Stream: provisiontv.in വാർത്ത: സാം മാത്യു


ഷിക്കാഗോ സെന്‍റ് മേരീസ് ഇടവകയുടെ ഭവന നിർമാണ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രധാന തിരുനാളിനോട് അനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ ഭവനനിർമാണപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭവനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു. 2023ലെ പ്രധാന തിരുനാളിന്‍റെ പ്രസുദേന്തിമാരായിരുന്ന വനിതകൾ ഒന്നുചേർന്ന് ഏറ്റെടുത്തുനടത്തുന്ന പദ്ധതിയാണ് കാരുണ്യ ഭവനനിർമാണ പദ്ധതി. ഭവനരഹിതർക്ക് കൈത്താങ്ങാകുവാൻ വനിതകൾ തെരെഞ്ഞെടുത്തത് കോട്ടയം അതിരൂപതയിലെ ഹൈറേഞ്ച് പഠമുഖം ഫൊറോനായിലെ വിവിധ ഇടവകളിൽ നിന്നുള്ള എട്ട് കുടുംബങ്ങളെയാണ്. ജനുവരിയിൽ നോർത്ത് അമേരിക്കൻ ക്നാനായ റീജിയൺ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, അതാത് ഇടവക വികാരിമാരുടെ സാന്നിധ്യത്തിൽ ആദ്യ ഭവനങ്ങളുടെ തറക്കല്ലിടീൽ ചടങ്ങുകൾ നിർവഹിച്ചു. സമയബന്ധിതമായി ഓരോ ഭാവനങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ ഇതിനകം തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്ന് സെന്‍റ് മേരീസ് ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ, ജോജോ അനാലിൽ, ജിനോ കക്കാട്ട് എന്നിവരടങ്ങിയ കോഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. സെലിൻ ചൊള്ളമ്പേൽ ചെയർ പേഴ്‌സണായും, മഞ്ജു കല്ലിടുക്കിൽ, സ്റ്റോപ്പി പോളക്കൽ, ലിയാ കുന്നശേരി, സിജു കൂവക്കാട്ടിൽ, ഡോളി കിഴക്കേക്കുറ്റ്, സിജു വെള്ളാരംകാലായിൽ, മഞ്ജു ആനാലിൽ, ജീനാ കണ്ണച്ചാംപറമ്പിൽ, ജിഷ പൂത്തറ എന്നിവർ അംഗങ്ങളുമായുള്ള പതിമൂന്നംഗ കമ്മിറ്റിയാണ് ഭവനനിർമാണ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. തിരുനാളിന്‍റെ ഭാഗമായും അതിനു ശേഷവും ഉദാരമായി സാമ്പത്തിക സഹായങ്ങൾ ചെയ്തുകൊണ്ട് ഈ ഭവനനിർമാണപദ്ധതിയെ ഹൃദയത്തിലേറ്റിയ എല്ലാ വനിതകൾക്കും ഇടവകാംഗങ്ങൾക്കും ഇടവകയുടെ പേരിലുള്ള നന്ദി അറിയിക്കുന്നതായി ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. 2024ലെ പ്രധാനത്തിരുനാളിന് മുൻപായി എല്ലാ ഭവനങ്ങളും പൂർത്തിയാക്കികൊണ്ട് ഹൈറേഞ്ചിലെ കുടുംബങ്ങൾക്ക് കൈത്താങ്ങാകുവാൻ സാധിക്കുമെന്നുള്ള പ്രത്യാശയോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്ന് അദ്ദേഹം അറിയിച്ചു. ഈ കാരുണ്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റിയംഗങ്ങളുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അറിയിച്ചു.


ഐപിസി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലുള്ള ഐപിസി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐപിസി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്‍റെ ജനറല്‍ ബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി ഐപിസി ഹെബ്രോണ്‍ ഹൂസ്റ്റണിലെ സീനിയര്‍ പാസ്റ്ററായ ഡോ. വില്‍സണ്‍ വര്‍ക്കിയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റായി ബഥേല്‍ ഐപിസി സെന്‍ററിന്‍റെ അസോസിയേറ്റ് പാസ്റ്ററായ സാം അലക്‌സിനെയും സെക്രട്ടറിയായി ക്രിസ്ത്യൻ അസംബ്ലിയുടെ സഹശുശ്രൂഷകനായ പാസ്റ്റര്‍ തോമസ് ജോസഫിനെയും ട്രഷററായി ജോണ്‍ മാത്യുവിനെയും തെരഞ്ഞെടുത്തു. മിഷ്യന്‍ കോഓര്‍ഡിനേറ്ററായി സ്റ്റീഫന്‍ സാമുവേലിനെയും മീഡിയ കോഓര്‍ഡിനേറ്ററായി ഫിന്നി രാജു ഹൂസ്റ്റണിനെയും തെരഞ്ഞെടുത്തു. വര്‍ഷിപ്പ് കോഓര്‍ഡിനേറ്ററായി കെ.സി. ജേക്കബിനെയും യൂത്ത് കോര്‍ഡിനേറ്ററായി പാസ്റ്റര്‍ ജോഷിൻ ജോണും ലേഡീസ് കോഓര്‍ഡിനേറ്ററായി ഡോ. മേരി ഡാനിയെയും തെരഞ്ഞെടുത്തു.


16 ദശലക്ഷം വർഷം പഴക്കമുള്ള ഡോൾഫിന്‍റെ ഫോസിൽ പെറുവിൽ കണ്ടെത്തി

ലിമ: പെറുവിൽ നിന്ന് കണ്ടെത്തിയ 16 ദശലക്ഷം വർഷം പഴക്കമുള്ള ഡോൾഫിന്‍റെ തലയോട്ടിയുടെ ഫോസിൽ ശാസ്ത്രജ്ഞർ അനാച്ഛാദനം ചെയ്തു. നാപോ നദിയിൽ നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റി സ്പോൺസർ ചെയ്ത 2018 ലെ പര്യവേഷണത്തിനിടെയാണ് ശാസ്ത്രജ്ഞർ ഫോസിൽ കണ്ടെത്തിയത്. തെക്കേ അമേരിക്കയിലെ നദിയിൽ വസിച്ചിരുന്ന മൂന്നു മുതൽ 3.5 മീറ്റർ വരെ (9.8 മുതൽ 11.4 അടി വരെ) നീളമുള്ള ഡോൾഫിന്‍റേതാണ് തലയോട്ടിയെന്ന് പാലിയന്‍റോളജിസ്റ്റ് റോഡോൾഫോ സലാസ് പറഞ്ഞു. പെറുവിയൻ പുരാണ ജീവിയായ യകുറുനയുടെ പേരായ പെബനിസ്റ്റ യാകുറുന എന്ന് ഈ ഫോസിലിന് പേരിട്ടു. ഈ ഡോൾഫിൻ ഇന്ത്യയിലെ ഗംഗാ നദിയിലെ ഡോൾഫിനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റോഡോൾഫോ സലാസ് പറഞ്ഞു. രണ്ട് ഡോൾഫിനുകളുടെയും പൂർവികർ മുമ്പ് സമുദ്രത്തിലാണ് താമസിച്ചിരുന്നതെന്നും സലാസ് വ്യക്തമാക്കി. ‌ ഈ ഡോൾഫിനുകൾ ആമസോണിലെയും ഇന്ത്യയിലെയും ശുദ്ധജല പരിതസ്ഥിതിയിലാണ് ജീവിച്ചിരുന്നത്. സങ്കടകരമെന്നു പറയട്ടെ, ആമസോണിൽ ഉണ്ടായിരുന്നവയ്ക്ക് വംശനാശം സംഭവിച്ചു, പക്ഷേ ഇന്ത്യയിലുണ്ടായിരുന്നവ അതിജീവിച്ചു.സലാസ് കൂട്ടിച്ചേർത്തു.


സിഎഎ: ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ച് യുഎസിലെയും കാനഡയിലെയും ഹിന്ദു സംഘടനകൾ

ന്യൂയോർക്ക്: പൗരത്വ ഭേദഗതി നിയമം കൊണ്ടുവരാനുള്ള ഇന്ത്യൻ സർക്കാരിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യുഎസിലെയും കാനഡയിലെയും ഹിന്ദു സംഘടനകൾ. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള സർക്കാരിന്‍റെ തീരുമാനം അഭിനന്ദനാർഹമായ നടപടിയാണെന്ന് ഹിന്ദു ഫോറം കാനഡ പറഞ്ഞു. മതന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശങ്ങളെയും സിഎഎ സംരക്ഷിക്കുമെന്ന് യുഎസ് ആസ്ഥാനമായുള്ള അഭിഭാഷക ഗ്രൂപ്പായ കോയലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക അഭിപ്രായപ്പെട്ടു. മാതൃരാജ്യത്ത് നിഷേധിക്കപ്പെട്ട മനുഷ്യരുടെ അവകാശങ്ങൾ സിഎഎയിലൂടെ ഇന്ത്യ സംരക്ഷിക്കുകയാണെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പറഞ്ഞു.


ഒന്നരവയസുകാരി പട്ടിണി കിടന്നു മരിച്ചു; കുട്ടിയെ തനിച്ചാക്കി അവധിക്കാലം ആഘോഷിക്കാൻ പോയ മാതാവിന് ജീവപര്യന്തം തടവ്

ക്ലീവ്‌ലാൻഡ്: 16 മാസം പ്രായമുള്ള മകളെ വീട്ടിൽ ഉപേക്ഷിച്ച് അവധിക്കാലം ആഘോഷിക്കാൻ മാതാവ് പോയതിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി. ഒഹായോ സ്വദേശിയായ അമ്മയെ പരോളിന് അർഹതയില്ലാത്ത ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. പ്രതിയായ ക്രിസ്റ്റൽ കാൻഡെലാരിയോ (32) കുറ്റസമ്മതം നടത്തിയിരുന്നതായി പ്രോസിക്യൂട്ടർമാർ അറിയിച്ചു. 2023 ജൂണിൽ ഡിട്രോയിറ്റിലേക്കും പ്യൂർട്ടോറിക്കോയിലേക്കും അവധിക്കാലം ആഘോഷിക്കാൻ പോയപ്പോൾ കാൻഡലാരിയോ മകൾ ജെയ്ലിനെ അവരുടെ ക്ലീവ്‌ലാൻഡിലെ വീട്ടിൽ ഉപേക്ഷിച്ചതായി അധികൃതർ പറഞ്ഞു. 10 ദിവസത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . പട്ടിണിയും കടുത്ത നിർജ്ജലീകരണവും മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. വിഷാദരോഗവും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളുമായി മല്ലിടുന്ന കാൻഡലാരിയോ കുഞ്ഞ് നഷ്ടപ്പെട്ടതിൽ തനിക്ക് വളരെയധികം വേദനയുണ്ട്, സംഭവിച്ച എല്ലാ കാര്യങ്ങളിലും താൻ അങ്ങേയറ്റം വേദനിക്കുന്നുവെന്നും പറഞ്ഞു.


ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് ആംഗലേയ സാഹിത്യ കൃതികൾ ക്ഷണിക്കുന്നു

ന്യൂജഴ്സി: അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്കാരങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്കാരങ്ങൾക്ക് ആംഗലേയ സാഹിത്യ രചനകൾ ക്ഷണിക്കുന്നു. നോർത്ത് അമേരിക്കയിലും കാനഡയിലും താമസിക്കുന്ന മലയാളി എഴുത്തുകാർ പലരും ഇംഗ്ലീഷ് ഭാഷയിലും സാഹിത്യ സപര്യ തുടരുന്നുണ്ട്. അവരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള രചനകൾകൂടി 2024ലെ പുരസ്കാരത്തിനായി ക്ഷണിക്കുവാൻ അവാർഡ് കമ്മിറ്റി താത്പര്യപ്പെടുന്നതായി കമ്മിറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു. ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്‍ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന ഫെഡറേഷന്‍ ഓഫ് കേരള അസ്‌സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ 21ാമത് ദേശീയ കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വച്ചാണ് തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്. മലയാള ഭാഷയെയും സാഹിത്യത്തെയും എഴുത്തുകാരെയും എന്നും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഫൊക്കാനയുടെ ആരംഭകാലം മുതൽ ഫൊക്കാന സാഹിത്യ അവാർഡുകൾ നൽകി വരുന്നത്. 1982ൽ ഫൊക്കാന രൂപം കൊണ്ടതു മുതൽ ആരംഭിച്ച ഫൊക്കാനയുടെ സാഹിത്യ പുരസ്കാരങ്ങൾ ഇന്ന് ലോകം മുഴുവനുമുള്ള മലയാള സാഹിത്യ പ്രേമികളുടെ അംഗീകരമേറ്റു വാങ്ങിയതാണ്. മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യ പുരസ്കാരങ്ങളുടെ ശ്രേണിയിൽ വരെ എത്തി നിൽക്കുന്ന ഫൊക്കാന സാഹിത്യ പുരസ്ക്കാരത്തിന് മലയാളത്തിലെ മണ്മറിഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടനവധി പ്രശസ്തരായ സാഹിത്യകാരന്മാർ അർഹരായിട്ടുണ്ട്. വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരുടെ രചനകളിൽ നിന്നാണ് കൃതികളെ തെരഞ്ഞെടുക്കുന്നത്. രചനകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 20 ആയിരിക്കും. 2022 മേയ് ഒന്നു മുതൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് അവാർഡിനു പരിഗണിക്കുക. പുരസ്കാരത്തിന് പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നു പ്രതികൾ താഴെ പറയുന്ന വിലാസത്തിൽ അയച്ചുതരണമെന്ന് സംഘാടകർ അറിയിച്ചു. Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA, Phone: +1 2019516801. പുരസ്കാരത്തിനായി ലഭിക്കുന്ന സാഹിത്യ കൃതികൾ പ്രഗത്ഭരായ സാഹിത്യകാരന്മാർ അടങ്ങിയ ജഡ്ജിംഗ്‌ പാനൽ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമായിരിക്കും ജേതാക്കളെ നിർണയിക്കുകയെന്ന് എന്ന് ഗീതാ ജോര്‍ജ് കോഓർഡിനേറ്ററും ബെന്നി കുര്യൻ ചെയർമാനും സണ്ണി മറ്റമന കോചെയറുമായിട്ടുള്ള കമ്മിറ്റി അറിയിച്ചു. അവാർഡുകൾ സംബന്ധിച്ച കൂടുതകൾ വിവരങ്ങൾ അറിയുവാൻ ഫൊക്കാന വെബ് സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്:വെബ്സൈറ്റ്: http://fokanaonline.org/Email: fokana2024literary@gmail.comPhone: +1 2019516801


സാബു എം. ജേക്കബിന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു

ന്യൂയോർക്ക്: ട്വന്‍റി20 പാർട്ടിയുടെ സാരഥിയും കിറ്റക്സ് എംഡിയുമായ സാബു എം. ജേക്കബിന് അമേരിക്കൻ മലയാളികൾ ന്യൂയോർക്കിൽ വമ്പിച്ച സ്വീകരണം നൽകുന്നു. ന്യൂയോർക്ക് ലോംഗ് ഐലൻഡിലുള്ള അമേരിക്കൻ മലയാളികൾ സാബു എം. ജേക്കബിന് ഞായറാഴ്ച വൈകുന്നേരം 5.30ന് എൽമോണ്ടിലുള്ള കേരള സെന്‍ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) സ്വീകരണം നൽകുന്നത്. സ്വീകരണ യോഗത്തിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.


ട്രംപിനെ അംഗീകരിക്കില്ലെന്ന് ആസാ ഹച്ചിൻസൺ സെയ്ഡിൻ

ന്യൂയോർക്ക്: ഈ വർഷം നടക്കുന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ താൻ അംഗീകരിക്കില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ പ്രസിഡന്‍റ് സ്ഥാനാർഥി ആസാ ഹച്ചിൻസൺ സെയ്ഡിൻ പറഞ്ഞു. റിപ്പബ്ലിക്കൻ പ്രസിഡന്‍റ് പ്രൈമറിയിൽ നിന്നും പിന്മാറിയവരിൽ ട്രംപിനെ അംഗീകരിക്കില്ലെന്ന് പറയുന്ന ആദ്യത്തെ സ്ഥാനാർഥിയല്ല ഹച്ചിൻസൺ. സൗത്ത് കരോലെെന ഗവർണർ നിക്കി ഹേലി ഈ മാസം ആദ്യം മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് മുൻപും സമാന നിലപാട് സ്വീകരിച്ചിരുന്നു. മുൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസും ട്രംപിനെ അംഗീകരിക്കില്ലെന്ന് പരസ്യമായി നിലപാട് എടുത്തിട്ടുണ്ട് മാസം റിപ്പബ്ലിക്കൻ പാർട്ടി നോമിനേഷൻ ഉറപ്പാക്കിയിരുന്നു. അദ്ദേഹവും പ്രസിഡന്‍റ് ജോ ബൈഡനും തമ്മിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരം ഉറപ്പിച്ചു. ജോ ബൈഡനെയും ഹച്ചിൻസൺസെയ്ഡിൻ അനുകൂലിക്കുന്നില്ല.


മോർട്ടൺ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മുൻ എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചു

ഷിക്കാഗോ: 2022 23 കാലയളവിൽ സെന്‍റ് മേരീസ് ഇടവകയിൽ എക്സിക്യൂട്ടീവ് അംഗങ്ങളായി സേവനം ചെയ്ത് വിരമിക്കുന്ന കൈക്കാരന്മാരായ കുഞ്ഞച്ചൻ കുളങ്ങര, അലക്സ് മുല്ലപ്പള്ളി, ജെയിംസ് കിഴക്കേ വാലേൽ, അമൽ കിഴക്കേ കുറ്റ്, പാരീഷ് കൗൺസിൽ സെക്രട്ടറിയായി സേവനം ചെയ്ത ജോണിക്കുട്ടി പിള്ള വീട്ടിൽ, കഴിഞ്ഞ ഏഴു വർഷക്കാലം പാരിഷ് പിആർഒ ആയി സേവനം ചെയ്ത് പിരിയുന്ന സ്റ്റീഫൻ ചൊള്ളമ്പേൽ എന്നിവരെ ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പ്രശംസാ ഫലകം നൽകി ആദരിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടത്തപ്പെട്ട ഹൃസ്വമായ ചടങ്ങിൽ വച്ചാണ് മുൻ എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിച്ചത്. തികഞ്ഞ പ്രതിബദ്ധതയോടെയും സേവന സന്നദ്ധതയോടെയും കർത്തവ്യം ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും ചെയ്ത എക്സിക്യൂട്ടീവ് അംഗങ്ങൾക്കും, അവർക്ക് പൂർണ പിന്തുണ നൽകികൊണ്ട് അവരുടെ സേവനം ഇടവകയ്ക്ക് ലഭ്യമാക്കിയ അവരുടെ കുടുംബാഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നതായി ഇടവക വികാരി ഫാ. സിജു മുടക്കോടിൽ അറിയിച്ചു. അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ, സെക്രട്ടറി സി. സിൽവേറിയസ് എന്നിവർ പങ്കെടുത്ത ചടങ്ങിന് കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ജോർജ് മറ്റത്തിൽപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.


ഷിക്കാഗോ രൂപത മിഷൻ ലീഗ് നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു

ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങൾക്കായി നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു. ഫാ. രാജീവ് വലിയവീട്ടിൽ ധ്യാനം നയിച്ചു. മിഷൻ ലീഗ് രൂപത ജോയിന്‍റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ, പ്രസിഡന്‍റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി മുന്നൂറോളം മിഷൻ ലീഗ് അംഗങ്ങൾ ഓൺലൈനിലൂടെ നടത്തിയ ഈ പരിപാടിയിൽ പങ്കുചേർന്നു.


ടെക്സസ് എസ്ബി4 ഇമിഗ്രേഷൻ നിയമം നടപ്പാക്കാൻ സുപ്രീം കോടതിയുടെ അനുമതി

ന്യൂയോർക്ക്: ടെക്സസ് എസ്ബി4 ഇമിഗ്രേഷൻ നിയമം നടപ്പാക്കാൻ സുപ്രീം കോടതിയുടെ അനുമതി. എസ്ബി4 എന്നറിയപ്പെടുന്ന ടെക്സസിന്‍റെ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്‍റ് നിയമം താത്കാലികമായി നിർത്തിവയ്ക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്‍റെ അഭ്യർഥന സുപ്രീം കോടതി നിരസിച്ചു. കോടതിയിലെ യാഥാസ്ഥിതികരായ ആറ് ജസ്റ്റിസുമാരും എസ്ബി4 ഇപ്പോൾ പ്രാബല്യത്തിൽ വരാൻ അനുവദിക്കാനുള്ള തീരുമാനത്തോട് യോജിച്ചു. നിയമവിരുദ്ധമായി സംസ്ഥാനത്തേക്ക് കടന്നതായി സംശയിക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാൻ പ്രാദേശിക, സംസ്ഥാന നിയമപാലകർക്ക് നിയമം അധികാരം നൽകും. കുടിയേറ്റക്കാരെ അവരുടെ രാജ്യം പരിഗണിക്കാതെ മെക്സിക്കോയിലേക്ക് മടങ്ങാന്‍ ഉത്തരവിടാനുള്ള അധികാരവും ഇത് ജഡ്ജിമാർക്ക് നൽകും. ഇമിഗ്രേഷൻ നിയമം ഫെഡറൽ ഗവൺമെന്‍റിന്‍റെ മാത്രം ഉത്തരവാദിത്തമാണെന്നു ബൈഡൻ ഭരണകൂടം വാദിച്ചു. ഇത് നല്ല സംഭവവികാസമാണെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു.


ന്യൂയോർക്ക് സോഷ്യൽ ക്ലബിന്‍റെ നേതൃത്വത്തിൽ വടംവലി മത്സരം റോക്ക്‌ലൻഡിൽ

ന്യൂയോർക്ക് : ന്യൂയോർക്ക് സോഷ്യൽ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഒന്നാമത് ഇന്‍റർനാഷണൽ വടംവലി മത്സരം ഓഗസ്റ്റ് 17 ന് ന്യൂയോർക്ക് റോക്ക്‌ലൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിൽ വച്ചു നടത്തപ്പെടുന്നു. സാജൻ കുഴിപ്പറമ്പിൽ ചെയർമാൻ, പോൾ കറുകപ്പിള്ളിൽ ജനറൽ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. എല്ലാവർക്കും കലാ, കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കൻ അവസരമൊരുക്കുന്നതിനായി രൂപീകരിച്ച ന്യൂയോർക്ക് സോഷ്യൽ ക്ലബിന്‍റെ പ്രവർത്തനങ്ങൾ തികച്ചും ശ്രദ്ധേയമാകുന്നു. ആധുനിക ജീവിതത്തിലെ തിരക്കിനിടയിൽ കായിക, കലാ മേഖലയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ഏവർക്കും സുരക്ഷിതവും ആത്മവിശ്വാസം പകരുന്നതുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതുമാണ് ക്ലബിന്‍റെ പ്രധാന ലക്ഷ്യം. ന്യൂയോർക്കിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനാ നിയമങ്ങൾക്ക് കീഴിലാണ് ക്ലബ് പ്രവർത്തനങ്ങൾ.അംഗങ്ങൾക്കാവശ്യമായ ഗുണനിലവാരമുള്ള പ്രോഗ്രാമുൾ ഒരുക്കുന്നതിൽ ക്ലബ് മുൻനിരയിലുണ്ട്. പരസ്പരമുള്ള കൂട്ടായ്മ നിലനിർത്തുക, അതിലെ അംഗങ്ങൾക്കിടയിൽ സൗഹൃദം വളർത്തുക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റു സാമൂഹിക പ്രവർത്തനങ്ങൾക്കും ആവശ്യമായ സംഭാവന നൽകുക, എല്ലാ പ്രായത്തിലുമുള്ള ആളുകളെ ഉൾപ്പെടുത്തി ഗുണനിലവാരമുള്ള കായിക കലാ പരിപാടികൾ ഒരുക്കുക, പഠനത്തോടൊപ്പം സ്വയം വളരാനും മുന്നോട്ടു പോകുന്നതിനും പ്രോത്സാഹിപ്പിക്കുക, കമ്മ്യൂണിറ്റിയിലെ മറ്റ് ഓർഗനൈസേഷനുകളുമായുള്ള പങ്കാളിത്തത്തോടെ മാർക്കറ്റിങ്ങിലും ഔട്ട്റീച്ചിലുമുള്ള പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുക എന്നിവയും ക്ലബിന്‍റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. റോയ് മറ്റപ്പിള്ളിൽ (പ്രസിഡന്‍റ്), സാജൻ കുഴിപ്പറമ്പിൽ (വൈസ് പ്രസിഡന്‍റ്), ജിമ്മി പൂഴിക്കുന്നേൽ (സെക്രട്ടറി), ഷിബു എബ്രഹാം (ജോയിന്‍റ് സെക്രട്ടറി), ജോസ് കുട്ടി പൊറ്റംക്കുഴി (ട്രഷറർ), സിജു ചെറുവങ്കാല(പിആർഒ), നിബു ജേക്കബ്, ബിജു മുപ്രപള്ളിൽ, ജോയൽ വിശാഖൻത്തറ, മനു അരയന്താനത്ത് എന്നിവർ ന്യൂയോർക്ക് സോഷ്യൽ ക്ലബിന്‍റെ ബോർഡ് അംഗങ്ങളുമാണ്. കായിക മാമാങ്കത്തിൽ പ്രൈസ് നിശ്ചയിച്ചിരിക്കുന്നത് ഇപ്രകാരമാണ്; ഒന്നാംസമ്മാനം 5000 ഡോളറും ട്രോഫിയും, രണ്ടാംസമ്മാനം 3000 ഡോളറും ട്രോഫിയും, മൂന്നാം സമ്മാനം 2000 ഡോളറും ട്രോഫിയും നാലാംസമ്മാനം 1000 ഡോളറും ട്രോഫിയുമാണ്. കാനഡ, യുകെ, ഇറ്റലി, മാൾട്ട, കുവൈറ്റ്, ഖത്തർ, ഇന്ത്യ തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും അതുപോലെ തന്നെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മികവുറ്റ ടീമുകൾ പങ്കെടുക്കുന്ന ഈ കായിക മേളയിൽ പങ്കെടുത്ത് വിജയിപ്പിക്കുക.


ഫോമാ "ടീം യുണൈറ്റഡ്’ ന്യൂയോർക്കിലെ വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി മുന്നേറുന്നു

ന്യൂയോർക്ക്: ഫോമയുടെ തെരഞ്ഞെടുപ്പിന്‍റെ ചൂട് കത്തിക്കയറുകയാണ്. വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബേബി മണക്കുന്നേലിന്‍റെ നേതൃത്വത്തിലുള്ള ഫോമാ "ടീം യുണൈറ്റഡ്’ കൂടുതൽ കൂടുതൽ സംഘടനകളുടെ പിന്തുണയുമായി അതിവേഗം ബഹുദൂരം മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ന്യൂയോർക്ക് ലോംഗ് ഐലൻഡിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ ഒത്തൊരുമിച്ച് ബേബിയുടെ ടീം യുണൈറ്റഡിന്‍റെ സ്ഥാനാർഥികൾക്ക് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. മത്സരാർഥികളായ ആറു പേരും ഒരുമിച്ച് സ്വീകരണം ഏറ്റുവാങ്ങിയത് ടീം യുണൈറ്റഡിന്‍റെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന് ശക്തി പകരുന്നതായിരുന്നു.  പ്രസിഡന്‍റ് സ്ഥാനാർഥി ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി സ്ഥാനാർഥി ബൈജു വർഗീസ്, ട്രഷറർ സ്ഥാനാർഥി സിജിൽ ജോർജ് പാലക്കലോടി, വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ഷാലു പുന്നൂസ്, ജോയിന്‍റ് സെക്രട്ടറി സ്ഥാനാർഥി പോൾ പി. ജോസ്, ജോയിൻറ് ട്രഷറർ സ്ഥാനാർഥി അനുപമ കൃഷ്ണൻ എന്നിവരുടെ ഒരുമിച്ചുള്ള സാന്നിധ്യം പങ്കെടുത്ത സംഘടനാ പ്രതിനിധികൾക്ക് എല്ലാ സ്ഥാനാർഥികളോടും നേരിട്ടുള്ള സംവാദത്തിനും പരിചയപ്പെടലിനും വേദി ഒരുക്കി. കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്, കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, ന്യൂയോർക്ക് മലയാളീ അസോസിയേഷൻ, നോർത്ത് ഹെംസ്റ്റെഡ് മലയാളീ അസോസിയേഷൻ, കേരളാ സെന്‍റർ, ലോംഗ് ഐലൻഡ് മലയാളീ അസോസിയേഷൻ തുടങ്ങി ലോംഗ് ഐലൻഡും ക്വീൻസും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി അംഗ സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളുമാണ് "ടീം യുണൈറ്റഡിന്’ പിന്തുണ അറിയിച്ചുകൊണ്ട് മത്സരാർഥികൾക്ക് സ്വീകരണം നൽകിയത്. ഫോമയുടെ പുരോഗതിക്കും കൂടുതൽ മെച്ചപ്പെട്ട സാമൂഹികജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, യുവജനങ്ങളുടെ യൂത്ത് ഫോറം, വനിതകളുടെ വിമെൻസ് ഫോറം തുടങ്ങിയ ഫോറങ്ങളുടെ കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾക്കും പുതുമയാർന്ന പല പദ്ധതികളും നടപ്പിലാക്കുവാൻ ടീം യുണൈറ്റഡ് പ്രതിജ്ഞാബദ്ധമാണ്. അതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിനാണ് ടീം യുണൈറ്റഡ് നിങ്ങളുടെ മുൻപിൽ വോട്ടഭ്യർഥനയുമായി സമീപിച്ചിരിക്കുന്നത്. ഞങ്ങൾ ഈ ചുരുങ്ങിയ കാലം കൊണ്ടുതന്നെ യോജിച്ച് പ്രവർത്തിക്കുന്നതിന് മാനസികമായി തയ്യാറെടുത്തിരിക്കുകയാണ്. അതിനാൽ ഓഗസ്റ്റ് എട്ട് മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പുന്‍റാ കാനയിലെ അതിമനോഹരമായ ബാഴ്സലോ ബവാരോ പാലസ് ഫൈവ് സ്റ്റാർ ഫാമിലി റിസോർട്ടിൽ നടക്കുന്ന ഇന്‍റർനാഷണൽ കൺവൻഷനിൽ എല്ലാ സംഘടനാ പ്രതിനിധികളും പങ്കെടുത്ത് എല്ലാവർക്കും വോട്ട് തന്ന് വിജയിപ്പിക്കണമെന്ന് പ്രസിഡന്‍റ് സ്ഥാനാർഥി ബേബി മണക്കുന്നേൽ വന്നു കൂടിയ എല്ലാ സംഘടനാ ഭാരവാഹികളോടുമായി അഭ്യർഥിച്ചു. സ്ഥാനാർഥികളെല്ലാവരും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി. തങ്ങൾക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും പിന്തുണയ്ക്കും അവരെല്ലാവരും സംഘടനാ നേതാക്കൾക്കും പ്രതിനിധികൾക്കും പ്രത്യേക നന്ദി രേഖപ്പെടുത്തി.


ശ്രീകുമാർ ഉണ്ണിത്താന്‍റെ പുസ്തക ഞായറാഴ്ച പ്രകാശനം ചെയ്യും

അടൂർ: അമേരിക്കൻ മലയാളികളിലെ ശ്രദ്ധേയനയ എഴുത്തു കാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ഫൊക്കാന നേതാവുമായ ശ്രീകുമാർ ഉണ്ണിത്താന്‍റെ ഓർമക്കുറിപ്പുകളുടെ സമാഹാരം നൊമ്പരങ്ങളുടെ പുസ്തകം ഞായറാഴ്ച വൈകുന്നേരം അടൂർ ന്യൂ ഇന്ദ്ര പ്രസ്ഥ ഹോട്ടലിൽ ചലചിത്ര സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ പ്രകാശനം ചെയ്യും. ചിറ്റയം ഗോപകുമാർ എംഎൽഎ, സാഹിത്യകാരൻ പ്രദീപ് പനങ്ങാട്, ഫൊക്കാന പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ശ്രീകുമാർ ഉണ്ണിത്താന്‍റെ ഭാര്യ ഉഷ ഉണ്ണിത്താന്‍റെ അകാല നിര്യാണത്തിനുശേഷം അദ്ദേഹം സോഷ്യൽ മീഡിയയിലും ഇ മലയാളി ഡോട്ട് കോമിലും എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. കഴിഞ്ഞ മുപ്പത് വർഷമായി അമേരിക്കൻ മലയാളി സാഹിത്യ സാംസ്കാരിക മേഖലകളിൽ സംഘടനാ രംഗത്തും നിറ സാന്നിധ്യമാണ് ശ്രീകുമാർ ഉണ്ണിത്താൻ. അടൂർ മണക്കാല കോടംവിളയിൽ സുകുമാരൻ ഉണ്ണിത്താന്‍റെയും ശാന്തമ്മ ഉണ്ണിത്താന്‍റെയും മകനായ ശ്രീകുമാർ ഉണ്ണിത്താൻ കേരളത്തിൽ അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1994 അമേരിക്കയിൽ എത്തിയ ശേഷവും സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം എഴുത്തിലേക്കും തിരിഞ്ഞു. ഫൊക്കാന ഉൾപ്പെടെ വിവിധ സംഘടനകളുടെ പിആർഒയായി പ്രവത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ പത്ത് വർഷമായി ഫൊക്കാന പിആർഒ കൂടിയാണ്.


റോക്ക്‌ലാൻഡ് സെന്‍റ് മേരീസ് ഇടവക കാതോലിക്കാ ദിനം ആഘോഷിച്ചു

റോക്ക്‌ലാൻഡ്: മലങ്കര ഓർത്തഡോക്സ് സഭ എല്ലാ വർഷവും 36ാം ഞായറാഴ്ച കാതോലിക്കാ ദിനമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി സഫേണിലുള്ള റോക്ക്‌ലാൻഡ് സെന്‍റ് മേരീസ് ഓർത്തഡോക്‌സ് ഇടവക സഭാ ദിനം ഭക്ത്യാദരപൂർവം ആഘോഷിച്ചു. ഞായറാഴ്ച രാവിലെ ഇടവക വികാരി റവ.ഫാ.ഡോ. രാജു വർഗീസ് കാതോലിക്കേറ്റ് പതാക ഉയർത്തിയതോടു കൂടി കാതോലിക്കാ ദിനാഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് കുർബാനയ്ക്ക് ശേഷം റവ.ഫാ.ഡോ. രാജു വർഗീസിന്‍റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ മലങ്കര സഭാ മുൻ മാനേജിംഗ് കമ്മിറ്റി അംഗം ഫിലിപ്പോസ് ഫിലിപ്പ് കാതോലിക്കാ ദിനത്തിന്‍റെ പ്രത്യേകതയെപ്പറ്റി സംസാരിച്ചു. 2017 ജൂലൈ മൂന്നിലെ വിധിയനുസരിച്ച് 1934 ഭരണഘടനയ്ക്ക് വിധേയമായി മുമ്പോട്ട് നീങ്ങിയാൽ പരിശുദ്ധ സഭയിൽ സമാധാനം സംജാതമാകുമെന്ന് പ്രത്യേകം എടുത്തുപറഞ്ഞു. റവ.ഫാ.ഡോ. രാജു വർഗീസ് അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് ഇടവക സെക്രട്ടറി ജെറെമിയ ജയിംസ് ചൊല്ലിക്കൊടുത്ത കാതോലിക്കാ ദിന പ്രതിജ്ഞ വിശ്വാസികൾ എല്ലാവരും എഴുന്നേറ്റ് നിന്ന് ഏറ്റുചൊല്ലി. ആൻസി ജോർജിന്‍റെ നേതൃത്വത്തിൽ ഭക്തി നിർഭരമായി പാടിയ കാതോലിക്കാ മംഗളഗാനത്തോട് കൂടി പൊതുസമ്മേളനം പര്യവസാനിച്ചു. പൊതുയോഗം തുടങ്ങുന്നതിന് മുൻപായി സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥനകളും നടത്തി. കാതോലിക്കാ ദിനാഘോഷങ്ങൾക്ക് ഇടവക ട്രസ്റ്റി എബ്രഹാം പോത്തൻ, സെക്രട്ടറി ജെറമിയ ജെയിംസ്, ജോയിന്‍റ് സെക്രട്ടറി സാജു ജോർജ്, ജോയിന്‍റ് ട്രഷറർ അജിത് എബ്രഹാം എന്നിവർ നേതൃത്വം നൽകി.


ഫോമാ അന്തർദേശീയ കൺവൻഷൻ; രജിസ്ട്രേഷൻ ഏർളി ബേർഡ് 31 വരെ

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്‍റെ(ഫോമാ) എട്ടാമത് അന്തർദേശീയ കൺവൻഷന്‍റെ ഭാഗമായുള്ള രജിസ്ട്രേഷൻ പ്രോഗ്രാമായ ഏർളി ബേർഡ് ഈ മാസം 31ന് അവസാനിക്കും. താത്പര്യമുള്ളവർ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഫോമാ ഭാരവാഹികൾ അറിയിച്ചു. ഈ തീയതിക്ക് ശേഷം ഫീ നിരക്കുകൾ വർധിക്കും. ഓഗസ്റ്റ് എ‌ട്ട് മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്‍റാ കാനയിലെ ബാർസലോ ബവാരോ പാലസ് ഫാമിലി റിസോർട്ടിലാണ് ഇന്‍റർനാഷണൽ കൺവൻഷൻ നടത്തുന്നത്. ആഗോള മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ കൺവൻഷൻ നടത്തുന്നത്. കൂട്ടായ്മയുടെ കരുത്തിൽ കൺവൻഷൻ വിജയകരമായി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ.


ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്ന ജൂതൻ മതത്തെയും ഇസ്രയേലിനെയും വെറുക്കുന്നു: ട്രംപ്

വാഷിംഗ്ടൺ ഡിസി: ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്ന ജൂത അമേരിക്കക്കാർ തങ്ങളുടെ മതത്തെയും ഇസ്രയേലിനെയും വെറുക്കുന്നുവെന്ന് യുഎസ് റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. തന്‍റെ മുൻ ഉപദേഷ്ടാവ് സെബാസ്റ്റ്യൻ ഗോർക്കയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുന്ന ഏതൊരു ജൂതനും അവരുടെ മതത്തെ വെറുക്കുന്നു, അവർ ഇസ്രായേലിനെക്കുറിച്ചുള്ള എല്ലാത്തിനെയും വെറുക്കുന്നു. അവർ സ്വയം ലജ്ജിക്കണം. ഡെമോക്രാറ്റ് പാർട്ടി ഇസ്രായേലിനെ വെറുക്കുന്നു എന്ന് ട്രംപ് പറഞ്ഞു. ട്രംപിന്‍റെ പരാമർശം വിവാദമായിരിക്കുകയാണ്. ആന്‍റി ഡിഫമേഷൻ ലീഗ്, അമേരിക്കൻ ജൂത കമ്മിറ്റി, ജൂത ഡെമോക്രാറ്റിക് കൗൺസിൽ ഓഫ് അമേരിക്ക എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകൾ ട്രംപിന്‍റെ പരാമർശങ്ങളെ അപലപിച്ചു. മാത്രമല്ല, വിഷയത്തിൽ പ്രതികരണവുമായി വൈറ്റ്ഹൗസും രംഗത്തെത്തി. സഹപൗരന്മാരെ ഭീഷണിപ്പെടുത്തുന്ന വിഷലിപ്തവും വ്യാജവുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് ന്യായീകരണമൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു.


ഫിലഡൽഫിയയിൽ ബാഗിനുള്ളിൽ കുട്ടിയുടെ മൃതദേഹം; ഞെട്ടിത്തരിച്ച് പോലീസ്

ഫിലാഡൽഫിയ: തിങ്കളാഴ്ച രാവിലെ വെസ്റ്റ് ഫിലാഡൽഫിയയിലെ മാന്‍റുവ സെക്ഷനിൽ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച ബാഗിനുള്ളിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ഫിലാഡൽഫിയയിലെ മാന്‍റുവ എൻ 38ാം സ്ട്രീറ്റിലെ 600 ബ്ലോക്കിലെ ശുചീകരണ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തി‌യത്. കുട്ടിക്ക് രണ്ട് വയസിനും നാലു വയസിനും ഇടയിൽ പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. ജനവാസമേഖലയിൽ കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.


സുനിൽ ഹർജാനിയെ ഇല്ലിനോയി ഫെഡറൽ ജില്ലാ കോടതി ജഡ്ജിയായി നിയമിച്ചു

ഷിക്കാഗോ(ഇല്ലിനോയ്) : ഫെഡറൽ മജിസ്ട്രേറ്റ് ജഡ്ജി സുനിൽ ഹർജാനിയെ ഷിക്കാഗോ ആസ്ഥാനമായുള്ള നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ഇല്ലിനോയിലെ ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി നിയമിച്ചു. യുഎസ് സെനറ്റ് നടന്ന വോട്ടെടുപ്പിൽ വിജയിച്ചതോടെ ഇല്ലിനോയ് നോർത്തേൺ ഡിസ്ട്രിക്റ്റിൽ ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരനായി ഹർജാനി മാറും. 2019 മുതൽ ഇല്ലിനോയി നോർത്തേൺ ഡിസ്ട്രിക്റ്റിന്‍റെ യുഎസ് മജിസ്ട്രേറ്റ് ജഡ്ജിയാണ് ഹർജാനി. ഇല്ലിനോയി നോർത്തേൺ ഡിസ്ട്രിക്റ്റിനുള്ള യുഎസ് അറ്റോർണി ഓഫിസിലെ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് ഫ്രാഡ് വിഭാഗത്തിന്‍റെ അസിസ്റ്റന്‍റ് യുഎസ് അറ്റോർണിയായും ഡപ്യൂട്ടി ചീഫ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോടതിയിൽ ജഡ്ജി സുസെയ്ൻ ബി. കോൺലോണിന്‍റെ നിയമ ഗുമസ്തനായി പ്രവർത്തിച്ചിട്ടുള്ള ഹർജാനി നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി പ്രിറ്റ്സ്കർ സ്കൂൾ ഓഫ് ലോയിൽ നിന്ന് ജെഡിയും 1997ൽ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎയും നേടിയിട്ടുണ്ട്.


ഷാരോൺ ഇവന്‍റ് സെന്‍റർ ഉദ്ഘാടനവും സംഗീത സായാനവും ശനിയാഴ്ച

ഡാളസ്: അത്യാധുനിക സൗകര്യങ്ങളോടെ 950 പേർക്ക് ഇരിപ്പിട ക്രമീരണങ്ങളോടെ നിർമിച്ച ഡാളസിലെ ഷാരോൺ ഇവന്‍റ് സെന്‍ററിന്‍റെ( 940ആ ബാരൻസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ് 75150) ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 6.30നു നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. ഷാരോൺ സഭയുടെ ചരിത്രത്തിലെ ഈ സന്തോഷകരമായ നിമിഷത്തിൽ പങ്കെടുക്കാൻ നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും ക്ഷണിക്കുന്നു. ഈ ഇവന്‍റ് സെന്‍റർ ഡാളസ് മെട്രോപ്ലെക്സിലെ വിശ്വാസികളുടെ സമൂഹത്തിന് വലിയ അനുഗ്രഹമായിരിക്കുമെന്നും ഇതിന് കൺവൻഷനുകൾ, വിവാഹങ്ങൾ, മറ്റ് വലിയ സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്താൻ കഴിയുമെന്നും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ റോയ് എബ്രഹാം. ജോൺ ടി. മണിയാട്ട്, എബി പുളികുന്നേൽ എന്നിവർ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആരംഭിക്കുന്ന സംഗീത സായാനത്തിലേക്കും പാസ്റ്റർ ഷിബു തോമസിന്റെ ദൈവവചന പ്രഘോഷണത്തിലേക്കും ഏവരെയും ക്ഷണിക്കുന്നുവെന്നും സീനിയർ പാസ്റ്റർ സ്റ്റീഫൻ വർഗീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സ്റ്റീഫൻ വർഗീസ്: 1 321 333 8371, പാസ്റ്റർ ഫിന്നി വർഗീസ്: 1 972 333 7542.