• Logo

Allied Publications

Americas
തീ അണയാതെ ലോസ് ആഞ്ചലസ്
Share
ലോസ് ആഞ്ചലസ്: ലോകത്തിന്‍റെ സിനിമ നഗരമായ ലോസ് ആഞ്ചലസിന്‍റെ നെഞ്ചിലെ തീ ഇനിയും അണയുന്നില്ല. ശക്തമായി വീശിയടിക്കുമെന്നു പ്രതീക്ഷിക്കുന്ന കാറ്റ് പുതിയ കാട്ടുതീകൾക്കു കാരണമാകുമെന്നാണ് ആശങ്ക.

മേഖലയിൽ വീശിയടിക്കുമെന്നു പ്രതീക്ഷിക്കുന്ന കാറ്റ് കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നതിൽ കൈവരിച്ച പുരോഗതിയെ പിന്നോട്ടടിക്കുമെന്നാണ് അധികൃതർ ആശങ്കപ്പെടുന്നത്. ലോസ് ആഞ്ചലസിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും ശക്തമായ കാട്ടുതീ സാധ്യതാ മേഖലയിൽ തുടരുകയാണ്.

ലോസ് ആഞ്ചലസിനു ചുറ്റുമുള്ള എട്ടു കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന തെക്കുപടിഞ്ഞാറൻ കലിഫോർണിയയുടെ വലിയൊരു ഭാഗം ബുധനാഴ്ചവരെ തീപിടിത്ത സാധ്യതാമേഖലയിലാണ്. ലാ, വെഞ്ചുറ കൗണ്ടികളിലെ ചില പ്രദേശങ്ങൾ അപകടരമായ സാഹചര്യത്തിലാണെന്നു കാലാവസ്ഥാ വിഭാഗം പറയുന്നു. ആ പ്രദേശത്തിന്‍റെ തെക്ക് ഭാഗത്ത് തീ കത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ന് ശക്തമായ ചുഴലിക്കാറ്റ് ഉണ്ടാകുമെന്നു കാലാവസ്ഥാ പ്രവചനമുണ്ട്. കാറ്റ് ശക്തമാകുന്നതോടെ ഇനിയും കാട്ടുതീ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. പ്രദേശത്തുനിന്നു മാറാൻ തയാറായിനിൽക്കണമെന്നും ആളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ശക്തമായ കാറ്റിനെ നേരിടാൻ മികച്ച തയാറെടുപ്പ് നടത്തിയിട്ടുണ്ടെന്നു ലോസ് ആഞ്ചലസ് കൗണ്ടി ഫയർ ചീഫ് ആന്‍റണി മാരോൺ പറഞ്ഞു. കഴിഞ്ഞയാഴ്ച സമാനമായ കാറ്റ് തീപിടിത്തത്തിന്‍റെ ശക്തി വർധിപ്പിച്ചു.

നാശം വിതയ്ക്കുന്ന പലിസേഡ്സ്, ഈറ്റൺ എന്നീ പേരുകളുള്ള രണ്ടു കാട്ടുതീകൾ അണയ്ക്കാൻ അഗ്നിശമനസേനാംഗങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. പലിസേഡ്സ് തീ അണയ്ക്കാൻ 5,000ലധികം അഗ്നിശമന സേനാംഗങ്ങളും 3,000ത്തിലധികം പേർ ഈറ്റൺ തീ അണയ്ക്കാനും പ്രവർത്തിക്കുന്നു.

പുതിയ തീപിടിത്തം നേരിടാനുള്ള സന്നാഹങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ അഗ്നിശമന വിമാനങ്ങളും തന്‍റെ പക്കലുണ്ട്. എന്നാൽ കാറ്റ് ശക്തമായാൽ അവ പറത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കാട്ടുതീ വേഗത്തിൽ പടരാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് വീശുമെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതായി ലോസ് ആഞ്ചലസ് മേയർ കാരെൻ ബാസ് പറഞ്ഞു.

വീസ നിഷേധിച്ചതിൽ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധവുമായി ക്ഷമ സാവന്ത്.
സിയാറ്റിൽ: വിശദീകരണമില്ലാതെ ഇന്ത്യ നിരവധി തവണ വീസ നിഷേധിച്ചെന്ന് ആരോപിച്ച് രാഷ്‌ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ
മാർത്തോമ്മാ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം.
ഫിലഡൽഫിയ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ കഴിഞ്ഞമ
ഒക്‌ലഹോമയിൽ വീടിന് തീപിടിച്ച് രണ്ട് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്.
ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമയിൽ നോർത്ത്‌വെസ്റ്റ് 24നും എൻ ലിൻ അവന്യൂവിനും സമീപം വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു.
ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയേറെ: മോദി.
ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റും സുഹൃത്തുമായ ഡൊണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന
പാഴ്ചെലവ്; പെന്നി വേണ്ടെന്ന് ട്രംപ്.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ചില്ലറ നാണയമായ പെന്നിയുടെ നിർമാണം നിർത്താൻ പ്രസിഡന്‍റ് ട്രംപ് ട്രഷറി വകുപ്പിനു നിർദേശ