• Logo

Allied Publications

Middle East & Gulf
കേളി കുടുംബവേദി ഇടപെടൽ; ഗുരുതര രോഗം ബാധിച്ച കൊല്ലം സ്വദേശിനി നാടണഞ്ഞു
Share
റിയാദ് : നഴ്സായി ജോലിക്കെത്തി മൂന്നുമാസം തികയും മുമ്പ് ഗുരുതര രോഗം ബാധിച്ച കൊല്ലം സ്വദേശിനിക്ക് കേളി കുടുംബവേദി തുണയായി. കൊല്ലം കുണ്ടറ സ്വദേശിനി ദിവ്യാറാണി മൂന്നുമാസങ്ങൾക്ക് മുമ്പാണ് റിയാദിലെ ദരയ്യ ആശുപത്രിയിൽ നഴ്സ് ജോലിക്കെത്തുന്നത്. ആദ്യ രണ്ടുമാസത്തോളം തടസമില്ലാതെ ജോലി ചെയ്യുകയും, ജോലിക്കിടയിൽ വയറൽ അണുബാധയേൽക്കുകയും ദിവസങ്ങൾക്കുള്ളിൽതന്നെ രോഗം മൂർച്ഛിക്കുകയുമായിരുന്നു.

തുടക്കത്തിൽ കാലിൽ നിന്നും തുടങ്ങിയ രോഗം വേഗത്തിൽ ശരീരം മൊത്തം വ്യാപിക്കുകയും നടക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തു. ഒരു കാലിന് രണ്ടുതവണ ശസ്ത്രക്രീയ നടത്തി. രോഗം മൂർച്ഛിക്കുകയും അണുബാധ കരളിനെ ബാധിച്ചു തുടങ്ങിയതായി ഡോക്ടർമാർ റിപ്പോർട്ട് നൽകുകയും ചെയ്തു.

തുടർന്ന് നാട്ടിൽ പോയി ചികിത്സ നടത്തുന്നതിനായി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും, ജോലിക്കെത്തി മൂന്നു മാസം തികയും മുമ്പ് ലീവ് അനുവദിക്കാൻ സാധിക്കില്ല എന്ന നിലപാടിലായിരുന്നു അധികൃതർ. സഹപ്രവർത്തകർ മുഖേന വിഷയം കേളി രക്ഷാധികാരി സമിതിയെ അറിയിക്കുകയും, കേളി കുടുംബവേദി വിഷയത്തിൽ ഇടപെടുകയുമായിരുന്നു.

കേളി ജീവകാരുണ്യ കമ്മറ്റിയുടെ സഹായത്താൽ കുടുംബവേദി പ്രവർത്തകർ ആശുപത്രി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് ദിവ്യാറാണിയുടെ ശാരീരികാവസ്ഥയും നാട്ടിലെ പശ്ചാത്തലവും ബോധ്യ‌പ്പെടുത്തി, ഇതിൻ്റെ ഭാഗമായി മൂന്ന് മാസത്തെ ലീവ് അനുവദിക്കുകയും റീ എൻട്രി അടിച്ചു നൽകുകയും ചെയ്തു. കേളി ടിക്കറ്റ് അനുവദിക്കുകയും എയർ ഇന്ത്യ എക്സ്പ്രസിൽ വീൽ ചെയർ സംവിധാനം ഒരുക്കി നൽകുകയും നാട്ടിലെത്തിക്കുന്നത് വരെയുള്ള സഹായത്തിനായി ഒരു യാത്രക്കാരനെ തരപ്പെടുത്തി നൽകുകയും ചെയ്തു.

പാലക്കാട് കൊല്ലങ്കോട് സ്വദേശി അൻഷാദ് അബ്ദുൽ കരീമാണ് ദിവ്യാറാണിക്ക് സഹായിയായി കോഴിക്കോട് വിമാനത്താവളം വരെ അനുഗമിച്ചത്. കേളി കുടുംബവേദി ജോയിന്‍റ് സെക്രട്ടറി ഗീതാ ജയരാജ്, കേന്ദ്രകമ്മറ്റി അംഗം ജയരാജ്, കുടുംബവേദി അംഗം അഫീഫ അക്ബറലി, കേളി ജീവകാരുണ്യ കമ്മറ്റി കൺവീനർ നസീർ മുള്ളൂർക്കര, കമ്മറ്റി അംഗം ജാർനെറ്റ് നെൽസൺ എന്നിവർ റിയാദ് വിമാനത്താവളം വരെ അനുഗമിച്ചു.

നടക്കാനോ നിൽക്കാനോ സാധിക്കാത്തതിനാൽ വിമാനത്തിൽ കയറുന്നതിന് ബുദ്ധിമുട്ട് നേരിട്ടെന്നും വിമാനം 30 മിനുട്ടോളം വൈകി പുറപ്പെടുന്ന അവസ്ഥ ഉണ്ടായതായും സഹയാത്രികൻ അൻഷാദ് അബ്ദുൽ കരീം പിന്നീട് അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ ഭർത്താവും ബന്ധുക്കളും ദിവ്യാറാണിയെ സ്വീകരിക്കുകയും പ്രത്യേക വാഹനത്തിൽ കൊണ്ടുപോയി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

എംടി അനുസ്മരണം സംഘടിപ്പിച്ചു.
റിയാദ്: മലയാളത്തിന്‍റെ മഹാസാഹിത്യകാരൻ എം.ടി.
അബ്‌ദുൾ റഹീമിന്‍റെ മോചന കേസ് എട്ടാം തവണയും മാറ്റിവച്ചു.
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീമിന്‍റെ മോചനകാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിംഗിലും തീരു
നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് മന്നം ജയന്തി ആഘോഷിച്ചു.
കുവൈറ്റ് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് 148ാമത്‌ മന്നം ജയന്തി ആഘോഷിച്ചു.
അബ്ദുൾ റഹീമിന്‍റെ മോചനം: കേസ് ഇന്ന് റിയാദിലെ കോടതി പരിഗണിക്കും.
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി ഇന്ന്
മുട്ടം യംഗ് മുസ്‌ലിം കൾച്ചറൽ അസോസിയേഷൻ യുഎഇ കമ്മിറ്റി ഭാരവാഹികൾ.
ദുബായി: യുഎഇ മുട്ടം യംഗ് മുസ്‌ലിം കൾച്ചറൽ അസോസിയേഷൻ കമ്മിറ്റിയുടെ 202526ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.