• Logo

Allied Publications

Americas
37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ബൈഡൻ
Share
വാഷിംഗ്ടൺ ഡിസി: രാജ്യത്ത് വധശിക്ഷ കാത്തുകഴിയുന്ന 40ൽ 37 പേർക്കും പ്രസിഡന്‍റ് ജോ ബൈഡൻ ശിക്ഷായിളവ് പ്രഖ്യാപിച്ചു. ഇവരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. പരോൾ അനുവദിക്കില്ല. സ്ഥാനമൊഴിയാൻ ദിവസങ്ങൾ ശേഷിക്കേയാണ് ബൈഡന്‍റെ നടപടി.

2013ൽ മൂന്നു പേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ബോസ്റ്റൺ മാരത്തൺ ഇസ്‌ലാമിക ഭീകരാക്രമണക്കേസ് പ്രതി ജൊഖാർ സർനേവ്, 2015ൽ സൗത്ത് കരോളൈനയിൽ ഒന്പത് ആഫ്രിക്കൻ വംശജരെ വെടിവച്ചുകൊന്ന ധിലൻ റൂഫ്, 2018ൽ 11 പേർ കൊല്ലപ്പെട്ട പിറ്റ്സ്ബർഗ് സിനഗോഗ് ആക്രമണക്കേസ് പ്രതി റോബർട്ട് ബൗവേഴ്സ് എന്നിവർക്കാണു ശിക്ഷായിളവ് ലഭിക്കാതിരുന്നത്.

ഇളവ് നല്കിയ തടവുകാരോടു സഹതാപമില്ലെന്ന് ബൈഡൻ വ്യക്തമാക്കി. ദീർഘകാലം പൊതുജനസേവകനായി പ്രവർത്തിച്ചതിന്‍റെ അനുഭവത്തിൽ വധശിക്ഷ നിർത്തലാക്കണമെന്നാണു തന്‍റെ അഭിപ്രായമെന്നും ഇനി അധികാരത്തിലേറാൻ പോകുന്ന സർക്കാർ വധശിക്ഷകൾ നടപ്പാക്കുന്നത് കണ്ടുനിൽക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈഡന്‍റെ ഭരണത്തിൽ 2021 മുതൽ വധശിക്ഷകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ജനുവരി 20ന് അധികാരത്തിലേറുന്ന പ്രസിഡന്‍റ് ട്രംപ് വധശിക്ഷയെ പിന്തുണയ്ക്കുന്നയാളാണ്. അദ്ദേഹം ആദ്യം ഭരിച്ച കാലത്ത് 13 പേരുടെ വധശിക്ഷ നടപ്പാക്കപ്പെട്ടിരുന്നു.

അനധികൃത കുടിയേറ്റം: സ്കൂൾ ബസുകളിൽ പരിശോധനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
സൗത്ത് ടെക്സസ്: യുഎസ് ബോർഡർ പെട്രോൾ ഏജന്‍റുമാർ സ്കൂൾ ബസുകളിൽ പരിശോധന നടത്താൻ സാധ്യതയുണ്ടെന്ന് അറിയിച്ച് രക്ഷ കർത്താക്ക
എ.സി. ജോർജിന്‍റെ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ഹൂസ്റ്റൺ: അമേരിക്കൻ മലയാളിയായ എ.സി.
വീസ നിഷേധിച്ചതിൽ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധവുമായി ക്ഷമ സാവന്ത്.
സിയാറ്റിൽ: വിശദീകരണമില്ലാതെ ഇന്ത്യ നിരവധി തവണ വീസ നിഷേധിച്ചെന്ന് ആരോപിച്ച് രാഷ്‌ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ
മാർത്തോമ്മാ ഫാമിലി കോൺഫറൻസ് രജിസ്ട്രേഷന് തുടക്കം.
ഫിലഡൽഫിയ: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ സംഘങ്ങൾ കഴിഞ്ഞമ
ഒക്‌ലഹോമയിൽ വീടിന് തീപിടിച്ച് രണ്ട് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്.
ഒക്‌ലഹോമ സിറ്റി: ഒക്‌ലഹോമയിൽ നോർത്ത്‌വെസ്റ്റ് 24നും എൻ ലിൻ അവന്യൂവിനും സമീപം വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു.