• Logo

Allied Publications

Europe
ഫ്രാൻസിലെ മയോട്ടെ ദ്വീപിനെ തകർത്ത് "ചിഡോ' ചുഴലിക്കാറ്റ്
Share
പാരീസ്: ഫ്രാൻസിന്‍റെ അധീനതയലുള്ള മയോട്ടെ ദ്വീപിൽ ആഞ്ഞുവീശിയ "ചിഡോ' ചുഴലിക്കാറ്റിൽ നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾ മരിച്ചതായും അനേകർക്കു പരിക്കേറ്റതായും അന്തർദേശീയ വാർത്താ ഏജൻസികൾ അറിയിച്ചു.

11 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും മരണസംഖ്യ ആയിരമെത്തിയേക്കാമെന്നു താൻ ഭയപ്പെടുന്നതായി ദ്വീപസമൂഹത്തിന്‍റെ പ്രിഫെക്റ്റ് ഫ്രാൻസ്വാസേവിയർ ബ്യൂവില്ലെ അറിയിച്ചു. മണിക്കൂറിൽ 226 കിലോമീറ്റർ വേഗത്തിലാണ് ഇന്നലെ ദ്വീപിൽ കാറ്റ് വീശിയത്.

90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണു ചിഡോ എന്നു പറയുന്നു. അതിശക്തമായ ചുഴലിക്കാറ്റിൽ വീടുകളും ആശുപത്രികളും സ്കൂളുകളും തകരുകയും മരങ്ങൾ പിഴുതെറിയപ്പെടുകയും ചെയ്തു.

വിമാനത്താവളം ഉൾപ്പെടെ ദ്വീപിലെ ഗതാഗത സംവിധാനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. വൈദ്യുതി വിതരണത്തിലെ തടസവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. ഇവിടേക്കു രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്നു ഫ്രാൻസ് അറിയിച്ചു.

മൊസാംബിക്കിന്‍റെയും മഡഗാസ്‌കറിന്‍റെയും തീരങ്ങൾക്കിടയിലുള്ള ദ്വീപാണു മയോട്ടെ. 3,20,000 ത്തോളം പേരാണ് ദ്വീപിലെ താമസക്കാർ. മുന്നറിയിപ്പിന്‍റെ ഭാഗമായി ദ്വീപിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ.
ബിർമിംഗ്ഹാം: തപസിന്‍റെയും ആത്മ വിശുദ്ധീകരണത്തിന്‍റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോമല
യുകെ നാടു കടത്തിൽ നടപടികൾ ആരംഭിച്ചു; ആശങ്കയോടെ ഇന്ത്യാക്കാർ.
ലണ്ടൻ: ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യുകെ തയാറെടുക്കുന്നതായി സൂചന.
"മീറ്റ് & ഗ്രീറ്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ' വ്യാഴാഴ്ച കവൻട്രിയിൽ.
കവൻട്രി: യുകെയിലെത്തുന്ന എംഎൽഎയും യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്ന ആദ്യ പൊ
ലിവർപൂൾ മലയാളി അസോസിയേഷന് നവ നേതൃത്വം.
ലിവർപൂൾ: യുകെയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) രജതജൂബിലി ആഘോഷങ്ങളിലേക്ക
അയർലൻഡിൽ "സൂപ്പർ ഡാഡ്' ബാഡ്മിന്‍റൺ മത്സരം: രജിസ്‌ട്രേഷൻ ആരംഭിച്ചു.
ഡബ്ലിൻ: പിതൃവേദിയുടെ നേതൃത്വത്തിൽ "സൂപ്പർ ഡാഡ്' ബാഡ്മിന്‍റൺ മത്സരം മാർച്ച് 15ന് രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ പോപ