• Logo

Allied Publications

Americas
ജന്മാവകാശ പൗരത്വം: ട്രംപിന്‍റെ തീരുമാനത്തിനെതിരേ താനേദർ രംഗത്ത്
Share
ഡെട്രോയിറ്റ്: ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനുള്ള നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പദ്ധതിക്കെതിരേ കടുത്ത വിമർശനവുമായി ഇന്ത്യൻ വംശജനും യുഎസ് ജനപ്രതിനിധി സഭാംഗവുമായ ശ്രീ താനേദർ.

അമേരിക്കൻ ജനാധിപത്യത്തിന്‍റെ ആണിക്കല്ലിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ട്രംപിന്‍റേതെന്നും ഡെമോക്രാറ്റിക് പാർട്ടി അംഗം കൂടിയായ താനേദർ ആരോപിച്ചു. 14ാം ഭേദഗതിയുടെ ഉറച്ച വക്താവായ താനേദാർ, ഭരണഘടനാപരമായ അവകാശത്തെ തുരങ്കംവയ്ക്കാനുള്ള ഏതൊരു ശ്രമത്തിനെതിരേയും പോരാടുമെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു.

ഒരു വ്യക്തി അമേരിക്കയിൽ ജനിച്ചാൽ, അവർ അമേരിക്കൻ പൗരനാണ്. ജന്മാവകാശ പൗരത്വം നിരോധിക്കാനോ മറികടക്കാനോ ഉള്ള ശ്രമങ്ങൾ തെറ്റും ഭരണഘടനാ വിരുദ്ധവുമാണ്. ഒരു കോൺഗ്രസുകാരനെന്ന നിലയിൽ, അത് പിൻവലിക്കാനുള്ള ഏത് ശ്രമത്തിനെതിരേയും പോരാടുമെന്നും താനേദർ കൂട്ടിച്ചേർത്തു.

14ാം ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അവകാശത്തിനെതിരേയുള്ള ട്രംപിന്‍റെ ഭീഷണി നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്. അമേരിക്കൻ പൗരന്മാരെ നാടുകടത്താനുള്ള തീരുമാനത്തെ തടയാൻ പല്ലും നഖവും ഉപയോഗിച്ച് പോരാടുമെന്നും താനേദർ വ്യക്തമാക്കി.

ട്രംപിന്‍റെ പദ്ധതി നടപ്പായാൽ എച്ച്1 ബി വീസയിലോ ഗ്രീൻ കാർഡിലോയുള്ള ഇന്ത്യൻ പൗരന്മാർക്ക് ജനിക്കുന്ന കുട്ടികളുടെ പൗരത്വം സംബന്ധിച്ച് അനിശ്ചിതത്വം നേരിടേണ്ടിവരുമെന്ന് മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സൂചിപ്പിക്കുന്നുണ്ട്.

150 വർഷത്തിലേറെയായി, യുഎസ് മണ്ണിൽ ജനിച്ച ആർക്കും പൗരത്വം നൽകുന്ന ഒന്നാണ് 14ാം ഭേദഗതി. ജനുവരിയിൽ അധികാരത്തിൽ പ്രവേശിച്ചയുടൻ തന്നെ ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനാണ് തീരുമാനമെന്ന് അടുത്തിടെയാണ് ട്രംപ് പ്രഖ്യാപിച്ചത്.

കെെത്താങ്ങായി അമേരിക്കൻ മലയാളികൾ; വിദ്യാർഥികളായ സഹോദരങ്ങളുടെ വീടെന്ന സ്വപ്നം പൂവണിഞ്ഞു.
ആലപ്പുഴ: വിദ്യാർഥികളായ സഹോദരങ്ങൾക്ക് വിദേശമലയാളികളുടെ സഹായത്തോടെ നിർമിച്ച വീടിന്‍റെ താക്കോൽദാനം വർണാഭമായ ച
മന്ത്ര കണ്‍വന്‍ഷന്‍ ശുഭാരംഭവും തിരുവാതിര മഹോത്സവവും ന്യൂജഴ്സിയില്‍ നടന്നു.
ന്യൂജഴ്സി: മന്ത്ര കണ്‍വന്‍ഷന്‍ 2025 ശുഭാരംഭവും തിരുവാതിര മഹോത്സവവും ന്യൂജഴ്സിയില്‍ നടന്നു.
നാല് ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്ന് ഡാളസ് പോലീസ്.
ഡാളസ്: നാല് ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്ന് ഡാളസ് പോലീസിന്‍റെ നിർദേശം.
പ്രമുഖ മലയാളികളെ പ്രവാസി കോൺക്ലേവ് ആദരിച്ചു.
കൊച്ചി: ലോകത്തിന്‍റെ വിവിധ കോണുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച മലയാളികളെ പ്രവാസി കോൺക്ലേവ് ആദരിച്ചു.
തീ അണയാതെ ലോസ് ആഞ്ചലസ്.
ലോസ് ആഞ്ചലസ്: ലോകത്തിന്‍റെ സിനിമ നഗരമായ ലോസ് ആഞ്ചലസിന്‍റെ നെഞ്ചിലെ തീ ഇനിയും അണയുന്നില്ല.