• Logo

Allied Publications

Europe
കൈരളി യുകെ ആരവം: ഹംദാൻ റസൂൽ റെഫിന് റുബികിസ് ക്യൂബ് ചാമ്പ്യൻ
Share
ലണ്ടൻ: കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റ് സംഘടിപ്പിച്ച ആരവം 2024 പരിപാടിയുടെ ഭാഗമായി ആറുമുതൽ പതിനാറു വയസുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച റുബികിസ് ക്യൂബ് മത്സരം പരിപാടിയെ ആവേശത്തിന്‍റെ പുതിയ ഉയരങ്ങളിലേക്കെത്തിച്ചു.

ആവേശകരമായ മത്സരം പരിപാടിയുടെ മുഖ്യ ആകർഷണമായി മാറി. കാണികളിൽ ആകാംക്ഷ നിറച്ച, മില്ലിസെക്കൻഡുകളുടെ വ്യത്യാസത്തിൽ മാത്രം വിജയിയെ തെരഞ്ഞെടുത്ത ഫൈനൽ മത്സരത്തിൽ സ്പാൽഡിംഗ് ഗ്രാമർ സ്കൂളിലെ ഇയർ എട്ട് വിദ്യാർഥിയായ ഹംദാൻ റസൂൽ റെഫിന് 21.055 സെക്കൻഡിൽ ക്യൂബ് സോൾവ് ചെയ്തു ഒന്നാം സ്ഥാനവും.

22.00 സെക്കൻഡിൽ ക്യൂബ് സോൾവ് ചെയ്ത ചെറിഹിന്‍റൺ ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്കൂളിലെ ഇയർ ആറ് വിദ്യാർഥിയായ നേഥൻ സുസുക്കി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുറഞ്ഞ സമയത്തിൽ റുബിക് ക്യൂബ് സോൾവ് ചെയ്തു കൈരളി ക്യൂബ് ചാമ്പ്യൻ 2024 കരസ്ഥമാക്കിയ ഹംദാന് ലോയൽറ്റി ഫൈനാൻഷ്യൽ സൊല്യൂഷൻസ് സിഇഒ സോണി ജോർജ് സമ്മാനദാനം നിർവഹിച്ചു.

ആരവം 2024 ഭാഗമായി റുബികിസ് ക്യൂബ് മത്സരത്തിന് പുറമെ പ്രായ ഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുന്ന ചെസ്, കാരംസ്, ചിത്രരചന, കുട്ടികൾക്കായി സംഘടിപ്പിച്ച സയൻസ് ക്വിസ്, ഇതിനു പുറമെ കൈരളി സയൻസ് ആൻഡ് സൊസൈറ്റിയുടെ ഭാഗമായി കുട്ടികൾക്കുവേണ്ടി നടത്തുന്ന കോഡിംഗ് ക്ലബിന്‍റെ പദ്ധതികൾ വിശദീകരിക്കാനായി പ്രത്യേക സ്റ്റാളും പ്രവർത്തിച്ചു.

കോഡിംഗ് ക്ലബ് പ്രവർത്തകരായ യൂസഫ് സൈത്, രഞ്ജിനി ചെല്ലപ്പൻ എന്നിവർ കുട്ടികളെ പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഗെയിം ഡെവലൊപ്മെന്‍റ് എന്നീ മേഖലകളുടെ സാധ്യതകളെ കുറിച്ചും കൈരളി കേംബ്രിഡ്ജ് യൂണിറ്റിന്‍റെ വരാനിരിക്കുന്ന കോഡിംഗ് ക്ലബ് പരിപാടികളെക്കുറിച്ചും അവബോധരാക്കി.

കുട്ടികൾക്ക് സ്റ്റാളിൽ വരുവാനും സ്വന്തമായി കോഡുകൾ എഴുതുവാനും അവ പ്രവർത്തിപ്പിച്ചു നോക്കുവാനുമുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നത് കുട്ടികളെയും മാതാപിതാക്കളെയും ഒരുപേലെ സ്റ്റാളിലേക്കു ആകർഷിച്ചു.

കുട്ടികളോടൊപ്പം കോഡുകൾ എഴുതി വളരെ കൗതുകത്തോടെ റോബോട്ടുകളെ ചലിപ്പിച്ച മാതാപിതാക്കൾ കുട്ടികളോടൊപ്പം തന്നെ ആവേശത്തോടെ കോഡ് ക്ലബിന്‍റെ ഭാഗമായി.

കുട്ടികൾക്ക് വേണ്ടി നടത്തിയ സയൻസ് ക്വിസ് വിജയികളായ അഥർവ്, ഈഥൻ എന്നിവർക്ക് കൈരളി സയൻസ് ആൻഡ് സൊസൈറ്റി ഭാരവാഹിയായ രഞ്ജിനി ചെല്ലപ്പൻ ഉപഹാരങ്ങൾ നൽകി.

കൈരളി യുകെയുടെ വിശപ്പുരഹിത ക്രിസ്മസ് എന്ന മുദ്രാവാക്യം ഉയർത്തി പ്രതിഭ കേശവൻ മെമ്മോറിയൽ ഫുഡ് ബാങ്കിലേക്ക് അവശ്യ ഭക്ഷണ സാമഗ്രികളുടെ ശേഖരണവും ആരവം 2024 ഭാഗമായി നടന്നു.

എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള രസകരമായ തംബോലയും കരോക്കെ മ്യൂസിക് സ്റ്റേഷനും ചായസത്കാരവും പരിപാടിയെ കൂടുതൽ ഹൃദ്യമാക്കി. ഇതോടൊപ്പം തന്നെ നടത്തിയ നറുക്കെടുപ്പിൽ ഭാഗ്യശാലികളായവർക്കു കൈരളി കേംബ്രിഡ്ജ് ഭാരവാഹികളായ വിജയ് ബോസ്കോ ജോൺ, ജെറി വല്യാറ എന്നിവർ സമ്മങ്ങൾ കൈമാറി.

യൂണിറ്റ് ട്രെഷറർ ബിജോ ലൂക്കോസ് , സാബു പൗലോസ് എന്നിവരുടെ മേൽനോട്ടത്തിൽ ഔപചാരികതകൾ ഒന്നും കൂടാതെ നടത്തിയ ആരവം 2024 പങ്കെടുത്ത എല്ലാവർക്കും വേറിട്ടൊരു അനുഭവമായി മാറി.

ഐഒസി അയർലൻഡ് സംഘടിപ്പിക്കുന്ന മൻമോഹൻ സിംഗ് അനുസ്മരണം ഞായറാഴ്ച.
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ.
ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെന്‍റ് യൂണിറ്റിന് നവ നേതൃത്വം.
സ്റ്റോക്ക് ഓൺ ട്രെൻഡ്: ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിറ്റ് രൂപീകരിച്ചു.
ഒഐസിസി യുകെ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഫെബ്രുവരി 15ന്; രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടകൻ.
സ്റ്റോക്ക് ഓൺ ട്രെന്‍റ്: ഒഐസിസി യുകെയുടെ പ്രഥമ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഫെബ്രുവരി 15ന് സംഘടിപ്പിക്കും.
പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ്.
ബര്‍ലിന്‍: റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് നിയ
യൂറോപ്പില്‍ ഇന്‍ഫ്ളുവന്‍സ പിടിമുറുക്കി; ആശുപത്രി കേസുകളും മരണങ്ങളും വർധിക്കുന്നു.
ബെര്‍ലിന്‍: ജര്‍മനിയില്‍ ഉയര്‍ന്നുവരുന്ന ഫ്ലൂ ബാധിതരുടെ എണ്ണത്തിൽ ആശങ്കയുമായി ആരോഗ്യ വിദഗ്ധര്‍.