• Logo

Allied Publications

Europe
ജർമനിയിൽ സ്വർണത്തിൽ പൊതിഞ്ഞ് ക്രിസ്മസ് ട്രീ; ഭാരം 60 കിലോഗ്രാം
Share
മ്യൂണിച്ച്: ക്രിസ്മസ് കാലം ആഘോഷമാക്കാൻ ജർമനിയിലെ മ്യൂണിച്ച് നഗരത്തിൽ തയാറാക്കിയ ക്രിസ്മസ് ട്രീ ലോകശ്രദ്ധ നേടി. മ്യൂണിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോ ഓറം എന്ന സ്വർണക്കമ്പനിയാണ് ട്രീ തയാറാക്കിയിരിക്കുന്നത്.

60 കിലോഗ്രാം ഭാരവും പത്തടിയോളം ഉയരമുള്ള ക്രിസ്മസ് ട്രീ സ്വര്‍ണം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ട്രീക്ക് മുകളില്‍ സ്റ്റാറിന് പകരമായി സ്വര്‍ണനാണയമാണ് ഉപയോഗിച്ചിരിക്കുന്നത്.

കന്പനിയുടെ മുപ്പത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഏകദേശം 46 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ഉപയോഗിച്ചുള്ള ട്രീ നിർമിച്ചതെന്നു മാനേജ്മെന്‍റ് പറഞ്ഞു. സ്വർണത്തിൽതീർത്ത 2,024 ഫിൽഹാർമോണിക് നാണയങ്ങൾ ട്രീ ഉണ്ടാക്കാൻ ഉപയോഗിച്ചു.

എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ ഇതല്ല. 2010ൽ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിൽ 11 മില്യൺ ഡോളർ ചെലവഴിച്ചു നിർമിച്ച ക്രിസ്മസ് ട്രീക്കാണ് അതിന്‍റെ ക്രെഡിറ്റ്.

വജ്രങ്ങളും മുത്തുകളും രത്നങ്ങളും ഉപയോഗിച്ച് തയാറാക്കിയ ഈ ക്രിസ്മസ് ട്രീ ഗിന്നസ് വേള്‍ഡ് റിക്കാർഡും സ്വന്തമാക്കിയിട്ടുണ്ട്.

ഐഒസി അയർലൻഡ് സംഘടിപ്പിക്കുന്ന മൻമോഹൻ സിംഗ് അനുസ്മരണം ഞായറാഴ്ച.
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ.
ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെന്‍റ് യൂണിറ്റിന് നവ നേതൃത്വം.
സ്റ്റോക്ക് ഓൺ ട്രെൻഡ്: ഒഐസിസി യുകെ സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിറ്റ് രൂപീകരിച്ചു.
ഒഐസിസി യുകെ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഫെബ്രുവരി 15ന്; രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടകൻ.
സ്റ്റോക്ക് ഓൺ ട്രെന്‍റ്: ഒഐസിസി യുകെയുടെ പ്രഥമ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഫെബ്രുവരി 15ന് സംഘടിപ്പിക്കും.
പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ്.
ബര്‍ലിന്‍: റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് നിയ
യൂറോപ്പില്‍ ഇന്‍ഫ്ളുവന്‍സ പിടിമുറുക്കി; ആശുപത്രി കേസുകളും മരണങ്ങളും വർധിക്കുന്നു.
ബെര്‍ലിന്‍: ജര്‍മനിയില്‍ ഉയര്‍ന്നുവരുന്ന ഫ്ലൂ ബാധിതരുടെ എണ്ണത്തിൽ ആശങ്കയുമായി ആരോഗ്യ വിദഗ്ധര്‍.