• Logo

Allied Publications

Europe
കൃതജ്ഞതാനിറവിൽ വത്തിക്കാൻ; മലയാളികളടക്കം ആയിരങ്ങളെത്തി
Share
വത്തിക്കാനിൽനിന്ന് ഷൈമോൻ തോട്ടുങ്കൽ

ചങ്ങനാശേരി അതിരൂപതാംഗം ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട് ഉൾപ്പെടെ 21 കർദിനാൾമാരുടെ സ്ഥാനാരോഹണത്തിനായി വത്തിക്കാനിൽ ഒരുക്കങ്ങൾ പൂർത്തിയായി.

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയും വത്തിക്കാൻ ചത്വരവും മലയാളികൾ ഉൾപ്പെടെ വിവധ രാജ‍്യങ്ങളിൽനിന്നുള്ളവരാൽ നിറഞ്ഞു. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും രൂപതകളെയും പ്രതിനിധാനം ചെയ്ത് ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.

സീറോമലബാർ സഭയ്ക്ക് അത്യപൂർവമായി മാത്രം കരഗതമാക്കുന്ന ഈ ദൈവിക നിയോഗത്തിന് ആവേശപൂർവം സാക്ഷികളാകുന്നതിനും നവ കർദിനാളിന് ആശംസകൾ അർപ്പിക്കുന്നതിനുമായി നിരവധി മലയാളികൾ വത്തിക്കാനിലെത്തിക്കഴിഞ്ഞു.

മാർ കൂവക്കാട്ടിന്‍റെ മാതൃരൂപതയിൽനിന്നും ജന്മനാട്ടിൽനിന്നും നൂറു കണക്കിനു പേർ ഇവിടെയെത്തിയിട്ടുണ്ട്. മാർ കൂവക്കാട്ടിന്‍റെ മാതാപിതാക്കളും കുടുംബാംഗങ്ങളും വത്തിക്കാനിൽ എത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര‍്യന്‍റെ നേതൃത്വത്തിലുള്ള ഏഴംഗസംഘവും എംഎൽഎമാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരും വത്തിക്കാനിൽ എത്തിയിട്ടുണ്ട്. യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ചങ്ങനാശേരി അതിരൂപതാംഗങ്ങളായ നിരവധി വൈദികരും എത്തിയിട്ടുണ്ട് .

വത്തിക്കാൻ സമയം വൈകുന്നേരം നാലിന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ കാർമികത്വത്തിൽ എല്ലാ കർദിനാൾമാരുടെയും സാന്നിധ്യത്തിലാകും തിരുക്കർമങ്ങൾ.

സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെ ആർച്ച്ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും ഒരു നീണ്ട നിര തിരുക്കർമങ്ങളിൽ സവിശേഷ സാന്നിധ്യമാകും.

കൺസിസ്റ്ററി തിരുക്കർമങ്ങൾക്കുശേഷം നവ കർദിനാൾമാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച രാവിലെ വത്തിക്കാൻ സമയം 9.30ന് മാതാവിന്‍റെ അമലോത്ഭവതിരുനാളിന്‍റെ ഭാഗമായ ദിവ്യബലിക്ക് മാർപാപ്പയോടൊപ്പം നവ കർദിനാൾമാരും സീറോമലബാർ സഭയിൽനിന്നു പ്രത്യേകമായി ക്ഷണം ലഭിച്ച വൈദികരും സഹകാർമികരാകും.

വൈകുന്നേരം സാന്ത അനസ് താസിയ സീറോമലബാർ ബസിലിക്കയിൽ മാർ ജോർജ് കൂവക്കാട്ടിന്‍റെ കാർമികത്വത്തിൽ മലയാളത്തിൽ കൃതജ്ഞതാബലിയർപ്പണവും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും.

തുർക്കിയിലെ റിസോർട്ടിൽ തീപിടിത്തം; 76 മരണം.
ഇസ്താംബുൾ: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 76 പേർ മരിച്ചു.
വത്തിക്കാൻ ഗവർണറേറ്റിന്‍റെ തലപ്പത്ത് ആദ്യമായി വനിത.
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഭരണസിരാകേന്ദ്രമായ ഗവർണറേറ്റിന്‍റെ തലപ്പത്ത് ആദ്യമായി വനിതയെത്തുന്നു.
അവിശ്വാസ പ്രമേയത്തെ അതിജീവിച്ച് ഫ്രഞ്ച് സർക്കാർ.
പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റൂ അവിശ്വാസത്തെ അതിജീവിച്ചു.
ഡോ. കെ.കെ.ഏബ്രഹാം യുകെയിൽ അന്തരിച്ചു.
കാഞ്ഞിരപ്പള്ളി: കല്ലറയ്ക്കല്‍ ആനത്താനം പരേതനായ കെ.കെ. കുരുവിളയുടെ മകന്‍ ഡോ. കെ.കെ.
നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ അവസരം.
കൊച്ചി: ജര്‍മനിയിലേക്ക് നഴ്‌സുമാര്‍ക്ക് അവസരമൊരുക്കി വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്.