• Logo

Allied Publications

Europe
ഒഐസിസി യുകെ സംഘടിപ്പിച്ച സിമ്പോസിയം ശ്രദ്ധേയമായി
Share
ലണ്ടൻ: ഒഐസിസി യുകെയുടെ ആഭിമുഖ്യത്തിൽ "മാധ്യമങ്ങൾ പിണറായി സർക്കാരിന്‍റെ ബിനാമികളോ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, മഹിള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഷീബ രാമചന്ദ്രൻ, എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ എന്നിവരാണ് ഓൺലൈനായി നടത്തപ്പെട്ട ചർച്ചയിൽ മുഖ്യപ്രഭാഷകരായി എത്തിയത്.

ഏകദേശം രണ്ടു മണിക്കൂർ നീണ്ടുനിന്ന ചർച്ചയിൽ യുകെയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി നിരവധി പേർ പങ്കെടുത്തു. ഒഐസിസി യുകെ നാഷണൽ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസ് സ്വാഗതം ആശംസിച്ചു. ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് ആമുഖവും ജനറൽ സെക്രട്ടറി തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു.

ഭരണകൂട ഭീകരതയോടൊപ്പം മാധ്യമങ്ങളിൽ നിന്നുമുള്ള കടുത്ത വിവേചനമാണ് കോൺഗ്രസ് ഇപ്പോൾ അഭിമുഖീകരിക്കുന്നതെന്നും മാധ്യമങ്ങളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും അവരെ ഉപയോഗിച്ച് സർക്കാർ കടുത്ത പ്രതിരോധമാണ് സൃഷ്‌ടിക്കുന്നതെന്നും ഉദാഹരണം സഹിതം മുഖ്യപ്രഭാഷകനായ ജ്യോതികുമാർ ചാമക്കാല പറഞ്ഞു.

രാഷ്‌ട്രപുരോഗതിയേയും സമൂഹ നന്മയെയും മുൻനിർത്തിയായിരുന്നു മുൻകാലങ്ങളിലെ പത്രപ്രവർത്തനമെന്നും എന്നാൽ അതിന് കടക വിരുദ്ധമായ പ്രവണതകളും ഭരിക്കുന്ന സർക്കാരിന്‍റെ കൊടിയുടെ നിറം നോക്കിയുള്ള പത്രപ്രവർത്തനവുമാണ് ഇന്ന് നടക്കുന്നതെന്നും ഷീബ രാമചന്ദ്രൻ പറഞ്ഞു.

മാധ്യമ പ്രവർത്തകർ വാർത്താ റിപ്പോർട്ടിംഗിൽ രാഷ്‌ട്രീയം വളർത്തുന്നത് നീതികരിക്കാനാവാത്ത തെറ്റാണെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്നും തുടർന്ന് സംസാരിച്ച രാജു പി. നായർ പറഞ്ഞു. ശരിയായ മാധ്യമ ധർമം അറിയാത്ത മാധ്യമ പ്രവർത്തകരാണ് ഇന്നത്തെ മൂല്യച്യൂതിക്ക് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിനെ ഇകഴ്ത്തിയും നേതാക്കന്മാരെ അപകീർത്തിപ്പെടുത്തിക്കൊണ്ടും മുഖ്യധാര മാധ്യമങ്ങളടക്കം നടത്തുന്ന പൊള്ളത്തരങ്ങൾക്ക് എതിരെ ഒഐസിസി യുകെയുടെ ശക്തമായ പ്രതിഷേധവും പ്രതികരണവുമാണ് ഈ ചർച്ചയുടെ പ്രധാന ലക്ഷ്യമെന്ന് നാഷണൽ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസ് സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.

ചർച്ചകൾക്ക് ശേഷം നടന്ന ചോദ്യോത്തര വേളയിൽ തോമസ് ഫിലിപ്പ്, വിജി പൈലി, ഷോബിൻ സാം എന്നിവർ പങ്കാളികളായി. സംഘടനയുടെ വർക്കിംഗ് പ്രസിഡന്‍റുമാരായ ബേബിക്കുട്ടി ജോർജ്, ഡോ. ജോഷി ജോസഫ്, അപ്പ ഗഫൂർ, മണികണ്ഠൻ ഐക്കാട്,

വൈസ് പ്രസിഡന്‍റുമാരായ സോണി ചാക്കോ, ജോർജ് ജോസഫ്, ഫിലിപ്പ് കെ. ജോൺ, ലിലിയ പോൾ, ജനറൽ സെക്രട്ടറിമാരായ തോമസ് ഫിലിപ്പ്, അഷറഫ് അബ്ദുള്ള, അജിത് വെണ്മണി, മറ്റു നാഷണൽ റീജിയൺ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയർ പരിപാടിയുടെ ഭാഗമായി.

മലയാളി യുവാവ് അയർലൻഡിൽ മരിച്ചനിലയിൽ.
ഡബ്ലിൻ: മലയാളി യുവാവിനെ അയർലൻഡിൽ മരിച്ചനിലയിൽ കണ്ടെത്തി.
യുകെയിൽ ഡ്യൂട്ടിക്കിടെ മലയാളി നഴ്സിന് കുത്തേറ്റു.
ലണ്ടന്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ ഡ്യൂട്ടിക്കിടെ മലയാളി നഴ്‌സിന് രോഗിയുടെ കുത്തേറ
ജർമനിയിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു; മാംസ കയറ്റുമതിയിൽ നിയന്ത്രണം.
ബെർലിൻ: ജർമനിയിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു. ബർലിനിനടുത്തുള്ള ഒരു ഫാമിലാണ് രോഗബാധ കണ്ടെത്തിയത്.
യുകെയിൽ ആദ്യമായി തോടയാട്ടം അരങ്ങിലെത്തിച്ച് യുബിഎംഎ; ക്രിസ്മസ്, പുതുവത്സരാഘോഷം അവിസ്മരണീയമായി.
ലണ്ടൻ: യുണൈറ്റഡ് ബേസിൽ മലയാളി അസോസിയേഷൻ (യുബിഎംഎ) ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഒഐസിസി യുകെ ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു.
ബോൾട്ടൻ: ഒഐസിസി യുകെ ബോൾട്ടൻ യൂണിറ്റ് രൂപീകരിച്ചു.