• Logo

Allied Publications

Americas
അമേരിക്കയെ ട്രംപ് പഴയ പ്രതാപത്തിലേക്ക്‌ കൊണ്ടുവരുമെന്ന്‌ മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ് ടെക്സസ്
Share
ഹൂസ്റ്റൺ: ഡൊണാൾഡ് ട്രംപിന്‍റെ വിജയം അമേരിക്കയെ പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരുമെന്ന്‌ മലയാളി റിപ്പബ്ലിക്കന്‍ ഫോറം ഓഫ്‌ ടെക്സസ്‌ വിലയിരുത്തി.

അമേരിക്കന്‍ പ്രസിഡന്‍റായി ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ വിജയഘോഷത്തിനായി ചേര്‍ന്ന മലയാളി റിപ്പബ്ലിക്കന്‍ ഫോറം ഓഫ്‌ ടെക്സസ്‌ സമ്മേളത്തിലാണ്‌ ഈ വിലയിരുത്തല്‍ നടത്തിയത്‌.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ഭരണമായിരുന്നു ജോ ബൈഡന്‍  കമല ഹാരിസ്‌ ഭരണമെന്നും അതിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ്‌ ഡെമോക്രറ്റിക്‌ പാര്‍ട്ടിക്ക്‌ പൊതുതെരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും സമ്മേളനം വിലയിരുത്തി.



പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മാത്രമല്ല സെനറ്റിലും ഹൗസിലും ഭൂരിപക്ഷം ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ നഷ്‌ടപ്പെട്ടത്‌ അതുകൊണ്ടാണെന്നും സമ്മേളനത്തിന്‌ എത്തിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി.

ഹൂസ്റ്റനു സമീപമുള്ള ഫ്രസ്നോയില്‍ വച്ചായിരുന്നു സമ്മേളനം കൂടിയത്‌. റിപബ്ലിക്കൻ പാര്‍ട്ടിയില്‍ അംഗങ്ങളായവരും അനുഭവമുള്ളവരുമായ അനേകമാളുകള്‍ വിജയാഘോഷത്തില്‍ പങ്കുചേരാനായി എത്തിയിരുന്നു.

ഡാന്‍ മാത്യുസിന്‍റെ പ്രാര്‍ഥനയ്ക്കു ശേഷം വിജയത്തിന്‍റെ സന്തോഷ സൂചകമായി മേരി(പേളി) ചെറിയാന്‍ ലഡു വിതരണം ചെയ്താണ് സമ്മേളനം തുടങ്ങിയത്‌. ജോണ്‍ സി. വിഴലില്‍ എംസിയായ സമ്മേളനത്തില്‍ തോമസ്‌ ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

തോമസ്‌ ചെറിയാന്‍ സ്വാഗതം പറഞ്ഞു. ഫോര്‍ട്ട്‌ ബെന്‍ഡ്‌ കൗണ്ടി റ്റാക്സ്‌ അസ്സെസര്‍ കളക്ടറായി മത്സരിച്ച ജെയ്സന്‍ ജോസഫിനെ അനുമോദിച്ചു.



മാധ്യമ പ്രവര്‍ത്തകരായ ബ്ലെസ്ന്‍ ഹൂസ്റ്റൺ, ജോര്‍ജ്‌ കാക്കനാട്‌, ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറത്തിന്‍റെ നേതാക്കളായ ഡാന്‍ മാത്യുസ്‌, അഡ്വ. മാത്യു വൈരമണ്‍, ജെയിംസ്‌ മുട്ടുങ്കല്‍, ടോം വിരിപ്പിന്‍, മാഗ്‌ മുന്‍ പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജോണ്‍ സി. വിഴലില്‍ നന്ദി പറഞ്ഞു.

ജന്മാവകാശ പൗരത്വം നിർത്തലാക്കിയാൽ 48 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും.
വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം ആശങ്കയോടെയാണ് ഇന്ത്യക്കാരടക്കമുള്ള
മറിയാമ്മ തോമസ് അന്തരിച്ചു.
എടത്വ: വടശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ 95) അന്തരിച്ചു.
ഇന്ത്യയുടെ ഉഷ അമേരിക്കയുടെ സെക്കൻഡ് ലേഡി.
വാഷിംഗ്ടൺ ഡിസി: ട്രംപിന്‍റെ രണ്ടാം വരവിൽ ഇന്ത്യൻ വംശജ ഉഷ ചിലുകുരി വാൻസും ചരിത്രം കുറിച്ചു.
അമേരിക്ക പാടുന്നു; ഭൂമിക്കൊരു ചരമഗീതം?.
ന്യൂയോർക്ക്: ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വൻ പ്രത്
കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് പ്രേം പ്രകാശിന്.
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്‍ററും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേർന്ന് നിർമാതാവും നടനുമായ പ്രേം പ്രകാശിന്