• Logo

Allied Publications

Americas
റോബർട്ട് കെന്നഡി ജൂനിയറെ ആരോഗ്യവകുപ്പ് സെക്രട്ടറിയായി നിയമിച്ചതിനെതിരേ പ്രതിഷേധം
Share
വാഷിംഗ്ടണ്‍: നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ അമേരിക്കയിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറിയായി നിയമിച്ചതിനെതിരേ പ്രതിഷേധ സ്വരങ്ങൾ ഉയർന്നു തുടങ്ങി.

ഏതൊരു ഗവൺമെന്‍റിന്‍റെയും ഏറ്റവും വലിയ ഉത്തരവാദിത്തം പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഭക്ഷ്യ വ്യവസായത്തിന്‍റെയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും വഞ്ചനയുടെയും തെറ്റായ വിവരങ്ങളുടെയും ഇരകളാകാൻ അമേരിക്കൻ ജനതയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ റോബർട്ട് കെന്നഡി സഹായിക്കുമെന്നാണ് ട്രംപിന്‍റെ അവകാശ വാദം.

അപകടകരമായ രാസവസ്തുക്കൾ, മലിനീകരണം, കീടനാശിനികൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്ന് അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കാൻ റോബർട്ട് കെന്നഡി ഉയർന്ന നിലവാരമുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ സ്ഥാപിക്കുമെന്നും സുതാര്യത കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.

റോബർട്ട് കെന്നഡി ജൂനിയറിന് വാക്സിനേഷനെതിരെ പ്രവര്‍ത്തിച്ചതിന്‍റെ ഒരു നീണ്ട ചരിത്രമുണ്ട്. വാക്സിൻ വിരുദ്ധ പ്രവർത്തകനായി അറിയപ്പെടുന്ന അദ്ദേഹം വാക്സിനേഷൻ കുട്ടികളിൽ ഓട്ടിസത്തിനും മറ്റ് രോഗങ്ങൾക്കും കാരണമാകുമെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് റോബർട്ട് കെന്നഡിയുടെ നിയമനത്തിനുശേഷം, അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരാൻ തുടങ്ങിയത്.

അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകൾ ആരോഗ്യത്തിന് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു. കാരണം, അദ്ദേഹത്തിന്‍റെ വാക്സിൻ വിരുദ്ധ നിലപാട് ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് അപകടമുണ്ടാക്കും.

പ്രശസ്ത അമേരിക്കൻ കുടുംബമാണ് റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്‍റേത്. അദ്ദേഹത്തിന്‍റെ പിതാവ് റോബർട്ട് എഫ്. കെന്നഡി അമേരിക്കയുടെ അറ്റോർണി ജനറലും അമ്മാവൻ ജോൺ എഫ്. കെന്നഡി അമേരിക്കയുടെ പ്രസിഡന്‍റുമായിരുന്നു.

റോബർട്ട് കെന്നഡി ജൂനിയർ ഒരു പ്രമുഖ വാക്സിൻ വിരുദ്ധ പ്രവർത്തകനായി ലോകമെമ്പാടും അറിയപ്പെടുന്ന വ്യക്തിയാണ്. നയങ്ങളിലും കാഴ്ചപ്പാടുകളിലും വിവാദം സൃഷ്ടിച്ച ഒരു വ്യക്തിയെ ട്രംപ് തന്‍റെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം.

ജന്മാവകാശ പൗരത്വം നിർത്തലാക്കിയാൽ 48 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും.
വാഷിംഗ്ടൺ ഡിസി: ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്ന ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം ആശങ്കയോടെയാണ് ഇന്ത്യക്കാരടക്കമുള്ള
മറിയാമ്മ തോമസ് അന്തരിച്ചു.
എടത്വ: വടശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ 95) അന്തരിച്ചു.
ഇന്ത്യയുടെ ഉഷ അമേരിക്കയുടെ സെക്കൻഡ് ലേഡി.
വാഷിംഗ്ടൺ ഡിസി: ട്രംപിന്‍റെ രണ്ടാം വരവിൽ ഇന്ത്യൻ വംശജ ഉഷ ചിലുകുരി വാൻസും ചരിത്രം കുറിച്ചു.
അമേരിക്ക പാടുന്നു; ഭൂമിക്കൊരു ചരമഗീതം?.
ന്യൂയോർക്ക്: ആഗോളതാപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം വൻ പ്രത്
കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് പ്രേം പ്രകാശിന്.
ഡാളസ്: ഇന്ത്യ കൾച്ചറൽ എജ്യുക്കേഷൻ സെന്‍ററും കേരള അസോസിയേഷൻ ഓഫ് ഡാളസും ചേർന്ന് നിർമാതാവും നടനുമായ പ്രേം പ്രകാശിന്