• Logo

Allied Publications

Americas
സര്‍വേകളില്‍ ഒപ്പത്തിനൊപ്പം; ഇഞ്ചോടിഞ്ച് പോരാട്ടം
Share
വാഷിംഗ്ടണ്‍ ഡിസി: തെരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം അവശേഷിക്കെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഉദ്വേഗജനകമായ ഘട്ടത്തിലേക്കു കടന്നു. ഇഞ്ചോടിഞ്ച് പോരാട്ടം എന്നു പറഞ്ഞാല്‍ ഇതാണ്.

തെരഞ്ഞെടുപ്പ് സര്‍വേകള്‍ പ്രകാരം നിര്‍ണായകമായ ചാഞ്ചാടുന്ന ഏഴു സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.

കമല ഹാരിസിന് നേരിയ ലീഡുണ്ടായിരുന്ന സംസ്ഥാനങ്ങളിലും ട്രംപ് ഒപ്പമെത്തി. എന്നാല്‍ ദേശീയ തലത്തില്‍ കമല ഹാരിസ് ലീഡ് നിലനിര്‍ത്തി. സര്‍വേയില്‍ ഉണ്ടാകാവുന്ന മൂന്നു, നാലു പോയിന്‍റിന്‍റെ പിശകുകൂടി പരിഗണിച്ചാല്‍ തീപാറുന്ന പോരാട്ടം തന്നെ.

പ്രോജക്ട് 385, യുഗവ് തുടങ്ങിയ പ്രമുഖ സര്‍വേ ഏജന്‍സികളുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ തുല്യപോരാട്ടമെന്ന് വ്യക്തമാക്കുന്നു. 15 വ്യത്യസ്ത ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ കമലയും ട്രംപും ഏഴെണ്ണത്തില്‍ വീതം മുന്നിലാണ്.

ഒന്നില്‍ ആര്‍ക്കും ലീഡില്ല. പല സംസ്ഥാനങ്ങളിലും നേരത്തെ വോട്ടടുപ്പ് നടന്നുവരുന്നു. സ്ത്രീവോട്ടര്‍മാരുടെ വന്‍ പങ്കാളിത്തം ഡെമോക്രാറ്റുകളുടെ പ്രതീക്ഷ ഉയര്‍ത്തി. യുവവോട്ടര്‍മാരുടെ നിസംഗത പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയായി തുടരുന്നു.

ഇതിനിടെ, വാതുവയ്പുകാര്‍ ട്രംപിന് അനുകൂലമായി ചുവടുമാറ്റി. കാറ്റിനനുസരിച്ച് പണമെറിയുന്നവരാണ് വാതുവയ്പുകാര്‍. തെരഞ്ഞെടുപ്പ് ചൂടു കുതിച്ചുയരുമ്പോള്‍, പ്രചാരണം വ്യക്തിഹത്യയിലേക്കും അധിക്ഷേപങ്ങളിലേക്കും വഴുതിവീഴുകയാണ്.

സ്റ്റുപ്പിഡ്, മന്ദബുദ്ധി, മാനസിക സ്ഥിരതയില്ലാത്തവള്‍ തുടങ്ങിയ അസഭ്യങ്ങള്‍ കമലയ്‌ക്കെതിരേ ട്രംപ് തൊടുത്തുവിടുന്നു. ട്രംപ് കിളവനാണെന്നും അമേരിക്കന്‍ പ്രസിഡന്‍റാകാന്‍ അദ്ദേഹത്തിന് ശാരീരികവും മാനസികവുമായ ആരോഗ്യമില്ലെന്നും കമല തിരിച്ചടിക്കുന്നു.

നേതാക്കളുടെ അസഭ്യവര്‍ഷം പതിന്മടങ്ങായി അനുയായികളും സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തീപാറുന്ന പോരാട്ടം മാത്രമല്ല, നിലവാരമില്ലാത്ത പോരാട്ടം കൂടിയാണിത്. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഉന്നതമായ സംവാദങ്ങള്‍ ശ്രദ്ധേയമായിരുന്നു.

അമേരിക്കയില്‍ 50 സംസ്ഥാനങ്ങളുണ്ടെങ്കിലും ഫലത്തില്‍ ഏഴു സംസ്ഥാനങ്ങളാണ് നിര്‍ണായകം. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവേഡ, നോര്‍ത്ത് കരോളിന, പെന്‍സില്‍വാനിയ, വിസ്‌കോണ്‍സിന്‍ എന്നിവയാണിവ.

ആകെയുള്ള 24 കോടി വോട്ടര്‍മാരില്‍ അഞ്ചു കോടിയോളം വരുന്ന ഇവരാണ് നിര്‍ണായക ശക്തി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്‌ടറല്‍ വോട്ടുകളില്‍ 89 വോട്ടുകളാണ് ഈ സംസ്ഥാനങ്ങളിലുള്ളത്.

കമല ഹാരിസും ഡോണള്‍ഡ് ട്രംപും ഈ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രചാരണ കൊടുങ്കാറ്റ് അഴിച്ചുവിട്ടിരിക്കുന്നത്.

ക്രിക്കറ്റ് ഫീൽഡ് ഉദ്ഘാടനം ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു.
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ മെക്കിനി സെന്‍റ് പോൾസ് ഓർത്തഡോക്സ് സഭാ അംഗങ്ങൾക്കായും കായിക പ്രേമികൾക്കായും നിർമി
ഡാളസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അയ്യപ്പ സന്നിധാനത്തിൽ 18ാം പടി യാഥാർഥ്യമാവുന്നു.
ഡാളസ്: ഡാളസിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ രണ്ടാം ഘട്ട നിർമാണത്തിത്തിന്‍റെ ഭാഗമായി ബലിക്കൽ പുരയുടെയും വിശുദ
ക്ലർജി ദിനം ബുധനാഴ്ച.
കുവൈറ്റ് സിറ്റി: നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെന്‍റ് പോൾസിലും ഉൾപ്പെട്ട ക്രിസ്ത്യൻ പുരോഹിതന്മാരെ ആദരിച്ചുകൊ
ക്യൂബ ഇരുട്ടിൽ, തെരുവിൽ അടുപ്പു കൂട്ടി ജനങ്ങൾ.
ഹവാന: ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു.
സര്‍വേകളില്‍ ഒപ്പത്തിനൊപ്പം; ഇഞ്ചോടിഞ്ച് പോരാട്ടം.
വാഷിംഗ്ടണ്‍ ഡിസി: തെരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം അവശേഷിക്കെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഉദ്വേഗജനകമായ ഘ