• Logo

Allied Publications

Americas
കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ ഓണാഘോഷം സംഘടിപ്പിച്ചു
Share
നാഷ്‌വിൽ: ടെന്നീസിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ(കാൻ) സംഘടിപ്പിച്ച ഓണം മഹോത്സവം സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമായി.

പതിനഞ്ചാം വാർഷികം ആഘോഷിച്ച വേളയിലാണ് കാൻ ഓണാഘോഷം സംഘടിപ്പിച്ചത്. വോളണ്ടിയർമാർ തയാറാക്കിയ ഇരുപത്തിമൂന്നിൽപ്പരം വിഭവങ്ങൾ വാഴ ഇലയിൽ വിളമ്പിയ സ്വാദിഷ്ടമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് ചെണ്ടമേളത്തിന്‍റെയും താലപ്പൊലിയുടേയും പുലികളിയുടേയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയായി വരവേറ്റു. അതോടൊപ്പം കാനിന്‍റെ സ്വന്തം കലാകാരൻമാർ അതിമനോഹരമായി ചെണ്ടമേളവും മെഗാ തിരുവാതിരയും വേദിയിൽ അവതരിപ്പിച്ചു.

തുടർന്ന് പരിപാടികളുടെ ഉദ്‌ഘാടനം മുഖ്യാതിഥികളായ ടെന്നീസി സ്റ്റേറ്റ് സെനറ്റർ ജോ ഹെൻസ്‌ലിയും പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്ര താരമായ ദിവ്യ ഉണ്ണിയും കാൻ ഭരണ സമിതി അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി നിർവഹിച്ചു.

കാൻ പ്രസിഡന്‍റ് ഷിബു പിള്ള അധ്യക്ഷത വഹിച്ച ഉദ്‌ഘാടന സമ്മേളനത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ പ്രസിഡന്‍റ് ആദർശ് രവീന്ദ്രൻ ആശംസ അർപ്പിച്ചു. കാൻ വൈസ് പ്രസിഡന്‍റ് ശങ്കർ മന സ്വാഗതവും സെക്രട്ടറി സുശീല സോമരാജൻ നന്ദിയും രേഖപ്പെടുത്തി.

കാൻ വാർഷികം മുൻനിർത്തി നാഷ്‌വിൽ മേയർ ഓണാഘോഷദിനത്തെ കേരള ദിനമായി രേഖപ്പെടുത്തിയതിന്‍റെയും ടെന്നിസി സ്റ്റേറ്റ് സെനറ്റ് ആശംസകൾ നേർന്നതിന്‍റെയും ഔദ്യോഗികമായ പ്രഖ്യാപനങ്ങൾ ടെന്നീസി സ്റ്റേറ്റ് സെനറ്റർ ജോ ഹെൻസ്‌ലി നിർവഹിച്ചു.

അതോടൊപ്പം പതിനഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ "കല്പടവുകൾ' എന്ന സുവനീറിന്‍റെ ഔദ്യോഗിക പ്രകാശനവും തദവസരത്തിൽ ദിവ്യ ഉണ്ണി നിർവഹിച്ചു.



15 വർഷത്തെ കാൻ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയ സുവനീറിൽ ടെന്നീസി ഗവർണർ, കേരള മുഖ്യമന്ത്രി, നാഷ്‌വിൽ മേയർ, കേരള നിയമസഭ സ്പീക്കർ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, അറ്റ്ലാന്‍റാ കൗൺസൽ ജനറൽ ഓഫ് ഇന്ത്യ, മുൻ കേന്ദ്ര മന്ത്രിയായ ഡി. നെപ്പോളിയൻ, നോർക്ക ചീഫ് എക്സിക്യൂട്ടീവ്, കലാകാരന്മാരായ സ്റ്റീഫൻ ദേവസി, റസൂൽ പൂക്കുട്ടി, വിവിധ സംഘടനാ നേതാക്കന്മാർ തുടങ്ങിയ ഒട്ടേറെ പ്രമുഖർ ആശംസകൾ അറിയിച്ചു.

കാൻ ആദ്യമായി ഏർപ്പെടുത്തിയ അക്കാഡമിക് സ്കോളർഷിപ്, അമേരിക്കൻ പ്രസിഡന്‍റിന്‍റെ വോളണ്ടിയർ സർവീസസ് അവാർഡ് തുടങ്ങിവയും ഓണാഘോഷ പരിപാടിയിൽ വിതരണം ചെയ്തു. തുടർന്ന് കാനിന്‍റെ സ്വന്തം കലാകാരൻമാർ പാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഉപകരണ സംഗീതം, സ്കിറ്റ് തുടങ്ങിയ വിവിധ കലാപരിപാടികൾ വളരെ ആകർഷകമായി അവതരിപ്പിച്ചു. അതോടൊപ്പം ദിവ്യ ഉണ്ണിയും സംഘവും നയിച്ച അതിമനോഹരമായ നൃത്താവിഷ്കാരവും അരങ്ങേറി.

ഓണസദ്യ ഒരുക്കുന്നതിന് നിജിൽ പറ്റെമ്മൽ, മനീഷ് രവികുമാർ എന്നിവരും കലാപരിപാടികൾക്ക് സന്ദീപ് ബാലൻ, ഡോ. ദീപാഞ്ജലി നായർ എന്നിവരും നേതൃത്വം നൽകി. ഓണാഘോഷത്തിന്‍റെ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച എല്ലാ കാൻ ഭരണസമിതി അംഗങ്ങൾക്കും വോളണ്ടിയർമാർമാരും സ്പോൺസർമാർക്കും സ്നേഹത്തിന്‍റെ ഭാഷയിൽ നന്ദി അറിയിച്ചു കൊണ്ടാണ് ഓണം മഹോത്സവം തിരശീല വീണത്.

മിൽട്ടൺ ചുഴലിക്കാറ്റ്: ഗ്യാസ് ക്ഷാമത്താൽ വലഞ്ഞ് ഫ്ലോറിഡ.
ഫ്ലോറിഡ: മിൽട്ടൺ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ ഗ്യാസ് ക്ഷാമം വ്യാപകമായി.
വിട്ടുകൊടുക്കാതെ ട്രംപ്; കമല ഹാരിസിന്‍റെ ലീഡ് കുറയുന്നു.
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുണ
ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു.
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ പ്രമുഖ സംഘടനയായ ഫോമയുടെ 2024 2026 വർഷത്തെ ന്യൂസ് ടീം നിലവിൽ വന്നു.
സൗത്ത് ഫ്ലോറിഡ സെന്‍റ് തോമസ് പള്ളിയിലെ പെരുന്നാളും ഡയറക്‌ടറി പ്രകാശനവും 25 മുതൽ.
ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡ സെന്‍റ് തോമസ് ഓർത്ത്ഡോക്സ് പള്ളി പോംബെനോ ബീച്ച് ഇടവകയുടെ പെരുന്നാളും ഡയറക്ടറി പ്രകാശനവും ഈ മാ
അധ്യാപികയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ശിക്ഷായിളവില്ലെന്ന് മേൽക്കോടതി.
അയോവ: അധ്യാപികയെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് പരോൾ അനുവദിക്കണമെങ്കിൽ 35 വർഷം തട