• Logo

Allied Publications

Americas
"ഹെലൻ' ചുഴലിക്കാറ്റിനു പിന്നാലെ "മിൽട്ടൻ' വരുന്നു; ഫ്ലോറിഡ നഗരങ്ങളിൽ അടിയന്തരാവസ്ഥ
Share
ഫ്ലോറിഡ: അമേരിക്കയിൽ കനത്ത നാശം വിതച്ച "ഹെലൻ' ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ "മിൽട്ടൻ' ചുഴലി കൂടി എത്തുന്നു. ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ കാറ്റഗറി4 ശക്തിയോടെ "മിൽട്ടൺ' ബുധനാഴ്ച നിലംതൊടാൻ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്.

കാറ്റിനെ നേരിടാൻ വലിയ മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. സെന്‍റ് പീറ്റേർസ്ബർഗ്, ടാമ്പ നഗരങ്ങളിലടക്കം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകൾ ബുധനാഴ്ച അടയ്ക്കും. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്‍റിസ് നിർദേശം നൽകി.

അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 225 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിലും പേമാരിയിലും 232 പേർ മരിച്ചിരുന്നു. നോർത്ത് കരോലിനയിൽ ആണ് ഏറ്റവും കൂടുതൽ പേർക്കു ജീവൻ നഷ്ടപ്പെട്ടത്.

117 പേരാണ് നോർത്ത് കരോലിനയിൽ മരിച്ചത്. സൗത്ത് കരോലിനയിൽ മരിച്ചത് 48 പേരാണ്. ജോർജിയയിൽ 33 പേരും ഫ്ലോറിഡയിൽ 20 പേരും ടെന്നസിയിൽ 12പേരും മരിച്ചു. വിർജീനയയിൽ രണ്ടു പേർ മരിച്ചു.

ഫ്ലോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് സെപ്റ്റംബർ 26നാണ് ഹെലൻ കരതൊട്ടത്. ഇതിന്‍റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണു പെയ്തത്.

ഹെലൻ കാറ്റ് തീർത്ത ദുരിതത്തിൽനിന്ന് കരകയറി വരുമ്പോഴാണ് പുതിയ ഭീഷണിയായി മിൽട്ടൺ എത്തുന്നത്.

സ്നേഹതീരം സൗഹൃദ കൂട്ടായ്മ ഫിലാഡൽഫിയയിൽ രൂപീകരിച്ചു.
ഫിലാഡൽഫിയ: സ്നേഹതീരം സൗഹൃദ കൂട്ടായ്മ ഫിലാഡൽഫിയയിൽ രൂപീകരിച്ചു.
മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസന വാർഷിക വൈദീക കുടുംബ സമ്മേളനം സമാപിച്ചു.
അറ്റ്ലാന്‍റാ: കാർമൽ മാർത്തോമ്മാ സെന്‍ററിൽ വച്ച് നടന്നുവന്നിരുന്ന നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന പട്ടക്കാരുടെ വാ
മിൽട്ടൻ ചഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ കനത്ത നാശം.
താംപ: മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവമാടിയ അമേരിക്കയിലെ ഫ്ലോറി
ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ ഇടവകയിൽ വിശുദ്ധ വിൻസന്‍റ് ഡി. പോളിന്‍റെ തിരുനാൾ ആഘോഷിച്ചു.
ഷിക്കാഗോ: ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പരസ്നേഹ പ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസന്‍റ
അമിക്കോസ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര കൺവൻഷന് വെള്ളിയാഴ്ച ഡാളസിൽ തുടക്കം.
ഡാളസ്: തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ അസോസിയേഷൻ ഓഫ് മാർ ഇവാനിയോസ് കോളജ് ഓൾഡ് സ്റ്റു