• Logo

Allied Publications

Europe
ഓണാഘോഷത്തിന്‍റെ നിറവിൽ "ഫ്രണ്ട്സ് ഓഫ് ക്രൂ'
Share
ക്രൂവ്: "ഫ്രണ്ട്സ് ഓഫ് ക്രൂ' എന്ന ഇംഗ്ലണ്ടിലെ ക്രൂവിലെ ഏറ്റവും വലിയ മലയാളി സംഘടനയുടെ പേരിൽ ക്രൂവിലെ മലയാളികൾ എട്ടാമത് ഓണാഘോഷം പ്രൗഢഗംഭീരമായി നടത്തി.

ഓണപ്പൂക്കളം ഒരുക്കി ചെണ്ട മേളത്തോടു കൂടി മാവേലിയെ വരവേറ്റുകൊണ്ടു തുടങ്ങിയ ആഘോഷം പങ്കെടുത്ത മുതിർന്നവരെ എല്ലാം പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോകുകയും കുട്ടികൾക്ക് പുതിയ ഒരു അനുഭൂതി നൽകുകയും ചെയ്തു.

തുടർന്ന് പ്രസിഡന്‍റ് നീതു മസ്കിൽ, സെക്രട്ടറി ജോമോൻ മാത്യു, ട്രേഷുറർ ജിജോ ഫ്രാൻസിസ് എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഒപ്പം തന്നെ ഫ്രണ്ട്‌സ് ഓഫ് ക്രൂവിന്‍റെ പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തുകയും ചെയ്തു.



മെഗാതിരുവാതിരയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ ഇനം പ്രോഗ്രാമുകളും സോണി ക്രൂ സംഘടിപ്പിച്ച ഗാനമേളയും പരിപാടി കൾക്കു കൊഴുപ്പേകി.ഒപ്പം അക്കാഡമിക് ലെവലിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ കുട്ടികളെയും മുതിർന്നവരെയും പ്രശംസാ പത്രങ്ങൾ നൽകി ആദരിച്ചു.



ഓണാഘോഷങ്ങളുടെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഓണസദ്യ 22 ഇനം വിഭവങ്ങളുമായി തൂശനിലയിൽ വിളമ്പിയത് പങ്കെടുത്ത എല്ലാവരും മനസും വയറും നിറഞ്ഞു ആസ്വദിച്ചു. രാവിലെ 11ന് തുടങ്ങിയ പരിപാടികൾ രാത്രി 10നാണ് അവസാനിച്ചത്.



തിരക്ക് നിറഞ്ഞ ജീവിതത്തിനിടയിൽ സ്വന്തം സംസ്ക്കാരവും തനിമയും വിളിച്ചോതുവാൻ കിട്ടുന്ന ആഘോഷാവസരങ്ങൾ ഇംഗ്ലണ്ടിലെ ഓരോ മലയാളിയും വളരെ വിലപ്പെട്ടതായി ആണ് കണക്കാക്കുന്നത്.



അടുത്ത ആഘോഷത്തിനായി കാത്തിരിക്കാം എന്ന ആശംസയോടുകൂടി ആണ് ഫ്രണ്ട്സ് ഓഫ് ക്രൂവിലെ ഓരോ മലയാളിയും പിരിഞ്ഞത്.

മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന്‍റെ ഓണാഘോഷം ഗംഭീരമായി.
മാഞ്ചസ്റ്റർ സിറ്റി: വിവിധ കലാപരിപാടികളും മത്സരങ്ങളുമായി മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന്‍റെ ഫാമിലി ഓണാഘോഷം നട
ബെൽജിയം സമാധാനത്തിന്‍റെ പാലം: ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാൻ സിറ്റി: സമാധാനത്തിന്‍റെ പാലങ്ങൾ നിർമിക്കാൻ യൂറോപ്പിനു ബെൽജിയത്തെ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ.
ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം ഇന്ന്.
ബെര്‍ലിന്‍: മലങ്കര കത്തോലിക്കാസഭയുടെ 94ാം പുനരൈക്യ വാര്‍ഷികം ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിക്കുന്ന
ഡോ. ഫാ. കുര്യൻ പുരമഠത്തിൽ പ്രവാസി അപ്പോസ്റ്റലെറ്റ് ഡയറക്‌ടർ.
ഡബ്ലിൻ: വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തുമുള്ള രൂപതാംഗങ്ങളെ ഒരുമിച്ചു കൂട്ടുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവ
മലയാളീസ് ഇന്‍ ട്രിയറിന്‍റെ ഓണാഘോഷം ഇന്ന്.
ട്രിയര്‍: കാറല്‍ മാര്‍ക്സിന്‍റെ ജന്മസ്ഥലമായ ജര്‍മനിയിലെ ട്രിയറിലെ മലയളി കൂട്ടായ്മയായ മലയാളീസ് ഇന്‍ ട്രിയറിന്‍റെ ഓണ