• Logo

Allied Publications

Middle East & Gulf
ചില്ലയുടെ ഓഗസ്റ്റ് വായന നടന്നു
Share
റിയാദ്: വൈവിധ്യം നിറഞ്ഞ മനുഷ്യക്കാഴ്ചകൾ പങ്കുവച്ചുകൊണ്ട് ചില്ലയുടെ ഓഗസ്റ്റ് വായന നടന്നു. വിമോചനത്തിന്‍റെ, വിടുതലിന്‍റെ, വിമുക്തിയുടെ, വായനകൾ ഇടപെടലുകൾ എന്ന തലകെട്ടിലാണ് ചില്ലയുടെ പ്രതിമാസവായന നടന്നത്.

സുധാ മേനോൻ രചിച്ച "ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന കൃതിയുടെ വായന പങ്കുവച്ചുകൊണ്ടു ബീന പരിപാടിക്ക് തുടക്കം കുറിച്ചു. വർഗീയലഹളകളും വംശഹത്യകളും പ്രകൃതിദുരന്തങ്ങളും മനുഷ്യക്കടത്തുകളും ദാരിദ്ര്യവും അനുഭവിക്കേണ്ടി വരുന്ന സ്ത്രീ ജീവിതങ്ങളുടെ വേദനയും മുറിവുകളും പങ്കുവയ്ക്കുന്ന ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഇരകളുടെ ഓർമപ്പുസ്തകമാണ് ഈ കൃതിയെന്ന് ബീന പറഞ്ഞു.

സ്പാനിഷ് ഭരണകൂടത്തിനെതിരേ ബാസ്‌ക് ജനത നടത്തിയ അവിസ്മരണീയമായ പോരാട്ടങ്ങളുടെ ചരിത്ര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സിഡ്‌നി ഷെൽഡന്‍റെ "ദ സാൻഡ്‌സ് ഓഫ് ദ ടൈം' എന്ന കൃതിയുടെ വായന ശിഹാബ് കുഞ്ചീസ് അവതരിപ്പിച്ചു.

ദേശീയത എന്ന ടൂൾ ഉപയോഗിച്ചുകൊണ്ട് ഭരണാധികാരികൾ നടപ്പിലാക്കുന്ന പ്രാദേശിക ഭാഷയുടെയും സംസ്കാരങ്ങളുടെയും തുടച്ചുനീക്കൽ ശിഹാബ് കുഞ്ചിസ് സദസുമായി പങ്കുവച്ചു.

കേരള നവോഥാന പ്രസ്ഥാനത്തിന് ശക്തിപകർന്ന വി.ടി. ഭട്ടതിരിപ്പാട് രചിച്ച പ്രസിദ്ധമായ "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം ഉയർത്തിയ ചിന്തകളും ഇന്നും അധികമൊന്നും മാറാത്ത വർത്തമാന കേരളവും ചർച്ച ചെയ്തുകൊണ്ടായിരുന്നു എം. ഫൈസലിന്‍റെ അവതരണം.

ഡോ. ബിഷപ്പ് പൗലോസ് മാർ പൗലോസ് എഴുതിയ "നിശബ്ദരായിരിക്കാൻ നിങ്ങളക്കെന്തധികാരം' എന്ന കൃതി ഉണർത്തുന്ന ചിന്തകൾ ജോമോൻ സ്റ്റീഫൻ പങ്കുവച്ചു. 1950കളിൽ ലാറ്റിൻ അമേരിക്കയിൽ രൂപം കൊണ്ട വിമോചന ദൈവശാസ്ത്രം എന്ന പ്രത്യയശാസ്ത്ര ചിന്താസരണിയെ പരിചയപെടുത്തുന്ന പുസ്തകം സദസിൽ സജീവ ചർച്ചയ്ക്ക് വിഷയമായി.

ഫിക്ഷൻനോൺഫിക്ഷൻ ഇരുകാലുകളിലൂടെ സർവ ഊർജവും ഫാസിസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് മാറ്റിവയ്ക്കുന്ന അരുന്ധതി റോയിയുടെ ലേഖനങ്ങളുടെ സമാഹാരമായ "ആസാദി' നൽകുന്ന സന്ദേശം സുരേഷ് ലാൽ സദസുമായി പങ്കുവച്ചു.

ഫാഷിസം ഇന്ത്യയില്‍ ഇനിയും എത്തിയിട്ടില്ലെന്നു വിചാരിക്കുന്നവരെ കുലുക്കിയുണര്‍ത്തി അടിയന്തരവും അനിവാര്യവുമായ പോരാട്ടത്തിന് സജമാക്കാൻ ആഹ്വാനം ചെയ്യുന്നതാണ് ഈ കൃതിയെന്ന് സുരേഷ് ലാൽ അഭിപ്രായപ്പെട്ടു.

വായനകകൾക്ക് ശേഷം നടന്ന ചർച്ചയിൽ വിപിൻകുമാർ, മുനീർ വട്ടേക്കാട്ടുകര, ജോണി പൈങ്കുളം, സബീന എം. സാലി തുടങ്ങിയവർ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് നാസർ കാരക്കുന്ന് സംസാരിച്ചു. സീബ കൂവോട് മോഡറേറ്റർ ആയിരുന്നു.

പ്രേംകുമാറിന് കുവൈറ്റിൽ സ്വീകരണം നൽകി.
കുവൈറ്റ് സിറ്റി: ടാലന്‍റ് ടെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തി‌യ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർ
പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക് ആരംഭിച്ചു.
തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ(എന്‍ബിഎഫ്സി) ബിസിനസ് ക്ലിനിക
സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ യുഎഇ ഐഎംസിസി അനുശോചനം രേഖപ്പെടുത്തി.
ദുബായി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നതായി യുഎഇ ഐഎംസിസി നാഷണല
എൻ.കെ. പ്രേമചന്ദ്രനും സി.ആർ. മഹേഷും കെപിഎ ആസ്ഥാനം സന്ദർശിച്ചു.
മനാമ: ബഹറനിൽ സന്ദർശനത്തിന് എത്തിയ കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനും കരുനാഗപ്പള്ളി എംഎൽഎ സി.ആർ.
കുവൈറ്റ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ മുബാറക് അൽ ഹമദ് അൽ സബാഹ് അന്തരിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ മുബാറക് അൽ ഹമദ് അൽ സബാഹ്(82) അന്തരിച്ചു.