• Logo

Allied Publications

Europe
എസ്എംവെെഎം ജർമനിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഫറൻസ് സംഘടിപ്പിച്ചു
Share
കൊളോൺ: ജർമനിയിലെ സീറോമലബാർ യുവജനസംഘടനയായ എസ്എംവെെഎം ജർമനിയുടെ ആഭിമുഖ്യത്തിൽ ആദ്യത്തെ നാഷണൽ യൂത്ത് കോൺഫറൻസ് "അവേക്ക് ജർമനി 2024' ഈ മാസം 16 മുതൽ 18 വരെ കൊളോൺ ലീബ്ഫ്രാവെൻ പള്ളിയിൽ വച്ച് സീറോമലബാർ കമ്യൂണിറ്റിയുമായി ചേർന്ന് നടത്തപ്പെട്ടു.

16ന് യൂറോപ്പ് അപ്പസ്തോലിക വിസിറ്റേറ്റർ സ്റ്റീഫൻ ചിറപ്പണത്തു പിതാവ് തിരിതെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. യൂറോപ്പ് യൂത്ത് ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കലാണ് കോൺഫറൻസിനു നേതൃത്വം നൽകിയത്.

ജർമനിയിലെ സീറോമലബാർ കമ്യൂണിറ്റിയുടെ കോഓർഡിനേറ്ററും എസ്എംവെെഎം ജർമനിയുടെ ചാപ്ലൈനുമായ ഫാ. ഇഗ്‌നേഷന്സ് ചാലിശേരി ആണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

എഴുത്തുകാരനും മോട്ടിവേഷണൽ സ്‌പീക്കറുമായ ജോസഫ് അന്നംക്കുട്ടി ജോസ് ആയിരുന്നു മുഖ്യാതിഥി. ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ഓളം യുവജനങ്ങൾ കൊളോണിൽ താമസിച്ച് പരിപാടിയിൽ പങ്കെടുത്തു.

കൂടാതെ 32 സിസ്റ്റേഴ്സും നിരവധി വൈദികരും അവരുടെ സാന്നിധ്യം കൊണ്ട് ഈ പരിപാടിയെ അനുഗ്രഹീതമാക്കി. യുവജനങ്ങൾക്കായി കൗൺസിലിംഗ്‌ ഏർപ്പെടുത്തിയിരുന്നു. കൂടാതെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ കലാപരിപാടികളും ഉച്ചയ്ക്ക് ശേഷം നടത്തപ്പെട്ടു.



17ന് യുവജനങ്ങൾക്ക് പുറമേ യുവകുടുംബങ്ങളിൽ നിന്നും ഏകദേശം 170 ഓളം അംഗങ്ങൾ പങ്കെടുത്തു. ഇതിൽ ഏകദേശം 50 ഓളം കുട്ടികളും ഉണ്ടായിരുന്നു. പിതാവിന്‍റെ നേതൃത്വത്തിൽ 11 വൈദീകർ സമൂഹബലി അർപ്പിച്ചു പ്രാർഥിച്ചു.

വിശുദ്ധ കുർബാനയും കുമ്പസാരവും അതോടൊപ്പം ആരാധനയും മൂന്നു ദിവസങ്ങളിൽ ഉണ്ടായിരുന്നു. 17ന് നടത്തപ്പെട്ട ആരാധനയും കൈവയ്പ്പു ശുശ്രൂഷയും വലിയ ഒരു അഭിഷേകം തന്നെയായിരുന്നു.

നർമത്തിൽ ചാലിച്ച ജോസഫ് അന്നംക്കുട്ടി ജോസിന്‍റെ വാക്കുകൾ യുവജനങ്ങൾക്ക് ഏറെ ഉൾകാഴ്ച നൽകുന്നത് ആയിരുന്നു. ഉച്ചകഴിഞ്ഞു നടത്തപ്പെട്ട പാനൽ ചർച്ചയും ഏറെ ശ്രദ്ധ ആകർഷിച്ചു.

എസ്എംവെെഎം ജർമനിയുടെ അഞ്ച് റീജിയണിൽ നിന്നുള്ള പ്രവർത്തനങ്ങൾ മറ്റുള്ള യുവജനങ്ങളുമായി പങ്കുവച്ചു. 18ന് യുവജനങ്ങൾ റീജിയൺ തിരിഞ്ഞു ഭാവി പരിപാടികളെക്കുറിച്ചു ചർച്ച നടത്തി.

അന്നേ ദിവസം നടത്തപ്പെട്ട ആരാധനയിൽ വൈദീകർക്കുവേണ്ടിയും സന്യസ്തർക്കുവേണ്ടിയും പ്രേത്യേക പ്രാർഥനകൾ നടത്തി. യൂറോപ്യൻ ജനതയെത്തന്നെ വിശ്വാസത്തിലേക്ക് നയിക്കാൻ കഴിയുന്ന വിധത്തിലാണ് ജർമനിയിലെ യുവജനങ്ങളുടെ പ്രവർത്തനങ്ങൾ.

രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ വിശ്വാസത്തിന്‍റെ കൊടുങ്കാറ്റായി വീശാൻ യൂത്ത് കോൺഫറൻസ് ഒരു തുടക്കം ആകുമെന്ന് പ്രതീക്ഷയോടെയാണ് പങ്കെടുത്ത എല്ലാവരും മടങ്ങിയത്.

ക്രാക്കോവില്‍ കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് ഓണാഘോഷം സംഘടിപ്പിച്ചു.
ക്രാക്കോവ്: കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് ക്രാക്കോവ് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഓണാഘോ
ബ്രേക്ക് തകരാർ: ബിഎംഡബ്ല്യു 15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു.
ബെര്‍ലിന്‍: ബ്രേക്ക് തകരാറിനെ തുടര്‍ന്ന് ബിഎംഡബ്ല്യു15 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെർലിൻ: ജർമനിയിലെ പ്രമുഖ വാഹനനിർമാതാക്കളായ ഫോക്സ്‌വാഗൻ കമ്പനി തങ്ങളുടെ ‘തൊഴിലുറപ്പ് പദ്ധതി’ റദ്ദാക്കാൻ തീരുമാന
യുണൈറ്റഡ് ബെർലിൻ മല്ലൂസ് ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി.
ബെർലിൻ: യുണൈറ്റഡ് ബെർലിൻ മല്ലൂസിന്‍റെ നേതൃത്വത്തിൽ ബെർലിനിലെ ബെർലിനർ ഡോമിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചു.
തിരുവോണ ഗാനം "അത്തപ്പൂങ്കാറ്റ്' റിലീസ് ചെയ്തു.
ബെര്‍ലിന്‍: സ്വിസ് മലയാളി മ്യൂസിക്കിന്‍റെ ബാനറില്‍ അണിയിച്ചൊരുക്കിയ അത്തപ്പൂങ്കാറ്റ് എന്ന തിരുവോണ സംഗീത ആല്‍ബം പുറത