• Logo

Allied Publications

Americas
അമിതമാക്കുന്ന ട്രംപും ഓടിയൊളിക്കുന്ന കമലയും
Share
വാഷിംഗ്ടണ്‍ ഡിസി: ഡെമോക്രാറ്റുകളുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസ് എന്തുകൊണ്ടാണ് പത്രസമ്മേളനം നടത്താത്തത്? അമേരിക്കയിലിപ്പോള്‍ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാണിത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും സഹപ്രവര്‍ത്തകരും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും ഈ വിഷയം ഊതിക്കത്തിക്കുമ്പോള്‍ കമല ഹാരിസ് പ്രതിരോധത്തിലാണ്.

ട്രംപ് മീഡയയില്‍ അമിതമായി അഭിരമിക്കുമ്പോള്‍ കമല ഹാരിസ് ഓടിയൊളിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ട്രംപ് രണ്ടു പത്രസമ്മേളനമാണ് നടത്തിയത്. 81 ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. ഏറ്റവുമൊടുവില്‍ ന്യൂജഴ്‌സിയില്‍ നടത്തിയ പത്രസമ്മേളനം ഒരു മണിക്കൂറിലധികം നീണ്ടു.

തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരുടെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും മറുപടി നല്കി. വിലക്കയറ്റത്തെ സൂചിപ്പിക്കാന്‍ കുറെ പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളുമൊക്കെ പശ്ചാത്തലത്തില്‍ വച്ചിരുന്നു. ട്രംപിനെ പിന്തുണയ്ക്കുന്ന ടെസ്‌ലയുടെ ഉടമ ഇലോണ്‍ മസ്‌കുമായി രണ്ടു മണിക്കൂര്‍ നീണ്ട സംഭാഷണമാണു നടത്തിയത്.

ട്രംപിന്‍റെ സുദീര്‍ഘമായ പത്രസമ്മേളനം കണ്ടപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് ശിഷ്യപ്പെട്ടിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി. കൃത്യമായി വിഷയം അവതരിപ്പിക്കുകയും മറുപടി പറയുകയും കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിപ്പിക്കുകയും ചെയ്തശേഷം പൊടിതട്ടി എഴുന്നേറ്റുപോകുന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ട്രംപിന്‍റെ പത്രസമ്മേളനം.

പറഞ്ഞുപറഞ്ഞ് കാടും മലയും കയറിപ്പോകുന്നതാണ് അദ്ദേഹത്തിന്‍റെ രീതി. ഫാക്ട് ചെക്ക് എന്ന പേരില്‍ പ്രമുഖ മാധ്യമങ്ങള്‍ ട്രംപ് നടത്തുന്ന വ്യാജ അവകാശവാദങ്ങളും അബദ്ധങ്ങളുമെല്ലാം ഉടനടി പൊളിച്ചടുക്കുന്നതും പതിവാണ്.

ട്രംപിന്‍റേതില്‍നിന്നു തികച്ചും വ്യത്യസ്തമാണ് കമല ഹാരിസിന്‍റെ സമീപനം. അവര്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായശേഷം പത്രസമ്മേളനം നടത്തിയിട്ട് ആഴ്ചകള്‍ പിന്നിട്ടു. പത്രസമ്മേളനം നടത്താന്‍ കമലയ്ക്ക് അറിയില്ല, ഭയമാണ് എന്നുവരെ ട്രംപ് ആക്ഷേപിക്കുന്നുണ്ട്. അതില്‍ വസ്തുകളുണ്ടുതാനും. ഈ മാസം രണ്ടു തവണ കവര്‍ചിത്രവുമായി ടൈം വാരിക ഇറങ്ങിയിട്ടും അവര്‍ക്ക് അഭിമുഖം നല്കാന്‍ കമല വിസമ്മതിച്ചു.

കമലയെ അനുകൂലിക്കുന്ന വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം മീഡിയയെ ഒഴിവാക്കുന്നതിനെതിരേ വിമര്‍ശനവുമായി രംഗത്തു വന്നു. മീഡിയയോടു സംസാരിച്ചാല്‍ തീപിടിക്കുമോ എന്നുപോലും കമലയോട് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ടര്‍ ചോദിച്ചു.

ഷിക്കാഗോയില്‍ ആരംഭിച്ച ഡെമോക്രാറ്റുകളുടെ ത്രിദിന കണ്‍വന്‍ഷന്‍, സെപ്റ്റംബര്‍ 10ന് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ സംവാദം തുടങ്ങിയവയിലും പിന്നീടുള്ള പ്രചാരണങ്ങളിലും കമല ഹാരിസിനു മീഡിയയെ ഒഴിവാക്കാന്‍ കഴിയില്ല. അതിന്‍റെ തിരക്കിലാണ് അവരെന്നാണ് ഡെമോക്രാറ്റുകള്‍ പറയുന്നത്.

ഇതിനിടെ, വാഷിംഗ്ടണ്‍ പോസ്റ്റ് എബിസി ന്യൂസ് സര്‍വേയിലും കമല മുന്നേറ്റം തുടരുന്നു. ട്രംപിനേക്കാള്‍ നാലു ശതമാനമാണ് ലീഡ്. ദേശീയ കണ്‍വന്‍ഷനില്‍ ഡെമോക്രാറ്റുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നതാണ് ഈ സര്‍വേ ഫലം.

കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം.
നാഷ്‌വിൽ: ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിലിന്‍
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു.
ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോറിൽ അരങ്ങേറ്റം കുറിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ.
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ ജനറൽ സെക്രട്ടറി ഡോ.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ അടിയും തിരിച്ചടിയുമായി സ്ഥാനാർഥികളായ
സി.എ. വർഗീസ് യുഎസ്‌എയിൽ അന്തരിച്ചു.
ഇത്തിത്താനം: പൊൻപുഴ ചിറത്തലാട്ട് സി.എ. വർഗീസ് (വർഗീസ് സാർ 85 ) യുഎസ്‌എയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.