• Logo

Allied Publications

Americas
ഇന്ത്യൻ സ്വാതന്ത്ര്യദിനം സംഘ‌ടിപ്പിച്ച് മാഗ്
Share
ഹൂസ്റ്റൺ: ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യ വാർഷിക ദിനത്തോട് അനുബന്ധിച്ച് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ എംഎൽഎ മാത്യു കുഴൽനാടൻ, മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ സംഘടനയുടെ വൈസ് പ്രസിഡന്‍റ് സൈമൺ വളാച്ചേരിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി.

15ന് രാവിലെ ഒന്പതിന് സ്റ്റാഫോർഡിലെ കേരള ഹൗസിലായിരുന്നു പരിപാടികൾ. കോളനി വക്താക്കളുടെ കൊടിയ പീഡനങ്ങളിൽ നിന്ന് മോചിക്കപ്പെട്ട ഇന്ത്യയുടെ ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും ഓർമ പുതുക്കൽ കൂടിയാണ് ഓരോ സ്വാതന്ത്ര്യദിനവും.

നിരവധി ധീര നേതാക്കൾ അവരുടെ ജീവൻ പണയപ്പെടുത്തിയാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്നത്. സഹനത്തിന്‍റെയും ചെറുത്ത് നിൽപ്പിന്‍റെയും അതിജീവനത്തിന്‍റെയുമൊക്കെ സ്മരണ തുളുമ്പുന്ന ശുഭ നിമിഷങ്ങളാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സൈമൺ വളാച്ചേരിൽ പറഞ്ഞു.

ഹൂസ്റ്റണിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യൻഅമേരിക്കൻ സമൂഹത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖരുടെ സാന്നിധ്യം കൊണ്ട് സ്വാതന്ത്ര്യ ദിന പരിപാടികൾ വേറിട്ടുനിന്നു. വയനാട് ഉരുൾ പൊട്ടലിൽ ഒരു രാത്രി കൊണ്ട് ഒരു നാട് ഒന്നാകെ ഇല്ലാതായതിനെ സ്മരിച്ചു കൊണ്ട് ആരംഭിച്ച പരിപാടിയിൽ മാഗ് വൈസ് പ്രസിഡന്‍റ് സൈമൺ വളാച്ചേരിലാണ് അധ്യക്ഷത വഹിച്ചത്.



മാഗ് പബ്ലിക് റിലേഷൻസ് ഓഫീസർ(പിആർഒ) അജു വാരിക്കാട് സ്വാഗതം ആശംശിച്ചു. സ്റ്റാഫോർഡ് മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യാതിഥിയായ എംഎൽഎ ഡോ. മാത്യു കുഴൽനാടൻ ആണ് അമേരിക്കൻ പതാക ഉയർത്തിയത്.

പതാക ഉയർത്തലിനു ശേഷം, മാത്യു കുഴൽനാടൻ മുഖ്യ പ്രഭാഷണം നടത്തുകയും, തുടർന്ന് മേയർ കെൻ മാത്യു, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു എന്നിവരും ചടങ്ങിൽ ആശംസകൾ അറിയിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ മഹത്ത്വവും ഇന്ത്യൻഅമേരിക്കൻ സമൂഹത്തിന്‍റെ ശക്തമായ ബന്ധങ്ങളുടെ പ്രാധാന്യവും ഉന്നയിച്ച് മാത്യു കുഴൽനാടൻ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് വാസുദേവൻ, ഫോമയുടെ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ഫോമയുടെ സ്ഥാപക പ്രസിഡന്‍റ് ശിധരൻ നായർ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ അറിയിച്ചു.

ഫോമയുടെ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ പ്രത്യേക അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ കോഓർഡിനേറ്ററായ ലതീഷ് കൃഷ്ണന്‍റെ മികവാർന്ന അവതരണവും ചടങ്ങിന് ഒരു സമഗ്രത നൽകി.

ജോയിന്‍റ് സെക്രട്ടറി പൊടിയമ്മ പിള്ള നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. സെക്രട്ടറി സുബിൻ കുമാരന്‍റെയും ട്രൂസ്റ്റീ ജോസ് കെ ജോണിന്റെയും നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിന പരിപാടിയുടെ മീഡിയ കവറേജ് നിയന്ത്രിച്ചത് ജോർജ് തെക്കേമലയാണ്.

കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം.
നാഷ്‌വിൽ: ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിലിന്‍
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു.
ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോറിൽ അരങ്ങേറ്റം കുറിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ.
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ ജനറൽ സെക്രട്ടറി ഡോ.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ അടിയും തിരിച്ചടിയുമായി സ്ഥാനാർഥികളായ
സി.എ. വർഗീസ് യുഎസ്‌എയിൽ അന്തരിച്ചു.
ഇത്തിത്താനം: പൊൻപുഴ ചിറത്തലാട്ട് സി.എ. വർഗീസ് (വർഗീസ് സാർ 85 ) യുഎസ്‌എയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.