• Logo

Allied Publications

Americas
ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ദേവാലയം സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
Share
ഹൂസ്റ്റൺ: ആഘോഷം ആരവമായി പ്രാർഥനാ നിർഭരമായി വർണങ്ങൾ പൂത്തുലഞ്ഞ ഘോഷയാത്രയോടെ ഒരുവർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വിരാമമാകുമ്പോൾ അവർ അഭിമാന പുളകിതരാകുന്നു അമേരിക്കയിലെ ആദ്യത്തെ മാർത്തോമ ദേവാലയത്തിലെ അംഗങ്ങൾ.

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ച് ടെക്സസിലെ ആദ്യ രണ്ടു മലയാളി ദേവാലയങ്ങളിൽ ഒന്നാണ്. കഴിഞ്ഞ ഒരു വർഷമായി വിവിധ തരത്തിലുള്ള ആഘോഷങ്ങൾ നടന്നു വരികയായിരുന്നു.

1974ൽ തങ്ങളുടെ വിശ്വാസത്തിന്‍റെ പാറയിൽ പണി തീർത്ത ദേവാലയത്തിനു 50 വയസാകുമ്പോൾ അന്നുണ്ടായിരുന്ന പലരും ദേവാലയം വിട്ടു ദൈവത്തിങ്കലേക്കു പോയിരുന്നു. അവരെ തങ്ങളുടെ സ്മരണയിൽ ചേർത്തു പിടിച്ചുകൊണ്ടായിരുന്നു എല്ലാ ആഘോഷങ്ങളും.

1974ൽ ആദ്യ കുർബാനയോടെ ആരംഭിച്ച കൂട്ടായ്മക്ക് 1976ൽ മാർത്തോമ്മാ സിറിയൻ ചർച് ഓഫ് ഇന്ത്യ എന്നായിരുന്നു. 1983ലാണ് ഇന്നുകാണുന്ന വലിയ പള്ളിക്കു തറക്കല്ലിട്ടത്. 1984 ൽ പള്ളിക്കു ട്രിനിറ്റി മാർത്തോമ്മാ ചർച് എന്ന് പുനർനാമകരണം ചെയ്തു.



ശനിയാഴ്ച വൈകുന്നേരം ദേവാലയ വളപ്പിൽ നടന്ന ഘോഷയാത്രയോടെ സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചു. താളമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കുട്ടികളും കൊയർ അംഗങ്ങളും പുരോഹിതന്മാരും വിശ്വാസികളും നിരയായി നീങ്ങുന്ന മനോഹരമായ കാഴ്ച്ചയൊരുക്കി അവർ പള്ളി ഹാളിലേക്ക് പ്രവേശിച്ചു. തുടർന്ന് പൊതു സമ്മേളനം നടന്നു.



റവ . ഡോ. ചെറിയാൻ തോമസിന്‍റെ പ്രാർഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു. തുടർന്ന് ജൂബിലി കമ്മിറ്റി കോ കൺവീനർ ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ട്രിനിറ്റി മാർത്തോമാ ചർച് വികാരി റവ. സാം കെ ഈശോ അദ്ധ്യക്ഷപ്രസംഗം നടത്തി.

തുടർന്ന് സംസാരിച്ച ജൂബിലി ജനറൽ കൺവീനർ ഷാജൻ ജോർജ് കഴിഞ്ഞ ഒരുവർഷത്തെ ജൂബിലി ആഘോഷങ്ങളുടെ വിവരണം അവതരിച്ചു. തുടർന്ന് അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉദ്ഘാടന പ്രസംഗം നടത്തി. തുടർന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിച്ചു.

ശേഷം വിശിഷ്ട അതിഥികളോടും വൈദീകരോടും ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെ ഗ്രാൻഡ് ഫിനാലെക്ക് തുടക്കമായി.



ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, പെയർലാൻഡ് മേയർ കെവിൻ കോൾ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്ഫോർഡ് മേയർ കെൻ മാത്യു, ഡിസ്ട്രിക് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു, വൈദികരായ റവ. സോനു വർഗീസ്, ഫാ. ഐസക് പ്രകാശ്, റവ. ജീവൻ ജോൺ, റവ. ലാരി വർഗീസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

വിശ്വാസികളുടെ കൂട്ടത്തിൽ രണ്ടുപേരെ പ്രത്യേകം ആദരിക്കുന്ന ചടങ്ങായിരുന്നു അടുത്തത്. ലാലു വർഗീസിനെയും ഇടവകയിലെ ഏറ്റവും മുതിർന്ന 101 വയസായ ചിന്നമ്മ തോമസിനെയും. ഒപ്പം ചടങ്ങിനെത്തിയ എല്ലാ വൈദികരെയും പ്രത്യേക ഷാൾ അണിയിച്ച് ആദരിച്ചു.

ഭംഗിയായും ചിട്ടയായും മധുരമനോഹര ഗാനങ്ങൾ ആലപിച്ച് ക്വയർ ഗ്രൂപ്പ്. ആ സന്ധ്യയിലെ ഏറ്റവും മനോഹരവും വികാര നിർഭരവുമായ കാഴ്ചയായിരുന്നു 1974 1984 വർഷങ്ങളിൽ അംഗങ്ങളായ അൻപതോളം കുടുംബങ്ങളെ ആദരിച്ച ചടങ്.

റെജി ജോർജിന്‍റെ നേതൃത്വത്തിൽ തയാറാക്കിയ സുവനീർ അഭിവന്ദ്യ എപ്പിസ്കോപ്പ ജഡ്ജ് സുരേന്ദ്രൻ പട്ടേലിന് നൽകി പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റീ കൺവീനർ ജോജി ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.

കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം.
നാഷ്‌വിൽ: ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിലിന്‍
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു.
ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോറിൽ അരങ്ങേറ്റം കുറിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ.
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ ജനറൽ സെക്രട്ടറി ഡോ.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ അടിയും തിരിച്ചടിയുമായി സ്ഥാനാർഥികളായ
സി.എ. വർഗീസ് യുഎസ്‌എയിൽ അന്തരിച്ചു.
ഇത്തിത്താനം: പൊൻപുഴ ചിറത്തലാട്ട് സി.എ. വർഗീസ് (വർഗീസ് സാർ 85 ) യുഎസ്‌എയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.