• Logo

Allied Publications

Americas
യുഎസ് തെരഞ്ഞെ‌ടുപ്പ്: ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാർഥികൾ
Share
വാഷിംഗ്‌ടൺ ഡിസി: യുഎസ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനാർഥികൾ അണിനിരന്നു കഴിഞ്ഞപ്പോൾ അന്യോന്യം ആരോപണ, പ്രത്യാരോപണങ്ങളുടെ ഊഴമാണ്. ഇടത്തരക്കാർ ആരാണ് എന്നതിനെ ചൊല്ലിയാണ് ഇപ്പോൾ വാക്‌പോര്.

റസ്റ്റ് ബെൽറ്റിൽ ജനിച്ച താനാണ് ഇടത്തരക്കാരൻ എന്ന് ഡെമോക്രാറ്റിക്‌ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി ടിം വാൾസ് അവകാശപ്പെട്ടു. മികച്ച സർവകലാശാലയിൽ പഠിച്ച റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥിയും എതിരാളിയുമായ ജെ.ഡി. വാൻസ് ഉയർന്ന ജീവിത നിലവാരത്തിൽ വളർന്ന വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.

സിലിക്കൺ വാലിയിലെ ബിലിയണറുകളാണ് വാൻസിന്‍റെ കരിയർ രൂപപെടുത്തിയതെന്നാണ് മറ്റൊരു ആരോപണം. വാൻസിന്‍റെ പുസ്തകത്തിൽ ഒരു സോഫ പരാമർശം ഉള്ളതിന് മറ്റൊരു അർഥം നൽകി വാൾസ് അവതരിപ്പിച്ചു കെെയടി നേടി.

വൈസ് പ്രസിഡന്‍റ് കമല ഹാരീസിന്‍റെ ഇപ്പോഴത്തെ വിമാനം എയർ ഫോഴ്സ് 2 വിസ്കോൺസിന് വിമാനത്താവളത്തിലെ ട്യുര്മാകിൽ വാൻസ് പോയി കണ്ടു. ഭാവിയിൽ തന്‍റെ വിമാനം എങ്ങനെ ആയിരിക്കും എന്ന് പരിശോധിക്കുകയായിരുന്നു എന്ന് മാധ്യമ പ്രവർത്തകരോട് പറയുകയും ചെയ്തു.

അടുത്ത ഭാവിയിൽ തന്നെ താൻ കമല ഹാരീസുമായി ഡിബേറ്റ് നടത്തും എന്ന് ഡോണൾഡ് ട്രംപ് പറയുന്നു. ഇതിന്‍റെ പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്നും ട്രംപ് പറഞ്ഞു. ഫോക്സിൽ നടത്തണം എന്നാണ് തന്‍റെ നിർദേശം. പക്ഷെ രണ്ടു പേരും ഇത് അംഗീകരിക്കണം.

എബിസി ന്യൂസിന്‍റെ സ്റ്റീഫനോ പൗലോസുമായി താൻ നടത്തുന്ന വ്യവഹാരത്തെ കുറിച്ചും ട്രംപ് പറഞ്ഞു. എന്നാൽ ചാനലിന്‍റെ ആതിഥേയത്വം താൻ ഡിബേറ്റിനു വേണ്ടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രസിഡന്‍റെ തെരഞ്ഞെടുപ്പിന് ശേഷം അധികാര കൈമാറ്റം സുഗമമായിരിക്കില്ല എന്ന് പ്രസിഡന്‍റ് ജോ ബൈഡൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. കമല ഹാരീസ് ജയിക്കുമെന്നും അപ്പോൾ ട്രംപ് എതിർപ്പ് പ്രകടിപ്പിക്കും എന്നും ഉള്ള അർഥത്തിലാണ് ബൈഡൻ ഇങ്ങനെ പറഞ്ഞത്.

ഒരു ജപ്പാൻ പ്രതിനിധിയുമായി നടന്ന കൂടിക്കാഴ്ചയിൽ ട്രംപിനെ വളരെ മോശം പദം ഉപയോഗിച്ച് ബൈഡൻ വിശേഷിപ്പിച്ചത് വിവാദമായിരിക്കുകയാണ്.

കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം.
നാഷ്‌വിൽ: ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിലിന്‍
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു.
ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോറിൽ അരങ്ങേറ്റം കുറിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ.
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ ജനറൽ സെക്രട്ടറി ഡോ.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ അടിയും തിരിച്ചടിയുമായി സ്ഥാനാർഥികളായ
സി.എ. വർഗീസ് യുഎസ്‌എയിൽ അന്തരിച്ചു.
ഇത്തിത്താനം: പൊൻപുഴ ചിറത്തലാട്ട് സി.എ. വർഗീസ് (വർഗീസ് സാർ 85 ) യുഎസ്‌എയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.