• Logo

Allied Publications

Americas
‌ഓർമകളിൽ ടി.എസ്. ചാക്കോ; അനുശോചനം രേഖപ്പെടുത്തി ജോർജ് തുമ്പയിൽ
Share
ന്യൂയോർക്ക്: ഫൊക്കാനയുടെ മുതിർന്ന നേതാവ് ടി.എസ്. ചാക്കോയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ജോർജ് തുമ്പയിൽ. താൻ അമേരിക്കയിൽ വന്ന 1990ന്‍റെ തുടക്കം മുതൽ ചാക്കോച്ചനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു എന്നും ഇത്ര കാലവും അത് തുടർന്നു എന്നും ജോർജ് തുമ്പയിൽ പറഞ്ഞു.

ചാക്കോച്ചന്‍റെ പിന്തുണയിൽ ടീനക്കിൽ നിരവധി പരിപാടികളിൽ പങ്കെടുക്കുന്ന സാഹചര്യമുണ്ടായി. തന്‍റെ സ്വന്തം ഇടം അല്ലാതിരുന്നിട്ടും അന്ന് മുതൽ ടീനെക്ക് പ്രവർത്തന കേന്ദ്രമായി. മേയർ ജോൺ ഏബ്രഹാമും ചാണ്ടിസാറും ലിയോണിയ രാജുവുമായൊക്കെ നല്ല അടുപ്പം നിലനിന്നിരുന്നു.

അങ്ങനെ മലയാളം പത്രത്തിന്‍റെയും ചാക്കോച്ചന്‍റെയും ഈ സൗഹൃദങ്ങളുടേയുമൊക്കെ പേരിലാണ് കേരള കൾച്ചറൽ ഫോറത്തിന്‍റേതായി ആദ്യമായി ഒരു അവാർഡ് തനിക്ക് ലഭിച്ചത്. അതിന് ശേഷം ഫൊക്കാനയുടെയും മറ്റുമായി വന്ന 20ൽ പരം പുരസ്കാരങ്ങൾക്കും ഒക്കെ കേരളാ കൾച്ചറൽ ഫോറത്തിന്‍റെ ഈ അവാർഡ് തുടക്കമിട്ടു എന്നതാണ് യാഥാർഥ്യം.

ചാക്കോച്ചൻ ഹാരിസൺ ട്രെയിൻ സ്റ്റേഷനിലുണ്ടായിരുന്നപ്പോൾ താൻ പതിവായി അദ്ദേഹത്തെ പോയി കണ്ടിരുന്നു. പിന്നീട് റിട്ടയർമെന്‍റായി നാട്ടിൽ പോയിട്ട് ഇവിടെ തിരിച്ചെത്തിയ സന്ദർഭങ്ങളിലെല്ലാം തന്നെ വിളിക്കാനും സ്നേഹം പങ്കിടാനും അദ്ദേഹം മനസ് കാണിച്ചിരുന്നു.

ന്യൂജഴ്സിയിലെ കേരള കൾച്ചറൽ ഫോറത്തിന്‍റെ എല്ലാം എല്ലാം ആയിരുന്നു ചാക്കോച്ചൻ. അദ്ദേഹവുമായുള്ള അടുപ്പം മൂലം അവരുടെ ഓണപരിപാടിക്ക് വേണ്ടി രണ്ട് പ്രാവശ്യം മാവേലിയായിട്ട് താൻ വേഷം കെട്ടുകയും ചെയ്തിട്ടുണ്ട്. ചാക്കോച്ചൻ വഴി പി.ടി. ചാക്കോയുടെയും മലേഷ്യ) ഫൈൻ ആർട്സിന്‍റെയുമൊക്കെ പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു.

ഫൊക്കാനയുടെയൊക്കെ ആദ്യകാലം മുതലേ ചാക്കോച്ചന്‍റെ പ്രവർത്തനങ്ങൾ കാണുന്നതാണ്. ഫൊക്കാനയുടെ ഇന്‍റർ റിലീജിയസ് സെമിനാറിൽ എല്ലാ വർഷവും കാര്യക്കാരൻ ചാക്കോച്ചൻ തന്നെ ആയിരുന്നു.

എല്ലാവരെയും ചേർത്ത് നിർത്താൻ തക്ക നേതൃത്വ മികവുള്ളൊരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്. എല്ലാറ്റിനുമുപരി നല്ലൊരു മനുഷ്യസ്നേഹിയും. വ്യത്യസ്തമായി ചിന്തിക്കുവാനും പ്രവർത്തിക്കാനുമുള്ള ആഗ്രഹവും ധൈര്യവും ചാക്കോച്ചനുണ്ടായിരുന്നു.

സ്വന്തശക്തിയും നിയോഗവും തിരിച്ചറിഞ്ഞ ചാക്കോച്ചൻ നമുക്കോരോരുത്തർക്കും പാഠമാകട്ടെ. ഏറെ സ്നേഹം പകർന്നു തന്ന ചാക്കോച്ചന്‍റെ ഓർമകൾക്ക് മുന്നിൽ നിറകണ്ണുകളോടെ പ്രണാമം അർപ്പിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം.
നാഷ്‌വിൽ: ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിലിന്‍
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു.
ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോറിൽ അരങ്ങേറ്റം കുറിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ.
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ ജനറൽ സെക്രട്ടറി ഡോ.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ അടിയും തിരിച്ചടിയുമായി സ്ഥാനാർഥികളായ
സി.എ. വർഗീസ് യുഎസ്‌എയിൽ അന്തരിച്ചു.
ഇത്തിത്താനം: പൊൻപുഴ ചിറത്തലാട്ട് സി.എ. വർഗീസ് (വർഗീസ് സാർ 85 ) യുഎസ്‌എയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.