• Logo

Allied Publications

Americas
കേരള അസോസിയേഷൻ ഓഫ് നാഷ്‌വില്ലും ടീം എയ്ഡും സന്നധസേവനത്തിന് കൈകോർക്കുന്നു
Share
നാഷ്‌വിൽ: സന്നധസേവന പ്രവർത്തനങ്ങൾക്ക് ഒരു പുത്തൻ അധ്യായം എഴുതി ചേർത്തുകൊണ്ട് കേരള അസോസിയേഷൻ ഓഫ് നാഷ്‌വിലും ടീം എയ്ഡുമായി കൈകോർക്കാൻ തീരുമാനിച്ചു.

2008ൽ രൂപീകൃതമായ കേരള അസോസിയേഷൻ ഓഫ് നാഷ്‌വിലും 2017ൽ രൂപീകൃതമായ ടീം എയ്ഡും കുറച്ചു കാലയളവിൽ തന്നെ തങ്ങളുടെ പ്രവർത്തന മേഖലകളിൽ ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള നോൺപ്രോഫിറ്റ് സംഘടനകളാണ്.

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ടെന്നീസിയിലെ മലയാളികളുടെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്ന സംഘടനയാണ്. അതോടൊപ്പം സന്നദ്ധസേവന പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം കൊടുക്കുന്ന സംഘടന കൂടിയാണ് കാൻ.

ഒട്ടേറെ നിസ്വാർഥമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ കാനിന് കഴിഞ്ഞിട്ടുണ്ട്. 85000 ഡോളറാണ് കേരള ഫ്ലേഡ് റിലീഫ് ഫണ്ടിന് വേണ്ടി കുറഞ്ഞ കാലയളവിൽ കാൻ സമാഹരിച്ചത് എന്നത് എടുത്തു പറയേണ്ടതാണ്.

വിദേശത്തു പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ടീം എയ്ഡ് പ്രശ്നങ്ങൾക്കിടെ, നഷ്ടങ്ങളോടും ദുഖത്തോടും സമരം ചെയ്യുമ്പോൾ സഹായഹസ്തവുമായി എത്തുന്ന സംഘടനയാണ്.

മരണം സംഭവിച്ച വ്യക്തികളുടെ മൃതദേഹം സ്വന്തം ദേശത്തേക്കു കൊണ്ടുപോകുന്നതിനുള്ള സാങ്കേതിക മാർഗനിർദ്ദേശം നൽകുക,സ്കാരം നടത്തുക ഗുരുതരമായ സാഹചര്യങ്ങളിൽ പിന്തുണ നൽകുക, സാമ്പത്തിക സഹായം അർഹിക്കുന്ന വ്യക്തികൾക്ക് നൽകുക, മരണം അല്ലെങ്കിൽ ഇമ്മിഗ്രേഷൻ പ്രശ്നങ്ങൾക്ക് ബന്ധപ്പെട്ട നിയമ, പ്രൊഫഷണൽ മാർഗനിർദ്ദേശം നൽകുക തുടങ്ങിയ സേവനങ്ങളാണ് ടീം എയ്ഡ് ചെയ്യുന്നത്.

ടീം എയ്ഡും കാനും ചേർന്നുള്ള ഈ സഹകരണം, പ്രത്യേകിച്ചും അപകടങ്ങൾ, അപ്രതീക്ഷിത മരണങ്ങൾ, മറ്റ് ദുരന്തങ്ങൾ എന്നിവ പോലുള്ള പ്രതിസന്ധി സമയങ്ങളിൽ, പ്രാദേശിക സമൂഹത്തിന് ശക്തമായ പിന്തുണാ സംവിധാനം നൽകും.

ഈ പങ്കാളിത്തത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: target=_blank>

കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം.
നാഷ്‌വിൽ: ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിലിന്‍
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു.
ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോറിൽ അരങ്ങേറ്റം കുറിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ.
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ ജനറൽ സെക്രട്ടറി ഡോ.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ അടിയും തിരിച്ചടിയുമായി സ്ഥാനാർഥികളായ
സി.എ. വർഗീസ് യുഎസ്‌എയിൽ അന്തരിച്ചു.
ഇത്തിത്താനം: പൊൻപുഴ ചിറത്തലാട്ട് സി.എ. വർഗീസ് (വർഗീസ് സാർ 85 ) യുഎസ്‌എയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.