• Logo

Allied Publications

Europe
ആല്‍ബിന്‍ ഷിന്‍റോയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
Share
റിഗ: യൂറോപ്യൻ രാജ്യമായ ലാത്വിയയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച മലയാളി വിദ്യാര്‍ഥി ആൽബിൻ ഷിന്‍റോയുടെ(19) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.

തിങ്കളാഴ്ച രാത്രി 8.10ന് ലാത്വിയയുടെ തലസ്ഥാനമായ റിഗയില്‍ നിന്നും ടര്‍ക്കിഷ് എയര്‍വേയ്സ് വഴി മൃതദേഹം 23.15ന് ഈസ്റ്റാംബുളില്‍ എത്തിക്കും. അവിടെ നിന്നും അതേ കമ്പനിയുടെ വിമാനത്തിൽ ഓഗസ്റ്റ് ഒന്നിനു രാവിലെ 7.40ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും.

ആല്‍ബിന്‍റെ കുടുംബം മൃതദേഹം ഏറ്റുവാങ്ങി നോര്‍ക്കയുടെ സഹായത്തോടെ റോഡുമാര്‍ഗം സ്വദേശമായ ഇടുക്കി വെള്ളത്തൂവല്‍ ആനച്ചാലിലെ സ്വഭവനത്തില്‍ കൊണ്ടുവരും. തുടര്‍ന്ന് തോക്കുപാറ സെന്‍റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലെ കുടുംബകല്ലറയില്‍ സംസ്കരിക്കും.

റിഗയിലെ ഫ്യൂണറല്‍ ഡയറക്ടറേറ്റില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം സ്വകാര്യ ദര്‍ശനം അനുവദിച്ചതിനെ തുടര്‍ന്ന് ആല്‍ബിന്‍റെ സഹപാഠികളും സുഹൃത്തുക്കളും ശനിയാഴ്ച അവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, കേരള സര്‍ക്കാരിന്‍റെ നോര്‍ക്ക, ആല്‍ബിന്‍റെ യുകെയിലുള്ള ബന്ധു ജോര്‍ജ് ജോസഫ്, ലാത്വിയയിലെ സുഹൃത്തുക്കള്‍, ലാത്വിയയുടെ ചുമതലയുള്ള സ്വീഡനിലെ ഇന്ത്യന്‍ എംബസിയിലെ സെക്കന്‍റ് സെക്രട്ടറി (കോണ്‍സുലര്‍) പവന്‍കുമാര്‍,

ലാത്വിയന്‍ പോലീസ്, ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലില്‍ എന്നിവരുടെ സമയോജിതമായ ഇടപെടല്‍ മൂലമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലായത്.

തടാകത്തിന്‍റെ മറുകരയിലേക്കു നീന്തിപോയ സുഹൃത്തുക്കള്‍ക്കു പിന്നാലെ നീന്തിയ ആല്‍ബിന്‍ മറുകരയെത്താറായപ്പോള്‍ കുഴഞ്ഞുപോവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. കഴിഞ്ഞമാസം 17നാണ് അപകടം സംഭവിച്ചത്.

മറൈന്‍ ടെക്നോളജി പഠിക്കാന്‍ എട്ടു മാസം മുന്‍പാണു ആല്‍ബിന്‍ ലാത്വിയയില്‍ എത്തിയത്. വെള്ളത്തൂവല്‍ ആനച്ചാല്‍ അറയ്ക്കല്‍ ഷിന്‍റോയുടെയും ടീച്ചറായ റീനയുടെയും മകനാണ്. ഒരു സഹോദരിയാണ് ആൽബിനുള്ളത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് കാന്‍റർബറിയിൽ പുതിയ മിഷൻ.
കാന്‍റബറി: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയ്ക്ക് ചരിത്ര പ്രസിദ്ധമായ കാന്‍റർബറിയിൽ പുതിയ മിഷൻ.
തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ഓണാഘോഷം ഞാ‌യറാഴ്ച റോമിൽ.
റോം: റോമിൽ തിരുവനന്തപുരം ഫ്രണ്ടസ് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി ഞാ‌യറാഴ്ച (സെപ്റ്റംബർ 15) വിപുലമായി ആഘ
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം 21ന്; മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ വാർഷിക സമ്മേളനം "ഥെെബൂസാ' ഈ മാസം 21 ന് ബർമിംഗ്ഹാം ബെഥ
ആപ്പിൾ 13 ബില്യൺ യൂറോ അയർലൻഡിന് നികുതിയായി നൽകണമെന്ന് കോടതി വിധി.
ഡബ്ലിൻ: അയർലൻഡിന് നൽകേണ്ട നികുതിയിനത്തിൽ 13 ബില്യൺ യൂറോ കുറവാണെന്ന യൂറോപ്യൻ കമ്മീഷൻ വിധിക്ക് എതിരായ പോരാട്ടത്തി
സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ഓണാഘോഷം ഞായറാഴ്ച.
സ്വാൻസി: സ്വാൻസി മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ തിരുവോണദിനമായ ഞായറാഴ്ച (സെപ്റ്റംബർ 15) ഓണം ആഘോഷിക്കു