• Logo

Allied Publications

Americas
ആരായിരിക്കും കമല ഹാരീസിന്‍റെ വിപി സ്ഥാനാർഥി?
Share
വാഷിംഗ്‌ടൺ: വൈസ് പ്രസിഡന്‍റ് കമല ഹാരീസ് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ആകുമ്പോൾ അവർക്കൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ ആരെ ആയിരിക്കും തെരഞ്ഞെടുക്കുക എന്ന ചോദ്യം നിലനിൽക്കുന്നു.

വി പി സ്ഥാനാർഥി ഒരു മുതൽ കൂട്ടായിരിക്കണം എന്ന് കമല ഹാരീസിന് നിർബന്ധമാണ്. രാജ്യത്തിന്‍റെ രണ്ടാമത്തെ ഉന്നത അധികാര സ്ഥാനത്തെത്തുന്ന ആളിന് സ്വയം വോട്ടുകൾ നേടാൻ കഴിവുണ്ടായിരിക്കണം എന്നവർ കരുതുന്നു.

പല പ്രസിഡന്‍റ് സ്ഥാനാർഥികളും ഈ അർഹത വിസ്മരിച്ചാണ് റണ്ണിംഗ് മേറ്റിനെ തെരഞ്ഞെടുക്കുന്നത്. ഓഗസ്റ്റ് ഏഴ് വരെയാണ് വിപി സ്ഥാനാർഥിയെ നിശ്ചയിക്കുവാനുള്ള സമയ പരിധി. മൂന്നു പേരെയാണ് കമല ഹാരീസ് തന്‍റെ ഷോർട് ലിസ്റ്റിൽ ഇത് വരെ ഉൾപെടുത്തിയിരിക്കുന്നതെന്നു അഭ്യൂഹങ്ങൾ പറയുന്നു.

ഇവർ മാർക്ക് കെല്ലി, ജോഷ് ഷാപിറോ, ആൻഡി ബാഷേർ എന്നിവരാണ്. ഇവരോടുള്ള വ്യക്‌തിപരമായ ബന്ധങ്ങളും വിശ്വസനീയതയും പരിഗണിക്കപ്പെടും എന്നുറപ്പ്. ഇവരിൽ ഷാപിറോയ്ക്കും കെല്ലിക്കും മുൻഗണന ഉണ്ടാവും എന്ന് കരുതുന്നു.

എന്നാൽ തീരുമാനം കെല്ലിയിൽ ഒതുങ്ങുകയാണെങ്കിൽ കമല ഹാരീസ് ടീം വിജയിക്കുകയും ചെയ്താൽ കെല്ലിക്ക് തന്‍റെ അരിസോണ സെനറ്റർ സ്ഥാനം രാജി വയ്‌ക്കേണ്ടി വരും. അരിസോണയിൽ അങ്ങനെ ഒരു സെനറ്റ് മത്സരം നടന്നാൽ ചിലപ്പോൾ ആത്മഹത്യാപരമായി മാറാം.

അപ്പോൾ റോയ് കൂപ്പർ, ഷാപിറോ, ബാഷേർ എന്നിവരിലേക്കു പരിഗണന നീങ്ങും. വീണ്ടും മിഷിഗൺ ഗവർണർ ഗ്രെച്ചൻ വൈറ്റമിരുടെ പേരും ഉയരുന്നുണ്ട്. താൻ മത്സരത്തിനില്ലെന്ന് പറഞ്ഞു ഒരിക്കൽ ഒഴിഞ്ഞു മാറിയ ഇവർ ഇത്തവണ സമ്മതം മൂളാനാണ് സാധ്യത.

ഷാപിറോയെ പരിഗണിച്ചാലും ഇല്ലെങ്കിലും അദ്ദേഹം പ്രചാരണ രംഗത്ത് സജീവമായി ഹാരിസിന് വേണ്ടി പ്രവർത്തിക്കുന്നു. ഏതാണ്ട് നൂറു ദിവസങ്ങൾ മാത്രം തെരഞ്ഞെടുപ്പിന് ശേഷിക്കുമ്പോൾ ഷാപിറോ പെൻസിൽവേനിയയിലെ കാർലൈലിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു. 56 ശതമാനം വോട്ടുകളുമായി 2022 ലെ ഇടക്കാല ഗവർണർ മത്സരം ഷാപിറോ വിജയിച്ചിരുന്നു.

കമല ഹാരീസ് തനിക്കു ഏറ്റവും പ്രിയപ്പെട്ട വിഷയം പ്രചാരണ യോഗത്തിൽ സംസാരിച്ചിരുന്നു. വംശീയത ഏറ്റവും കൂടുതൽ പ്രകടമാക്കുന്ന നടപടികളിൽ ഒന്നായിരുന്നു ഇത് എന്നവർ ആവർത്തിച്ചു. തനിക്കു മറ്റുള്ളവർക്കൊപ്പം സ്കൂൾ ബസിൽ 1960 കളിൽ കയറാൻ കഴിഞ്ഞിരുന്നില്ല എന്ന അനുഭവം വിവരിച്ചു കറുത്ത വർഗക്കാർക്കു വേണ്ടി വീണ്ടും വാദിച്ചു.

ഈ വേര് കൃത്യം രണ്ടു നൂറ്റാണ്ടുകളായി തുടർന്ന് വരുന്നതാണെന്നും അതിനെതിരേ പോരാടണമെന്നും ആവശ്യപ്പെട്ടു.

കേരള അസോസിയേഷൻ നാഷ്‌വിൽ സ്വാതന്ത്ര്യ ദിന ഫ്ലോട്ടിന് പ്രത്യേക പുരസ്‌കാരം.
നാഷ്‌വിൽ: ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിന പരേഡിൽ കേരള അസോസിയേഷൻ നാഷ്‌വിലിന്‍
സാൻഫ്രാൻസിസ്കോ ബേ ഏരിയ പഞ്ചാരി മേളം ടീം അരങ്ങേറ്റം കുറിച്ചു.
ലിവർമോർ: സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പഞ്ചാരി മേളം ടീംലിവർമോറിൽ അരങ്ങേറ്റം കുറിച്ചു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് യുഎസിൽ.
ന്യൂയോർക്ക്: കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസിന്‍റെ ജനറൽ സെക്രട്ടറി ഡോ.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സംവാദത്തിൽ കലഹിച്ച് ട്രംപും കമലയും.
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ അടിയും തിരിച്ചടിയുമായി സ്ഥാനാർഥികളായ
സി.എ. വർഗീസ് യുഎസ്‌എയിൽ അന്തരിച്ചു.
ഇത്തിത്താനം: പൊൻപുഴ ചിറത്തലാട്ട് സി.എ. വർഗീസ് (വർഗീസ് സാർ 85 ) യുഎസ്‌എയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്.