• Logo

Allied Publications

Europe
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Share
തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന 14ാമത് ബയനിയല്‍ ഗ്ലോബൽ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ജനറൽ സെക്രട്ടറി പിന്‍റോ കണ്ണംപള്ളി അറിയിച്ചു.

ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെ തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലിലാണ് കോൺഫറൻസ് നടക്കുക. മലബാർ ഗോൾഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യും പ്രധാന സ്പോൺസർസായ കോൺഫറൻസ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ ഗോപാല പിള്ളയും പ്രസിഡന്‍റ് ജോൺ മത്തായിയും സംയുക്തമായി അറിയിച്ചു.

കോൺഫറൻസ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. കെ.ജി. വിജയലക്ഷ്‌മി, ജനറൽ കൺവീനർ ഡോ. പി.എം. നായർ ഐപിഎസ്(റിട്ട.), കമ്മിറ്റി അംഗങ്ങളുടെയും അശ്രാന്ത പരിശ്രമം സമ്മേളനത്തിന്‍റെ വിജയമുറപ്പിക്കുമെന്നു ഡബ്ല്യുഎംസി ഗ്ലോബൽ കൗൺസിൽ അഭിപ്രായപ്പെട്ടു.

ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ റവന്യു മന്ത്രി കെ.രാജൻ, തിരുവനന്തപുരം എംപി ശശി തരൂർ, മേയർ ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം എംഎൽഎ ആന്‍റണി രാജു, ഡോ. പി. മുഹമ്മദ് അലി(ഗൾഫാർ), എസ്ബിഐ ചീഫ് ജനറൽ മാനേജർ എ. ഭുവനേശ്വരി, മലബാർ ഗോൾഡ് ഡയമണ്ട്സ് ചെയർമാൻ എം.പി.അഹമ്മദ്, പ്രഭാവർമ്മ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ഓഗസ്റ്റ് നാലിന് ഗ്രാൻഡ് ഫിനാലെയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി/കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഇ.ടി.മുഹമ്മദ് ബഷീർ എംപി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ, ജോൺ ബ്രിട്ടാസ് എംപി എന്നിവരും പങ്കെടുക്കും.

വേൾഡ് മലയാളീ കൗൺസിലിന്‍റെ സജീവ റീജിയണുകളായ അമേരിക്ക, യൂറോപ്പ്, മിഡ്‌ഡിൽ ഈസ്റ്റ്, ഇന്ത്യ റീജിയണുകളിലെ അൻപതോളം പ്രൊവിൻസുകളിൽനിന്നുള്ള ആയിരത്തിൽ കൂടുതൽ പ്രതിനിധികൾ ഈ കോൺഫറൻസിൽ പങ്കെടുക്കും.

കോൺഫറൻസിന്‍റെ ഭാഗമായുള്ള ഗ്ലോബൽ സ്മരണികയുടെ പ്രകാശനം കേന്ദ്ര മന്ത്രിയുടെ സാനിധ്യത്തിൽ നടത്തുമെന്ന് സോവനീർ ചീഫ് എഡിറ്റർ പിന്‍റോ കണ്ണംപള്ളി അറിയിച്ചു.

യുഎഇയിലെ സാമൂഹിക പ്രവർത്തകനും വേള്‍ഡ് മലയാളി കൗണ്‍സിൽ നേതാവുമായിരുന്ന ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ഓർമയ്ക്കായി വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ നടപ്പാക്കുന്ന കാരുണ്യഭവനം പദ്ധതിയുടെ ഉദ്ഘാടനവും കോൺഫറൻസിൽ വച്ച് പിണറായി വിജയൻ നിർവഹിക്കും.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ പ്രവിശ്യകളുടെ നേതൃത്വത്തിൽ (ദുബായി, ഷാർജ, ഉമ്മുൽ ഖുവൈൻ, അജ്മാൻ, ഫുജൈറ) കേരളത്തിലെ ഭവനരഹിതർക്കായി 50 ലക്ഷം രൂപ ചെലവിടുന്നു. കേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്കായി നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി തദവസരത്തിൽ നിർവഹിക്കുന്നതാണ്.

പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ഗൾഫാർ മുഹമ്മദലിക്ക് ഡോ. പി. എബ്രഹാം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യുമാനിറ്റേറിയൻ ഗോൾഡൻ ലാന്‍റേൺ അവാർഡ് സമ്മാനിക്കും.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ ഫിലാഡൽഫിയ പ്രൊവിൻസിന്‍റെ ജീവകാരുണ്യ പ്രവർത്തനനത്തിന്‍റെ ഭാഗമായി അടുത്ത വർഷം നടത്താനിരിക്കുന്ന 50 കുടുംബങ്ങളുടെ സമൂഹ വിവാഹത്തിനുള്ള ധനശേഖരണത്തിനു തുടക്കം കുറിക്കും.

വേൾഡ് മലയാളി കൗൺസിൽ ഇന്‍റർനാഷണൽ ഫോറങ്ങളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലുള്ള ചർച്ചയും സാംസ്‌കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം മീറ്റിംഗിൽ തമിഴ്നാട് എൻഐസിഎച്ച്ഇ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ടെസി തോമസ് മുഖ്യാതിഥിയായിരിക്കും.

ഫോറം പ്രസിഡന്‍റ് പ്രഫ. ഡോ. ലളിത മാത്യു വിമൻസ് ഫോറം പ്രോജക്‌ടായ കഴിഞ്ഞ വർഷം തുടങ്ങി വച്ച കൂൺ കൃഷിയെയും അതിന്‍റെ വിപണന സാധ്യതാക്കളെയും സ്ത്രീ ശാക്തീകരണത്തെയും കുറിച്ച് പ്രീതിനിധികളോട് സംസാരിക്കും.

കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളെ സംബന്ധിച്ച് പ്രസക്തമായ റിട്ടയർമെന്‍റ് നിക്ഷേപം , വിദ്യാഭ്യാസം, വിദേശ ഭാഷാ ക്ലാസുകൾ, തൊഴിലവസരങ്ങൾ, പ്രവാസി പെൻഷനുകൾ, പ്രവാസി ഇൻഷുറൻസ്, പ്രവാസി ബിസിനസ് അവസരങ്ങൾ, നോർക്ക ഐഡി കാർഡുകൾ തുടങ്ങിയവ ഉൾപ്പെടെ 15ലധികം വിവിധ സേവനങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ സമ്മേളനത്തോടനുബന്ധിച്ചുള്ള നോർക്ക റൂട്ട്‌സ് ഉദ്യോഗസ്ഥരുടെ മീറ്റിംഗ് പ്രധാനമായും ഫോക്കസ് ചെയ്യും.

സമ്മേളനത്തിൽ നോർക്ക മെമ്പർ ഐഡി രജിസ്ട്രേഷൻ ഡെസ്ക് സജ്ജീകരിക്കാൻ ഡബ്ല്യുഎംസി എൻആർകെ ഫോറം പ്രസിഡന്‍റ് അബ്ദുൽ ഹക്കിം മുൻകൈ എടുക്കും. ഡബ്ല്യുഎംസി ഇന്‍റർനാഷണൽ ലീഗൽ ഫോറം പ്രസിഡന്‍റ് അഡ്വ. ആന്‍റണി ജോൺ അയ്‌യരുകാവന്‍റെ നെതൃത്വത്തിൽ വിവിധ നിയമ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ക്രമീകരിച്ചിട്ടുണ്ട്.

ഗ്രേഷ്യസ് കുര്യാക്കോസ് (എഡിജിപി, കേരള ഹൈക്കോടതി), ജോൺ എസ് റാൽഫ് (പ്രമുഖ ക്രിമിനൽ അഭിഭാഷകൻ), ജോർജ് തോമസ് കോട്ടയം(ഫാമിലി ലോ) എന്നിവർ ലീഗൽ ഫോറത്തിന്‍റെ അതിഥികളായി സമ്മേളനത്തെ പ്രതിനിധീകരിക്കും.

കോൺഫറൻസിനോട് അനുബന്ധിച്ച് ഡബ്ല്യുഎംസി ഇന്‍റർനാഷണൽ ആർട്ട് ആൻഡ് കൾച്ചറൽ ഫോറം രാജ്യാന്തര ഷോർട്ട് ഫിലിം മേള സംഘടിപ്പിക്കുന്നുണ്ട്. മികച്ച ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി മലയാള സിനിമയുടെ പ്രിയ സംവിധായകൻ ഐ.വി. ശശിയുടെ സ്മരണ നിലനിർത്തി “ഐ.വി. ശശി ഇന്‍റർനാഷണൽ ഷോർട്ട് ഫിലിം ഫെറ്റിവൽ'' എന്ന പേരിലാണ് മേള ഒരുക്കുന്നത്.

കോൺഫറൻസിനോട് അനുബന്ധിച്ച് തിരുവനന്തരപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ച് അവാർഡുകൾ പ്രഖ്യാപിക്കുന്നതാണെന്ന് കൾച്ചറൽ ഫോറം പ്രസിഡന്‍റ് ചെറിയാൻ ടി. കീക്കാട് അറിയിച്ചു.

കേരളത്തിലേക്കും ഇന്ത്യയിലേക്കും ആരോഗ്യ, മെഡിക്കൽ, ആയുർവേദ യാത്രകളിൽ താത്പര്യമുള്ള വിദേശ മലയാളികൾക്കും മറ്റുള്ളവർക്കുമായി ഡബ്ല്യുഎംസിയുടെ ഏകജാലക സംവിധാനം തുറക്കുന്നതാണ്.

മെഡിക്കൽ, വിദ്യാഭ്യാസ സഹകരണം, പങ്കാളിത്തം, പിന്തുണ എന്നിവയിൽ എംഐഎംഎസുമായി ധാരണാപത്രം ഒപ്പിടൽ, ഡബ്ല്യുഎംസി അംഗങ്ങളുടെ അവയവദാന ദൗത്യത്തിന്‍റെ ഉദ്ഘാടനവും ഫോം പൂരിപ്പിക്കലും കോൺഫറെൻസിന്‍റെ ഭാഗമായി നടക്കും.

ഇന്‍റർനാഷണൽ മെഡിക്കൽ ആൻഡ് ഹെൽത്ത് ഫോറത്തിന്‍റെ പ്രോഗ്രാമിന് ശേഷം വേൾഡ് മലയാളി കൗൺസിൽ ഓൺ ഹെൽത്ത് ആൻഡ് മെഡിക്കൽ ടൂറിസത്തെകുറിച്ചുള്ള സെമിനാറും സമ്മേളന വേദിയിൽ ഉണ്ടായിരിക്കുന്നതാണ്.

കേരളത്തിലെ മെഡിക്കൽ, ഹെൽത്ത്, ആയുർവേദ, റിസോർട്ട്, ബീച്ച്, ഹിൽ, ഹെറിറ്റേജ്, കേരളത്തിലേക്കുള്ള കൾച്ചറൽ ടൂറിസം എന്നീ മേഖലകളെ പ്രതിനിധീകരിച്ച് ഒമ്പത് പ്രതിനിധികൾ സംയുക്ത സെഷനിൽ സംസാരിക്കും.

മൂന്ന് സെഷനുകളിലായാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ഇന്‍റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്‍റ് ഡോ.ജിമ്മി ലോനപ്പൻ മൊയലൻ(യുകെ) അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അദ്ദേഹം അതിഥികളെ സ്വാഗതം ചെയ്യും.

മെഡിക്കൽ, ഹെൽത്ത് ടൂറിസം സെമിനാറുകളുടെ ഉദ്ഘാടനം മുൻ മന്ത്രി വി.ശിവകുമാർ നിർവഹിക്കും. ഡബ്ല്യുഎംസിയുടെ അവയവദാന ഉത്തരവിന്‍റെ ഉദ്ഘാടനം സംസ്ഥാന മന്ത്രി നിർവഹിക്കും.

വിദേശ മലയാളികൾക്കും മറ്റുള്ളവർക്കുമായി കേരളത്തിലേക്കും ഇന്ത്യയിലേക്കും ആരോഗ്യം, മെഡിക്കൽ, ആയുർവേദ ടൂറിസം എന്നിവയെക്കുറിച്ചുള്ള ഡബ്ല്യുഎംസിയുടെ ഏകജാലക സംവിധാനത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കുന്നതാണ്. നൂറുൽ ഇസ്‌ലാം സെന്‍റർ ഫോർ ഹയർ എജ്യുക്കേഷൻ പ്രോ ചാൻസലർ (എംഡി, നിംസ് മെഡിസിറ്റി ) ഫൈസൽ ഖാൻ മുഖ്യാതിഥിയുടെ സന്ദേശം നൽകും.

www.wmchealthtourism.org എന്ന ഏകജാലക സംവിധാനത്തെകുറിച്ച് പ്രസംഗവും പ്രദർശനവും ഉണ്ടായിരിക്കും. സമ്മേളനത്തിന്‍റെ ഭാഗമായി ആരോഗ്യം, മെഡിക്കൽ, ആയുർവേദ ടൂറിസം എന്നിവയിൽ ഡബ്ല്യുഎംസിയുടെ ഏകജാലക സംവിധാനത്തിലൂടെ ബുക്കിംഗുകൾ സ്വീകരിക്കുന്നതിനുള്ള സ്റ്റാളും നടത്തുന്നതാണ്.

ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള (യുഎസ്എ), പ്രസിഡന്‍റ് ജോൺ മത്തായി(ഷാർജ), ജനറൽ സെക്രട്ടറി പിന്റൊ കണ്ണംപള്ളി(യുഎസ്എ), ട്രെഷറർ സാം ഡേവിഡ് മാത്യു (യുകെ) വൈസ് പ്രസിഡന്‍റ് കെ. പി. കൃഷ്ണകുമാർ(ഇന്ത്യ), ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി തടത്തിൽ(ജർമനി) എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും

മെഡിക്കൽ ആൻഡ് ഹെൽത്ത് സെമിനാർ തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജി അസോസിയേറ്റ് പ്രഫസറും കേരളത്തിലെ അവയവദാനത്തിന്‍റെ നോഡൽ ഓഫീസറുമായ ഡോ. നോബിൾ ഗ്രേഷ്യസ് അവയവദാനത്തെക്കുറിച്ച് സംസാരിക്കും. ഗൈനക്കോളജിക്കൽ പ്രശ്നങ്ങളെക്കുറിച്ച് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സെമ്മി നോബിൾ സീനിയർ സംസാരിക്കും.

ഹൃദ്രോഗ വിദഗ്ധൻ (തിരുവനന്തപുരം) അനന്തപുരി ആശുപത്രിയിലെയും തിരുവനന്തപുരം എസ്പി മെഡ്‌ഫോർട്ട് ആശുപത്രിയിലെയും കാർഡിയോളജിസ്റ്റ് ഡോ. ഷിഫാസ് ബാബു എം ‘ഹൃദ്രോഗങ്ങളെയും അതിന്‍റെ സമീപകാല പ്രശ്നങ്ങളെയും’ കുറിച്ച് സംസാരിക്കും.

തിരുവനന്തപുരം എസ്കെ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്‍റും സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുമായ ഡോ.സുഭാഷ് ആർ കരൾ രോഗങ്ങളുടെ ലാസ്റ്റ് സ്റ്റേജ് നേരിടേണ്ടതെങ്ങനെയെന്ന് ക്ലാസെടുക്കും.

തിരുവനന്തപുരം എസ്കെ ഹോസ്പിറ്റലിലെ സീനിയർ പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജറി കൺസൾട്ടന്‍റായ ഡോ. ശാരിക ‘പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സർജറി’ എന്ന വിഷയത്തിൽ ക്ലാസെടുക്കും.

മെഡിക്കൽ രംഗത്തെ ധാർമികതയെക്കുറിച്ച് കിംസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഇ.എം. നജീബ് പ്രസംഗിക്കും. നിംസ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. മഞ്ജു തമ്പി ഹെൽത്ത് ടൂറിസത്തെക്കുറിച്ച് സംസാരിക്കും. കേരളത്തിലേക്കുള്ള റിസോർട്ട്, കുന്നുകൾ, കായൽ, ബീച്ച് ടൂറിസം എന്നിവയെക്കുറിച്ച് ക്വയിലോൺ ബീച്ച് ഹോട്ടൽ ആൻഡ് കൺവൻഷൻ സെന്‍ററിലെ ബി. ശ്രീകുമാർ സംസാരിക്കും.

ബ്ലഡ് ഷുഗർ, വെയിറ്റ്, ബിപി ആരോഗ്യ പരിശോധന തുടങ്ങിയ സൗജന്യ പരിശോധനകൾ തിരുവനന്തപുരത്തെ എസ്കെ ആശുപത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതാണ്. തിരുവനന്തപുരം സബ് അർബൻ ഏരിയയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും കോൺഫറൻസിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

പരിപാടിയിൽ പങ്കെടുക്കാനുള്ള വിവരങ്ങൾക്ക് ബന്ധപെടുക: ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള(യുഎസ്എ), ഗ്ലോബൽ പ്രസിഡന്‍റ് ജോൺ മത്തായി(ഷാർജ), ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്‍റോ കണ്ണംപള്ളി(യുഎസ്എ), ഗ്ലോബൽ ട്രെഷറർ സാം ഡേവിഡ് മാത്യു(യുകെ), കോൺഫറൻസ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. കെ.ജി. വിജയലക്ഷ്‌മി(ഇന്ത്യ), ജനറൽ കൺവീനർ ഡോ. പി.എം. നായർ ഐപിഎസ്(റിട്ട.), സെക്രട്ടറി ഡോ. അജിൽ അബ്ദുള്ള(ഇന്ത്യ),

കോ കൺവീനേഴ്‌സ് കെ കൃഷ്ണകുമാർ(ഇന്ത്യ), അനീഷ് ജെയിംസ് (യുഎസ്എ), ക്രിസ്റ്റഫർ വർഗീസ്(ദുബായി), ജോളി പടയാറ്റിൽ(ജർമനി), വൈസ് ചെയർപേഴ്സൺ ജെറോ വര്ഗീസ് (യുഎഇ), കൾച്ചറൽ കമ്മിറ്റി ചെറിയാൻ ടി. കീക്കാട്(യുഎഇ), മേഴ്‌സി തടത്തിൽ(ജർമനി), പ്രോഗ്രാം കമ്മിറ്റി ജോളി തടത്തിൽ(ജർമനി), ഫിനാൻസ് കമ്മിറ്റി ഷൈൻ ചന്ദ്രസേനൻ(യുഎഇ), സ്‌പോൺസർഷിപ് കമ്മിറ്റി രാജേഷ് പിള്ള(യുഎഇ).

കേരള അസോസിയേഷന്‍ ഓഫ് പോളണ്ടിന്‍റെ ഓണാഘോഷം ക്രാക്കോവില്‍ സെപ്റ്റംബർ 8ന്.
ക്രാക്കോവ് : കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് (KAP) ക്രാക്കോവ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ഓണാഘോഷം ഈ മാസം 8 ന്
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
ലണ്ടൻ : യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
കൈരളി യുകെ നഴ്സിംഗ് ബിരുദധാരികൾക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം സെപ്റ്റംബർ 16 മുതൽ.
ലണ്ടൻ: യുകെയിൽ കെയർ അസിസ്റ്റന്‍റായി പ്രവർത്തിക്കുന്ന നഴ്സിംഗ് ബിരുദധാരികൾക്ക് NMC രജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായ O
മൊർട്ടെസയ്ക്ക് സുഖമായി ഉറങ്ങാം; സ്പെഷ്യൽ കിടക്ക നൽകി പാരാലിന്പിക്സ് കമ്മിറ്റി.
പാരീസ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തയാളും ഏറ്റവും ഉയരമുള്ള പാരാലിന്പിക്സ് താരമായ ഇറാനിയൻ സിറ്റി വോളിബോൾ ത
ദ്രോഗ്ഡയിൽ "പൂരം 2025': ലോഗോ പ്രകാശനം നടന്നു.
ദ്രോഗ്ഡ: ദ്രോഗ്ഡയുടെ ഓണാഘോഷത്തിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഡ്യൂ ഡ്രോപ്പ്സിന്‍റെ മേളപെരുക്കത്തിന്‍റെ അകമ്പടിയോടെ "ടില