• Logo

Allied Publications

Europe
ലാത്വിയയില്‍ മലയാളി വിദ്യാർഥി‌യുടെ മരണം: നടപടികള്‍ പുരോഗമിക്കുന്നു
Share
റിഗ: യൂറോപ്യൻ രാജ്യമായ ലാത്വിയയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച മലയാളി വിദ്യാര്‍ഥി ആൽബിൻ ഷിന്‍റോയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥന്‍റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയാകും.

ആല്‍ബിന്‍റെ യുകെയിലുള്ള ബന്ധു ജോര്‍ജ്, സുഹൃത്തുക്കള്‍ എന്നിവർ മൃതദേഹം തിരിച്ചറിഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു. ഫ്യൂണറല്‍ ഹോമുമായും വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് മൃതദേഹം അയക്കുന്നതിനുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്.

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ലാത്വിയയുടെ ചുമതലയുള്ള സ്വീഡനിലെ ഇന്ത്യന്‍ എംബംസിയിലെ കോണ്‍സുലര്‍ പവന്‍കുമാറുമായി ഫോണില്‍ സംസാരിച്ച് കാര്യങ്ങളുടെ പരോഗതി വിലയിരുത്തി.

ഡീന്‍ കുര്യാക്കോസ് ആല്‍ബിന്‍റെ ആനച്ചാലിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, കേരള നോര്‍ക്ക തുടങ്ങയവരും വിഷ‌ത്തിൽ ഇടപെട്ടിട്ടുണ്ട്.

എട്ടു മാസം മുന്‍പാണു മറൈന്‍ ടെക്നോളജി പഠനത്തിനായി ആല്‍ബിന്‍ ലാത്വിയയില്‍ എത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച റിഗയിലെ തടാകത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായിരുന്നില്ല. പ്രദേശവാസികളുടെ സഹായത്തോടെ സഹപാഠികള്‍ നടത്തി‌യ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കു പിന്നാലെ നീന്തിയ ആല്‍ബിന്‍ മറുകരയെത്താറായപ്പോള്‍ കുഴഞ്ഞുപോവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

ഇടുക്കി വെള്ളത്തൂവല്‍ ആനച്ചാലിൽ അറക്കൽ ഷിന്‍റോ റീന ദമ്പതികളുടെ മകനാണ് 19 വയസുകാരനായ ആല്‍ബിന്‍. പിതാവ് ഷിന്‍റോ ആനച്ചാലിൽ ജീപ്പ് ഡ്രൈവറാണ്. മാതാവ് റീന എല്ലക്കൽ എൽപി സ്കൂളിലെ ടീച്ചറും. ഒരു സഹോദരിയാണ് ആൽബിനുള്ളത്.

കേരള അസോസിയേഷന്‍ ഓഫ് പോളണ്ടിന്‍റെ ഓണാഘോഷം ക്രാക്കോവില്‍ സെപ്റ്റംബർ 8ന്.
ക്രാക്കോവ് : കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് (KAP) ക്രാക്കോവ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ഓണാഘോഷം ഈ മാസം 8 ന്
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
ലണ്ടൻ : യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
കൈരളി യുകെ നഴ്സിംഗ് ബിരുദധാരികൾക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം സെപ്റ്റംബർ 16 മുതൽ.
ലണ്ടൻ: യുകെയിൽ കെയർ അസിസ്റ്റന്‍റായി പ്രവർത്തിക്കുന്ന നഴ്സിംഗ് ബിരുദധാരികൾക്ക് NMC രജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായ O
മൊർട്ടെസയ്ക്ക് സുഖമായി ഉറങ്ങാം; സ്പെഷ്യൽ കിടക്ക നൽകി പാരാലിന്പിക്സ് കമ്മിറ്റി.
പാരീസ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തയാളും ഏറ്റവും ഉയരമുള്ള പാരാലിന്പിക്സ് താരമായ ഇറാനിയൻ സിറ്റി വോളിബോൾ ത
ദ്രോഗ്ഡയിൽ "പൂരം 2025': ലോഗോ പ്രകാശനം നടന്നു.
ദ്രോഗ്ഡ: ദ്രോഗ്ഡയുടെ ഓണാഘോഷത്തിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഡ്യൂ ഡ്രോപ്പ്സിന്‍റെ മേളപെരുക്കത്തിന്‍റെ അകമ്പടിയോടെ "ടില