• Logo

Allied Publications

Europe
വാത്സിംഗ്ഹാം തീർഥാടനം ഭക്തിസാന്ദ്രമായി; ആയിരങ്ങൾ പങ്കുചേർന്നു
Share
വാത്സിംഗ്ഹാം: പരിശുദ്ധ കന്യകാമറിയത്തിന്‍റെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ നസ്രത്ത്‌ എന്നറിയപ്പെടുന്ന ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് വാത്സിംഗ്ഹാം തീർഥാടന കേന്ദ്രത്തിലേക്ക് നടന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ തീർഥാടനം ഭക്തിസാന്ദ്രമായി.



ജപമാല സ്തുതികളും പ്രാർഥനാ മഞ്ജരികളും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ചാപ്പലിലേക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ നേതൃത്വത്തിൽ നടത്തിയ തീർഥാടനത്തിൽ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും വൈദികരും സന്യസ്തരും ഉൾപ്പടെ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.



രാവിലെ 9.30ന് സപ്രായോടെ ആരംഭിച്ച തീർഥാടനത്തിൽ ജപമാലപ്രാർഥനയും ദിവ്യ കാരുണ്യ ആരാധനയും നടന്നു. തുടർന്ന് രൂപത പാസ്റ്ററൽ കോഓർഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട് മരിയൻ സന്ദേശം നൽകി.



സീറോമലബാർ സഭയുടെ പാരമ്പര്യം മുഴുവൻ നിറഞ്ഞുനിന്ന തുടർന്ന് നടന്ന പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ ആണ് പങ്കുചേർന്നത്. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു.



ബ്രിട്ടനിലെ സീറോമലബാർ സഭാമക്കളുടെ വിശ്വാസ ജീവിതവും തീഷ്ണതയും കൊണ്ട് ബ്രിട്ടന്‍റെ നഷ്ടപ്പെട്ട വിശ്വാസത്തിന്‍റെ ഗരിമ വീണ്ടെടുക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്നും അതിന്‍റെ ദൃശ്യമായ അടയാളമാണ് ഈ തീർഥാടനത്തിൽ കാണുന്നതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന മധ്യേ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

ഭൂമിയിൽ ദൈവത്തിന്‍റെ വാസസ്ഥലമായത് പരിശുദ്ധ മറിയത്തിലാണ് അതുകൊണ്ട് തന്നെ നിത്യതയിൽ ദൈവം മറിയത്തെ വഹിക്കുകയാണ്.



മാംസമായ വചനത്തെ ഉദരത്തിൽ വഹിച്ച മറിയത്തെ തിരിച്ചറിയുവാനും അമ്മയെക്കുറിച്ചുള്ള വിശുദ്ധ ഗ്രന്ഥ പാരമ്പര്യം തിരിച്ചറിയുന്നതും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങൾ മനസിലാക്കുവാനും ആരാധനാക്രമ ഗ്രന്ഥങ്ങളിലുള്ള പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വിശ്വാസത്തിന്‍റെ രഹസ്യങ്ങൾ മനസിലാക്കുവാനും നമുക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്‍റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററൽ കോഓർഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, ഫിനാൻസ് ഓഫീസർ ജോ മൂലശേരി വിസി, വൈസ് ചാൻസിലർ റവ. ഫാ. ഫാൻസ്വാ പത്തിൽ, റവ. ഫാ. ജിനു മുണ്ടുനടക്കൽ എന്നിവർ സഹകാർമികരായി.



കേംബ്രിഡ്ജ് റീജിയൺ ആതിഥേയത്വം വഹിച്ച തീർഥാടനത്തിൽ റീജിയണൽ ഡയറക്ടർ റവ. ഫാ. ജിനു മുണ്ടുനടക്കലിന്‍റെ നേതൃത്വത്തിൽ ജോർജ് നോർവിച്ച്, ലിജേഷ് കിംഗ്സ്‌ലിൻ, ജോജോ കേംബ്രിഡ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ നേതൃത്വം നൽകി.

കേരള അസോസിയേഷന്‍ ഓഫ് പോളണ്ടിന്‍റെ ഓണാഘോഷം ക്രാക്കോവില്‍ സെപ്റ്റംബർ 8ന്.
ക്രാക്കോവ് : കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് (KAP) ക്രാക്കോവ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ഓണാഘോഷം ഈ മാസം 8 ന്
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
ലണ്ടൻ : യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
കൈരളി യുകെ നഴ്സിംഗ് ബിരുദധാരികൾക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം സെപ്റ്റംബർ 16 മുതൽ.
ലണ്ടൻ: യുകെയിൽ കെയർ അസിസ്റ്റന്‍റായി പ്രവർത്തിക്കുന്ന നഴ്സിംഗ് ബിരുദധാരികൾക്ക് NMC രജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായ O
മൊർട്ടെസയ്ക്ക് സുഖമായി ഉറങ്ങാം; സ്പെഷ്യൽ കിടക്ക നൽകി പാരാലിന്പിക്സ് കമ്മിറ്റി.
പാരീസ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തയാളും ഏറ്റവും ഉയരമുള്ള പാരാലിന്പിക്സ് താരമായ ഇറാനിയൻ സിറ്റി വോളിബോൾ ത
ദ്രോഗ്ഡയിൽ "പൂരം 2025': ലോഗോ പ്രകാശനം നടന്നു.
ദ്രോഗ്ഡ: ദ്രോഗ്ഡയുടെ ഓണാഘോഷത്തിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഡ്യൂ ഡ്രോപ്പ്സിന്‍റെ മേളപെരുക്കത്തിന്‍റെ അകമ്പടിയോടെ "ടില