• Logo

Allied Publications

Europe
കലാമേളയുടെ നിയമാവലി പ്രസിദ്ധീകരിച്ച് യുക്മ ദേശീയ സമിതി
Share
ലണ്ടൻ: യുകെയിലെ മലയാളി കലാപ്രതിഭകൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന 2024ലെ യുക്മ കലാമേളയുടെ പുതുക്കിയ നിയമാവലി യുക്മ ദേശീയ സമിതി പ്രസിദ്ധീകരിച്ചു. യുക്മ രൂപീകൃതമായതിന്‍റെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന 2024ൽ കലാമേള കൂടുതൽ ആകർഷകവും ചിട്ടയോടെയും നടത്തുവാനുള്ള തയാറെടുപ്പുകളിലാണ് യുക്മ റീജിയണൽ നേതൃത്വങ്ങളും ദേശീയ നേതൃത്വവും.

2024ലെ യുക്മ ദേശീയ കലാമേള, റീജിയണൽ കലാമേളകൾ എന്നിവയ്ക്ക് മുന്നോടിയായിട്ടാണ് കലാമേള മാനുവൽ (നിയമാവലി) പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ നിയമാവലിയിൽ വേണ്ടതായ മാറ്റങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ചാണ് ഈ വർഷത്തെ കലാമേള മാനുവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓരോ വർഷവും നടക്കുന്ന കലാമേളയിൽ നിന്നുമുള്ള പോരായ്മകൾ കാലോചിതമായി പരിഷ്കരിച്ചാണ് യുക്മ ദേശീയ സമിതി കലാമേള നിയമാവലി 2024 പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2023 കലാമേളയ്ക്കു ശേഷം ഈ രംഗത്തെ വിദഗ്ദരുടേയും കലാമേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടേയും പൊതു ജനങ്ങളുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച യുക്മ ദേശീയ സമിതി വിശദമായ ചർച്ചകൾക്ക് ശേഷം, നിയമാവലി ഭേദഗതിക്കായി നിയോഗിച്ച കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് 2024 ലെ കലാമേള നിയമാവലി അംഗീകരിച്ചിരിക്കുന്നത്.

ജയകുമാർ നായർ അധ്യക്ഷനായ കമ്മിറ്റിയിൽ ഡോ.ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ്, ഡിക്സ് ജോർജ്, ഷീജോ വർഗീസ്, ലീനുമോൾ ചാക്കോ, സ്മിതാ തോട്ടം, മനോജ് കുമാർ പിള്ള, അലക്സ് വർഗീസ്, അഡ്വ. എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, സുരേന്ദ്രൻ ആരക്കോട്ട്, വർഗീസ് ഡാനിയേൽ, സണ്ണിമോൻ മത്തായി തുടങ്ങിയവരുൾപ്പെട്ട കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നിയമാവലി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുതുക്കിയ കലാമേള നിയമാവലി ഇതിനോടകം റീജിയണുകൾ വഴി അസോസിയേഷനുകളിൽ എത്തിച്ചതായി യുക്മ ദേശീയ പ്രസിഡന്‍റും ദേശീയ കലാമേള ചെയർമാനുമായ ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറിയും ദേശീയ കലാമേള ചീഫ് കോഓർഡിനേറ്ററുമായ കുര്യൻ ജോർജ്, യുക്മ ദേശീയ സമിതിയംഗവും ദേശീയ കലാമേള ജനറൽ കൺവീനറുമായ ജയകുമാർ നായർ എന്നിവർ അറിയിച്ചു.

യുകെ മലയാളികളുടെ കലാപരമായ വളർച്ച‌യ്ക്കും വികാസത്തിനും ഒരു വേദിയൊരുക്കുകയെന്ന യുക്മ കലാമേളകളുടെ ലക്ഷ്യം മുൻനിർത്തി, കലാകാരന്‍റെ ക്രിയാത്മകത‌യ്ക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും അതിർവരമ്പുകൾ വയ്ക്കാതെ, പ്രായോഗീകതയ്ക്ക് മുൻതൂക്കം നൽകിയാണ് കലാമേള നിയമാവലി തയാറാക്കിയിരിക്കുന്നതെന്ന് ജയകുമാർ നായർ വ്യക്തമാക്കി.

പരിഷ്ക്കരിച്ച കലാമേള നിയമാവലിയിലെ നിബന്ധനകളുടെ അടിസ്ഥാനത്തിലാകും റീജിയണൽ, നാഷണൽ കലാമേളകളിൽ മത്സരങ്ങൾ സംഘടിപ്പിക്കുക. 2024 ഒക്‌ടോബർ മാസം റീജിയണൽ കലാമേളകൾ പൂർത്തിയാക്കി നവംബർ രണ്ടിന് ദേശീയ കലാമേളയും എന്ന രീതിയിലാണ് കലാമേള ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.

യുക്മ റീജിയണൽ, നാഷണൽ കലാമേളകളുടെ രജിസ്ട്രേഷൻ ഓൺലൈനിലാണ് തയാർ ചെയ്തിരിക്കുന്നത്. തികച്ചും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം തയാറാക്കിയിരിക്കുന്നത് യുക്മ സൗത്ത് ഈസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും സഹയാത്രികനും കൂടിയായ ജോസ് പി.എമ്മിന്‍റെ ഉടമസ്ഥതയിൽ ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെഎംപി സോഫ്റ്റ് വെയറാണ്.

വിവിധ റീജിയണുകളിൽ നിന്നായി ആയിരത്തിലേറെ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്ന യുക്മ ദേശീയ കലാമേള, ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ കലാ, സാംസ്കാരിക കൂടിച്ചേരലാണ്.

കേരളത്തിലെ സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങളെ മാതൃകയാക്കി നടത്തുന്ന യുക്മ ദേശീയ കലാമേള വീക്ഷിക്കുവാൻ എത്തുന്ന ആയിരക്കണക്കിന് കാണികൾക്കും ഒരു ദൃശ്യ, ശ്രാവ്യ വിരുന്നായിരിക്കും ഒരുക്കുന്നത്.

കേരള അസോസിയേഷന്‍ ഓഫ് പോളണ്ടിന്‍റെ ഓണാഘോഷം ക്രാക്കോവില്‍ സെപ്റ്റംബർ 8ന്.
ക്രാക്കോവ് : കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് (KAP) ക്രാക്കോവ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ഓണാഘോഷം ഈ മാസം 8 ന്
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
ലണ്ടൻ : യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
കൈരളി യുകെ നഴ്സിംഗ് ബിരുദധാരികൾക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം സെപ്റ്റംബർ 16 മുതൽ.
ലണ്ടൻ: യുകെയിൽ കെയർ അസിസ്റ്റന്‍റായി പ്രവർത്തിക്കുന്ന നഴ്സിംഗ് ബിരുദധാരികൾക്ക് NMC രജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായ O
മൊർട്ടെസയ്ക്ക് സുഖമായി ഉറങ്ങാം; സ്പെഷ്യൽ കിടക്ക നൽകി പാരാലിന്പിക്സ് കമ്മിറ്റി.
പാരീസ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തയാളും ഏറ്റവും ഉയരമുള്ള പാരാലിന്പിക്സ് താരമായ ഇറാനിയൻ സിറ്റി വോളിബോൾ ത
ദ്രോഗ്ഡയിൽ "പൂരം 2025': ലോഗോ പ്രകാശനം നടന്നു.
ദ്രോഗ്ഡ: ദ്രോഗ്ഡയുടെ ഓണാഘോഷത്തിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഡ്യൂ ഡ്രോപ്പ്സിന്‍റെ മേളപെരുക്കത്തിന്‍റെ അകമ്പടിയോടെ "ടില