• Logo

Allied Publications

Americas
ടൊറന്‍റോ ഇന്‍റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവൽ ഓഗസ്റ്റ് മൂന്നിന്
Share
ടൊറന്‍റോ: ലോകമെമ്പാടുമുള്ള ഡാൻസ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജിൽ അണിനിരത്തിക്കൊണ്ട് ഡാൻസിംഗ് ഡാംസൽസ് ഒരുക്കുന്ന 11ാമത് ടൊറന്‍റോ ഇന്‍റർനാഷണൽ ഔട്ട്ഡോർ ഡാൻസ് ഫെസ്റ്റിവൽ ഓഗസ്റ്റ് മൂന്നിന് രാവിലെ 10 മുതൽ രാത്രി 10 വരെ ടൊറന്‍റോയിലുള്ള ആൽബർട്ട് ക്യാമ്പ്ബെൽ സ്‌ക്വയറിൽ നടക്കും.

ഈ വർഷം "ഡാൻസ് അറ്റ് ദി സ്‌ക്വയർ' എന്ന് നാമകരണം ചെയ്തിരിക്കുന്ന ഡാൻസ് ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമാണ്. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ വിവിധ രാജ്യക്കാർ തിങ്ങിപാർക്കുന്ന നഗരമെന്ന് പേരുകേട്ട ടൊറന്‍റോയിൽ നടക്കുന്ന ഈ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ എല്ലാ രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഡാൻസ് വിഭവങ്ങൾ ഉണ്ടായിരിക്കും.

ഇത്തവണ 50 ഓളം വ്യത്യസ്ത ഡാൻസ് സ്റ്റൈലുകളാണ് ത‌യാറാക്കിയിരിക്കുന്നത്. നൂറിലേറെ രാജ്യങ്ങളിൽ നിന്നായി ടൊറന്‍റോയിലുള്ള ജനസംഖ്യയിൽ പകുതിയിലേറെയും കാനഡയ്ക്ക് വെളിയിൽ ജനിച്ചവരും നാനാ ജാതി, മത സംസ്കാരത്തിൽ വളർന്നവരുമാണ്.

ഈ സാഹചര്യത്തിലാണ് വിവിധ സംസ്കാരത്തിലുള്ള കലകളെയെല്ലാം കോർത്തിണക്കി ഇത്തരത്തിലുള്ളൊരു ഡാൻസ് ഫെസ്റ്റിവലിന് ഡാൻസിംഗ് ഡാംസൽസ് തുനിഞ്ഞിറങ്ങിയത്. കഴിഞ്ഞ 10 വർഷത്തിനൊടകം 200ലേറെ ഡാൻസ് കമ്പനികളെയും 100ലേറെ വ്യത്യസ്ത നൃത്ത വിഭാഗങ്ങളെയും 2000 ലേറെ ഡാൻസിംഗ് പ്രഫഷണൽസിനെയും ഈ ഫെസ്റ്റിവലിലൂടെ ഒരേ സ്റ്റേജിൽ അണിനിരത്താൻ അവർക്ക് കഴിഞ്ഞു.

ടൊറന്‍റോ ഫിലിം ഫെസ്റ്റിവൽ പോലെ വിവിധ രാജ്യങ്ങളിൽ നിന്നും അതാത് ഡാൻസ് വിഭാഗത്തിൽ അഗ്രഗണ്യരായ കലാകാരന്മാരെ ടൊറന്‍റോയിലെത്തിച്ചു ഒരേ സ്റ്റേജിൽ അണിനിരത്തുന്ന ഒരാഴ്ച നീളുന്ന ഒരു അവിസ്മരണീയ നൃത്ത വിസ്മയമാക്കി ടൊറന്‍റോ ഇന്‍റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മലയാളികൂടിയായ മാനേജിംഗ് ഡയറക്‌ടർ മേരി അശോക് പറഞ്ഞു.

രാവിലെ 10 മുതൽ വിവിധ തരത്തിലുള്ള നൃത്തങ്ങളുടെ ശില്പശാലയും ഇതിനോടനുബന്ധിച്ചു നടത്തുന്നുണ്ട്. വൈകുന്നേരം നാലു മുതലാണ് പ്രധാന പരിപാടികൾ അരങ്ങേറുക. കാനഡയിലെ ഫെഡറൽ പ്രൊവിൻഷ്യൽ സിറ്റി തലങ്ങളിലുള്ള മന്ത്രിമാരും എംപിമാരും വിവിധ രാജ്യങ്ങളിലെ കോൺസുലേറ്റ് ജനറൽമാരും ചടങ്ങിൽ പങ്കെടുക്കും. ഇരുപത്തഞ്ചോളം സ്റ്റാളുകളും ഫുഡ് വെണ്ടർമാരും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.

ഡാൻസ് ഫെസ്റ്റിവലിന്‍റെ കിക്കോഫ്, റെയ്മണ്ട് ചോ (Minister for Seniors and Accessibility) യും ഫെസ്റ്റിവലിന്‍റെ ടൈറ്റിൽ സ്പോൺസറായ അലക്സ് അലെക്‌സാണ്ടറും (RE/MAX Community Realty Brokerage) ചേർന്ന് ജൂലൈ ഒന്നിന് കാനഡാ ഡേയിൽ ടൊറന്‍റോയിലുള്ള ചൈനീസ് കൾച്ചറൽ സെന്‍ററിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.

കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പ് വോളണ്ടറിംഗ് അവസരങ്ങൾക്കും ഡാൻസിംഗ് ഡാംസൽസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ddarts.ca അല്ലെങ്കിൽ ഫെസ്റ്റിവൽ വെബ്സൈറ്റ് www.tidfcanada.com സന്ദർശിക്കുക.

കലയിലൂടെ സാംസ്കാരിക വളർച്ചയും സാമൂഹ്യ ഉന്നമനവും ലക്ഷ്യമിട്ടു ടൊറന്‍റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് ഡാൻസിംഗ് ഡാംസൽസ്.

വിയറ്റ്നാമിൽ വനത്തിൽ കാണാതായ കുട്ടിയെ അഞ്ച് ദിവസം കഴിഞ്ഞ് കണ്ടെത്തി.
ഹനോയ്: വടക്കൻ വിയറ്റ്നാമിലെ പർവതപ്രദേശത്തുള്ള വനത്തിൽ അഞ്ചു ദിവസമായി കാണാതായ ആറുവയസുകാരനെ ജീവനോടെ കണ്ടെത്തി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഷിക്കാഗോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യയു‌ടെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
വൂളി മാമോത്തിന്‍റെ അസ്ഥികൾ ടെക്‌സസിൽ കണ്ടെത്തി.
ടെക്സസ്: 20,000 വർഷത്തിലധികം പഴക്കമുള്ള കൂറ്റൻ വൂളി മാമോത്തിന്‍റെ അസ്ഥികൾ ടെക്‌സസിൽ കണ്ടെത്തി.
ട്രംപിനു വധഭീഷണി: 66കാരൻ പിടിയിൽ.
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ കൊല്ലുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ അരിസോണ
കമല ഹാരീസിന്‍റെ പിന്തുണ വീണ്ടും വർധിക്കാൻ സാധ്യത.
ഷിക്കാഗോ: കഴിഞ്ഞ ഒരാഴ്ചയായി കമല ഹാരീസിന്‍റെ പിന്തുണ ഉയർന്നു കൊണ്ടിരിക്കുകയാണ്.