• Logo

Allied Publications

Americas
ഒക്‌ലഹോമയിൽ ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു
Share
ഒക്‌ലഹോമാ: ഒക്‌ലഹോമയിലെ മോട്ടൽ പാർക്കിംഗിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു. ഗുജറാത്ത് സ്വദേശിയായ മോട്ടൽ മാനേജർ ഹേമന്ത് ശാന്തിലാൽ മിസ്ത്രി(59) ആണ് മരിച്ചത്.

ഹേമന്തും റിച്ചാർഡ് ലൂയിസും(41) തമ്മിൽ തർക്കമുണ്ടാകുകയും മോട്ടലിൽ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ട ഹേമന്തിനെ ഇയാൾ അടിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രി ഇന്‍റർസ്റ്റേറ്റ് 40നും മെറിഡിയൻ അവന്യൂവിനും സമീപമാണ് സംഭവം നടന്നത്.

രാത്രി പത്തിന് സ്ഥലത്തെത്തിയ പോലീസ് മിസ്ത്രിയെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റിച്ചാർഡ് ലൂയിസിനെ എസ്. മെറിഡിയൻ അവന്യൂവിലെ 1900 ബ്ലോക്കിലുള്ള ഒരു ഹോട്ടലിൽ നിന്ന് പോലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത റിച്ചാർഡിനെ ഒക്‌ലഹോമ കൗണ്ടി ജയിലിൽ തടവിലാക്കിയിരിക്കുകയാണ്.

തർക്കത്തിനു പിന്നിലെ കാരണം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒക്‌ലഹോമയിൽ പൊതുവിദ്യാലയങ്ങളിൽ ബൈബിൾ പഠിപ്പിക്കാൻ ഉത്തരവിട്ട് സൂപ്രണ്ട്.
ഒക്‌ലഹോമാ: ഒക്‌ലഹോമയിലെ പബ്ലിക് സ്‌കൂളുകളിലെ അഞ്ച് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠങ്ങളിൽ ബൈബിൾ ഉൾപ്പെടുത്താൻ ഉ
കേരള അസോസിയേഷൻ ഓഫ് ഡാളസ് വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍റർ ആൻഡ് കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇനിപ്പറയുന്ന വിഭാഗങ്ങളിൽ മികച്ച റാ
പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക.
അറ്റ്ലാന്‍റാ: രണ്ടു പതിറ്റാണ്ടിന്‍റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റ
ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി.
ഒക്‌ലഹോമാ: 1984ൽ മുൻ ഭാര്യയുടെ ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി
സ്കോളർഷിപ്പിന് പിതാവിന്‍റെ വ്യാജ മരണസർട്ടിഫിക്കറ്റും; യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തി.
വാഷിംഗ്ടൺ ഡിസി: ജീവനോടെയിരിക്കുന്ന പിതാവിന്‍റെ മരണസർട്ടിഫിക്കറ്റ് അടക്കം ഹാ