• Logo

Allied Publications

Europe
കുംബ്രിയയിൽ മലയാളി യുവാവ് അന്തരിച്ചു; വിടപറഞ്ഞത് കോഴിക്കോട് സ്വദേശി
Share
വൈറ്റ്ഹാവൻ: യുകെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. കോഴിക്കോട് മരുതോങ്കര സ്വദേശി നോബിൾ ജോസാണ്(42) യുകെയിൽ എത്തി ആറു മാസം തികയുമ്പോളേക്കും മരണത്തിന് കീഴടങ്ങിയത്.

രാവിലെ വിളിച്ചിട്ടും ഉണരാതെ നോബിൾ നിശ്ചലമായി കിടക്കുന്നതു കണ്ടു ഭാര്യ അജിന ആംബുലൻസ് വിളിച്ചു വരുത്തിയെങ്കിലും പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. നോബിളിന് രണ്ട് വർഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു.

ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെ ജീവിതം നയിച്ചു പോകവേ കടബാധ്യതകൾ തീർക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്കായിട്ടാണ് യുകെയിലെത്തിയത്. കഴിഞ്ഞ മാസം ആരോഗ്യ നിരീക്ഷണത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്തു.

കുംബ്രിയയിൽ എത്തിയ നോബിൾ, വൈറ്റ്ഹാവൻ, കെൽസ് സെന്‍റ് മേരീസ് സീറോമലബാർ കമ്യൂണിറ്റിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. മതബോധന അധ്യാപന രംഗത്തും പ്രാർഥനാ കൂട്ടായ്മകയിലും സജീവമായിയിരുന്നു.

സീറോമലബാർ മിഷൻ വൈദികനായ ഫാ. അജീഷ് കുമ്പുക്കൽ നോബിളിന്‍റെ ഭവനത്തിൽ ഒപ്പീസ് ചൊല്ലുകയും പ്രാർഥനകൾക്കു നേതൃത്വം നൽകി.

നോബിൾ ജോസ്, കോഴിക്കോട്, മരുതോങ്കരയിൽ, വള്ളിക്കുന്നേൽ കുടുംബാംഗമാണ്. നാട്ടിൽ സെന്‍റ് മേരീസ് ഫൊറോനായിൽ ഇടവകാംഗമാണ്. വൈറ്റ്ഹാവനിൽ "ചർച്ച് വ്യൂ' നേഴ്സിംഗ് ഹോമിൽ ചെറിയൊരു ജോലി കണ്ടെത്തി ജീവിതം തുടങ്ങുന്നിടത്തുനിന്നാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്.

വയനാട്ടിൽ, മാനന്തവാടി തുടിയൻ പറമ്പിൽ കുടുംബാംഗമാണ് ഭാര്യ അജീന ജോസ് വെസ്റ്റ് കുംബർലാൻഡ് ഹോസ്പിറ്റലിൽ നഴ്‌സിംഗ് ജോലിക്കായി എട്ടു മാസം മുൻപാണ് എത്തുന്നത്. നോബിളും മക്കളായ ജൊഹാൻ (12), അലീഷ (10) എന്നിവരും പിന്നീടാണ് യുകെയിലെത്തിയത്.

ഇന്ത്യക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേടി ജര്‍മനി.
ബെര്‍ലിന്‍: രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ കുറവു പരിഹരിക്കാനൊരുങ്ങി ജർമനി.
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ.
കസാൻ: യുക്രെയ്നിൽ സമാധാനത്തിനു സാധ്യതമായതെല്ലാം ചെ
കലാപ്രകടനങ്ങളുടെ വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി 26ന്‌.
പൂള്‍: ആലാപന വൈഭവത്തിന്‍റെയും നൃത്ത ചാരുതയുടെയും വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി നാലാം സീസണ്‍ എത്തുകയായി.
കൊച്ചി യുകെ എയർ ഇന്ത്യ സർവീസുകൾ വർധിപ്പിക്കുക: നിവേദനം നൽകി ഒഐസിസി യുകെ.
മാഞ്ചസ്റ്റർ: കൊച്ചി യുകെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആ
ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പയെ ജര്‍മൻ മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ ആദരിച്ചു.
ബെര്‍ലിന്‍: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി രൂപം കൊണ്ട യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്ര