• Logo

Allied Publications

Americas
ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ വ്യക്തിത്വം: ജോര്‍ജ് ഏബ്രഹാം
Share
ന്യൂ‌യോർക്ക്: ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിലും മലയാളി സംഘടനാ രംഗത്തും സ്തുത്യര്‍ഹമായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ വ്യക്തിത്വത്തിന് ഉടമയാണെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പറഞ്ഞു.

സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് ശോഭിക്കുന്ന നന്മയുടെ വിശേഷണംകൂടിയാണ് ലീലാ മാരേട്ട്. തന്‍റെ കര്‍മ്മപഥങ്ങളിലൂടെ സത്യസന്ധമായ സേവനം നടത്തുന്നതില്‍ എല്ലാ അമേരിക്കന്‍ മലയാളികളുടേയും പ്രശംസ പടിച്ചുപറ്റുവാന്‍ ലീലയ്ക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലും ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലും താത്പര്യം പ്രകടിപ്പിച്ച് മുഖ്യധാരയിലേക്ക് ആളുകളെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എന്നും ക്രിയാത്മകമായ പ്രവര്‍ത്തനം ലീലാ കാഴ്ചവച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്‍റെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ വനിതാ ഫോറം ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചപ്പോള്‍ നേതൃപാടവത്തിലൂടെ തന്‍റേതായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

തന്‍റേതായ ബന്ധങ്ങളിലൂടെ അഹോരാത്രം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ മികവ് തെളിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളേയും ആവേശഭരിതരാക്കുവാന്‍ അവരുടെ ഉയര്‍ന്ന വ്യക്തിത്വം നിര്‍ണായകമായിട്ടുണ്ട്.

എല്ലാവരേയും യോജിച്ച് നിര്‍ത്തുന്നതിനും കോണ്‍ഗ്രസിന്‍റെ ഉന്നതിക്കുവേണ്ടി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുള്ള പരിപാടികളിലെല്ലാം ഒരു നിറസാന്നിധ്യമായിരുന്നു ലീലാ മാരേട്ട്.

കെഎസ്‌യു നേതാക്കന്മാരായി രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നുവന്ന വയലാര്‍ രവി, എ.കെ ആന്‍റണി എന്നിവരുടെയൊക്കെ വിദ്യാഭ്യാസ കാല രാഷ്ട്രീയത്തിന് പിന്തുണ നല്‍കിയ പിതാവായ എന്‍.കെ. തോമസിന്‍റെ മകളാണ് ലീലാ മാരേട്ട്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിഡന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും അമേരിക്കന്‍ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുമ്പോഴും അമേരിക്കന്‍ രാഷ്ട്രീയ മണ്ഡലങ്ങളിലും ജീവസുറ്റ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ലീലാ മാരേട്ടിന് സാധിക്കുന്നു എന്നുള്ളത് ഈ നാടിനെ സ്‌നേഹിക്കുന്ന ഓരോരുത്തരിലും അത്യന്തം ആഹ്ലാദം പകരുന്ന കാര്യമാണ്.

ഏതു മേഖലയില്‍ പ്രവര്‍ത്തിച്ചാലും ആത്മാര്‍ഥമായ തന്‍റെ പ്രവര്‍ത്തനശൈലിയിലൂടെ എല്ലാവരേടേയും ആദരവും സ്‌നേഹവും പിടിച്ചുപറ്റുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയുള്ള ജീവിതയാത്രയിലും ലീലാ മാരേട്ടിന് ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ മഹത്വവും അമേരിക്കയുടെ അഭിമാനപൂര്‍വവുമായ ഉന്നതമായ പദവികളിലേക്കും ഉയര്‍ന്നുപോകുന്നതിനും വേണ്ട എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായ ആശംസിക്കുന്നതായും ജോര്‍ജ് ഏബ്രഹാം പറഞ്ഞു.

കോപ്പൽ പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു.
ഡാളസ്: കോപ്പൽ പോസ്റ്റൽ സർവീസ് മലയാളി ജീവനക്കാർ പിക്നിക് സംഘടിപ്പിച്ചു.
കെഎൽഎസ് കേരളപ്പിറവി ആഘോഷം നവംബർ ഏഴിന് ഓസ്റ്റിനിൽ.
ഓസ്റ്റിൻ: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ (കെഎൽഎസ് ) കേരളപ്പിറവി ആഘോഷം യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റി
കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ പിക്നിക് വിജയകരമായി സംഘടിപ്പിച്ചു.
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ വാർഷിക പിക്നിക് കേരള അസോസിയേഷൻ ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്‍ററിൽ
"വോട്ട് ചെയ്യരുത്'; ട്രംപിനെതിരേ നീലച്ചിത്രതാരങ്ങൾ.
ലോസ് ആഞ്ചൽസ്: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരേ പ്രചാരണവുമായി നീലച്ചിത്രതാരങ്ങൾ.
സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കൺവൻഷൻ വെള്ളിയാഴ്ച മുതൽ.
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കൺവൻഷൻ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ (ഒക്‌ടോബർ 25 മുതൽ 27) വൈകുന്നേരം