• Logo

Allied Publications

Europe
ജോളി എം. പടയാട്ടിലിനെ ലോക കേരളസഭാംഗമായി തെരഞ്ഞെടുത്തു
Share
തിരുവനന്തപുരം: ലോക കേരളസഭയിൽ അംഗമായി ജർമനിയിൽ നിന്നുള്ള പ്രതിനിധിയായി ജോളി എം. പടയാട്ടിലിനെ തെരഞ്ഞെടുത്തു. 44 വർഷമായി ജർമനിയിൽ താമസിക്കുന്ന ജോളി എം. പടയാട്ടിൽ സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും കവിയും മാധ്യമപ്രവർത്തകനുമാണ്.

വിവിധ കലാസാംസ്കാരിക സംഘടനകളിൽ സജീവ സാന്നിധ്യം തെളിയിച്ചിട്ടുള്ള വ്യക്തിയുമാണ്. നിരവധി ലേഖനങ്ങൾ, കവിതാ സമാഹാരങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയവ രചിച്ചിട്ടുണ്ട്. നിലവിൽ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്‍റാണ്.



യെസ് പ്രസ് ബുക്സ് പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്‍റെ ആറാമത്തെ പുസ്തകമായ "എന്‍റെ ലോകം ആത്മകഥ' കഴിഞ്ഞ ഡിസംബറിൽ മന്ത്രി സജി ചെറിയാൻ യെസ് പ്രസ് ബുക്ക്സ് ചീഫ് എഡിറ്റർ സുരേഷ് കീഴില്ലത്തിന്‍റെ സാന്നിധ്യത്തിൽ ജോളി എം. പടയാട്ടിലിന്‍റെ ഭാര്യ ചിനു പടയാട്ടിലിനു നൽകി പ്രകാശനം ചെയ്തിരുന്നു.

വിമാന കമ്പനികൾ പ്രവാസികളിൽ നിന്നും ഈടാക്കുന്ന അമിതമായ നിരക്കുവർധനയെക്കുറിച്ചും മുക്തിയാർ ഫീസ് വർധിപ്പിച്ചതിലും പ്രവാസികൾക്കുള്ള ഉത്കണ്ഠയും അമർഷവും പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം നാലാം ലോക കേരളസഭയിൽ ജോളി അവതരിപ്പിച്ചു.



ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും അവധിക്കാലം വരുമ്പോൾ വിമാനകമ്പനികൾ നിരക്കുകൾ വർധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. വർഷത്തിലൊരിക്കലെങ്കിലും നാട്ടിലുള്ള തങ്ങളുടെ കുടുംബത്തെ സന്ദർശിക്കാമെന്നുള്ള ആഗ്രഹത്തെയാണ് വിമാനകമ്പനികൾ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ജോളി എം. പടയാട്ടിലിനെ കൂടാതെ ജർമനിയിൽ നിന്ന് ജോസ് കുമ്പിളിവേലി, പോൾ ഗോപുരത്തിങ്കൽ, ഗിരികൃഷ്ണ, സരിഗ പ്രേമാനന്ദ് എന്നിവരും പങ്കെടുത്തു.

ഇന്ത്യക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേടി ജര്‍മനി.
ബെര്‍ലിന്‍: രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ കുറവു പരിഹരിക്കാനൊരുങ്ങി ജർമനി.
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ.
കസാൻ: യുക്രെയ്നിൽ സമാധാനത്തിനു സാധ്യതമായതെല്ലാം ചെ
കലാപ്രകടനങ്ങളുടെ വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി 26ന്‌.
പൂള്‍: ആലാപന വൈഭവത്തിന്‍റെയും നൃത്ത ചാരുതയുടെയും വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി നാലാം സീസണ്‍ എത്തുകയായി.
കൊച്ചി യുകെ എയർ ഇന്ത്യ സർവീസുകൾ വർധിപ്പിക്കുക: നിവേദനം നൽകി ഒഐസിസി യുകെ.
മാഞ്ചസ്റ്റർ: കൊച്ചി യുകെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആ
ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പയെ ജര്‍മൻ മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ ആദരിച്ചു.
ബെര്‍ലിന്‍: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി രൂപം കൊണ്ട യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്ര