ന്യൂയോർക്ക്: ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് വിരമിക്കുന്ന കോൺസൽ(കമ്യൂണിറ്റി അഫേഴ്സ്) എ .കെ. വിജയകൃഷ്ണന് ന്യൂയോർക്കിലെ കേരളസെന്റർ ഓഡിറ്റോറിയത്തിൽ വച്ച് കേരള സെന്ററിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകൾ യാത്രയയപ്പ് നൽകി.
ഗോപിയോ, കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്, പയനിയർ ക്ലബ് ഓഫ് കേരളയിറ്റ്സ്, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക, ഫൊക്കാന ന്യൂയോക്ക് റീജിയൺ, ഫോമാന്യൂയോർക്ക് റീജിയൺ, ലിംക, വേൾഡ് മലയാളി, മിലൻ കൾച്ചറൽ ഓർഗനൈസഷൻ, ഇമാലി എന്നീ സംഘടനകൾ യാത്രയപ്പിന് നേതൃത്വം നൽകി.
കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ സ്വാഗതം പറഞ്ഞു. ഫിലിപ്പ് മഠത്തിൽ പ്രസിഡന്റ്(കെസിഎഎൻഎ) മലയാളി അസോസിയേഷൻ നേതാക്കളെ പരിചയപ്പെടുത്തി. വിജയകൃഷ്ണനെ പോലെ ഇന്ത്യക്കാരെ സഹായിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനും ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ സേവനം വിലമതിക്കാനാകാത്തത് ആണെന്നും ഗോപിയോ നേതാവ് ഡോ. തോമസ് എബ്രഹാം പറഞ്ഞു.
തുടർന്ന് കൈരളിടിവി ഡയറക്ടർ ജോസ് കാടാപുറം, ബീന കോത്താരി(ഗോപിയോ), ഫോമാ നേതാവ തോമസ് ടി. ഉമ്മൻ, ജോണി സക്കറിയ (പ്രസിഡന്റ് പയനിയർ ക്ലബ്), മനോഹർ തോമസ് (സർഗ വേദി), സിബി ഡേവിഡ്, ബിജു ചാക്കോ (വേൾഡ് മലയാളി), കളത്തിൽ വർഗീസ്, കോശി തോമസ്, മേരി ഫിലിപ്പ്, മാത്യു കുട്ടി ഈശോ എന്നിവർ കോൺസൽ വിജയകൃഷണൻ എംബസിയിലെ ഉദ്യോഗസ്ഥൻ എന്ന രീതിയിൽ ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തിനു ചെയിത സഹായങ്ങൾ ഓർമിച്ചു.
വിജയകൃഷ്ണൻ തന്റെ മറുപടി പ്രസംഗത്തിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ എപ്പോഴും പരമാവധി എംബസിയിൽ എത്തുന്നവരെ സഹായിക്കാൻ ശ്രമിക്കാറുണ്ടെന്നും പറഞ്ഞു. ഗാന്ധിജിയെ പിന്തുടരുന്ന വ്യക്തിയയാത് കൊണ്ട് ക്ഷമയും സ്നേഹവും കൈവിടാതെ സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന ആഘോഷങ്ങൾ വരുമ്പോൾ ഇന്ത്യൻ സമൂഹം അങ്ങോട്ടും ഇങ്ങോട്ടും സ്റ്റേറ്റ് വ്യത്യാസമില്ലാതെ പങ്കെടുക്കാൻ ശ്രമിക്കണമെന്ന് അഭ്യർഥിച്ചു. എല്ലാ സഹകരണത്തിനും ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തിനോട് വിജയകൃഷ്ണൻ നന്ദി പറഞ്ഞു. കേരള സെന്റർ സെക്രെട്ടറി രാജു തോമസ് എല്ലാവർക്കും നന്ദി പറഞ്ഞു. ഡിന്നറോടെ പരിപാടികൾ സമാപിച്ചു.
|