• Logo

Allied Publications

Europe
ഇംഗ്ലണ്ടിലെ "നസ്രേത്' മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിംഗ്ഹാം തീർഥാടനത്തിന് ഇനി ഒരുമാസം
Share
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ "നസ്രേത്' എന്ന് ഖ്യാതി നേടിയതും കത്തോലിക്കാ സഭയുടെ മരിയൻ തീർഥാടക കേന്ദ്രങ്ങളിൽ പ്രമുഖവുമായ വാത്സിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ എട്ടാമത് തീർഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.

സീറോമലബാർ സഭയുടെ നേതൃത്വത്തിൽ ഭക്തിനിർഭരവും ആഘോഷപൂർവവും നടത്തപ്പെടുന്ന വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുന്നാളും ജൂലൈ 20ന് ശനിയാഴ്ച കൊണ്ടാടും. യുറോപ്പിലെമ്പാടുമുള്ള സീറോമലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മാതൃഭക്ത സംഗമവേദിയായി വാത്സിംഗ്ഹാം മരിയ തീർഥാടനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകും. രൂപതയിലെ മുഴുവൻ സീറോമലബാർ വൈദികരും സഹകാർമികരായി പങ്കുചേരും. ഈ വർഷം വാത്സിംഗ്ഹാം തീർഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസസമൂഹമാണ്.

തീർഥാടന വിജയത്തിനായി റീജിയണിലെ ഭവനങ്ങളിൽ പ്രത്യേകമായി നടന്നു വരുന്ന മാധ്യസ്ഥ പ്രാർഥനകളുടെ നിറവിൽ മാതൃസന്നിധിയിൽ മരിയൻ പ്രഘോഷണവും പ്രാർഥനാ നിയോഗവുമായി എത്തുന്ന തീർഥാടകർക്ക് അനുഗ്രഹ സാക്ഷ്യങ്ങളുടെ അനുഭവവും പ്രാർഥനാ സാഫല്യവും ലഭിക്കും.



യുകെയിലുടനീളമുള്ള സീറോമലബാർ ഇടവകകളിൽ നിന്നുള്ള പ്രസുദേന്തിമാർ വാത്സിംഗ്ഹാം തീർഥാടനത്തിൽ പങ്കുചേരും. അതിനാൽ തന്നെ യുകെയുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങൾ പങ്കുചേരുന്ന തീർഥാടനത്തിൽ രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രാതിനിധ്യം തീർഥാടന നടത്തിപ്പിൽ ആത്മീയ ചൈതന്യ പ്രൗഢി ഉണർത്തും.

വിശ്വാസികളുടെ വർധിച്ചു വരുന്ന ബാഹുല്യത്തെ മുന്നിൽ കണ്ടു ഇക്കുറി തീർഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളിൽ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു തന്നെ എത്തുവാൻ നിർദേശിച്ചിട്ടുണ്ട്.

അതിനാൽ തന്നെ വാത്സിംഗ്ഹാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്‍റെ പരിപാവനതയും ശാന്തതയും ചൈതന്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർഥാടനമാവും ഇത്തവണ ഉണ്ടാവുക.

തീർഥാടകർക്കായി ചൂടുള്ള കേരള ഭക്ഷണം, മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള ഫുഡ് സ്റ്റാളുകൾ അന്നേദിവസം തുറന്നു പ്രവർത്തിക്കുന്നതാണ്.

ജൂലൈ 20നു ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ മരിയൻ പുണ്യകേന്ദ്രത്തിൽ നടത്തപ്പെടുന്ന എട്ടാമത് വാത്സിംഗ്ഹാം തീർഥാടനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോമലബാർ കേംബ്രിഡ്ജ് റീജിയൺ തീർഥാടക സ്വാഗതസംഘം അറിയിച്ചു.

Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL

ഡോ. യൂഹാനോന്‍ ക്രിസോസ്റ്റമോസ് ജർമനിയിൽ കുര്‍ബാന അര്‍പ്പിച്ചു.
ബെര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.
മാൾട്ട സെന്‍റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ തിരുനാൾ ഇന്ന് മുതൽ.
സിറ: മാൾട്ട സെന്‍റ് തോമസ് സീറോമലബാർ കമ്യൂണിറ്റിയിൽ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിന് ഇന്ന് തുടക്കമാവും.
സ്പോർട്സ് ഡേയും ബാർബിക്യൂവുമൊരുക്കി കെസിഎ; ആഘോഷമാക്കി ഇപ്സിച്ചിലെ മലയാളികൾ.
ഇപ്സിച്ച്‌: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ കേരള കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ‘ബാർബിക്യൂ ആൻഡ്
ഇംഗ്ലണ്ട് പര്യടനത്തിന് വത്തിക്കാൻ ക്രിക്കറ്റ് ടീം; എല്ലാവരും മലയാളികൾ.
വത്തിക്കാൻ സിറ്റി: വത്തിക്കാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിന് തയാറെടുത്തുതുടങ്ങി.
വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്.
വത്തിക്കാൻ സിറ്റി: വത്തിക്കാൻ സിറ്റിയിലെ പ്രധാന വൈദ്യുതി സ്രോതസായി സൗരോർജം ഉപയോഗിക്കാനുള്ള കർമപദ്ധതി ഫ്രാൻസിസ് മാർ