• Logo

Allied Publications

Europe
ബോൺമൗത്തിൽ "മഴവിൽ സംഗീതം' ശനിയാഴ്ച
Share
ബോൺമൗത്ത്: യുകെയിലെ കലാപ്രേമികൾ ഏറെ ആവേശപൂർവം കാത്തിരിക്കുന്ന "മഴവിൽ സംഗീതം' ശനിയാഴ്ച ബോൺമൗത്തിൽ അരങ്ങേറും. കേംബ്രിഡ്ജ് സിറ്റി മേയറും സോളിസിറ്ററുമായ ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കുചേരും.

തിരക്കേറിയ ജീവിതത്തിനിടയിൽ ആനന്ദത്തിനും ആഹ്ലാദത്തിനും ഉല്ലാസത്തിനുമായി അവസരം ഒരുക്കുന്ന സംഗീതനൃത്ത വേദിയിൽ യുകെയിലെ മികവുറ്റ ഗായകരും നർത്തകരും കലാപ്രതിഭകളും ഒരുമിക്കുന്നതാണ്.

"മഴവിൽ സംഗീത' ആഘോഷ രാവിൽ ശ്രവണോത്സുകമായ ഗാനമാലകൾ, നയനാനന്ദകരമായ ചടുലനൃത്തങ്ങൾ, രുചിയൂറും വിഭവങ്ങൾ, ആവേശോജ്വലവും രോമാഞ്ചകവുമായ ആഘോഷോത്സവം എന്നിവയുടെ സമന്വയമാകും ബോൺമൗത്തിൽ സഹൃദയ സദസിനെ കാത്തിരിക്കുക.

എഴുപതിൽപരം കലാകാരുടെ സമ്പന്നവും ഗംഭീരവുമായ സംഗീത നൃത്ത്യവിസ്മയ സന്ധ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ സംഘാടകനും പ്രശസ്ത ഗായകനുമായ അനീഷ് ജോർജ് അറിയിച്ചു.

അനീഷ് ജോര്‍ജ്, ടെസ്‌മോള്‍ ജോര്‍ജ്, ഷിനു സിറിയ്ക്ക്, ഡാന്‍റോ പോള്‍, സുനില്‍ രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റിയാണ് എല്ലാ വർഷവും ഈ അവിസ്മരണീയമായ സംഗീത സായാഹ്നത്തിനു നേതൃത്വം വഹിക്കുന്നത്.

പ്രഗത്ഭരായ സൗണ്ട് ലൈറ്റ് എൻജീനിയർമാർ ഒരുക്കുന്ന വർണഭമായ കാഴ്ചകളും ആവേശജ്വലമായ ശബ്ദവിസ്മയങ്ങളും എൽഇഡി വോളും അടക്കം ആഘോഷ രാവിനെ ആകർഷമാക്കും.

എൽഇഡി കളർ മീഡിയയുമായി (വെൽസ് ചാക്കോ), ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡ് (ബിനു നോർത്താംപ്ടൻ) എന്നിവരാണ് നൂതന സാങ്കേതിക പിന്തുണയോടെ പരിപാടികൾക്കു പിന്നിലുള്ള ടെക്‌നികൽ ടീം.

എആർ ഫോട്ടോഗ്രഫി, ടൈം ലെസ്സ് സ്റ്റുഡിയോ എന്നിവർ ഫോട്ടോഗ്രഫിക്കും, വീഡിയോഗ്രാഫിയിൽ റോസ് ഡിജിറ്റൽ വിഷനുമാണ് ദൃശ്യങ്ങൾ പകർത്തി പ്രേക്ഷകരിലേക്ക് എത്തിക്കുക.

ഡിസൈനേജ് അഡ്വർടൈസിങ്, ഫ്ളിക്സ് ബ്രാൻഡിംഗ്, എ ആർ എന്‍റർടൈൻമെന്‍റ്, ആർകെ ഡിസൈനേഴ്സ് എന്നിവരാണ് ആകർഷകമായ പോസ്റ്ററുകൾ മഴവിൽ സംഗീതത്തിനായി ഒരുക്കിയത്.

യുകെയിൽ നിരവധിയായ വേദികളിൽ അവതാരകരായി ഖ്യാതി നേടിയിട്ടുള്ള ആർജെ ബ്രൈറ്റ്, പപ്പൻ, ജോൺ, ജിഷ്മ എന്നിവർ മഴവിൽ സംഗീത വേദിയിൽ അവതാരകരാവും. പ്രമുഖ മോർട്ടഗേജ് ഇൻഷുറൻസ് അഡ്‌വൈസിംഗ് കമ്പനിയായ ലൈഫ് ലൈൻ പ്രോട്ടക്ട് ലിമിറ്റഡ് ആണ് മുഖ്യ സ്പോൺസർ.

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന മ്യൂസിക് ബാൻഡിന്‍റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്‌ക്രീനിന്‍റെ മികവിലും അനുഗ്രഹീതരായ ഗായകര്‍ സംഗീതസാന്ദ്രത പകരുമ്പോൾ യുകെ മലയാളികളുടെ ഓര്‍മയില്‍ എന്നും തങ്ങി നില്‍ക്കുന്ന കലാസായാഹ്നത്തിനാണ് മഴവില്‍ സംഗീതം തയാറെടുക്കുന്നത്.

ബോൺമൗത്തിലെ ബാറിംഗ്ടണ്‍ തീയറ്ററില്‍ ഒരുങ്ങുന്ന കലാസായാഹ്നത്തിലേക്ക്‌ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന മഴവിൽ സംഗീതത്തിന് പ്രവേശനം സൗജന്യമാണ്.

VENUE: THE BARRINGTON THEATRE, PENNYS WALK, FRENDOWN, BH22 9TH, BOURNMOUTH.

ഇന്ത്യക്കാർക്ക് വൻ അവസരം; വിദഗ്ധ തൊഴിലാളികളെ തേടി ജര്‍മനി.
ബെര്‍ലിന്‍: രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ കുറവു പരിഹരിക്കാനൊരുങ്ങി ജർമനി.
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി കസാനിൽ.
കസാൻ: യുക്രെയ്നിൽ സമാധാനത്തിനു സാധ്യതമായതെല്ലാം ചെ
കലാപ്രകടനങ്ങളുടെ വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി 26ന്‌.
പൂള്‍: ആലാപന വൈഭവത്തിന്‍റെയും നൃത്ത ചാരുതയുടെയും വിസ്‌മയക്കാഴ്‌ചകളുമായി നീലാംബരി നാലാം സീസണ്‍ എത്തുകയായി.
കൊച്ചി യുകെ എയർ ഇന്ത്യ സർവീസുകൾ വർധിപ്പിക്കുക: നിവേദനം നൽകി ഒഐസിസി യുകെ.
മാഞ്ചസ്റ്റർ: കൊച്ചി യുകെ യാത്രയ്ക്കായി എയർ ഇന്ത്യ വിമാന സർവീസുകളെ ആശ്രയിക്കുന്ന പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആ
ഡോ. ജോസഫ് മാര്‍ ഇവാനിയോസ് എപ്പിസ്കോപ്പയെ ജര്‍മൻ മാര്‍ത്തോമ്മാ കോണ്‍ഗ്രിഗേഷന്‍ ആദരിച്ചു.
ബെര്‍ലിന്‍: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി രൂപം കൊണ്ട യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്ര