• Logo

Allied Publications

Middle East & Gulf
കുവൈറ്റ് തീപിടിത്തം: മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിലാക്കിയത് വിദേശകാര്യ മന്ത്രിയുടെ ഇടപെടൽ
Share
കുവൈറ്റ് സിറ്റി: കുവൈറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം കുവൈറ്റിൽ എത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് നടത്തിയ ഇടപെടുലകളാണ് മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള നടപടികൾ വേഗത്തിലാക്കിയത്.

കുവൈറ്റിൽ എത്തിയത് മുതൽ ചടുലമായ നീക്കങ്ങളാണ് അദ്ദേഹം നടത്തിയത്. പരിക്കേറ്റ ഇന്ത്യക്കാർ ചികിത്സയിൽ കഴിയുന്ന അഞ്ച് ആശുപത്രികൾ (അദാൻ, മുബാറക് അൽകബീർ, ജാബർ, ഫർവാനിയ, ജഹ്‌റ) അദ്ദേഹം സന്ദർശിക്കുകയും ചികിത്സയിലുള്ള മുഴുവൻ പേരെയും കാണുകയും ചെയ്തു.



രോഗികളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ക്രമേണ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അദ്ദേഹത്തെ ധരിപ്പിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്യൂമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.



കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ അനുശോചനം ഷെയ്ഖ് ഫഹദ് കീർത്തി വർദ്ധൻ സിംഗിനെ അറിയിക്കുകയും മരിച്ചവരുടെ മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കുന്നതിനും ആശുപത്രിയിൽ കഴിയുന്നവർക്ക് ശരിയായ വൈദ്യസഹായം നൽകുന്നതിന് സഹായം ഉറപ്പുനൽകുകയും ചെയ്തു.

കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽയഹ്‌യ, ആരോഗ്യമന്ത്രി ഡോ. അഹ്മദ് അബ്ദുൽവഹാബ് അഹ്മദ് അൽഅവാദി എന്നിവരുമായും അദ്ദേഹം ചർച്ചകൾ നടത്തി. ഈ ഇടപെടലുകളാണ് വ്യാഴാഴ്ച അർധരാത്രി തന്നെ പ്രത്യേക വിമാനത്തിൽ 45 മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കിയത്.



കുവൈറ്റിൽ നിന്നു നേരെ കൊച്ചിയിലേക്കും തുടർന്ന് ഡൽഹിയിലേക്കുമാണ് മൃതദേഹങ്ങൾ വഹിച്ചുള്ള വിമാനം പോന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും വേണ്ടി ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ (+96565505246, വാട്ട്‌സ്ആപ് സഹിതം) പ്രവർത്തിക്കുന്നുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ ഫീ ഇനത്തിൽ വരുത്തിയ വർധന പിൻവലിക്കുക: നവയുഗം.
ദമാം: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് ഫീ ഇനത്തിൽ വൻ വർധന വരുത്തിയ നടപടി പിൻവലിക്കണമെന്ന് ന
ഗസൽ ഗായകൻ അലോഷിക്ക് റിയാദിൽ സ്വീകരണം നൽകി.
റിയാദ്: പ്രശസ്ത ഗസൽ ഗായകനും പിന്നണി ഗായകനുമായ അലോഷി ആദംസിന് റിയാദ് കിംഗ്‌ ഖാലിദ് എയർപോർട്ടിൽ സ്വീകരണം നൽകി.
ആകാശ എയര്‍ യുഎഇയിലേക്ക്.
അബുദാബി: പ്രവാസികളുടെ യാത്രാദുരിതത്തിന് ആശ്വാസമാകാന്‍ ആകാശ എയര്‍ യുഎഇയിലേക്ക് എത്തുന്നു.
പ്രവാസി സ്ത്രീകളെ അപമാനിച്ചു; ഒമാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
മസ്കറ്റ്: ഒമാനില്‍ പ്രവാസി സ്ത്രീകളെ അപമാനിക്കുകയും മോഷണം നടത്തുകയും ചെയ്ത സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍.
അബുദാബി മലയാളി ഫോറം സംഘടിപ്പിച്ച ഈദ് ആഘോഷ പരിപാടികൾ ശ്രദ്ധേയമായി.
അബുദാബി: പ്രവാസികളുടെ വലിയ പെരുന്നാൾ ആഘോഷങ്ങൾക്ക് നിറം പകർന്ന് കൊണ്ട് രണ്ടാം പെരുന്നാൾ ദിനത്തിൽ അബുദാബി മലയാളി ഫോ