• Logo

Allied Publications

Americas
വാഷിംഗ്ടണിലെ മുൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനു അമൃത്സറിൽ പരാജയം
Share
വാഷിംഗ്ടൺ: വാഷിംഗ്ടണിലെ മുൻ അംബാസഡറും ബിജെപി സ്ഥാനാർഥിയുമായ തരൺജിത് സിംഗ് സന്ധു അമൃത്സറിലെ കടുത്ത ചതുഷ്കോണ മത്സരത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നഗരവുമായുള്ള ബന്ധം പ്രയോജനപ്പെടുത്താൻ ശ്രമിച്ചിട്ടും സന്ധുവിന്‍റെ പ്രചാരണം വോട്ടർമാരിൽ ചലനമുണ്ടാക്കിയില്ല.

40,301 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി ഗുർജീത് സിംഗ് ഔജ്ല സീറ്റ് നിലനിർത്തിയത്. ഔജ്ല 2,55,181 വോട്ടുകൾ നേടി, തന്‍റെ തൊട്ടടുത്ത എതിരാളിയും ആം ആദ്മി പാർട്ടി സ്ഥാനാർഥിയും ക്യാബിനറ്റ് മന്ത്രിയുമായ കുൽദീപ് സിംഗ് ധലിവാളിനെ 2,14,880 വോട്ടുകൾക്ക് പരാജയപ്പെടുത്തി. സന്ധു 2,07,205 വോട്ടുകൾ നേടി.



ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയുടെ സ്ഥാപക അംഗമായ തേജ സിംഗ് സമുന്ദ്രിയുടെ ചെറുമകനായ സന്ധു തന്‍റെ പ്രാദേശിക വേരുകൾ ഊന്നിപ്പറയാൻ ശ്രമിച്ചു. 1988 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ സന്ധു ജനുവരിയിൽ വിരമിക്കുകയും രണ്ടുമാസത്തിന് ശേഷം ബിജെപിയിൽ ചേരുകയും ചെയ്തു.

രാഷ്ട്രീയത്തിന്‍റെ അടിസ്ഥാന യാഥാർത്ഥ്യവും പ്രതിഷേധിക്കുന്ന കർഷകരുടെ ഇടയ്ക്കിടെയുള്ള തടസങ്ങളും അദ്ദേഹത്തെ തളർത്തുന്നതായി ചിലപ്പോഴൊക്കെ മാധ്യമങ്ങൾ പറഞ്ഞു. സ്വന്തം സീറ്റ് നഷ്ടപ്പെട്ട കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമൃത്സറിൽ സന്ധുവിനെ പിന്തുണച്ച് റാലികൾ നടത്തി.

മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് 2014ൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയെ പരാജയപ്പെടുത്തി അമൃത്സർ സീറ്റ് തിരിച്ചുപിടിക്കാൻ ബിജെപി 2019ലെ തെരഞ്ഞെടുപ്പിൽ മറ്റൊരു കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഔജ്ലയോട് പരാജയപ്പെട്ടു.

1998ൽ ദയാ സിംഗ് സോധി വിജയിച്ചപ്പോൾ ബിജെപി ഈ സീറ്റ് കൈവശം വച്ചിരുന്നു, ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ നവജ്യോത് സിംഗ് സിദ്ദു ബിജെപിക്കൊപ്പം മൂന്നു തവണ എംപിയായി സേവനമനുഷ്ഠിച്ചു.

ഹൂസ്റ്റണിൽ തിരുനാൾ സമാപനം ഭക്തിസാന്ദ്രം.
ഹൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമാകുന്നു.
ഭക്ഷ്യവിഷബാധ: മേരിലാൻഡിൽ 46 പേർ ആശുപത്രിയിൽ.
മേരിലാൻഡ്: മേരിലാൻഡിൽ 46 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. തിങ്കളാഴ്‌ച വൈകുന്നേരം 3.
ദീപാവലി അവധി ദിനമാക്കി പെൻസിൽവേനിയ.
പെൻസിൽവേനിയ: ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി അംഗീകരിക്കുന്ന ഉഭയകക്ഷി ബില്ലിൽ ഒപ്പുവച്ച് പെൻസിൽവേനിയ ഗവർണർ
അനധികൃത കുടിയേറ്റം: അമേരിക്കയിൽ ഒരുവർഷം പിടിയിലായത് 29 ലക്ഷം പേർ, ഇന്ത്യക്കാർ 90,415.
ന്യൂഡൽഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ഒരു വർഷത്തിനിടെ പിടിയിലായത് 29 ലക്ഷം
കാനഡയിൽ പഠനം: കോളജുകളെപ്പറ്റി അന്വേഷിക്കണമെന്ന് ഹൈക്കമ്മീഷണർ.
ന്യൂഡൽഹി: കാനഡയിൽ പഠിക്കാൻ തീരുമാനമെടുക്കുന്നതിനുമുന്പ് ഇന്ത്യൻ വിദ്യാർഥികൾ രണ്ടുവട്ടം ആലോചിക്കണമെന്നു കാനഡയി